Monday, 4 July 2016

പ്രചോദന കഥകൾ


ഒരു പാവപ്പെട്ടവൻ  ദൈവത്തോട് ചോദിച്ചു, "ഞാൻ എന്തുകൊണ്ടാണ്‌ ഇത്ര പാവപ്പെട്ടവൻ ആയത്‌?"  ദൈവത്തിൻറെ മറുപടി, "കാരണം, ദാനം ചെയ്യാൻ നീ പഠിച്ചില്ല."

അത്‌ കേട്ട്‌ അതിശയം പ്രകടിപ്പിച്ച്‌ ആ ദരിദ്രൻ ചോദിച്ചു, "പക്ഷെ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!"

അതിന്‌   ദൈവo മറുപടി പറഞ്ഞത്‌ ഇങ്ങനെ:

"നിന്റെ മുഖത്തിന്‌ മറ്റുള്ളവർക്ക്‌ വേണ്ടി ഒരു പുഞ്ചിരി നൽകാൻ കഴിയും. നിന്റെ ചുണ്ടുകൾക്ക്‌ മറ്റുള്ളവർക്ക്‌ നല്ല വാക്കുകൾ കൊടുക്കാൻ കഴിയും, ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുന്ന മധുരമായ വാക്കുകൾ പറയാൻ കഴിയും. നിന്റെ കൈകൾക്ക്‌ ആശ്രയമില്ലാത്തവരുടെ കൈകൾ പിടിച്ച്‌ സഹായിക്കുവാൻ കഴിയും. എന്നിട്ടും നീ പറയുന്നു, മറ്റുള്ളവർക്ക്‌ കൊടുക്കുവാൻ നിന്റെ കയ്യിൽ ഒന്നുമില്ല എന്ന്!"

മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുമ്പോൾ നിങ്ങൾ ദാനം ചെയ്യുകയാണ്‌. മോശം വാക്കുകൾ പറയാൻ കഴിയുമ്പോഴും നല്ല വാക്കുകൾ നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങൾ ദാനം ചെയ്യുകയാണ്‌. മറ്റൊരാൾ നിങ്ങളോട്‌ ഒരബദ്ധമോ തെറ്റോ ചെയ്താൽ പ്രതികാരം ചെയ്യാൻ കഴിയുമ്പോഴും അയാളോട്‌ ക്ഷമിച്ചാൽ നിങ്ങൾ ദാനം ചെയ്യുകയാണ്‌. ഒറ്റയ്ക്ക്‌ വിഷമിച്ചിരിക്കുന്നു എന്ന് തോന്നുന്നവരോട്‌ നല്ല വാക്കുകൾ പറഞ്ഞ്‌ നിങ്ങൾ കൂട്ടിരുന്ന് അവർക്ക്‌ ആശ്വാസമാകുമെങ്കിൽ നിങ്ങൾ ദാനം ചെയ്യുകയാണ്‌. ദാനം പണത്തെ കുറിച്ച്‌ മാത്രമെന്നത്‌ വെറും തെറ്റായ ധാരണയാണ്‌. അതിനാൽ, ദാനം ചെയ്യുക.  നിങ്ങൾ ദരിദ്രരല്ലെന്ന് തിരിച്ചറിയുക.
,......................................................

ഒരിക്കൽ ലെനിന് ഒരു കത്ത് വന്നു.

റഷ്യയിലെ ഒരു ആശുപത്രിയിൽ നിന്നും ഒരു പെണ്‍കുട്ടി അയച്ച കത്തായിരുന്നു.

ആ പെണ്‍കുട്ടി മാരകമായ അസുഖത്തിന്  അടിമയാണെന്നും, ദിവസങ്ങൾക്കുള്ളിൽ തന്നെ ആ പെണ്‍കുട്ടി മരണപെടുമെന്നും.

അതിനു മുൻപ് ലെനിൻ അങ്കിളിനെ നേരിട്ടു കാണണം എന്നൊരു അവസാന ആഗ്രഹം മനസ്സിലുണ്ട് എന്നതും ആയിരുന്നു ആ കത്തിന്റെ ചുരുക്കം.

ലെനിൻ ആ കത്ത് കിട്ടിയതും ആ പെണ്‍കുട്ടിയെ കുറിച്ചും ആശുപത്രിയെ കുറിച്ചും അന്വേഷിക്കുകയും, ആ പെണ്‍കുട്ടിക്ക് മുന്നിൽ എത്തുകയും ചെയ്തു.

മരണത്തോട് പൊരുതികൊണ്ടിരുന്ന ആ പെണ്‍കുട്ടിയുടെ സന്തോഷം അവിടുള്ള ഏവരുടെയും കണ്ണ് നിറയിച്ചു.

പൊടുന്നനെ ആണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ആ പെണ്‍കുട്ടി തന്റെ ഒരാവിശ്യം അറിയിച്ചത്.

"ലെനിൻ അങ്കിൾ, ലെനിൻ അങ്കിൾ, അങ്കിൾ എനിക്ക് വേണ്ടി ഒന്ന് ദൈവത്തോട് പ്രാർത്ഥിക്കണം"
എല്ലാവരും  ആ പെണ്‍കുട്ടിയെ തുറിച്ചു നോക്കാൻ തുടങ്ങി.
ആ പെണ്‍കുട്ടിയുടെ മാതാ  പിതാക്കൾ അടക്കം.

കാരണം ലോകത്തെ ഏറ്റവും ഉറച്ച ഭൌതികവാദിയോടാണ്
ആ രാജ്യത്തെ ഏറ്റവും ശക്തനായ ഭാരണാധികാരിയോടാണ്‌ ആ പെണ്‍കുട്ടി ദൈവത്തോട് തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ ആവിശ്യപെട്ടിരിക്കുന്നത്.

ഒരിക്കലും നടക്കാത്ത ഇന്ന് വരെ നടന്നിട്ടില്ലാത്ത ഒരു കാര്യം.

പെട്ടന്നാണത് സംഭവിച്ചത് ലോകത്തെ ഉറച്ച ഭൗതികവാദി മുട്ടുകുത്തിയിരുന്നു കൊണ്ട് ആ കുട്ടിയുടെ ദൈവത്തോട് ആ പെണ്‍കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു..

പിന്നീട് ഒരിക്കൽ അഭിമുഖത്തിൽ ഒരു ചോദ്യത്തിനു  മറുപടിയായി ലെനിൻ ഈ സംഭവത്തെ പറഞ്ഞത് ഇങ്ങനെയാണ്.

"ഒരു ഭരണാധികാരി അല്ലെങ്കിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ  തന്റെ വിശ്വാസത്തോടൊപ്പം തന്റെ പ്രജകളുടെ വിശ്വാസത്തെയും സംരക്ഷിക്കാനും ഉൾക്കൊള്ളനും ബാധ്യസ്ഥനാണ്..
,,.............,.......................................

അമേരിക്കയിലെ വളരെ പ്രസിദ്ധനായ ഒരു ബിസിനസ് കൺസൾട്ടന്റ്  അദ്ദേഹത്തിന്റെ വാർഷിക അവധിക്കാലം ചിലവഴിക്കാൻ തിരഞ്ഞെടുത്തത് ആഫ്രിക്കയിലെ ഒരു തീർത്തും അപരിഷ്കൃതമായ ഒരു തീരദേശ ഗ്രാമം ആയിരുന്നു. തന്റെ തിരക്കു പിടിച്ച പ്രൊഫഷണൽ ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ  തീർത്തും അനുയോജ്യമായ സ്ഥലമായിരുന്നു അത്.

 ഒരു ദിവസം പുറത്തിറങ്ങിയ അദ്ദേഹം ഒരു മീൻപിടുത്ത വഞ്ചി കണ്ടു അതിനടുത്ത് ചെന്നു.

"ഇന്നത്തെ ജോലി കഴിഞ്ഞോ?"

 അടുത്തുനിന്നിരുന്ന മുക്കുവനോട്‌ അയാൾ കുശലം ചോദിച്ചു.

"കഴിഞ്ഞു..."

" ഇത് കുറച്ചു മീനേ ഉള്ളല്ലോ"

"എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി"

"ഇത് പിടിക്കാൻ എത്ര സമയം വേണ്ടി വന്നു?"

" വളരെ കുറച്ചു സമയം മാത്രം "

"കൂടുതൽ സമയം മീൻ പിടിക്കാത്തതെന്ത്?"

" ഞാൻ പറഞ്ഞല്ലോ, എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി.."

"ബാക്കി സമയം എന്ത് ചെയ്യും"

"ഞാൻ കൂടുതൽ സമയം ഉറങ്ങും, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചിലവഴിക്കും, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്നു മയങ്ങും, വൈകീട്ട് കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കും, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യും..."

ഇത് കേട്ടപ്പോൾ അമേരിക്കക്കാരന്റെ ഉള്ളിലെ കൺസൾട്ടന്റുണർന്നു. അയാൾ പറഞ്ഞു.

"നിങ്ങൾ ഇങ്ങനെ ജീവിച്ചാൽ പോര... ഞാൻ അമേരിക്കയിലെ ഏറ്റവും വലിയ ബിസിനസ് കൺസൺട്ടന്റ് ആണ്. എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. "

"എങ്ങനെ"

" നിങ്ങൾ കൂടുതൽ സമയം മീൻ പിടിക്കാൻ ചിലവഴിക്കണം, അപ്പോൾ നിങ്ങൾക്ക് കൂടുതൽ പണം കിട്ടും. അതുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി ഒരു ബോട്ട് വാങ്ങാം. അതുപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ മീൻ പിടിക്കാം. അപ്പോൾ മീൻ ഇടനിലക്കാർക്ക് വിൽക്കാതെ നേരിട്ട് സംസ്കരണ ശാലകൾക്ക് കൂടുതൽ വിലക്ക് വിൽക്കാം. അങ്ങനെ കൂടുതൽ ലാഭം കിട്ടുന്പോൾ നിങ്ങൾക്ക് സ്വന്തമായി സംസ്ക്കരണശാല തന്നെ തുടങ്ങാം. ഇവിടെ നിന്നും നിങ്ങൾക്ക് നഗരത്തിലേക്ക് താമസം മാറാം. അങ്ങനെ നിങ്ങൾക്ക് ഒരു മീൻ സംസ്ക്കരണശാലകളുടെ ഒരു ശൃംഖല തന്നെ പടുത്തുയർത്താം."

"ഇതിനൊക്കെ എത്ര സമയം പിടിക്കും?"

"പത്തോ ഇരുപതോ വർഷം"

"അതിനു ശേഷം?"

"അതിനു ശേഷം നിങ്ങൾക്ക് നിങ്ങളുടെ കന്പനിയുടെ ഷെയറുകൾ വിറ്റ് കോടികൾ സന്പാദിക്കാം"

"എന്നിട്ട്? "

" എന്നിട്ട് നിങ്ങൾക്ക് വിശ്രമ ജീവിതത്തിനായി ഏതെങ്കിലും തീരദേശ ഗ്രാമത്തിൽ ചെറിയ വീട് വാങ്ങാം, കൂടുതൽ സമയം ഉറങ്ങാം, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചിലവഴിക്കാം, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്ന് മയങ്ങാം, വൈകീട്ട് കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കാം, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യാം. അങ്ങനെ നിങ്ങളുടെ ആഗ്രഹം പോലെ ജീവിക്കാം"....
.
.
.
.
.

  മുക്കുവൻ:- "ഈ കഷ്ടപ്പാട് ഒന്നും ഇല്ലാതെ   അതു തന്നെയല്ലേ ഞാൻ ഇപ്പോഴും ചെയ്യുന്നത്?
=======================
  *ഹേ.. മനുഷ്യാ.....*
*നീ ജീവിക്കാൻ വേണ്ടിയാണോ സമ്പാദിക്കുന്നത് ?*
*അതോ സമ്പാദിക്കാൻ വേണ്ടിയാണോ ജീവിക്കുന്നത് ???
-,...................................

 ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ ഈയിടെ .

"ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ?

കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം രേസ്റ്റൊരന്റില്‍ കയറി . അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി .

ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത് . ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്.

മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു ലേഡീസ് ഇരിക്കുന്നുണ്ടായിരുന്നു .ഒരൊറ്റ വിഭവം മാത്രം ഓര്‍ഡര്‍ ചെയ്യുകയും , അത് കൊണ്ട് വന്ന വൈറ്റര്‍ അതുകൊണ്ട് മൂന്നു പേര്‍ക്ക് പങ്കുവച്ചു നല്‍കുകയും ചെയ്യുന്നത് കണ്ടു . അവര്‍ അവസാനത്തെ ധാന്യവും സ്പൂണ്‍ കൊണ്ട് എടുത്തു ശ്രദ്ധയോടെ കഴിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.

മുന്‍പ് ജര്‍മ്മനിയില്‍ വന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ അല്പ്പമധികം ഭക്ഷണങ്ങളും , പാനീയങ്ങളും ഓര്‍ഡര്‍ ചെയ്തു .ഞങ്ങള്‍ കഴിച്ചു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം പകുതിയോളം ആഹാര പദാര്‍ഥങ്ങള്‍ തീന്മേശയില്‍ ബാക്കിയുണ്ടായിരുന്നു .

ഞങ്ങള്‍ പണം നല്‍കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വൃദ്ധസ്ത്രീകളില്‍ ഒരാള്‍ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ കയര്‍ത്തു സംസാരിക്കുന്നതുപോലെ തോന്നി . ഞങ്ങള്‍ക്ക് ജര്‍മ്മന്‍ മനസ്സിലാകുന്നില്ല എന്ന് കണ്ട മറ്റൊരു ലേഡി ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി . ഭക്ഷണം പാഴാക്കി ഇറങ്ങിപ്പോകാന്‍ തുടങ്ങുന്നതില്‍ അവര്‍ക്കുള്ള അതൃപ്തിയും രോഷവും , അവര്‍ വികാരഭരിതയായി പറഞ്ഞു . അവരുടെ കണ്ണുകള്‍ ജ്വലിക്കുന്നതും , ചുളിവു വീണ മുഖം ചുവന്നുതുടുക്കുന്നതും ഞങ്ങള്‍ കണ്ടു .

 "ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പണം നല്‍കിയിട്ടുണ്ട് ,, അത് കഴിച്ചോ , കളഞ്ഞോ എന്ന് അന്വേഷിക്കുന്നത് നിങ്ങളുടെ ജോലിയല്ല "
ഞങ്ങളുടെ കൂട്ടത്തിലെ ഒരുദ്യോഗസ്ഥന്‍ ഇംഗ്ലീഷില്‍ അവര്‍ക്ക് മറുപടി നല്‍കി . വൃദ്ധ സ്ത്രീകള്‍ മൂന്ന് പേരും കോപാകുലരായി . ഒരാള്‍ പെട്ടെന്ന് ബാഗില്‍ നിന്ന് സെല്‍ഫോണ്‍ എടുത്തു ആരെയോ വിളിച്ചു നിലവിളിക്കുന്നത് പോലെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു. മിനിട്ടുകള്‍ക്കകം സാമൂഹ്യ സുരക്ഷാ വകുപ്പിലെ യൂണിഫോമിട്ട ഒരുദ്യോഗസ്ഥന്‍ ഒരു കാര്‍ ഡ്രൈവ് ചെയ്തു ഭക്ഷനശാലക്ക് മുന്നില്‍ വന്നിറങ്ങി .

വൃദ്ധകളോട് സംസാരിച്ച ആ യുവാവ് ഞങ്ങളുടെ അടുക്കല്‍ വന്നു 50 യൂറോ ഫൈന്‍ ചുമത്തുന്നതായി പറഞ്ഞു . ഞങ്ങള്‍ ശാന്തരായി അയാളെ കേട്ടു.

ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി അയാള്‍ പറഞ്ഞു.

 "നിങ്ങള്ക്ക് കഴിക്കാന്‍ കഴിയുന്നത് മാത്രം ഓര്‍ഡര്‍ ചെയ്യുക . നിങ്ങള്‍ സമ്പന്നരാകാം , ധാരാളം പണമുണ്ടാകാം , പക്ഷേ ഇതിനുള്ള വിഭവ ശേഷി ഈ സമൂഹത്തിന്റേത് കൂടിയാണ് . സമ്പന്നരായ നിങ്ങളുടേത് മാത്രമല്ല . ഒരു നേരത്തെ ആഹാരം യാചിച്ചു കഴിക്കേണ്ട , അല്ലെങ്കില്‍ അതിനും കഴിയാത്ത കോടാനു കോടികള്‍ ലോകത്തുണ്ട് എന്നത് യാഥാര്‍ത്ഥ്യമായിരിക്കെ ഒരു തരി ധാന്യമെങ്കിലും പാഴാക്കി കളയാന്‍ നിങ്ങള്ക്ക് എന്തവകാശം ?"

ഞാന്‍ എന്റെ ജീവിതത്തില്‍ അപമാനഭാരം കൊണ്ട് തല താഴ്ത്തിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു . ആ ചെറുപ്പക്കാരന്റെ മുന്നില്‍ ശരിക്കും ഞങ്ങള്‍ ശിരസ്സുകുനിച്ചു . ഇന്ത്യയിലെ ചേരികളിലും , പൊതു ഇടങ്ങളിലും , എന്റെ ആഫ്രിക്കന്‍ യാത്രകള്‍ക്കിടയില്‍ കണ്ടതുമായ പട്ടിണിക്കോലങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി. പൊങ്ങച്ചം കാണിക്കുവാനും , മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനും ദുരഭിമാനികളായ നമ്മള്‍ ഭക്ഷണശാലകളില്‍ പോലും കാണിക്കുന്ന ധൂര്‍ത്തുകള്‍ ഓര്‍ത്തപ്പോള്‍ എനിക്കും ലജ്ജ തോന്നി ."

തിരിച്ചു ഓഫീസിലേക്ക് പോകാന്‍ കാറില്‍ ഇരിക്കുമ്പോള്‍ അയാളുടെ ഇംഗ്ലീഷ് വാക്കുകള്‍ എന്റെ ചെവിയില്‍ തുടരെത്തുടരെ മുഴങ്ങി -

"MONEY IS YOURS BUT RESOURCES BELONG TO THE SOCIETY..!!!"
,...............................................     .........   ...


മഹാനായ തമിഴ് കവിയായിരുന്നു തിരുവള്ളുവർ . അദ്ദേഹത്തിന് വിചിത്രമായ ഒരു ശീലമുണ്ടായിരുന്നു. എന്നും ഭാര്യ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തിരുവള്ളുവർ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലൊരു സൂചി ഇട്ട് അരികിൽ വയ്ക്കും. എന്തിനാണതെന്ന് ഭാര്യ ഒരിക്കലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. തിരുവള്ളുവർ അത് പറഞ്ഞതുമില്ല. കാലം കടന്നു പോയി. ഇരുവർക്കും പ്രായമായി. ഒരു ദിവസം ഭാര്യ പറഞ്ഞു . 'അങ്ങയോട് ഒരു സംശയം ചോദിക്കാനുണ്ട് അതു കേട്ടപ്പോൾ തന്നെ തിരുവള്ളുവർക്ക് കാര്യം മനസ്സിലായി. അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവനും നീയെനിക്ക് ഭക്ഷണമുണ്ടാക്കിത്തന്നു. നീ വിളമ്പിയ ഓരോ വറ്റിലും നിനക്ക് എന്നോടുള്ള സ്നേഹം ഉണ്ടായിരുന്നു. അതു കൊണ്ട് ഒറ്റവറ്റും പാഴാക്കരുത് എന്ന് ഞാൻ നിശ്ചയിച്ചു. വറ്റ് ഇലയ്ക്ക് പുറത്തു വീണാൽ കുത്തിയെടുത്ത് കഴുകാനായിരുന്നു സൂചിയും വെള്ളവും . പക്ഷേ ഒരിക്കൽ പോലും നീ വിളമ്പിയപ്പോൾ ഒറ്റ വറ്റും പുറത്തു പോയില്ല.ഞാൻ കഴിച്ചപ്പോഴും'. തിരുവള്ളുവരുടെ മറുപടി കേട്ട് ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു.

പ്രാചീന ഭാരതത്തിൽ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ആത്മിയ ബന്ധമുണ്ടായിരുന്നു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ദൈവം ഭർത്താവായിരുന്നു. തികച്ചും പരിശുദ്ധമായിരുന്നു അന്നത്തെ ദാമ്പത്യ ബന്ധം. പതിവ്രതകളായിരുന്നു അന്നത്ത മിക്ക ഭാര്യമാരും. ഭർത്താവിനെ വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി ഭാര്യ പരിചരിച്ചിരുന്നതിനാൽ അദ്ദേഹത്തിനു വേണ്ടി എന്തു ചെയ്യുമ്പോഴും അതിൽ ഒരു പിഴവും പറ്റാതെയിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. ഭർത്താവിന്റെ ആവശ്യമില്ലത്ത ഒരു കാരത്തിലും അവർ ഇടപെട്ടിരുന്നില്ല എന്നു വേണം കരുതാൻ. അതു കൊണ്ട് ഭക്ഷണം വിളമ്പുമ്പോൾ പോലും ഒരു വറ്റു പോലും താഴെ പോകില്ല എന്ന നു മാനിക്കാം. അതാണ് ശ്രദ്ധ. ഈ ശ്രദ്ധ ഇന്ന് എവിടെ പോയി? ഇന്ന് സീരിയൽ കണ്ടു കൊണ്ടാണല്ലോ ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും അല്ലെങ്കിൽ പുറത്തു പോയി കഴിക്കും. ധർമ്മചിന്തകളൊക്കെ മറഞ്ഞു പോയ ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്..........

ഗുജറാത്ത് കലാപം : വസ്തുതകൾ ഇങ്ങനെ !

ഗുജറാത്ത് കലാപം
'യാഥാർഥ്യങ്ങളും, യക്ഷിക്കഥകളും'
--------------------------------------------------------------------
ഇന്ത്യയിലെ ഹിന്ദു മുസ്ലിം സംഘട്ടനം പറയുകയാണങ്കിൽ അതിന്
ഇസ്ലാമോളം തന്നെ പഴക്കമുണ്ടാവും. പ്രവാചകന്റെ
കാലഘട്ടത്തിനു തൊട്ടു പിന്നാലെ ഇസ്ലാമിന്റെ വ്യാപനം
എറ്റെടുത്ത് നടന്ന പടയോട്ടങ്ങളിൽ, സിന്ധു ഗംഗാ സമതലവും ഒരു
പോരാട്ടഭൂമിയായിരുന്നു. മുഹമ്മദ് ബിൻ കാസിം എന്ന ഇറാനിയൻ യുവാവിന്റെ
നേതൃത്വത്തിൽ സിന്ധു തീരങ്ങളിൽ നടത്തിയ രക്തച്ചൊരിച്ചിലൊടെയാണ് അതിന്റെ തുടക്കം. അക്കാലത്ത്
തന്നെ കച്ചവട ആവശ്യങ്ങൾക്ക് കേരള തീരത്ത്
കപ്പലിറങ്ങിയ അറബികൾ സമാധാനപരമായ രീതിയിൽ ഇവിടെ
ഇസ്ലാം പ്രചരിപ്പിച്ചിരുന്നു. അത്കൊണ്ടാണ്
പതിനെട്ടാം നൂറ്റാണ്ടിലെ ,ടിപ്പുവിന്റെ പടയോട്ടക്കാലം
വരെ കേരളത്തിൽ ഹിന്ദു മുസ്ലീം സ്പർധയെപ്പറ്റി
കേട്ടുകേൾവി പൊലുമില്ലാത്തത്. എന്നാൽ, ഉത്തരേന്ത്യ
അങ്ങനെയായിരുന്നില്ല ...കാസിമിൽ തുടങ്ങി ഗസ്നിയിലൂടെ
അലാവുദീൻ ഖിൽജിയിലൂടെ ,ബാബറിലൂടെ
അറംഗസീബിലൂടെ.. 700 ഓളം കൊല്ലങ്ങൾ
നീണ്ട അധിനിവേശത്തിന്റെയും ,രക്തച്ചൊരിച്ചി
ലുകളുടെയും ചരിത്രമാണത്...തലമുറകൾ നീണ്ട ഈ കറുത്ത
യാഥാർ്ഥ്യങ്ങൾ ,ഇവിടുത്തെ ഹിന്ദു ജനതയിൽ ഉണ്ടാക്കിയ
സ്വാധീനം ചില്ലറയൊന്നുമല്ല ...ബ്രിട്ടീഷ്
കാലഘട്ടത്തിൽ ,അവരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം
കൂടെയായപ്പോൾ ആ അകൽച്ച കൂടിക്കൂടി വന്നു. സ്വതന്ത്രമാകുമ്പോൾ
ഞങ്ങൾക്ക് സ്വന്തം രാജ്യം വേണം എന്ന് വാദിക്കാൻ
തക്കവണ്ണം വലുതായിക്കഴിഞ്ഞിരുന്നു ആ അകൽച്ച. വിഭജനകാലത്തെ ഭയാനകമായ കൂട്ടക്കൊലകളും ,അഭയാർഥി
പ്രവാഹവുമെല്ലാം , ഈ മുറിവുകളിൽ വീണ്ടും വീണ്ടും
ഉപ്പ് തേച്ചു...ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ ,ന്യൂനപക്ഷമായ
മുസ്ലീംകൾക്കിടയിലെ കുറ്റബോധത്തിൽ നിന്നുയർന്ന
അരക്ഷിതാവസ്ഥ അവരെ നല്ലൊരു സംഘടിത വോട്ട്
ബാങ്കാക്കി ...അതിൽ കണ്ണ് നട്ട രാഷ്ട്രീയപ്പാർട്ടികൾ അവരുടെ
വികാരങ്ങളെ ആവും വിധം ചൂഷണം ചെയ്ത് ,
പുരൊഗമനത്തിൽ നിന്നും ദേശീയതയിൽ നിന്നും അകറ്റി
നിർത്തി. സ്വാർഥ ചിത്തരായ മതനേതൃത്വം ,സാധാരണ മുസ്ലീങ്ങളിൽ
അനാവശ്യമായ ഭീതി വിതച്ച് തങ്ങളുടെ ചൊല്പടിക്ക്
നിർത്തി . ഞങ്ങൾ നിങ്ങളിൽ പെട്ടവരല്ല എന്ന് പറയാതെ
പറഞ്ഞ് കൊണ്ട് ,രാജ്യത്തെ നല്ലൊരു ശതമാനം
മുസ്ലീങ്ങളും സഹോദര മതങ്ങളിൽ നിന്ന് അകന്ന് നിന്നു. ചില
അപവാദങ്ങൾ ഉണ്ടാകാം. എങ്കിലും എത്ര നിഷേധിച്ചാലും പകൽ
പോലെ സത്യമായ ഒരു സാമൂഹ്യ യാഥാർഥ്യമാണിത്....
ഇന്ത്യയിലുണ്ടായ വർഗീയ കലാപങ്ങളുടെ കാരണം തേടിപ്പോയാൽ
എത്തിച്ചേരുന്ന നിഗമനങ്ങൾ ആണിതെല്ലാം.മിക്ക
കലാപങ്ങളുടെയും കാരണം നിസ്സാര പ്രശ്നങ്ങളാവും .
പക്ഷെ നൂറ്റാണ്ടുകൾ കുന്നുകൂട്ടിയ വെടിമരുന്നിന് തീപിടിക്കാൻ
ഒരു തീപ്പോരിയാകാൻ അത് മതി . കുറ്റം തീപ്പോരിയല്ല
,വെടിമരുന്നാണ് .....
ഈ പശ്ചാത്തലത്തിൽ വേണം , ഓരോ വർഗീയ കലാപങ്ങളെയും
വിലയിരുത്തേണ്ടത്. പക്ഷെ, നിർഭാഗ്യവശാൽ ,വോട്ട് ബാങ്ക്
രാഷ്ട്രീയം കൊടികുത്തി വാഴുന്ന ഇന്ത്യയിൽ നൂറ്റാണ്ടുകളായി
എരിഞ്ഞ് നിൽക്കുന്ന തീക്കനലുകളിൽ എണ്ണയൊഴിക്കുന്ന
സമീപനമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ,മാധ്യമങ്ങളും
കൈക്കൊള്ളുന്നത് ...അതിന്റെ എറ്റവും വലിയ ഉദാഹരണമാണ്
2002 ലെ ഗുജറാത്ത് കലാപം .അതിന്റെ നാൾവഴികളിലെക്കും യാഥാർഥ്യങ്ങളിലെക്കും നമുക്കൊന്ന് യാത്രചെയ്യാം ....
2001 ലെ റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യയുടെ
ചരിത്രത്തിലെ എറ്റവും വലിയ ഭൂകമ്പങ്ങളിലോന്നു ഗുജറാത്തിനെ
ചവച്ച് തുപ്പിയത്..അഹമ്മദാബാദും ,വഡോദരയുമടക്കമുള്ള
ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളും തകർന്നടിഞ്ഞു ...20000
ത്തിൽപ്പരം ജനങ്ങളെയാണ് അന്ന് ഭൂമി വിഴുങ്ങിയത്
...ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ലാത്ത ,വന്ദ്യവയോധികനായ
മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ ഗവന്മെന്റ് അന്തം വിട്ട്
നിന്ന സാഹചര്യത്തിലാണ്, ബിജെപി വലിയൊരു സാഹസികമായ
തീരുമാനം എടുത്തത് ...ഒരു തരത്തിലുമുള്ള പാര്ളിമെൻററി പരിചയമോ
,ഭരണ പരിചയമോ ഇല്ലാത്ത നരേന്ദ്ര മോദിയെ ,തകർന്നടിഞ്ഞു
കിടക്കുന്ന ഗുജറാത്തിന്റെ ഭരണ ചക്രം ഏല്പിക്കുക
എന്നതായിരുന്നു അത്...അങ്ങിനെ ,മുൻപ് ഒരു സ്കൂൾ
ഇലക്ഷനൊ പഞ്ചായത്ത് ഇലക്ഷനൊ പോലും
മത്സരിച്ചിട്ടില്ലാത്ത നരേന്ദ്ര മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി
സത്യപ്രതിജ്ഞ ചെയ്തു ,2001 ഒക്ടോബറിൽ ....സ്വതസിദ്ധമായ
കഴിവും ,കഠിനാധ്വാനവും കൊണ്ട് അദ്ദേഹം മാസങ്ങൾക്കുള്ളി
ൽ തന്റെ പരിചയക്കുറവ് മറികടന്ന് നല്ലൊരു ഭരണാധികാരിയായി
...ഭൂകമ്പം ,ജീവനോപാധികൾ നഷ്ടമാക്കിയ ജനങ്ങൾക്ക് സൌജന്യം
കൊടുക്കുന്നതിനു പകരം ,അവർക്ക് തൊഴിൽ
കൊടുക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഭൂകമ്പം എറ്റവും
നാശം വിതച്ച കച്ചിലും മറ്റും , വ്യവസായങ്ങൾ തുടങ്ങാൻ
പ്രത്യേക ഇൻസന്റീവുകൾ അവതരിപ്പിച്ചപ്പോൾ അവിടങ്ങളിൽ
നിക്ഷേപിക്കാനും തൊഴിലവസരങ്ങൾ ഉണ്ടാക്കാനും
കൊർപ്പറേറ്റുകൾ മത്സരിച്ചു ...പതുക്കെ ഗുജറാത്തിന്റെ
ദുസ്വപ്നങ്ങളിൽ നിന്ന് ,പ്രകൃതിയുടെ ആ സംഹാര നൃത്തം
അരങ്ങൊഴിഞ്ഞു ....
2002 ഫെബ്രുവരി 27 ...അയോധ്യയിൽ നടന്ന പൂർണാഹുതി യജ്ഞത്തിൽ
പങ്കെടുത്ത് മടങ്ങുന്ന കർസേവകർ കയറിയഅഹമ്മദാബദി
ലെക്കുള്ള സബർമതി എക്സ്പ്രസ്സ് ,നാല് മണിക്കൂർ വൈകി
,രാവിലെ 7.40 നു ഗോധ്ര സ്റ്റെഷനിലെത്തി...അഞ്ച് മിനിറ്റ്
സ്റ്റൊപ്പിനു ശേഷം ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ , ആരോ
പല പ്രാവശ്യം ചെയിൻ വലിച്ചു ...പ്ലാട്ഫോമിന് പുറത്തെ
സിഗ്നൽ പോസ്ടിനടുത്ത് ട്രെയിൻ നിർത്തിയതും 1000 നും 2000
ഇടയിലുള്ള ജനക്കൂട്ടം കല്ലേറുകളുമായി ട്രെയിൻ
ആക്രമിച്ചു.പെട്ടന്ന് ,കൂട്ടത്തിലുള്ള ആരോ പെട്രോൾ ഒഴിച്ച്
തീ കൊളുത്തി ...നിമിഷങ്ങൾക്കകം ,S6 കമ്പാർട്ട്മെന്റ്
അഗ്നിക്കിരയായി ...25 സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം ,59
പേർ എരിഞ്ഞ് തീർന്ന ഗോധ്രയുടെ ആകാശത്തിൽ
,മനുഷ്യമാംസം വെന്ത ദുർഗന്ധം പടർന്നു ....വാർത്ത
,ഗുജറാത്ത് മുഴുവൻ കാട്ടുതീ പോലെ പടർന്നു ...ഭൂകമ്പത്തിന്റെ
ദുരിതങ്ങളിൽ നിന്ന് കരകയറാൻ കഷ്ടപ്പെടുന്ന മനുഷ്യരുടെയിടയി
ൽ ,ഭീതിയും വൈരവും ആളിപ്പിടിക്കാൻ വൈകിയില്ല ....
പിന്നീട് നടന്ന മൂന്ന് ദിവസങ്ങളിൽ മനസ്സാക്ഷി മരവിക്കുന്ന പല
സംഭവങ്ങളും അരങ്ങേറി ,ഏതൊരു വർഗീയ
കലപത്തിലുമെന്ന പോലെ ...ബെസ്റ്റ് ബേക്കറി ,നരോദ പാട്ടിയ
തുടങ്ങിയ സംഭവങ്ങൾ ഭീതിദവും ,ഒരിക്കലും നടക്കാൻ
പാടില്ലാത്തവയുമായിരുന്നു ...മൂന്ന് ദിവസങ്ങൾക്ക് ശേഷം കലാപം
ഒതുങ്ങിയപ്പോഴേക്കും ഏതാണ്ട് 1300 മനുഷ്യജീവനുകൾ ഗുജറാത്തിൽ
ഹോമിക്കപ്പെട്ടു കഴിഞ്ഞിരുന്നു...
കാര്യങ്ങളുടെ ട്വിസ്റ്റ് ഇനിയാണ് ...കേന്ദ്രവും ഗുജറാത്തും
ഭരിക്കുന്ന ബിജെപി ക്കെതിരെ കിട്ടിയ ഈ ആയുധം
,പ്രതിപക്ഷ കക്ഷികളും ,മാധ്യമങ്ങളും വെറുതെ
കളഞ്ഞില്ല ...ചരിത്രത്തിൽ ആദ്യമായി , ഒരു വർഗീയ കലാപം
,വർഗീയമായിത്തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടു ...ഇത്ര
മുസ്ലീങ്ങൾ , ഇത്ര ഹിന്ദുക്കൾ എന്ന രീതിയിൽ
...സത്യങ്ങളും ,അർദ്ധസത്യങ്ങളു
ം വളച്ചൊടിക്കപ്പെട്ട് ,അപസർപ്പക കഥകളെ
വെല്ലുന്ന രീതിയിൽ അവതരിപ്പിക്കപ്പ െട്ടു ...1300 പേർ
മരിച്ച കലാപം , ഒരു ഭീകര വംശഹത്യയായി ചിത്രീകരിക്കപ്പ
െട്ടു ...കലാപവുമായി ബന്ധവുമില്ലാത്ത ,ബീഭത്സമായ ചിത്രങ്ങൾ
വിദേശരാജ്യങ്ങളിൽ പോലും ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ടു
...ആ കഥകളിൽ ചിലതിന്റെ സത്യത്തിലേക്ക് ഒന്നെത്തിനോക്കാ
ം ..
കലാപത്തിലെ മരണസംഖ്യയും വ്യാപനവും
-------------------------------------
ഗുജറാത്ത് കലാപത്തിൽ 3000 ലധികം മുസ്ലീങ്ങൾ
കൂട്ടക്കൊല ചെയ്യപ്പെട്ടു എന്നതാണ് വ്യാപകമായി
പ്രചരിപ്പിക്കപ്പെടുന്നത് .എന്നാൽ ,ബിജെപിയുടെ മുഖ്യ
എതിരാളിയായ കൊണ്ഗ്രസ്സും ,ഇടതുപക്ഷവും സംയുക്തമായി
ഭരിച്ച് കൊണ്ടിരുന്ന 2005 ൽ , ഒരു കോണ്ഗ്രസ് അംഗത്തിന്റെ
ചോദ്യത്തിനു മറുപടിയായി ,ആഭ്യന്തര സഹമന്ത്രി ,പാർലിമെന്റിൽ
നൽകിയ മറുപടിയിൽ ,ഗുജറാത്ത് കലാപത്തിൽ 790 മുസ്ലീങ്ങളും ,254
ഹിന്ദുക്കളും കൊല്ലപ്പെട്ടു ,2500 ഓളം പേർക്ക്
പരുക്കെറ്റു എന്നാണ്.
http://expressindia.ind ianexpress.com/news/fullstory.php …
അതുപോലെ ,പ്രചരിപ്പിക്കുന്നതനുസരിച്ച് പോലെ വിശ്വഹിന്ദു
പരിഷത്തിന്റെ നേതൃത്വത്തിൽ ഗുജറാത്ത് മുഴുവൻ
കത്തിയെരിയുകയായിരുന്നു. ഗുജറാത്തിൽ 18000 ലധികം ഗ്രാമങ്ങളുണ്ട്
,അതിൽ 10000 ഓളം ഗ്രാമങ്ങളിൽ VHP ക്ക് യൂണിറ്റുകളുമുണ്ട്
...പക്ഷെ കലാപം ബാധിച്ചത് 100 ഓളം വില്ലെജുകളെ
മാത്രമാണ് . കലാപം വ്യാപകമായത് അഹമ്മദാബാദ് ,വടോദര എന്നീ വൻ
നഗരങ്ങളിൽ മാത്രവും.
http://www.frontline.in/ …/fl1…/stories/20030103005900400.htm....
ഇത് കടുത്ത ബിജെപി വിരുദ്ധ പ്രസിദ്ധീകരണമായ ഹിന്ദുവിന്റെ
, ഫ്രണ്ട് ലൈനിൽ വന്ന റിപ്പോർട്ടാണ്. തെരഞ്ഞെടുപ്പിന് ശേഷം
,കലാപബാധിത പ്രദേശങ്ങളിലെ റിസൾട്ട് വിശകലനം
ചെയ്യുമ്പോൾ അവർ കൃത്യമായി പറയുന്നു , 50 ഓളം അസംബ്ലി
മണ്ടലങ്ങലെയാണ് കലാപം ബാധിച്ചത് എന്ന് (ഗുജറാത്തിൽ
ആകെയുള്ളത് 182 മണ്ഡലങ്ങൾ )
മോദി കലാപകാരികളെ മൂന്ന് ദിവസത്തേക്ക് കൈയ്യയച്ച് വിട്ടു
---------------------------------------------------------------------------------
ഫെബ്രുവരി 28 കലാപം തുടങ്ങുമ്പോൾ ,മുഖ്യമന്ത്രി മോദി
,കലാപകാരികളെ തടയരുത് എന്ന് പോലീസിനോട് ആവശ്യപ്പെട്ടു
.അതിനനുസരിച്ചാണ് കലാപം നടന്നത് എന്നാണു മറ്റൊരു കഥ ..
എന്നാൽ ,കലാപത്തിന്റെ രണ്ടാം ദിവസമായ മാർച്ച് ഒന്നാം
തീയതി തന്നെ അഹമ്മദബാദിലും , വഡോദരയിലും ആർമി ഫ്ലാഗ്
മാർച്ച് നടത്തി .മാത്രവുമല്ല ,ഗോധ്രയിൽ തീവണ്ടിദുരന്തം
സംഭവിച്ച ദിവസം (ഫെബ്രുവരി 27) തന്നെ
,സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പ്രിവന്റീവ്
അറസ്റ്റുകളും നടത്തി ...കൂടാതെ ,അന്നത്തെ കേന്ദ്ര പ്രതിരോധ
മന്ത്രി , ജോർജ് ഫെർണാണ്ടസിനോട് എത്രയും പെട്ടന്ന്
ഗുജറാത്തിലെത്തി ,സേനാവിഭാഗങ്ങളെ എകോപിപ്പിക്കണമെന്നു
മുഖ്യമന്ത്രി ആവശ്യപ്പെടുകയും , അതനുസരിച്ച് മാർച്ച് ഒന്നിന്
തന്നെ അദ്ദേഹം ഗുജറാത്തിലെത്തുകയും ,സ്ഥിതി
വിലയിരുത്തുകയും ചെയ്തു ....മാർച്ച് രണ്ട് വരെ ,ഒന്നും
ചെയ്തില്ല എന്ന് ആരോപിക്കുന്ന ഒരു മുഖ്യമന്ത്രി ചെയ്ത
കാര്യങ്ങൾ ആണിത് ...അത് കൊണ്ട് മാത്രമാണ് ,വെറും 72
മണിക്കൂറു കൊണ്ട് ,ഭീതിദമായ ഒരു വൻ കലാപം
അടിച്ചൊതുക്കപ്പെട്ടത്. അതിന് മുൻപ് ,
ഗുജറാത്തിലെന്നല്ല , ഒരു കലാപവും ഇത്ര വേഗത്തിൽ
അടിച്ചമർത്തപ്പെട്ടിട്ടില്ല ...ദൽഹി ,സിഖ് വിരുദ്ധ കലാപം
നീണ്ടുനിന്നത് 10 ദിവസമാണ് , 3000 ത്തിലധികം ജീവനും
...ഭീവണ്ടി ,ബോംബെ ,മീററ്റ് എന്നിങ്ങനെ ഓരോന്നായി
നോക്കിയാലറിയാം ,എങ്ങനെയാണ് അവയൊക്കെ
കൈകാര്യം ചെയ്യപ്പെട്ടത് എന്ന് ...
http://www.rediff.com/news/2002/feb/27train.htm
http://www.rediff.com/news/2002/feb/28train15.htm
http://www.telegraphindia .com/1020302/front_pa.htm#head1
ഗർഭിണി ...ത്രിശൂലം ...
--------------------------------
ഗുജറാത്ത് കലാപത്തിൽ എറ്റവും ആഘോഷിക്കപ്പെട്ട കഥയാണ്
,പൂർണഗർഭിണിയായ ഒരു സ്ത്രീയുടെ വയർ കുത്തിപ്പിളർന്ന് , ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കോർത്തെടുത്ത കഥ ....
അരുന്ധതി റോയ് ആണ് പ്രസ്തുത കഥയുടെ ഉപജ്ഞാതാവ്. നരോദപാട്യയിൽ
90 ഓളം പേർ മരിച്ച കലാപത്തെക്കുറിച്ച് ,ഒരു സുഹൃത്ത്
പറഞ്ഞതാണ് എന്ന് പറഞ്ഞാണ് അവർ ഇത് എഴുതുന്നത്. അത് പ്രകാരം
അക്രമാസക്തമായ ജനക്കൂട്ടം ഗർഭിണിയായ സ്ത്രീയെ
ആക്രമിച്ച് കൊല്ലുന്നു , വയർ പിളർന്നു ,ഭ്രൂണത്തെ
ശൂലത്തിൽ കോർത്ത് തീയിലെറിയുന്നു ...
ഇനി സത്യം ...മാർച്ച് ഒന്നാം തീയതി കലാപത്തിൽ
കൊല്ലപ്പെട്ട കൗസർബാനു എന്ന യുവതിയുടെ
മൃതദേഹം പോസ്റ്റ് മൊർട്ടത്തിനെത്തി ഡോക്ടർ J S കനോരിയ
ആണ് പോസ്റ്റ് മോർട്ടം നടത്തിയത് ...പൊസ്റ്റ്മൊർട്ടം
റിപ്പോർട്ട് പ്രകാരം , കൗസർബാനു മരിച്ചത് പൊള്ളൽ കാരണമാണ്
..അതുമല്ല ,ഗർഭിണിയായിരുന്ന കൗസർബാനുവിന്റെ
ഗർഭപാത്രത്തിനൊ ,ഭ്രൂണത്തിനോ ഒരു കേടുപാടും സംഭവിച്ചിരുന്നില്ല
.കേസ് കോടതിയിൽ വന്നപ്പോൾ ,ഡോക്ടർ കനോരിയ ഇത് അവിടെയും
ബോധ്യപ്പെടുത്തി. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക
അന്വേഷണ സംഘവും ഇത് പ്രത്യേകമായി തന്നെ അന്വേഷിച്ചു
.ആരോപണം ഉയർത്തിയ അരുന്ധതി റോയിയോടു പലപ്രാവശ്യം
ആവശ്യപ്പെട്ടിട്ടും അവരോ , മോദിക്കെതിരെ
വീറോടെ പൊരുതിയ ടീസ്റ്റ സെതൽവാദൊ
കമ്മീഷന് മുൻപിൽ ഹാജരായില്ല .... ഇന്ത്യ ടുഡേ എഴുതുന്നു ..
Last week, eight years after the alleged incident, Dr J.S. Kanoria, who
conducted the post-mortem on Kausarbanu’s body on March 2, 2002, denied
that any such incident had ever happened. Instead, he told the court: “After the
post-mortem, I found that her foetus was intact and that she had died of burns
suffered during the riot.” Later Kanoria, 40, told INDIA TODAY, “I have told the
court what I had already written in my post-mortem report eight years ago.
The press should have checked the report before believing that her womb was
ripped open. As far as I remember, I did her post-mortem at noon on March 2,
2002.”
കറുത്തത് ഛർദ്ദിച്ചു എന്നത് കാക്കയെ ഛർദ്ദിച്ചു എന്നാക്കി മാറ്റി ,
അഭിനവ ബുദ്ധിജീവികൾ ഈ ഇല്ലാക്കഥ ഇന്നും ആഘോഷിക്കുന്നു.
ഒരു ഫോട്ടോക്ക് പിന്നിലെ ദുരൂഹതകൾ
------------------------------------------------------
ഗുജറാത്ത് കലാപത്തിന്റെ ഭീകരതയുടെ സംസാരിക്കുന്ന
ചിത്രം എന്ന പേരിൽ വിഖ്യാതമായ ഫോട്ടോയാണ് , കുത്തുബ്ദീൻ അൻസാരി
എന്ന മനുഷ്യൻ, ദൈന്യതയോടെ , തൊഴുകൈയ്യോടെ
നിൽക്കുന്ന ചിത്രം...തന്നെ ആക്രമിക്കാൻ വന്നവരോട്
,ജീവനുവേണ്ടി കേഴുന്നു എന്ന നിലയിലാണ് ചിത്രം പ്രചരിപ്പിക്കപ്
പെട്ടത്.രോയിട്ടെഴ്സിന്റെ ഫോട്ടോഗ്രാഫർ ,ആർക്കോ ദത്തയാണ്
ഈ ഫോട്ടോ എടുത്തത് ...
ആദ്യമായി , ഈ ഫോട്ടോ ,വളരെ ക്ലോസ്സപ്പിലുള്ളതാണ്
.കലാപത്തിന്റെ ഭീകര നിമിഷങ്ങളിൽ , അക്രമാസക്തരായ
കൊലയാളികൾക്ക് നടുവിൽ നിന്ന് കൊണ്ട്
ഇങ്ങിനെയൊരു ഫോട്ടോ എടുക്കാൻ കഴിയില്ല...ദൂരെ നിന്ന്
സൂം ലെൻസ് ഉപയോഗിച്ചാവും എന്നിരിക്കട്ടെ.എങ്കിൽ ആ
ആക്രമികളെ കൂടി അതിൽ പകർത്താഞ്ഞതെന്ത് ..അങ്ങിനെയെങ്കിൽ , ഫോട്ടോക്ക് കുറച്ച് കൂടി വിശ്വാസ്യത
വരുമായിരുന്നു ...അതുമല്ല , ഭീകരന്മാരായ അക്രമികൾ ,അൻസാരിയെ
വെറുതെ വിടുകയും ചെയ്തു ...അൻസാരി ഇപ്പോഴും
അഹമ്മദാബാദിൽ ജീവിക്കുന്നു ...ഫോട്ടോ വ്യാജമല്ല , പക്ഷെ
ഇതെടുത്ത സാഹചര്യം പ്രചരിപ്പിക്കപ്പെട്ടത് പോലയല്ല
.കലാപ ഭൂമികളിൽ ഫോട്ടോയെടുത്ത് നടന്ന ദത്തയുടെ മുൻപിൽ
അൻസാരിയും പെട്ടു. ദത്ത ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ ,ആ
പാവം മനുഷ്യൻ തൊഴുകൈയ്യോടെ ഞങ്ങളെ
വെറുതെ വിടൂ എന്നഭ്യർഥിച്ചതാവണം ദത്ത , ക്ലോസ്സപ്പിൽ
ഒപ്പിയെടുത്തത് ...ഫോട്ടോയുടെ വിപണന സാധ്യത മണത്തറിഞ്ഞ
ദത്തയും ,മാധ്യമങ്ങളും അത് നന്നായിത്തന്നെ ഉപയോഗിച്ചു ....
ഇത്, ഏറെ കൊട്ടിഘോഷിക്കപ്പെട്ട കഥകൾ ...കഥകളും
ഉപകഥകളുമായി, പിന്നീടുള്ള വർഷങ്ങൾ ഗുജറാത്ത് കലാപം celebrate
ചെയ്യപ്പെട്ടു. കലാപത്തെ തുടർന്ന് 2002 ആഗസ്റ്റിൽ മോദി
നിയമസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്തി .ആ
തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ മോദി അധികാരത്തിൽ
തിരിച്ചെത്തി ..
കേസുകൾ പലതും തീർപ്പായി .ഗോധ്ര തീവെപ്പിലെ
പ്രധാനപ്രതികൾക്ക് വധശിക്ഷ വിധിക്കപ്പെട്ടു .ബെസ്റ്റ്
ബേക്കറി കേസിൽ ,ക്യാബിനറ്റ് മന്ത്രിയായിരുന്ന മായ കൊട്നാനിക്ക് 28
വർഷം തടവ് വിധിക്കപ്പെട്ടു .പല കേസുകളും ഇപ്പോഴും
തുടരുന്നു ....സാധാരണ , ഒരു വർഗീയ കലാപത്തിൽ ശിക്ഷിക്കപ്പെടു
ന്നതിൽ എത്രയോ അധികം ഗുജറാത്ത് കലാപത്തിൽ പിടിക്കപ്പെട്ടു ...
2004 ൽ ,യു.പി.എ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ,മോദിയുടെ
ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്നാണു കരുതിയത് ...ഒന്നിന്
പിറകെ ഒന്നായി അന്വേഷണങ്ങൾ ,പ്രചാരണങ്ങൾ .ഒടുവിൽ, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ,സിബിഐ യുടെ
പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്കി .സിബിഐ യുടെ
എറ്റവും പ്രഗദ്ഭനും സത്യസന്ധനുമായ ഉദ്യൊഗസ്ഥൻ RK
രാഘവൻ ആയിരുന്നു അന്വേഷണ തലവൻ .ഓരോ ആരോപണങ്ങളും
റിപ്പോർട്ടുകളും അവർ തലനാരിഴ കീറി പരിശോധിച്ചു
.കെട്ടുകഥകളും ,ഭാവനാസൃഷ്ടികളും ഒക്കെ ഒഴിവാക്കിയപ്പോൾ
, ഉള്ളി പൊളിച്ചത് പോലെയുള്ള അവസ്ഥ.ഒടുവിൽ 2010 മാർച്ചിൽ
നരേന്ദ്ര മോദി എന്ന മുഖ്യമന്ത്രിയെ RK രാഘവനും സംഘവും
തുടർച്ചയായി പത്ത് മണിക്കൂർ ചോദ്യം ചെയ്തു .അവർക്ക്
ഒന്നും കണ്ടെത്താനുണ്ടായിരുന്നില്ല .അവസാനം, നരാധമൻ
,മരണത്തിന്റെ വ്യാപാരി എന്നൊക്കെ എതിരാളികൾ
വിശേഷിപ്പിച്ച ഈ മനുഷ്യനെതിരെ ഒരു പെറ്റിക്കെസു
പോലും എടുക്കാനുള്ള പഴുത് കണ്ടെത്താൻ വക്രബുദ്ധിയുടെ
തമ്പുരാക്കന്മാരായ കോണ്ഗ്രസ്സിനോ ,പണിയാളുകൾക്കോ കഴിഞ്ഞില്ല
.എന്നാൽ നരേന്ദ്ര മോദി യാകട്ടെ 2007 ലും 2012 ലും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളുടെ കൂടെ പിന്തുണയോടെ,
വിജയമാവർത്തിച്ച് ഗുജറാത്തിന്റെയും ഇന്ത്യയുടെയും
മനസ്സിൽ മഹാമേരു പോലെ വളർന്നു .പ്രധാനമന്ത്രി പദം
വരെയെത്തിയ ആ യാത്ര ,ലോകത്തിലെ എറ്റവും
ജനകീയനായ നേതാവ് എന്ന നിലയിൽ ഇപ്പോഴും
മുന്നേറിക്കൊണ്ടേ ഇരിക്കുന്നു...
മറക്കാനുള്ള ഇരുണ്ട അധ്യായങ്ങളിലെക്ക് വലിച്ചെറിഞ്ഞു
കൊണ്ട് ഗുജറാത്ത് ജനത 2002 കലാപത്തെ എന്നോ
കൈയ്യൊഴിഞ്ഞു കഴിഞ്ഞു...സമൂഹത്തിന്റെ താഴെത്തട്ടിൽ
നിന്ന് ഈ മഹാരാജ്യത്തിന്റെ ഭാഗധേയം തന്നെ
മാറ്റിയെഴുതാനുള്ള ചരിത്ര ദൗത്യവും തോളിലേന്തി നരേന്ദ്ര മോദി
അശ്വമേധം തുടരുന്നു ... ഇവിടെ മറ്റൊന്നും
പറയാനില്ലാത്ത എതിരാളികൾ ചരിത്രത്തിന്റെ ചവറ്റുകുട്ട പരതി കൊണ്ടേയിരിക്കുന്നു.

Thursday, 23 June 2016

ഭാരതീയ ശാസ്ത്ര പാരമ്പര്യവും യോഗയും

We are always agnist our culture why?😳😳ലോകത്തിന്റെ  മുഴുവൻ നന്മക്കും  വേണ്ടി  പ്രാർഥിച്ചിരുന്ന  ഒരു  രാഷ്ട്രമായിരുന്നു  ഭാരതം. ഭാരതത്തിലെ  ഓരോ  മംഗളകർമവും   അവസാനിച്ചിരുന്നത്   ‘ലോക  സമസ്ത  സുഖിനോ ഭവന്തു’  എന്ന  മന്ത്രം  ചൊല്ലിയായിരുന്നു .


1947 വരെ  വിദേശികൾ  നശിപ്പിച്ച  നമ്മുടെ  സംസ്കാരം  പിന്നീട്  നമ്മൾ  തന്നെ  നശിപ്പി ച്ചു .


 ലോഹതന്ത്രവും  ആരോഗ്യ  ശാസ്ത്രവും ,ഗണിത  ശാസ്ത്രവും  ജ്യോതിഷവും  എല്ലാം  ഭാരതത്തിന്റെ  സംഭാവനയാ ണ് .


AD  പത്താം  നൂറ്റാണ്ട്  വരെ  4  അക്ക  സംഖ്യ എഴുതാൻ  അറിവില്ലാത്ത യുറോപ്യൻ മാരുടെ  മുന്നിൽ  ‘അരിതമാറ്റിക് പ്രോവിഷനും’  ‘ജോമെട്രിക്ക് പ്രോവിഷനും’ ഉപയോഗിച്ച്  വേദമന്ത്രങ്ങൾ  ചൊല്ലിയിരുന്നവരാണ്  ഭാരതീയർ .

യജുർവേദത്തിൽ..     കോപ്പെർ,ബ്രാസ് ,ടിൻ  ലെഡ് ,എന്നീ ലോഹങ്ങളെ  നമസ്കരിക്കുന്ന  മന്ത്രങ്ങൾ  ഉണ്ടായിരുന്നു .


AD  1500 നു  ശേഷം കണ്ടുപിടിച്ച  ഈ  ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത്   യൂറോപ്യൻസ്  ആണെന്നാണ്‌  നമ്മൾ   പുസ്തകങ്ങൾ    നോക്കി  പഠിച്ചി ട്ടുള്ളത്‌.


പക്ഷെ  നമ്മുടെ  ഭാരതത്തിന്‌   5000  വർഷങ്ങൾക്ക്  മുൻപ്    അവയെ  കുറിച്ച്  അറിവുണ്ടായിരുന്നു .AD  400 നു  ശേഷം  AD  1500  വരെ  നൂറുകണക്കിന്  രസതന്ത്ര പുസ്തകങ്ങൾ   ഭാരത്തിൽ  എഴുത്പെട്ടിട്ടുണ്ട് .രസരത്നാകരം ,   രസസമുച്ചയം, രസേന്ദ്രസാരസർവ്വസ്സ്വം ,രസ്സേന്ദ്രചൂടാമണി , തുടങ്ങിയ  പുസ്തകങ്ങൾ  എല്ലാം  തന്നെ  നാഗാര്ജു്നനെ  പോലുള്ള  പ്രഗൽഭരായ  രസ തന്ത്രജ്ഞരാൽ  എഴുതപെട്ടിട്ടുള്ളതാണ് .

ഈ  പുസ്തകങ്ങളിലെല്ലാം  ഓരോരോ  കെമിക്കലുകൾ  എങ്ങിനെയെല്ലാം  ഉപയോഗിക്കണം  എന്ന്  വ്യക്തമായി  പ്രതിപാദിച്ചിട്ടുണ്ട്  .


കൂടാതെ  സ്വർണം ,വെള്ളി  ടിൻ ,ലെഡ് , അയേൻ ,കൊപെർ ,മെർകുറി ,എന്നീ മെറ്റലുകൾ  എപ്രകാരമാണ്  പ്രോസസ്  ചെയ്യേണ്ടത് എന്ന്  വ്യക്തമായി   പ്രതിപാദിക്കുന്നു.


പ്രകാശത്തിനു   7 നിറങ്ങൾ   ഉണ്ടെന്നു  കണ്ടുപിടിച്ചത് 'സർ  ഐസക്ന്യൂ ട്ടണ്‍ ' അല്ല .  വിശ്വാമിത്ര മഹർഷി  ആണ് ,സൂര്യദേവൻ  തന്റെ 7  നിറങ്ങൾ  ഭൂമിയിലീക്ക്  അയക്കുന്നു  എന്ന്  വേദങ്ങളിൽ  എഴുതിയത് കാണുക ,



പ്രകാശം  സഞ്ചരിക്കുന്നു എന്ന്  കണ്ടെത്തിയതും 'സർ  ഐസക്ന്യൂട്ടണ്‍  അല്ല.   ഒരു നിമിഷത്തിന്റെ  പകുതി  സമയം  കൊണ്ട് 2022  യോജന  വേഗത്തിൽ  പ്രകാശത്തെ  ഇങ്ങോട്ടയക്കുന്ന  സൂര്യദേവാ  അങ്ങേക്ക്  പ്രണാമം എന്ന് പറഞ്ഞത്  വിജയനഗരം  സാമ്രാജത്തിലെ  ഹരിഹരന്റെയും ഗുപ്തന്റെയും   ആസ്ഥാന പുരോഹിതനായ "സയണാചാര്യൻ"  ആണ് .



ന്യൂട്ടൻ  ഗ്രാവിറ്റി  കണ്ടുപിടിക്കുന്നതിനു മുൻപ്  ഭാരതീയ  ജ്യോതി  ശാസ്ത്രത്തിൽ  ഗ്രാവിറ്റിക്ക്  'ഡഫനിഷൻ'  ഉണ്ടായിരുന്നു .

ആകാശത്തിലുള്ള  സോളിഡ്  മെറ്റിരിയൽസ്‌നെ   ഭൂമി  അതിനെ  ശക്തികൊണ്ട്  ആകർഷിക്കുന്നു .  ഇതൊന്നിനെയാണോ ആകര്ഷിക്കുന്നത്  അത്  താഴെ  വീഴുകതന്നെ ചെയ്യും .

തുല്യ  ശക്തികൊണ്ട്  ആകർഷിക്കുന്ന  ജ്യോതിർ ഗോളങ്ങൾ    വീഴുകയില്ല   ഭാസ്കരാചാര്യ  (1114–1185) എഴുതിയ  ഈ വരികൾ സിദ്ധാന്തശിരോമണി  എന്ന  പുസ്തകത്തിൽ   ഭുവനകോശം  എന്ന ഭാഗത്തിൽ  ആറാം  അധ്യായത്തിൽ  നിങ്ങള്ക്ക്  വായിക്കാൻ ആകും..


ഭൂമി  ഉരുണ്ടതാണെന്നും  സൂര്യന്  ചുറ്റും  കറങ്ങുന്നു  എന്നും  കണ്ടുപിടിച്ചത്  ആര്യഭടൻ  ആണ് ,ഇന്ന്  നമ്മൾ  ഇതിനെല്ലാം  പേര്  വിളിക്കുന്നത്‌  ഗലീലിയോയെയും  ,കൊപെർ നിക്കസ്സിനെയും ,റ്റൈക്കൊബ്ലാണ്ട്നെയും    ആണ് .


AD  449 ൽ  ആര്യഭടാചാര്യൻ  ഒന്നാമൻ  അദ്ദേഹത്തിന്റെ 23മത്തെ  വയസ്സില  എഴുതിയ  “ആര്യാഭടീയം”  എന്ന  ഗ്രന്ഥം  ഭാരതത്തിലെ  ജ്യതിർഗണിതശാസ്ത്ര  പട്ടികയിൽ  ഒന്നാമതായി  നിൽക്കുന്നു .


ഭൂമിയുടെ  ഗോളാകൃതിയെ  കുറിച്ചും ഭൂമി  സൂര്യന് ചുറ്റും  കറങ്ങുന്നതിനെ  കുറിച്ചും   ഭുമിയുടെ   Rotation നെ   കുറിച്ചും   Revolution നെ   കുറിച്ചും   അതിന്റെ  Speed നെ   കുറിച്ചും  വ്യക്തമ്മയി  എഴുതിയ  ‘ആര്യഭടീയം’  അത്യുജ്ജലമാണ്  എന്നത് കൊണ്ടുതന്നെയാണ്  നമ്മൾ  നമ്മുടെ  ആദ്യ  ഉപഗ്രഹത്തിനു  “”ആര്യഭട്ട””  എന്ന്  പേര്  നല്കിയത് .


 ആര്യഭടാചാര്യനും , ഭാസ്കരാചാ ര്യനും  , എഴുതിവച്ചിരിക്കുന്ന  എല്ലാ കാര്യങ്ങളും അതിന്റെ  10  ഇരട്ടി വിശദീകരിച്ചു   ഭ്രമ്മഗുപ്തൻ  ""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് .

 വൃത്തത്തിന്റെ  വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ ,വ്യാപ്ത്യം  തുടങ്ങി  എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ  Equation നോട്  കൂടി  എഴുതിവച്ചിരിക്കുന്നു .ഗ്രീൻ വിച്  രേഖ  പണ്ട്  ഭാരതത്തിൽ  ആയിരുന്നു .അപ്പുറത്തും  ഇപ്പുറത്തും  longitudeഉം  latitude ഉം   കണക്കാക്കിയിരുന്നു .വരാഹിമിഹിരൻ  AD 553 ൽ  അലക്സാൻഡ്ര്യയുടെ   Longitude  കണക്കാക്കിയിട്ടുണ്ട് .23 .7 ഡിഗ്രി യായാണ്  ഉജ്ജയിനി യിൽനിന്നും  അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത് .ഇന്ന്  മോഡേൻ  സയെൻസ് പ്രകാരം  ഇന്ന്  നോക്കിയാൽ അത്  23 .3  ഡിഗ്രി ,ജെർമനിയിലെ  സെന്റ്‌  ജോർജ്  സ്കൃതംയുനിവെർസിറ്റി യിലെ  കവാടത്തിൽ ‘പാണിനി’യുടെ  ഒരു  വലിയ  ചിത്രം  കൊത്തി വച്ചിട്ടുണ്ട് .

ജർമ്മൻ ഭാഷയുടെ  അടിസ്ഥാനം  പാണിനി  എഴുതിയ  ""അഷ്ട്ടാദ്ധ്യായി""  എന്ന  വ്യാകരണ  ഗ്രന്ഥം  ആണ് .

മനുഷ്യന്  ഉണ്ടാകാൻ  സാധ്യതയുള്ള  ഓരോ  രോഗത്തിന്റെയും അവയുടെ  ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ  കുറിച്ചും ഔഷധം  നൽകുമ്പോൾ  ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ  ചേർത്തു  51  ശാഖകൾ  ഉള്ള  അഥർവ്വ  വേദം നമ്മുടെ  നാട്ടിൽ  ഉണ്ടായിരുന്നു .


[World  Health   Organization universal medicine status കൊടുത്തിരിക്കുന്ന  ഭൂമിയിലെ  ഒരേ ഒരു  compound   ജലം  ആണ് .ഏതൊരു  അസുഖത്തിനും  ജലം അല്ലാതെ  വേറെ ഒന്നും  നൽകരുത്  എന്ന്  യജുർവേദത്തിൽ  കാണുന്നു] .


ആധു നിക  വൈദ്യശാസ്ത്രത്തിന്റെ  പിതാവായി  അറിയപെടുന്നത്  ഹിപ്പോക്രാറ്റ്സ്  ആണ്  , ചരകന്റെയും  സുശ്രുതന്റെയും പുസ്തകത്തിൽ  നിന്നാണ് താൻ  ഔഷധ  ശാസ്ത്രം  പഠിച്ചത്  എന്ന്  ഹിപ്പോക്രാറ്റ്സ് എഴിതിയ  പുസ്തകത്തിൽ 117  തവണ  പറയുന്നു .ചികിത്സ  മനസ്സും  ശരീരവും  ഒരുമിക്കണം  എന്ന്  പറഞ്ഞത്  ശുശ്രുതൻ  ആണ് .


ശരീരത്തിന്  ഏൽക്കുന്ന  എല്ലാ  ആഘാതവും  മനസ്സിനും  മനസ്സിന്  എൽക്കുന്ന  എല്ലാ  ആഘാതവും  ശരീരത്തിനും  ഏൽ ക്കുന്നു  എന്ന് BC 700 ൽ എഴുതിയ    സുശ്രുത  സംഹിതയിൽ  പറയുന്നു .. ഇന്ന്  അമേരിക്കയിൽ  ഇതേ  ചികിത്സാ രീതി  Quantum Healing [ Deepak Chopra } എന്നപേരിൽ 21 നൂറ്റാണ്ടിലെ  അത്യാധുനിക  ചികിത്സാ  രീതിയായി  കണക്കാക്കുന്നു .


ബ്രെയിൻ  Activate   ചെയ്യാൻ meditation  നെ പോലെ  മറ്റൊന്നില്ല  എന്ന്  അമേരിക്ക  പറയുന്നു , അവിടത്തെ  സിലബസ്  അനുസരിച്ച്  എല്ലാ  യൂനീവേർസിറ്റി കളിലും പ്രസിദ്ധീകരിക്കുന്ന  ടെക്സ്റ്റ്‌ ബുക്കിന്റെ  അവസാന  chapter  meditation   ആയിരിക്കണം  എന്ന്  നിർബന്ധമുണ്ട് .

സൂര്യനമസ്കാരം അമേരിക്കയികും ഇന്ഗ്ലാണ്ടിലും   അവരുടെ  ജീവിതചര്യ ആയിരിക്കുന്നു .


 Washington പോസ്റ്റ്‌   മാഗസിൻന്റെയും   New York  times മാഗസിൻന്റെയും കണക്കു  അനുസരിച്ച്  അവിടുത്തെ 40  വയസ്സ്  65 % പേർ  നമ്മുടെ  സൂര്യനമസ്കാരവും  യോഗയും    ചെയ്യുന്നവരാണത്രേ.  പതഞ്‌ജലി  മഹിർഷി യുടെ   യോഗശാസ്ത്രത്തിൽ  പരിണാമത്തെകുറിച്ചു  വ്യക്തമായി  പറയുന്നു .


7 ദിവസത്ത്ൽ  ഒരിക്കൽ  ജോലിക്കാര്ക്ക്  അവധി  നൽകണം  എന്ന്  പറഞ്ഞത്  ബ്രിറ്റീഷുകാർ  അല്ല.  ചാണക്യൻ ആണ് , അദ്ദേഹത്തിന്റെ  അർത്ഥ ശാസ്ത്രത്തിൽ  ഇത്  വ്യക്തമായി  പറയുന്നുണ്ട് .


വിഷ്ണുശർമ AD 505 ൽ  എഴുതിയ  പഞ്ചതന്ത്രം എന്നാ പുസ്തകം അമേരിക്കയുടെ CIA യുടെ  സിലബസ്ന്റെ  ഭാഗമാണിന്ന് .,


ലോഹ തന്ത്രം  ആയാലും  രസ തന്ത്രം ആയാലും  ജ്യോതി ശ്ശാസ്‌ത്രം  ആയാലും  ആരോഗ്യ സസ്ത്രംമായാലും  ഇന്ന്  ലോകം  ഭാരതത്തിന്റെ പൈതൃകം  പുനർ ചിന്തനത്തിനു  വഴിയൊരുക്കുന്നു .


OXFORD  UNIVERSITY യിൽ  പ്രസിദ്ധമായ    Bodleian library യിൽ  20000തോളം കറുത്ത  പെട്ടികളിലായി  സൂക്ഷിച്ചിരിക്കുന്ന  താളിയോലകൾ  മുഴുവനും  ഇന്ത്യയില  നിന്നും  കടത്തിയവയാണ് .ഇന്ന്  കാണുന്ന  പല  കണ്ടുപിടുത്തവും ഇവയിൽ  നിന്നുള്ള  വിജ്ഞാനം ആണ് .


കൂടാതെ  Harvard universityയിൽ സൂക്ഷിച്ചിട്ടുള്ള 442  ഹൃഗ്വേദ  ഗ്രന്ഥങ്ങൾ  നമ്മുടെതാണെന്ന്   എത്രപേര്ക്ക്  അറിയാം .

ലോകം  രണ്ടുകയ്യും  നീട്ടി  അറിവിനായി  ഭാരതത്തിന്‌ മുൻപിൽ  കൈനീട്ടി  നില്ക്കും  എന്ന്  പറഞ്ഞത് Max Muller ആണ്.


11 വര്ഷം  സംസ്കൃതം  പഠിച്ചു നമ്മുടെ  വേദങ്ങളെ  TRANSLATE  ചെയ്ത് 47  പുസ്തകങ്ങൾ അടങ്ങിയ  The Book of Oriental എഴുതിയ  പണ്ഡിതനായിരുന്നു    Max Muller ..

നിർഭാഗ്യമെന്ന്   പറയട്ടെ   നമുക്ക്  നമ്മുടെ  സംസ്കാരത്തോടു  പുച്ഛം ആണ്. Good is always good bad is always bad 👍👍
-.......................
യോഗ എന്ന ദിവ്യ ശാസ്ത്രo

യോഗയുടെ പ്രാചീന ചരിത്രം
____________________________

ഭാരതത്തിന്റെ അതിപ്രാചീനമായ പാരമ്പര്യങ്ങളിലൊന്നാണ്  യോഗ. യോഗയുടെ ഉത്ഭവത്തെ കുറിച്ച് ചരിത്രപരമായി നോക്കിയാൽ യോഗയ്ക്ക് ഹാരപ്പൻ അഥവാ സരസ്വതി-സിന്ധു നദീതട സംസ്കാരത്തോളം പഴക്കം കാണും.

യോഗാസനങ്ങളെ സൂചിപ്പിക്കുന്ന   അയ്യായിരത്തോളം വർഷങ്ങൾ പഴക്കമുള്ള മുദ്രകളും പ്രതിമകളും മറ്റും സരസ്വതി-സിന്ധു പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ചിലർ ഇതു യോഗാസങ്ങളല്ലെന്നു  വാദിക്കുന്നുണ്ട്.
പക്ഷെ ഇതേപോലത്തെ യോഗാസനങ്ങൾ  സരസ്വതി-സിന്ധു സംസ്കാരം അസ്തമിച്ച ശേഷം  നിലവിൽ വന്ന സ്മാരകങ്ങളിലും മറ്റും  അലങ്കാരങ്ങളായി കൊത്തിവച്ചിട്ടുണ്ട്. മിക്കവാറും യോഗാസനത്തിലിരിക്കുന്ന ഗജലക്ഷ്മി ദേവിയുടെ ചിത്രമാണ്  കൊത്തിവച്ചിട്ടുള്ളത്.
ഉജ്ജയിനിലെയും ഗുജറാത്തിലെയും  പ്രാചീന നാണയങ്ങളിലും സരസ്വതി-സിന്ധു സംസ്കാരത്തിലേതു പോലെ യോഗാസനത്തിലിരിക്കുന്ന ഭഗവാൻ ശിവന്റെയും ലക്ഷ്മീദേവിയുടെയും മുദ്രകളുണ്ട്.

ഇതിനു പുറമെ രാജസ്ഥാനിൽ നിന്നും യോഗസമാധിയിലുള്ള ഒരു അസ്ഥികൂടവും കണ്ടെടുത്തിട്ടുണ്ട്.  ഈ അസ്ഥികൂടത്തിന്റെ കാലം സരസ്വതി-സിന്ധു സംസ്കാരത്തിന്റെ കാലഘട്ടത്തിനു തൊട്ടു ശേഷമാണ്.
ഇതുകൊണ്ടു  സരസ്വതി-സിന്ധു പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്ത മുദ്രകളിലും മറ്റും യോഗാസനങ്ങൾ തെന്നെയാണുള്ളതെന്നു നമ്മുക്ക് സ്ഥിരീകരിക്കാം.

വൈദിക ഗ്രന്ഥങ്ങളിലും യോഗയുടെ അംശങ്ങളുണ്ട്‌. യോഗയിൽ ഏറ്റവും പ്രധാനപെട്ട ഘടകമായ പ്രാണായാമം അല്ലെങ്കിൽ  പ്രാണനെ കേന്ദ്രീകരിച്ചുള്ള ശ്വസനക്രിയ ഭാരത്തിന്റെ ഏറ്റവും പഴയ ഗ്രന്ഥങ്ങളായ വേദ സംഹിതകളിലുണ്ട്. ഉദാഹരണങ്ങളായി യജുർവേദത്തിന്റെ തൈത്തിരീയ സംഹിത 5.5.5 വാജസനെയി  സംഹിത 23.18 തുടങ്ങിയ ഗ്രന്ഥങ്ങളിൽ  പ്രാണനെ ഉൾപ്പെടുത്തിയിട്ടുള്ള  ശ്വസനക്രിയയെ  കുറിച്ച് പറയുന്നുണ്ട്. ഈ ക്രിയ വൈദിക യജ്ഞങ്ങളിലും ഉപയോഗിച്ചിരുന്നു.
വൈദിക യാഗങ്ങളെ കുറിച്ച് വിവരിക്കുന്ന ശതപത ബ്രാഹ്മണം പോലെയുള്ള ഗ്രന്ഥങ്ങളിൽ   പ്രാണനെ നിയന്ത്രിക്കുന്നതിനെ പറ്റി  പരാമർശിക്കുന്നുണ്ട് . യാഗാഗ്നിയെ തെളിയിക്കുന്നതിന്റെ കൂടെ  ശ്വസനക്രിയയും ആചരിച്ചിരുന്നുവെന്നു ശതപത ബ്രാഹ്മണം  2.2.2.15 പറയുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന തേജസ്സായ അഗ്നിയെ ജീവന്റെ തുടിപ്പായ പ്രാണനുമായി ബന്ധപ്പെടുത്തി  ആത്മാവിൽ പ്രതിഷ്ടിക്കാനാണ് .

ഇതിനു പുറമെ കഠിനമായ ധ്യാനം ഉൾപ്പെടുന്ന തപസ്സിനെക്കുറിച്ചും വേദ സംഹിതകളിൽ വിവരണങ്ങളുണ്ട്. ഋഗ്വേദത്തിലെ നാസദീയ സൂക്തത്തിൽ (ഋഗ്വേദം 10.129 ) സത് അഥവാ ലോകത്തിന്റെ നിലനിൽപ് തന്നെ തപസ്സിലൂടെയാണ് നിലവിൽ വന്നതെന്ന് പറയുന്നുണ്ട്.
തപസ്സ് ജീവന്റെ ചൂടിനെയാണ് സൂചിപ്പിക്കുന്നത്. തപസ്സ് അഗ്നിയുമായും ബന്ധപ്പെട്ടതാണ് (ഉദാഹരണമായി ഋഗ്വേദം 6.5.4).

ഉപനിഷത്തുകളുടെ കാലത്ത് യോഗ ദർശനത്തിനു പുതിയ പരിണാമങ്ങളുണ്ടായി. അതിപ്രാചീനമായ മുഖ്യോപനിഷത്തുകളിൽ ഒന്നായ   ചാന്ദോഗ്യോപനിഷത്ത് 8.6.6 കുണ്ഡലിനി  യോഗയുടെയും കുണ്ഡലിനി ശക്തിയുടെയും  ഒരു പ്രാചീന രൂപത്തെ കുറിച്ച് വിവരിക്കുന്നുണ്ട്.  ബൃഹദാരണ്യകോപനിഷത്ത് 2.1.19, കഠോപനിഷത്ത് 6.16 , പ്രശ്നോപനിഷത്ത് 3.6 തുടങ്ങിയ   മറ്റു മുഖ്യോപനിഷത്തുകളിലും ഇതേപോലത്തെ വിവരണം കാണാം.

ഈ പ്രാചീന ഉപനിഷത്തുക്കളിൽ കുണ്ഡലിനി ശക്തി ഹൃദയത്തിലാണ് വസിക്കുന്നതെന്നു പറയുന്നുണ്ട്. ഈ ശക്തിയെ നാഡികളിലൂടെ ശിരസ്സിലോട്ടു എത്തിച്ചാൽ അമൃതത്വം കൈവരിക്കാൻ സാധിക്കുമെന്നും പരാമർശിക്കുന്നുണ്ട്. ഉപനിഷത്തുക്കളിലെ വേറെ ചില ശ്ലോകങ്ങളിൽ പരമാത്മാവായ പരബ്രഹ്മ ചൈതന്യവും  ഹൃദയത്തിലാണ് വസിക്കുന്നതെന്നു പറയുന്നുണ്ട്( ഉദാഹരണമായി ചാന്ദോഗ്യോപനിഷത്ത്  3.14.4 ). ഇതുകൊണ്ടു ധ്യാനത്തിലൂടെ ഹൃദയത്തിലുള്ള പരബ്രഹ്മ ചൈതന്യത്തെ നാഡികളിൽകൂടി ശിരസ്സിലോട്ടെത്തിച്ച് അമൃതത്വം പ്രാപിക്കുന്ന യോഗവിദ്യയെയാണ് പ്രാചീന ഉപനിഷത്തുകളിൽ കാണാൻ സാധിക്കുന്നത്.
പിന്നീട് പരിണാമിച്ച ദർശനങ്ങളിൽ കുണ്ഡലിനി ശക്തി ഹൃദയത്തിനു പകരം നട്ടെലിന്റെ അറ്റത്താണ്  സ്ഥിതിചെയ്യുന്നത്.

ഉപനിഷത്തുകൾക്കു ശേഷം ബുദ്ധ-ജൈന സമ്പ്രദായങ്ങളിലും യോഗാഭ്യാസങ്ങൾക്കു പ്രാധാന്യമുണ്ടായിരുന്നു.  ബുദ്ധനും മഹാവീരനും കഠിന ധ്യാനത്തിലൂടെയാണ് ആത്മബോധം കൈവരിച്ചത്. ബുദ്ധമത ഗ്രന്ഥങ്ങളിൽ വച്ച് ഏറ്റവും പ്രാചീന ഗ്രന്ഥശേഖരമായ  പാലി തിപിടകത്തിലെ   മഹാസതിപട്ഠാനസുത്തത്തിൽ ധ്യാനത്തെക്കുറിച്ചും കാലുകൾ കൂട്ടിച്ചേർത്തിട്ടുള്ള ഒരു യോഗാസനത്തെ കുറിച്ചും വിവരിക്കുന്നുണ്ട്.
ജൈനമത ഗ്രന്ഥമായ കല്പസൂത്രത്തിലും മഹാവീരൻ കാലുകളുടെ മുട്ടുകൾ മടക്കി പശുവിനെ കറക്കുന്ന രീതിയിൽ ഇരുന്നിട്ടുള്ള ഒരു യോഗാസനത്തിലൂടെയാണ് ആത്മബോധം പ്രാപിച്ചതെന്നു പറയുന്നുണ്ട്.
പലതരം യോഗാഭ്യാസങ്ങൾ  മഹാവീരന്റെയും ബുദ്ധന്റെയും കാലത്ത്‌  ഭാരത്തിൽ നിലവിലുണ്ടായിരുന്നുവെന്നു ഇതിൽ നിന്നുമൊക്കെ നമ്മുക്ക് മനസിലാക്കാം

പിന്നീട്  പതഞ്ജലി മഹർഷി ഭാരതത്തിൽ നിലവിലുണ്ടായിരുന്ന യോഗാഭ്യാസങ്ങളെ ക്രോഡീകരിച്ച്‌ യോഗസൂത്രം രചിച്ചു. പുതിയ യോഗാഭ്യാസങ്ങൾ ഇതിനു ശേഷവും ഭാരതത്തിൽ പരിണാമിച്ചുകൊണ്ടിരുന്നു .

ഇന്ന് യോഗ ലോകമെമ്പാടും അഭ്യസിക്കപെടുന്നു. ആരോഗ്യത്തിനും മനസ്സിനുമൊക്കെ യോഗ ഉത്തമമാണെന്നു തെളിയിക്കുന്ന ആധുനിക ശാസ്ത്ര പഠനങ്ങൾ നിരവധിയാണ്.

ഭാരതത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യങ്ങളിലൊന്നാണെന്നുള്ളതിനു പുറമെ , ഭാരതം ലോകത്തിനു നൽക്കിയ മഹത്തായ സംഭാവനകളിലൊന്നായി യോഗയും പെടും

യോഗയോടുള്ള കമ്യൂണിസ്റ്റ് അസഹിഷ്ണുത

100 കോടിയിലധികം വരുന്ന ഹിന്ദുക്കളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണ് ഷൈലജ എന്ന മന്ത്രി  ഇന്ന് ചെയ്തത്.   ഐക്യ മത്യ സൂക്തം എന്നത് എന്തെന്ന് പോലും അറിയാതെ കാട്ടി കൂട്ടിയ പമ്പര വിഡ്ഢിത്തം. ഒരു തരം ഓവർ ഷൈനിങ്ങ്.  ആരെയോ പ്രീതി പെടുത്താൻ ഒരുക്കിയ നാടകം. പക്ഷെ നിങ്ങൾ വിചാരിച്ചവർക്കൊക്കെ ഈ മന്ത്രത്തിന്റെ പ്രാധാന്യം നന്നായറിയാം.  ഐക്യ രാഷ്ട്ര സംഘടന "ലോക ശാന്തി  മന്ത്രം" എന്ന് അംഗീകരിച്ചത് ഈ മന്ത്രമാണ്.  അങ്ങനെ തീരുമാനിക്കുമ്പോൾ ചൈനയും റെഷ്യയും, ക്യൂബയും ഒക്കെ അവിടെ സന്നിഹിതരായിരുന്നു എന്ന് മന്ത്രി ഓർക്കണം. മന്ത്രത്തിന്റെ പ്രധാന ഭാഗം താഴെ ചേർത്തിരിക്കുന്നു. സാമാന്യ ജനം വിലയിരുത്തട്ടെ.

സംഘ ഗച്ചധ്വം സംവദധ്വം  സം വോ മനാംസി  ജാനതാമ്/ ദേവ ഭാഗം  യതപൂർവെ സംജാനാനാ  ഉപാസതെ/
സമാനൊ മന്ത്ര സമിതി: സമാനീ സമാനം മന:
സഹചിത്തമെഷാമ്/ സമാനം മന്ത്രമഭിമന്ത്ര മേവ:/
സമാനെനവോഹവിഷാ ജുഹോമി/
(Assemble, speak together: let your minds be all of one accord, unanimous sit down to their appointed share. The place is common, common the assembly, common the mind, so be their thought united. A common purpose do I lay before you, and  worship with your general oblation)
ഒന്നിച്ചിരിക്കുക, ഒന്നിച്ചു സംസാരിക്കുക, അങ്ങനെ മനസ്സുകൾ ഒന്നായി തീരട്ടെ! ഈ ഭൂമി എല്ലാ ചരാചരങ്ങൾക്കും വേണ്ടി ഉള്ളതാണ്. വിഭവങ്ങൾ എല്ലാവർക്കും വേണ്ടി വിഭജിച്ചു നൽകാനുള്ളതാണ്? അല്ലയോ പ്രകൃതീ... പ്രപഞ്ച നന്മക്കായി നിനക്ക് മുന്നിൽ ഞാനിതാ മുട്ടു മടക്കുന്നു

ഇതിലെവിടെയാണ് മതം ഇരിക്കുന്നത്? ഇതിലെവിടെയാണ് രാഷ്ട്രീയം ഇരിക്കുന്നത്? ഇതിലെവിടെയാണ് പ്രധാനമന്ത്രി ഇരിക്കുന്നത്?  ഇതിലെവിടെയാണ് ബി ജെ പി ഇരിക്കുന്നത്?  ഇതിൽ വലിയ കമ്മ്യൂണിസം ഏതു 'ദാസ്‌ ക്യാപ്പിട്ടലിൽ' ഉണ്ട്.  ഇതിൽ വലിയ സോഷ്യലിസം ഏതു മനിഫെസ്റ്റൊ യിൽ ഉണ്ട്.  

യോഗ മതെതരമാകണം എന്നാണു നിങ്ങളുടെ ചിന്താധാര.  മതേതരത്വം എന്നാൽ ഇതര മതങ്ങളെ എന്റെ മതം പോലെ കാണുക എന്നാണ്.  മതം ഇല്ല എന്നോരാർഥമുണ്ടോ അതിന്? യോഗ മതപരമല്ലെന്നാര് പറഞ്ഞു? അങ്ങെനെ പറഞ്ഞെങ്കിൽ അത് തെറ്റാണ്. യോഗ വളർന്നത് ആർഷ ഭാരത സംസ്കാരം എന്ന ഹൈന്ദവതയിലാണ്.  അതാകട്ടെ വസുദൈവ കുടുംബകവും. ആവശ്യം ഉള്ളവർ സ്വീകരിക്കട്ടെ എന്നതാണ് നിലപാട്, കാരണം സയൻസ് പോലെ, മാത്തമാറ്റിക്സ് പോലെ ഇതും ഒരു ശാസ്ത്രം ആണ്. അല്ലാതെ സംസ്കാരം എഴുതി വിറ്റു എന്നല്ല.   സെമിറ്റിക് മതങ്ങളുടെ ഉത്ഭവ സ്ഥാനങ്ങളിലോന്നും യോഗ എന്ന ശാസ്ത്രമേ ഇല്ലല്ലോ. അത് തികച്ചും ഹൈന്ദവമാണ്.  ഹൈന്ദവം എന്നാൽ ഭാരതത്തെ ജെന്മഭൂമി ആയി ക്കാണുന്ന മനുഷ്യ രാശി എന്നാണ്.  ഹിന്ദു എന്നാൽ ഇന്ത്യയിൽ ജെനിച്ച ഏതൊരാളും എന്നാണ്. ഇന്ത്യയിൽ ജനിച്ചവർ ഞാൻ ഇന്ന മതമാണ്, ഞാൻ ഇന്ന ജാതിയാണ് എന്ന് സ്വൊയം പറയുന്നെങ്കിൽ ആരുടെ തെറ്റാണത്? നിങ്ങളുടെ ഇടുങ്ങിയ ചിന്തയിൽ ഇതൊന്നും കേറില്ല സഘാവേ... വല്ലാത്ത വർഗീയ വേർ തിരിവാണ് നിങ്ങൾ കാട്ടിയത്.  നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ അവിടെ എന്തിനു ചെന്നു?  എന്തിനാണ് ആക്ഷേപിക്കുന്നത്? വിശ്വസിക്കാനും അവിശ്വസിക്കാനും ഉള്ള അവകാശം തരുന്ന ചിന്താ ധാരയാണെല്ലോ ഭാരത സംസ്കാരം.  ശാന്തി മന്ത്രം ഉരുവിടാൻ കഴിയാത്തവർ എന്തിനാണ് യോഗ എന്ന വൃത്തികെട്ട ഏർപ്പാടിന് പോകുന്നത്?  ജപിക്കുന്നതും പ്രാർത്ഥിക്കുന്നതും അസംസ്കൃതമാണെങ്കിൽ സംസ്കൃതരായവർ മാറി നിൽക്കൂ.  അജ്ഞാനികൾ ഇതൊക്കെ ചെയ്യട്ടെ!

ഒരു മതത്തെയും ആക്ഷേപിക്കാൻ പാടില്ല. ഹിന്ദു മതത്തെയും ആക്ഷേപിക്കരുത്. പൊടിയോളം വേദം പഠിച്ച ഹിന്ദു ആയതു കൊണ്ട് അപേക്ഷിക്കുന്നതാണ്.   ശാന്തി മന്ത്രങ്ങൾ ഭാരതത്തിന്റെ പൈത്രിക സ്വോത്താണ്.  അതിൽ ദൈവ സങ്കല്പങ്ങളോ, ആരാധനാ രീതികളോ ഒന്നും പ്രതിപാദിക്കുന്നില്ല.  സൂര്യൻ, ചന്ദ്രൻ, വായൂ, അന്ഗ്നി തുടങ്ങിയ പ്രകൃതി ഘടകങ്ങലോടുള്ള അപേക്ഷകൾ മാത്രമാണ്. മനസ്സിന് ശാന്തി തരുന്ന വാക്കുകളിലും ഈണങ്ങളിലും അത് കോർത്തിണക്കിയിരിക്കുന്നു എന്ന് മാത്രം.  നിങ്ങൾക്ക് നിഷിദ്ധമായ  ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരും, നിങ്ങളിൽ ചിലർ ചീത്ത വിളിക്കാറുള്ള ദേവിമാരും, അയ്യപ്പനും, മുരുകനുമൊന്നും അതിൽ ഇല്ല.

പൂർണമദ: പൂർണ്ണമിദം പൂർണാത് പൂർണമുദച്ചതെ
പൂർണസ്യ പൂർണമാദായ, പൂർണമേവാ അവശിഷ്യതേ

നൂറു കൊല്ലം തപസ്സിരുന്നാലും, അല്പ ബുദ്ധികളായവർക്ക്‌ ഇതിന്റെ അർഥം മനസിലാവില്ല മന്ത്രീ.. താങ്കളുടെ സിദ്ധാന്തത്തിനും പുറത്തൊരു ലോകമുണ്ട്.. ആ ലോകമാണ് കൂടുതൽ വലുത്.  പറയുന്നതിൽ ക്ഷമിക്കുക.....

ഇതുകൂടി മന്ത്രി അറിയണം :-

ശല്യജ ടീച്ചർ ഈ ഭാഗത്തേക്കൊന്നും പോണ്ടാ.. തലേ മുണ്ടിടേണ്ടി വരും..

Republic of India
''സത്യമേവ ജയതേ (മുണ്ഡകോപനിഷത് )

Nepal
''ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി (വാല്‍മീകി രാമായണം)

Goverment of Kerala
''തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യക ഉപനിഷത് )

Goverment of Goa
''സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയത് ''
(കഠോപനിഷത്)

Research and Analysis Wing (RAW)
''ധര്‍മ്മോ രക്ഷതി രക്ഷിതഃ''
(മനുസ്മൃതി)

National Academy of Legal Studies and Research University - Andhra Pradesh
''ധര്‍മ്മേ സര്‍വം പ്രതിഷ്ഠിതം''

Centre for Environmental Planning and Technology (CEPT)
''ജ്ഞാനം വിജ്ഞാനസഹിതം''
(ഭഗവദ് ഗീത)

Life Insurance Corporation of India (LIC)
''യോഗക്ഷേമം വഹാമ്യഹം''
(ഭഗവദ് ഗീത)

Institute of Chartered Accountants of India (ICAI)
''യാ ഏഷാ സുപ്തേഷു ജാഗൃതി''
(കഠോപനിഷത്)

Indian Navy
''ശം നോ വരുണാ''
(തൈത്തിരിയോപനിഷത്)

INS (Indian Naval Ship) Vikrant
''ജയേമ ശം യുദ്ധി സ്പര്‍ദ്ധ''
(ഋഗ് വേദം)

INS Mysore
''ന ബിഭേതി കദാചന''
(മഹോപനിഷത്)

INS Delhi
''സര്‍വതോ ജയം ഇച്ഛാമി''
(സുഭാഷിതം)

INS Mumbai
''അഹം പര്യാപ്തം ത്വിദമേതേഷാം ബലം''
(ഭഗവദ് ഗീത)

INS Shivaji
''കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

INS Hamla
''ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം''
(ഭഗവദ് ഗീത)

INS Valsura
''തസ്യ ഭാസാ സര്‍വമിദം വിഭാതി''
(കഠോപനിഷത്)

INS Chilka
''ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി''
(പഞ്ചതന്ത്രം)

Indian Air Force
''നഭസ്പൃശം ദീപ്തം''
(ഭഗവദ് ഗീത)

Indian Coast Guard
''വയം രക്ഷാമഹ''
(വാല്‍മീകി രാമായണം)

Tourism Development Corporation of India
''അതിഥി ദേവോ ഭവഃ''
(തൈത്തിരിയോപനിഷത്)

Reserve Bank of India
''ബുദ്ധൗ ശരണമന്വിച്ഛ''
(ഭഗവദ് ഗീത)

All India Institute of Medical Sciences
''ശരീരമാദ്യം ഖലൂധര്‍മ്മസാധനം''
(കാളിദാസന്‍റെ കുമാരസംഭവം)

Andhra University
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

CUSAT Kochi
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

Mysore University
''ന ഹി ജ്ഞാനേന സദൃശം''
(ഭഗവദ് ഗീത)

Nizam Institute of Medical Sciences -Andhra Pradesh
''സര്‍വേ സന്തു നിരാമയാ''
(ശ്രീ ശങ്കരാചാര്യര്‍)

University of Calicut
"നിർമ്മായ കർമ്മണാ ശ്രീ"

MG University Kottayam
"വിദ്യായ അമൃതോനുതേ"

Central University Kasargod
"അമൃതം തു വിദ്യ"

Bharatiya Vidya Bhavan
"അമൃതം തു വിദ്യ"

Cochin Shipyard
"കർമ്മയോഗേ വിദ്ധിഷ്യതേ"

NTR University of Health Sciences -Andhra Pradesh
''വൈദ്യോ നാരായണോ ഹരി''
(പുരാണം)

Indian School of Mines -Dhanbad
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത''
(കഠോപനിഷത്)

Bengal Engineering and Science University -Shibpur
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത''
(കഠോപനിഷത്)

Berhampur University -Orissa
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

National Institute of Technology -Calicut -Kerala ''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Central Board of Secondary Education (CBSE)
''അസതോമാ സദ്ഗമയ''
(ബൃഹദാണ്യകോപനിഷത്)

Indian Institute of Technology -Kanpur
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Osmania University - Andhra Pradesh
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

National Institute of Technology -Srinagar
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Kannur University -Kerala
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

College of Engineering -Trivandrum -Kerala
''കര്‍മ ജ്യായോ ഹ്യകര്‍മണഃ''
(ഭഗവദ് ഗീത)

Devi Ahaliya Vishwavidyalaya
''ധിയോ യോ നഃ പ്രചോദയാത്''
(യജുര്‍ വേദം)

Gujarat National Law University
''ആ നോ ഭദ്രാ ക്രതവോ
യന്തു വിശ്വതോ''
(ഋഗ്വേദം)

Indian Institute of Management -Bangalore
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

Kendriya Vidyalaya
''തത്വം പൂഷാന്നപാവൃണു''
(ഈശാവാസ്യ ഉപനിഷത്)

Banasthali Vidyapith
''സാ വിദ്യാ യാ വിമുക്തയേ''
(വിഷ്ണുപുരാണം)

Visvesvaraya National Institute of Technology -Nagpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Management -Calicut -Kerala
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Technology -Kharagpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

National Institute of Technology -Silchar
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Madan Mohan Malaviya Engineering College -Gorakhpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Technology -Chennai
''സിദ്ധിര്‍ഭവതി കര്‍മ്മജാ''
(ഭഗവദ് ഗീത)

Motilal Nehru National Institute of Technology -Allahabad
''സിദ്ധിര്‍ഭവതി കര്‍മ്മജാ''
(ഭഗവദ് ഗീത)

Sampurnanand Sanskrit University
''ശ്രുതം മേ ഗോപായ''
(തൈത്തിരിയോപനിഷത്).

ജയ് ഭാരത്.

NB : മന്ത്രിമാരായാൽ കുറച്ച് പൊതു വിവരം വേണം ന്ന് തോന്നണു.

Monday, 13 June 2016

കമ്യൂണിസം : വഞ്ചനയുടെ കേരളീയ മുഖം

*അസതോമാ സദ് ഗമയാ*


  കമ്മ്യൂണ്ണിസം കേരളീയർക്ക് മുന്നിൽ ഇപ്പോൾ വച്ചിരിക്കുന്ന ഏറ്റവും സുന്ദരമായ മുദ്രാവാക്യങ്ങൾ ആണ്
" മതനിരപേക്ഷത ,
 ജനാധിപത്യ സംരക്ഷണം , വർഗ്ഗീയ ഫാസിസതിന് എതിരെ ഉള്ള സമരം "
 ഈ മൂന്നു കാര്യങ്ങളിൽ കമ്മ്യൂണ്ണിസ്റ്റ് പ്രസ്താനങ്ങൾക്ക് ഉള്ള പങ്ക് നമുക്കോന്ന് പരിശോധിക്കാം ..


ആദ്യത്തെത് മതനിരപേക്ഷത ,

ഈ വാക്ക് ഉച്ചരിക്കാൻ ഉള്ള എന്ത് യോഗ്യതയാണ് ഇവർക്ക് ഉള്ളത് ?
ലോകത്ത് ഒരു രാജ്യത്തും കമ്മ്യൂണ്ണിസ്റ്റ്കൾ മതനിരപേക്ഷത നടപ്പിലാക്കിയിട്ടില്ല , പാശ്ഛാത്യ രാജ്യങ്ങള്ളിൽ കമ്മ്യൂണ്ണിസം വർഗശത്രുവായി കാണുന്നത് തന്നെ കത്തോലിക്കാ സഭയെയാണ് .
കത്തോലികാ സഭ ഒരു കാലത്ത് അവിശ്വാസികളേ എരിക്കാൻ ഉള്ള അഗ്നികുണ്ഡം ( Fire of Inquisition ) തീർത്ത പോലെ ,  സ്റ്റാലിനും മാവോയും തീർത്ത അഗ്നികുണ്ഡങ്ങളിൽ ആയിരകണകിന് ക്രൈസ്തവർ വെന്തു മരിച്ചിട്ടുണ്ട് . സ്റ്റാലിന്റെ മരണതിന്ന് ശേഷം, നികിത ക്രൂഷ്ചേവും , ശേഷം ഗ്ലോബർചേവും ഇത് സംബന്ധിച്ച് രേഖകൾ പുറത്ത് വിട്ടിട്ടുണ്ട് .
ഒരു തർക്കമന്ദിരം തകർത്തതിന് ഇവിടെ കിടന്ന് കോലാഹലം ഉണ്ടാകുന്നവർ , USSR ൽ തകർത്ത പളളികൾക്ക് കൈയ്യും കണക്കും ഇല്ല . ചൈനയിൽ മാവോയും , അൽബേനിയയിൽ ഹോക്സ്ഹയും അരാധാനാലയങ്ങൾ തകർകാൻ മത്സരിച്ചു. ഞാൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് അപ്പുറം വേറെയൊന്നുമില്ല എന്നു ചിന്തിക്കുന്ന ഒരു കടുത്ത മതയാഥാസ്തികവാദിയെ പോലെയാണ് കമ്മ്യൂണ്ണിസ്റ്റ് ഭരണാധികാരികൾ പെരുമാറിയിരുന്നത് .
ചൈനയിൽ ഈ വർഷം മതനിരപേക്ഷ കമ്മ്യൂണ്ണിസ്റ്റ് പാർട്ടി റംസാൻ നോമ്പ് നിരോധിച്ചത് ഏവരും അറിഞ്ഞു കാണുമല്ലോ , ഭാരതത്തിൽ അസഹിഷ്ണുതാവാദികൾ ആയ സംഘപരിവാറിന്റെ കീഴിൽ ഉള്ള ഭരണത്തിൽ എവിടെയും റംസാൻ നിരോധിച്ചിട്ടില്ല. കാരണം ഭാരതീയസംസ്കാരം സർവ്വാസ്ശ്ലഷിയായ സനാധന ധർമമാണ് ......



അടുത്തത്  ജനാധിപത്യം ,

 എനിക്ക് വളരെ അധികം അത്ഭുതം തോന്നിയ വിഷയമാണ് ഇത് , കമ്മ്യൂണ്ണിസ്റ്റ്കാർ ജനാധിപത്യത്തിന്റെ  അപ്പോസ്തലൻമാർ .
ലോകത്ത് ആദ്യത്തെ ബാലറ്റിലൂടെ തിരഞ്ഞടുകപ്പെട്ട കമ്മ്യൂണ്ണിസ്റ്റ് മന്ത്രി സഭ 1957 ൽ കേരളത്തിലേ EMS മന്ത്രിസഭയാണ് എന്നു അറിയുമ്പോൾ തന്നെ നമ്മുക്ക് ഇവർക്ക് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം മനസിലാക്കാമല്ലോ?
അതും തോക്കിൻ കുഴലിലൂടെ അധികാരം പിടിച്ചടക്കാൻ കഴിയില്ലാ എന്ന് 1948 ല്ലേ കൽകത്താ തീസിസിന് ശേഷം നടന്ന സായുധ വിപ്ലവം പരാജയപ്പെട്ടപ്പോൾ . RSS നെ ദേശസ്നേഹം പഠിപ്പിക്കാൻ വരുന്ന ഇവർ സ്വാന്തന്ത്ര്യം കിട്ടി 67 വർഷം ആയിട്ടും ഇതുവരെ അജയ് ഭവനിലോ , AKG സെന്റർലോ , ദേശീയ പതാക ഉയർത്തിയിട്ടില്ല .1963 ചൈന ഭാരതതേ ആക്രമിച്ചപ്പോൾ , ചൈന ഭാരതത്തില്ലേ ബൂർഷ്വാ ഗവർമണ്റ്റ്നേ തുരത്തി , കമ്മ്യൂണ്ണിസ്റ്റ് പാർട്ടിക്ക് ഭരണം നല്ല്കും എന്ന് ദിവാസ്വപ്നം കണ്ടവർ .
ജനാധിപത്യതിന്റെ സംരക്ഷകരായ കമ്മ്യൂണ്ണിസ്റ്റ്കളിൽ ഒരു വിഭാഗം (CPI) ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യതിന് ഓശാന പാടിയവരാണ് . അന്ന് കൊടികുത്തിയ CPIM കാരനും ദേശീയ തലത്തിൽ അടിയന്തരാവസ്ഥയെ പറ്റിയുള്ള വാർത്തകൾ അറിഞ്ഞിരുന്നത് RSS മുഖപത്രമായ ORGANIZER വായച്ചിട്ടായിരുന്നു . കമ്മ്യൂണ്ണിസതിന് വളരാൻ അധികാരം വേണം , അത് കിട്ടാൻ സായുധ വിപ്ലവം നടക്കുന്നത് ഒരു കുറ്റമായി പാർട്ടി കാണുന്നില്ല.

അടുത്തത് വർഗ്ഗീയ ഫാസിസതിന് എതിരെ ഉള്ള ചെറുത്ത് നില്പ്പ്

ഈ ലോകം കണ്ട എറ്റവും ഭീകരൻമാരായ ഏകാധിപതികൾ ജോസഫ് സ്റ്റാലിൻ( റഷ്യ ) , അഡോൾഫ് ഹിറ്റ്ലർ (ജർമ്മനി) , മാവോ സേ തുങ്ങ് (ചൈന), ബേനറ്റോ മുസ്ലോള്ളിനി (ഇറ്റലി) , പോൾ പോട്ട് (കംബോഡിയ)  , ഈദി അമീൻ ദാദാ (ഉഗാണ്ട), എൻവർ ഹോക്സ്ഹ (അൽബേനിയ) ,നിക്കോളായ് ചൗഷ്സ്ക്യൂ (റുമേനിയ) എന്നിവരാകും ഇതിൽ പകുതിയിലതികം പേർ കമ്മ്യൂണ്ണിസ്റ്റ് ഭരണാധികൾ ആയിരുന്നു . ജോസഫ് സ്റ്റാലിന്റെ IB ചീഫായ ലവെൻട്രി  ബെറിയ ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് കൈയ്യും കണക്കുമില്ല , എങ്കിലും ഇവർ ഘോര ഘോരം മാനവീകത പ്രസംഗിക്കും .  റഷ്യയിലും ചൈനയിലും തുടങ്ങി ബംഗാളിലും തെലുങ്കാനയിലും , പിന്നെ നമ്മുടെ കൈത്തും ദൂരത്തെ കണ്ണൂരും എവിടെയും കമ്മ്യൂണിസതിന് ഭീകരതയുടെ മുഖം മാത്രം . രോഹിത് വെന്മുലക്ക് വേണ്ടി മുതല കണ്ണുനീർ ഒഴുക്കുന്ന ഇവർ, കമ്മ്യൂണിസ്റ്റ് ഭരണകൂടം 1989 ൽ ചൈനയില്ലേ ടിയാമെൻ സ്ക്വയറിൽ കൂട്ടകൊല നടത്തിയ 20O0 ൽ പരം യുവാക്കളേ ഓർക്കാത്തത് എന്ത് കൊണ്ട് ? ഗുജറാത്തിൽ ഗർഭിണിയുടെ വയറു കീറി ഭ്രൂണം ശൂലത്തിൽ തറച്ചു എന്ന അരുന്ധതി റോയുടെ തിരകഥ ഇപ്പോളും പാടി നടക്കുന്ന ഇവർ എന്തുകൊണ്ട് ബംഗാളിലേ സൈൻബാരിയിൽ കോൺഗ്രസ്സിൽ പ്രവർത്തിച്ചു എന്ന ഒറ്റ കാരണത്താൽ യുവാകളായ 2 സഹോദരരേ വെട്ടിക്കൊന്ന് അവരുടെ മാംസം സ്വന്തം മാതാവിനെ കൊണ്ട് ഭക്ഷിപ്പിച്ച കമ്മ്യൂണിസ്റ്റ് കാട്ടാളത്തം പാടി നടക്കുന്നില്ല , എന്തു കൊണ്ട് പിഞ്ചുകുഞ്ഞുങ്ങള്ക്ക് മുന്നിൽ വെച്ച് തുണ്ടം തുണ്ടമായി വെട്ടിനുറക്കപ്പെട്ട ജയകൃഷ്ണൻ മാഷെ ഓർക്കുന്നില്ലാ . കണ്ണൂരിൽ നിന്ന് ബംഗാളിലേക്കും അവിടെ നിന്ന് കംബോഡിയലേക്കും ചൈനയിലേക്കും നീളുന്ന കമ്മ്യൂണിസ്റ്റ് ഭീകരതക്ക് ഒരേ മുഖമാണ് .

ലോക ചരിത്രത്തിൽ തന്നെ ഏറ്റവും അധികം വർഷം അധികാരത്തിൽ ഇരുന്ന ഭരണാധികാരി സ: ഫിഡൽ കാസ്ട്രോ ആണ് . എന്നിട്ടോ , ലോകത്തിന്റെ പഞ്ചസാര തൊട്ടിയെന്നറിയപ്പെട്ടിരുന്ന ക്യൂബയിപ്പോൾ പരമദരിദ്ര രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഫിഡലാകട്ടെ , " അധികാരം ബോളിഷേവിക്കുകൾക്ക് " എന്ന് പറഞ്ഞ ലെനിനെ മറന്നുകൊണ്ട് അധികാരം ബന്ധുവായ റൗൾ കാസ്ട്രോക്ക് കൈമാറി .
കമ്മ്യൂണിസമെന്ന വൈരുദ്ധ്യാത്മക ഭൗതീകവാദവും , ഭാരതത്തിന്റെ സാംസ്കാരീക ദേശീയതയും തമ്മിലുള്ള വെത്യാസം ഇവിടെയാണ് . ഈ ഭൂഗോളത്തിൽ രാജ്യാധികാരതെ " രാജ്യഭാരം" എന്ന് വിശേഷിപ്പിച്ച സാഹിത്യകൃതികൾ ഭാരതത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ .

 സ്വാമി വിവേകാനന്ദൻ പറഞ്ഞ ഒരു രണ്ട് വരികൾ ഇപ്പോൾ ഓർക്കുന്നു

" ഈ ഭൂമിയിൽ ഭാരതത്തോളം ശ്രേഷ്ഠമായ മറ്റു സംസ്കൃതി ഉണ്ടോയെന്നറിയില്ലാ . അല്ലയോ ഭാരതാംബേ , നിന്റെ പ്രതാപതിന്റെ അളവുകോൽ കാമാർഥങ്ങളിൽ അല്ലാ സന്യാസിവര്യൻമാരുടെ ഭിക്ഷാപാത്രങ്ങളിലാണ് . നിന്റെ സ്ത്രീത്വത്തിന്റെ മാതൃക സീതയും സാവിത്രിയുമത്രേ .ത്യാഗമാണ് നമ്മുടെ ധ്വജം . ഭാരതം മരിക്കുകയോ എന്നാൽ ലോകത്ത് നിന്ന് സഹിഷ്ണുത എന്ന വാക്ക് അപ്രത്യക്ഷമാകും . പാശ്ഛാത്യ ചിന്തകനായ കാറൽ മാർക്സ് ഈ ലോകത്തിലേ ജനങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു , ഒന്ന് എല്ലാം ഉള്ളവൻ , രണ്ട് ഒന്നുമില്ലാത്തവൻ . എന്നാൽ ഭാരതത്തിൽ വന്നിരുന്നു എങ്കിൽ അദ്ദേഹത്തിന് മൂന്നാമത് ഒരു വിഭാഗത്തെ കൂടെ കാണാമായിരുന്നു എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെ പോലെ ജീവിച്ചവർ , എല്ലാമുപേക്ഷിക്കാൻ പഠിച്ചവർ. "

നമ്മൾ എന്നും പ്രാർഥിച്ചത്
"ന തംഹം കാമയേത് രാജ്യം ,
 ന മോക്ഷം ന പുനർഭവം     ,
കാമയേത് ദുഃഖ തപ്താനാം ,
പ്രാണീനാം ആർത്തിനാശനം "

അഥവാ

" ഞാൻ രാജ്യഭോഗങ്ങൾ കാംക്ഷിക്കുന്നില്ല, മോക്ഷമോ പുനർജന്മമോ കാംക്ഷിക്കുന്നില്ലാ , കാംക്ഷിക്കുന്നത് ദുഃഖിതരുടെ കണ്ണുനീർ തുടക്കാനാണ് , സഹജീവികളുടെ തൃഷ്ണ ശമിപ്പിക്കാനാണ് "
ഇതായിരുന്നു ഭാരതീയന്റെ മന്ത്രം .
നിങ്ങൾ കാറൽ മാർക്സിനെ പഠിക്കുന്നത് തെറ്റല്ല , പക്ഷേ വിവേകാനന്ദനേ പഠിക്കാത്തത് തെറ്റാണ് . ലെനിനെ ഓർക്കുന്നത് തെറ്റല്ല , പക്ഷേ സവർകറെ മറക്കരുത് , ചെഗുവേരയെ അറിയുന്നത് കുറ്റമല്ല പക്ഷേ വീര ശിവാജിയെ ഓർക്കണം , ഹോ ചി മിന്റെ നാമം കെട്ടാൽ  അവേശം കൊള്ളുന്നത് കുറ്റമല്ല പക്ഷേ പ്രിയ  പുത്രന്മാരുടെയും പത്‌നിമാരുടെയും മാതാപിതാകളുടെയും ബലിദാനം കണ്ടെപ്പോൾ പോലും കണ്ണ് നിറയാതെ
" സവാ ലാക് സേ ഏക് ലടാവു , തഭീ ഗോബിന്ദ സിംഹ് ബുലാവു " ( എന്റെ ശിഷ്യൻ ഒരു ലക്ഷം അധർമ്മികളുടെ തലകൊയ്യുന്ന അന്ന് എന്നെ ഗോബിന്ദ സിംഹൻ എന്ന് വിളിച്ചാൽ മതി ) എന്ന് സിംഹ ഗർജ്ജനം നടത്തിയ ഖാൽസ ശ്രീജൻ ഹാർ ഗുരു ഗോബിന്ദ സിംഹന്റെ നാമം കേൾക്കുമ്പോൾ മുഷ്ടി ചുരുട്ടി
" വാഹേ ഗുരു കാ ഖാൽസാ " എന്ന് ഗർജ്ജിക്കാൻ കഴിയണം .

അമര ബലിദാനി ചന്ദ്രശേഖർ ആസാദിന്റെ വാക്കുകൾ കൊണ്ട് ഉപസംഹരിക്കുന്നു .

" ഈ ഭാരതത്തിന്റെ ഇന്നതെ ദുരവസ്ത കണ്ട് ഇനിയും നിന്റെ കരങ്ങൾ പൊങ്ങുന്നില്ല , എങ്കിൽ നീ തിരിച്ചറിയുക , നിന്റെ നാഡീ ഞരമ്പുകളിലൂടെ ഒഴുകുന്നത് രക്തമല്ല ജലമാണ് "

     🚩 *വന്ദേമാതരം*🚩

Friday, 10 June 2016

മോദി എന്ന നവയുഗ ചാണക്യൻ

മോദി എന്ന നവയുഗ  ചാണക്യൻ

അതിവിശാലമായ മൗര്യ സാമ്രാജ്യത്തിന്റെ ഉയർച്ചക്ക് പിന്നിലെ കൂർമ്മ ബുദ്ധി, അതായിരുന്നു ചാണക്യൻ. ക്രിസ്തുവിനു 325 വർഷം (BC 325 )മുൻപ് ജീവിച്ചിരുന്ന ചാണക്യൻ ആണ് ലോകത്തിലെ ആദ്യത്തെ ആധികാരികവും സമഗ്രവും ആയ  സാമ്പത്തിക ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവും കൂടാതെ  തക്ഷശില സർവ്വകലാശാലയിലെ അധ്യാപകനും ആയിരുന്നു അത്രേ . സാമ്പത്തിക ശാസ്ത്രത്തിന്റെ കൂടെ തന്നെ ലോകം വണങ്ങിയ യുദ്ധ തന്ത്രങ്ങളുടെ ആശാൻ ആയിരുന്നു ചാണക്യൻ. എന്തിനു ലോകം കീഴടക്കി ജൈത്രയാത്ര നടത്തി ഭാരതത്തിന്റെ പടിഞ്ഞാറു വശത്ത് എത്തിയ അലക്സാണ്ടർ ചക്രവർത്തിയുടെ മഹാ സൈന്യത്തിന് ചന്ദ്രഗുപ്ത മൗര്യന്റെ സൈന്യത്തോട് സന്ധി ചെയ്യേണ്ടി വന്നത് ചാണക്യന്റെ അതി സൂക്ഷ്മ യുദ്ധതന്ത്രത്തിന്റെ ചെറിയ ഒരു ഉദാഹരണം ആണ്. സാമ , ദാമ , ഭേദ ദണ്ഡം ഒക്കെ എങ്ങനെ അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ ഉപയോഗിക്കണം എന്നതും ചാണക്യനീതി യുടെ പ്രതിപാദ്യ വിഷയം ആണ്.

ഇവിടെ ചാണക്യനെ പരാമർശിക്കാൻ കാരണം മറ്റൊന്നും അല്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ഷിയാ രാജ്യമായ ഇറാൻ സന്ദർശനവും അതിനോട് അനുബന്ധിച്ച് ലോകം മുഴുവനും നടന്ന  “ചാബ്ബർ” തുറമുഖ നിർമ്മാണത്തെ കുറിച്ചുള്ള ചർച്ചകളും ആണ്. ഇന്ത്യ,  ഇറാൻ എന്ന ലോകത്തിലെ അഞ്ചാമത്തെ വലിയ എണ്ണ ഉത്പാദന രാജ്യവും ആയി അവരുടെ ഒരു തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും , ഇറാൻ – അഫ്ഗാൻ റെയിൽ ഗതാഗതത്തിൽ സഹകരിക്കാനും ഒക്കെ കരാർ ഒപ്പിടുന്നത്  സഹാനുഭൂതി കൊണ്ടല്ല, മോഡിയുടെ ഗുജറാത്തി കച്ചവട ബുദ്ധിയുടെ മറ്റൊരു വശം മാത്രമാണ് എന്ന് ലോകത്തിനു അറിയാം. ഇന്ത്യക്ക് ഈ കരാർ കൊണ്ട് ഉണ്ടാകാൻ പോകുന്ന വ്യാപാര – സാമ്പത്തിക ഗുണങ്ങൾ ഒക്കെ റോയിട്ടെർസും BBC യും വരെ ഇഴ കീറി പരിശോധിക്കുന്നതും അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ. ഹോളണ്ടിലെ റോട്ടർഡാം തുറമുഖം ചരക്കുഗതാഗതത്തിൽ യൂറോപ്പിലെ നാഴികക്കല്ലായി മാറിയത് എങ്ങനെ ആണോ അത് പോലെ തന്നെ മദ്ധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഒരേ പോലെ വഴി തുറക്കാവുന്ന ഒരു തന്ത്രപ്രധാന വഴി ആയി ചാബ്ബർ തുറമുഖം മാറ്റിയെടുക്കാൻ സാധിക്കും എന്നും വിദഗ്ധർ വിലയിരുത്തുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം അതിന്റെ ഏറ്റവും വലിയ ഗുണഭോക്തവ് ഇന്ത്യ ആയിരിക്കും. Federation of Indian Export Organisations തലവൻ ഖാലിദ് ഖാൻറെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യൻ – ഇറാൻ കയറ്റുമതിക്കാർക്ക് മോഡിയുടെ വരദാനം. എന്നാൽ എനിക്ക് ചർച്ച ചെയ്യാൻ ആഗ്രഹം ഈ സാമ്പത്തിക നേട്ടം മാത്രമല്ല.  ഇതിന്റെ മറവിൽ നടന്നൊരു വലിയ ഒരു  മിലിട്ടറി നീക്കം , അതും കൂടി ഈ ചരിത്ര നേട്ടത്തിന്റെ ചുവടു പിടിച്ചു ഇന്ത്യ നേടിയെടുത്തു എന്നത് തന്നെയാണ് അയൽ രാജ്യമായ പാകിസ്താനെയും ചൈനയെയും അങ്കലാപ്പിൽ ആക്കുന്നത്. ആ ബൃഹത്തായ നീക്കത്തിന്റെ അവസാന ആണി ആയിരുന്നു ഇന്ത്യ – ഇറാൻ കരാർ.  കച്ചവട ബുദ്ധി മോഡിയുടെ ആണെങ്കിൽ അതിന്റെ പിന്നിലെ സൂക്ഷ്മമായ സൈനിക ബുദ്ധി “ഇന്ത്യൻ ജെയിംസ് ബോണ്ട്” എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ആണ്.   . കൂടുതൽ വിശദമാക്കാൻ  അതിനു എല്ലാ മാധ്യമങ്ങളിലും വന്ന പോലെ ഉള്ള ഇന്ത്യ – ഇറാൻ – അഫ്ഗാൻ മാപ്പ് അല്ല അതിന്റെ കുറച്ചു കൂടി വലിയ ഒരു ഭൂപടം ആണ് വേണ്ടി വരിക. (ചിത്രം ശ്രദ്ധിക്കുക ).

ചാബ്ബർ തുറമുഖം ധാരണാപത്രം (MOU – Memorandum of Understanding ) ::

മോഡി സർക്കാർ അധികാരം ഏറ്റ ഉടനെ തന്നെ ചാബ്ബർ തുറമുഖം വഴിയുള്ള ഇറാന്റെ സഹകരണം ഉറപ്പു വരുത്താൻ വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. വാജ്പയീ സർക്കാരിന്റെ കാലത്ത് ഇങ്ങനെ ഒരു നീക്കത്തിന്റെ ആവശ്യകതയെ കുറിച്ച്  ചർച്ച വന്നെങ്കിലും പല വിധ കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. പക്ഷെ ചർച്ചകൾ നീണ്ടു പോയി പോയി അവസാനം ഏതാണ്ട് ഒരു വർഷം മുൻപ് മാത്രം ആണ് ഇന്ത്യയും ആയി ധാരണ പത്രം ഒപ്പ് വക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചത്. അതായത് 2015 മെയ് മാസം. ഇന്ത്യ ഇറാനുമായി തുറമുഖ നിർമ്മാണത്തിൽ മുതൽ മുടക്കാൻ ധാരണാ പത്രം ഒപ്പ് വക്കാൻ പോകുന്നു എന്ന് അറിഞ്ഞ ഉടനെ തന്നെ പാകിസ്ഥാനും ചൈനയും അപകടം മണത്തു. പാകിസ്ഥാനെ ബൈപാസ് ചെയ്തു ഇന്ത്യ അഫ്ഗാൻ വഴി മദ്ധ്യേഷ്യ യിലേക്കും റഷ്യയിലേക്കും എത്തിയാൽ പാകിസ്ഥാനെ ഏതാണ്ട് പൂർണ്ണമായും ഇന്ത്യ വളഞ്ഞു കഴിഞ്ഞു എന്നാണ് അതിന്റെ അർത്ഥം . ഉടനെ അമേരിക്കയുടെ തിട്ടൂരം വന്നു, കരാർ ഉടനെ റദ്ദാക്കണം, ഇറാൻ “വിലക്കപ്പെട്ട” രാജ്യം ആണത്രെ. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി ഏതു രാജ്യവും ആയി ഞങ്ങൾ കരാറിൽ ഏർപ്പെടും എന്ന് ഇന്ത്യ സർക്കാർ അമേരിക്കയുടെ വാറോലക്ക് മറുപടിയും കൊടുത്തു. പാകിസ്താനിൽ ചൈന നിർമ്മിക്കുന്ന ഗ്വദ്ധാർ തുറമുഖം  ഇന്ത്യക്ക് മേൽ പടിഞ്ഞാറു ഭാഗത്ത് ഒരു കണ്ണ് വക്കാൻ വേണ്ടി ആണെങ്കിൽ അതിന്റെ ഒരു പടി കൂടെ മുന്നോട്ട് കടന്നു, പാക് – ചൈന തുറമുഖത്തിന്റെ 72 km അകലെ ഇന്ത്യ തുറമുഖം പണിയുന്നത് ചൈനക്കും അടിയാവും എന്ന് ചൈനീസ് പ്രസിഡണ്ട് Xi Jinping നും മനസ്സിലായി. എന്നാൽ അവരുടെ ഏക പ്രതീക്ഷ അന്താരാഷ്ട്ര കരാറുകളിൽ വിനിമയം ഡോളറിൽ ആണല്ലോ, അല്ലെങ്കിൽ യൂറോ, ഇത് രണ്ടിലും കച്ചവടം ചെയ്യാൻ ഇറാന് വിലക്കുണ്ട്. അപ്പോൾ ഇന്ത്യ ഇറാനുമായി ഉണ്ടാക്കുന്ന ധാരണ പത്രം  മെയ് 2015 വിട്ട് അധികം പോവില്ല എന്ന് തന്നെ ആയിരുന്നു. എന്നാൽ ഇന്ത്യ അതിനെ കവച്ചു വച്ച് രൂപയിൽ കച്ചവടം ചെയ്യാനും, ഇറാന് ആവശ്യമുള്ള വസ്തുക്കൾ എണ്ണക്ക് തുല്യമായ വിനിമയ നിരക്കിൽ ഇന്ത്യയിൽ നിന്ന് ലഭ്യമാക്കാനും തീരുമാനിച്ചു. അതോടെ ഡോളർ വിനിമയം എന്ന പ്രതിസന്ധി ഇന്ത്യ അനായാസം കടന്നു പന്ത് ഇന്ത്യയുടെ കോർട്ടിൽ പിടിച്ചിട്ടു. ഇനി അടുത്ത പടി ..

പാകിസ്ഥാനെ വളഞ്ഞു ചുറ്റി കൊണ്ട് റഷ്യയിലേക്കും യൂറോപ്പിലേക്കും ::

ഭൂപടം ശ്രദ്ധിച്ചാൽ മനസ്സിലാവും, ഇന്ത്യക്കും യൂറോപ്പിനും റഷ്യക്കും ഇടയിൽ ഇറാനും ആഫ്ഗാനും അല്ലാതെ മറ്റു 5 തന്ത്രപ്രധാന രാജ്യങ്ങൾ കൂടി ഉണ്ട്. കസാഖിസ്ഥാൻ, താജികിസ്ഥാൻ, തുർക്ക്മെനിസ്തൻ , ഉസ്ബെക്കിസ്ഥാൻ , കിർഗിസ്ഥാൻ  തുടങ്ങിയവ ആണ് ഈ രാജ്യങ്ങൾ. ഈ രാജ്യങ്ങളുടെ മറ്റൊരു സ്ട്രാറ്റജിക് പ്രത്യേകത കൂടി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, ഈ രാജ്യങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ  പാകിസ്ഥാനും ചൈനയും ആയി അവരുടെ അതിർത്തി പങ്കു വക്കുന്നു. അവരുടെ സൈനിക സഹകരണം ഉണ്ടെങ്കിൽ ഈ രാജ്യങ്ങൾ മുഖേന നമ്മുടെ ചരക്കു നീക്കവും കച്ചവടവും നടക്കുന്നതിനോടൊപ്പം ഇന്ത്യ സൈന്യത്തിനും, വ്യോമ സേനക്കും ഒപ്പെറേറ്റ് ചെയ്യാവുന്ന ഒരു ബേസ് കൂടി ആവണം ഈ രാജ്യങ്ങൾ . അതിനായി  ഈ രാജ്യങ്ങളും ആയി വലിയ ഒരു ലോക ശക്തി ആയി കുതിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്ക് കച്ചവട – മിലിട്ടറി കരാറുകൾ ഒപ്പ് വെക്കേണ്ടി വരും. അതിനായി പാകിസ്ഥാനെ വളഞ്ഞു നിൽക്കുന്ന അഫ്ഗാൻ – ഇറാൻ അല്ലാതെയുള്ള ഈ രാജ്യങ്ങൾ കൂടി ഇന്ത്യയുടെ വരുതിയിൽ വരണം. അതും മറ്റു ലോക ശക്തികളുടെ ഭീഷണികളെ അവഗണിച്ചു കൊണ്ട്. അതിനായി അടുത്ത അശ്വമേധം . മെയ് 2015 ൽ ഇറാനുമായി കരാറിന് മുൻപുള്ള ധാരണ പത്രം ഒപ്പ് വച്ച ശേഷം മോഡിയുടെ വിമാനം കുതിച്ചത് ഈ അഞ്ചു രാജ്യങ്ങളുടെ തലസ്ഥാനതേക്ക് ആയിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളും പ്രതിപക്ഷവും കളിയാക്കിയ “മോഡിയുടെ വിമാന യാത്ര” എന്തിന് ഈ ചെറു രാജ്യങ്ങൾ ആയ കിർഗിസ്ഥനിലും താജിസ്ക്കിസ്ഥാനിലും എന്നത് ആയിരുന്നു അവരുടെ ചോദ്യം ?

5 രാജ്യങ്ങളിലേക്കുള്ള സന്ദർശനം

ജൂലൈ 7 – മോഡി ഉസ്ബക്കിസ്ഥനിൽ  – നല്ല തുടക്കം

ഉസ്ബക്കിസ്ഥനിൽ വിമാനം ഇറങ്ങിയ മോഡി ഉസ്ബക് പ്രസിഡണ്ട് ഇസ്ലാം കരിമോവിനെ സന്ധിച്ചു. ഇന്ത്യയും ഉസ്ബക്കിസ്ഥനും ആയി വിവിധ രംഗങ്ങളിൽ സഹകരിക്കാൻ ഉള്ള കരാറിൽ മോഡിയും കരിമോവും ഒപ്പ് വക്കുന്നു.. തന്ത്ര പ്രധാനമായ സൈനിക നീക്കങ്ങളിൽ സഹകരിക്കാനും തീവ്രവാദത്തെ ചെറുക്കുന്നതും കൂടാതെ ഉസ്ബക്കിസ്ഥാന് സൈബർ സെക്യൂരിറ്റി രംഗത്ത് ശക്തമായ രീതിയിൽ പ്രവർത്തിക്കാൻ ഉള്ള സാങ്കേതിക സഹായങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്തു. പകരം റഷ്യ – മദ്ധ്യേഷ്യ മേഖലയിലേക്ക് ഇന്ത്യയുടെ റെയിൽ – റോഡ് ഗതാഗതത്തിനു വേണ്ട എല്ലാ സഹായങ്ങളും ഉസ്ബക്കും വാഗ്ദാനം ചെയ്തു. ആദ്യ സ്റ്റോപ്പിൽ മോഡി  വിജയം നേടി.

11 ജൂലൈ 2015 – മോഡി തുർക്ക്മെനിസ്താനിൽ

തുർക്കുമെനിസ്ഥനും ആയി ഇന്ത്യ ഒപ്പ് വച്ച കരാറുകളിൽ സൈനിക നീക്ക സഹകരണ ഉടമ്പടി ഉണ്ടെങ്കിലും മറ്റു രണ്ടു കരാറുകൾ ആണ് അധികം ശ്രദ്ധയിൽ പെട്ടത്.  തുർക്ക്മെനിസ്ഥാൻ ലോകത്തെ നാലാമത്തെ വലിയ ഗ്യാസ് ഉത്പാദകർ ആണ്. ഇന്ത്യയും അഫ്ഗാനും  പാകിസ്ഥാനും

തുർക്ക്മെനിസ്ഥാനും ചേർന്നുള്ള TAPI pipeline project നെ പറ്റിയുള്ള ചർച്ചയിലെ മോഡി നിർദേശിച്ച ഒരു പ്രധാന മാറ്റം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു . അഫ്ഗാനും പാകിസ്ഥാനും കടന്നു ഇന്ത്യയിലേക്ക് പൈപ്പ്ലൈൻ വഴി ഗ്യാസ് എത്തിക്കാനുള്ള കരാറിൽ അഫ്ഗാനും പാകിസ്ഥാനും ഒഴിവാക്കിഇറാനിലെ ചാബ്ബർ തുറമുഖം വഴി ഇന്ത്യയുടെ ONGC വിദേശ് ലിമിറ്റഡും ആയി സഹകരിച്ചു പദ്ധതി വേഗത്തിൽ ആക്കണം എന്ന് മോഡി ആവശ്യപ്പെട്ടത് ഈ പദ്ധതിക്ക് ഇത്ര നാളും തുരങ്കം വച്ച് കൊണ്ടിരുന്ന പാകിസ്താന് കിട്ടിയ മുഖമടച്ച അടിയായിരുന്നു. അതിനു വേണ്ടി ONGC വിദേശ് തുർക്ക്മെനിസ്താനിൽ  ഉടനെ ഓഫീസ് തുറക്കും . അഷ്ഗബാത് കരാർ പ്രകാരം  കസാഖ് – തുർക്ക് – ഇറാൻ രാജ്യങ്ങൾ തമ്മിൽ റെയിൽ ഗതാഗതം ഉണ്ടാക്കുന്നതിനു ഇന്ത്യയെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി ഇറാൻ മുതൽ റഷ്യയും യൂറോപ്പിലേക്കും തുറക്കുന്ന സാമ്പത്തിക ഇടനാഴി ഉണ്ടാക്കാം എന്നും തീരുമാനം ആയി.  പെട്രോകെമിക്കൽസ് & ഫെർറ്റിലൈസർസ് രംഗത്തും ഇന്ത്യക്ക് വേണ്ട സഹായം ചെയ്യാം എന്ന് തുർക്ക് പ്രസിഡണ്ട് ഉറപ്പ് നല്കി. മിലിട്ടറി രംഗത്തുള്ള പരിശീലനവും സാങ്കേതിക സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തു.. മോഡിയുടെ യാത്ര തുർക്കിലും വിജയം. അടുത്തത് താജിക്കിസ്തനിൽ ..

ജൂലൈ 12 , 2015 – മോഡി താജിക്കിസ്ഥാനിൽ ::

ഇന്ത്യക്ക് പുറമേ ഉള്ള  ഇന്ത്യൻ വ്യോമസേനയുടെ ആദ്യ താവളം ആണ് താജിക്കിസ്ഥാനിൽ അഫ്ഗാൻ അതിർത്തിയോട് വളരെ ചേർന്നു കിടക്കുന്ന ഫർഖൊർ എയർബേസ്. വഖാൻ കോറിഡോർ എന്ന അഫ്ഗാനിസ്ഥാന്റെ നേരിയ ഒരു അതിർത്തി  കരഭൂമി കടന്നാൽ ഏതാനും മിനിട്ടുകൾക്കുള്ളിൽഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താന്റെ ഏതു നഗരത്തിൽ എത്താനും മിനിട്ടുകൾ മാത്രം മതി. ഇന്ത്യയുടെ ഈ സൈനിക താവളവും മറ്റു റെയിൽ റോഡ് സംവിധാനങ്ങളും താജിക്കിസ്ഥാനിൽ ഉള്ളത് ഏറ്റവും അലോസരപ്പെടുത്തുന്നത് പാകിസ്ഥാനെ മാത്രമല്ല ചൈനയെ കൂടി ആണ്. ചൈന ഇത് നേരിട്ട് പല തവണ താജിക് സർക്കാരിനെ അറിയിച്ചിട്ടും ഉണ്ട്. ഫർഖൊർ എയർബേസ് കൂടാതെ അയനി എയർബേസ് എന്ന ഒരു തന്ത്ര പ്രധാനമായ പഴയ റഷ്യൻ  സൈനിക താവളത്തിന്റെ കാര്യത്തിൽ കൂടി തീരുമാനമെടുക്കാൻ മോഡി താജിക്ക് പ്രസിഡണ്ട് ഇമാമലി റഹ്മാനെ നിർബ്ബന്ധിച്ചു കാണും എന്ന് വിശ്വസിക്കാം. പുതിയ സൈനിക താവളത്തിന്റെ കാര്യത്തിൽ ഉള്ള തീരുമാനം ഒന്നും പറഞ്ഞില്ല എങ്കിലും ഇന്ത്യയുമായുള്ള സൈനിക സഹകരണത്തിന് താജിക് സർക്കാർ കൂടി സമ്മതിച്ചതോടെ പാകിസ്ഥാനെ ഇന്ത്യ ഏതാണ്ട് എല്ലാ ഭാഗത്ത് നിന്നും പൂർണ്ണമായും വളഞ്ഞു കഴിഞ്ഞു. ഇനി നോർത്ത് – സൗത്ത് കോറിഡോർ കൂടി നിലവിൽ വരുന്നതോടെ റെയിൽ റോഡ് മാർഗ്ഗം ഇന്ത്യ മുഴുവൻ മദ്ധ്യേഷ്യയും യൂറോപ്പും ആയി ബന്ധം സ്ഥാപിക്കും എന്ന് മാത്രമല്ല പാകിസ്ഥാന്റെ ചുറ്റും ആയി ഇന്ത്യക്ക് അപ്പോൾ വ്യോമ – റെയിൽ – റോഡ് മാർഗ്ഗത്തിലൂടെയും നീക്കങ്ങൾ നടത്താൻ സാധിക്കും എന്നതും ശ്രദ്ധേയമാണ്..

2015 ജൂലൈ 12 – മോഡി കിർഗിസ്ഥാൻ

മോഡി കിർഗിസ്ഥാൻ മണ്ണിൽ വിമാനം ഇറങ്ങുന്നു. കിർഗിസ്ഥാൻ പ്രസിഡണ്ട് Almazbek Atambayev.

Narendra Modi with President of Kyrgyzstan Almazbek Atambayev
അല്മസ്ബെക് അതംബയേവിന്റെ വക ഊഷ്മള സ്വീകരണം ഏറ്റുവാങ്ങുന്നു . വിശദമായ ചർച്ചകൾക്ക് ശേഷം ഇന്ത്യയും കിർഗിസ്താനും വിവിധ വ്യാപാര – സൈനിക ഉടമ്പടികളിൽ ഒപ്പ് വക്കുന്നു. മിലിട്ടറി ഇൻഫോർമേഷൻ ടെക്നോളജി രംഗത്ത് ഇന്ത്യയുടെ സഹകരണത്തോട് കൂടി ഉള്ള

സർവ്വേലൻസ് സംവിധാനവും പരിശീലനവും ഇന്ത്യ കിർഗിസ്ഥാന് ഉറപ്പു കൊടുത്തു എന്ന് കേന്ദ്രങ്ങൾ . അതായത് കഷ്മീരിനെല്ലാം അങ്ങ് വടക്ക്  ഭാഗത്ത്  അതിർത്തികളിൽ ചൈനയുടെ  പടിഞ്ഞാറ് ഭാഗത്ത്   ഇന്ത്യൻ കണ്ണുകൾ തുറന്നിരിക്കും. ഇന്ത്യൻ സൈന്യവും കിർഗ് സൈന്യവും തുടർന്നു  പോരുന്ന സംയുക്ത സൈനിക അഭ്യാസവും നല്ല രീതിയിൽ തന്നെ ഇന്ത്യൻ “സ്പെഷ്യൽ ആർമ്മ്ഡ് ഫോർസസ്”  തുടർന്നും മുന്നോട്ട് കൊണ്ട് പോവും.

ജൂലൈ 8 2015 – മോഡി കസാഖ്സ്ഥനിലേക്ക്

മോഡി കസാഖ്സ്ഥാൻ പ്രസിഡണ്ട് നൂർസുൽത്താൻ നാസർബയെവുമായി പ്രധാനപ്പെട്ട പല കരാറുകളും ഒപ്പ് വച്ചു. അതിൽ തന്ത്രപ്രധാനമായവ :: ഡിഫൻസ്  രംഗത്ത് സഹകരിക്കാൻ ഉള്ള ഉടമ്പടി, സൈനിക പരിശീലനം, കൂടാതെ അവശ്യ സമയത്ത് Special Forces sharing , തീവ്രവാദത്തെ ചെറുക്കുന്നതിന് ടെക്നോളജി രംഗത്ത് ഉള്ള സഹായം എല്ലാം ഇന്ത്യ വാഗ്ദാനം ചെയ്തു. യുറേനിയം സമ്പുഷ്ടമായ കസാഖ്സ്ഥാനിൽ നിന്ന് ഇന്ത്യയുടെ NPCIL നു വേണ്ടി യുറേനിയവും വ്യാവസായിക ഇടനാഴിക്ക് വേണ്ടി ഇന്ത്യക്ക്  വേണ്ട സഹായവും കസാഖ് വാഗ്ദാനം ചെയ്തു.

 ജൂലൈ 8,  2015 മോഡി റഷ്യയിൽ :

ഇന്ത്യയുമായി എക്കാലവും  അടുത്ത സൗഹൃദം നിലനിർത്തി പോന്നിരുന്ന രാജ്യമാണ് റഷ്യ. അത് മാത്രമല്ല ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം ആയ ഇന്ത്യയുടെ ആയുധപ്പുരയിൽ 70% മുകളിൽ റഷ്യൻ ആയുധങ്ങൾ ആണ്. ലോക ആയുധവിപണിയുടെ സിംഹ ഭാഗവും സാധാരണ ഏഷ്യയിൽ തന്നെ ആണ് വിൽപന നടക്കുന്നത്. ഇന്ത്യ അതിൽ ഒന്നാമതും. അത് മാത്രമല്ല പല ആപത്ത് ഘട്ടങ്ങളിലും  റഷ്യ ഇന്ത്യയുടെ തുണക്കു എത്തുകയും ചെയ്തിട്ടുണ്ട്. 1971 ൽ ബംഗ്ലാദേശ് – പാകിസ്ഥാൻഅതിർത്തികളിൽ ഇന്ത്യ ഒരേ സമയം ശത്രുക്കളെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ ആ അവസരം മുതലാക്കാൻ കണക്കു കൂട്ടി അമേരിക്ക അവരുടെ ഏറ്റവും വലിയ പടക്കപ്പൽ വ്യൂഹം ആയ “സെവെൻത്ത് ഫ്ലീറ്റി”നോട് ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടു. അതെ സമയം തന്നെ റോയൽ ബ്രിട്ടീഷ്‌ നേവി ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിലേക്ക് നീങ്ങുകയായിരുന്നു. അമേരിക്ക ചൈനയോട് ഇന്ത്യയുടെ വടക്ക് ഭാഗത്ത്‌ നിന്ന് സൈനിക നീക്കം നടത്താൻ ആവശ്യപ്പെടുന്ന സന്ദേശം ഇന്ത്യൻ സൈന്യം ഇന്റർസെപറ്റ് ചെയ്യുകയും ചെയ്തു. എല്ലാ ഭാഗത്ത്‌ നിന്ന് ഇന്ത്യക്ക് ഭീഷണി ഉയരുകയായിരുന്നു. ആ സമയം തന്നെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി റഷ്യയും ആയുള്ള സൈനിക ഉടമ്പടി ഇനിഷ്യെറ്റ് ചെയ്തു. മൂന്നാമതൊരു ശത്രു ആക്രമിക്കുമ്പോൾ പരസ്പരം സഹായിക്കും എന്ന ആ ധാരണ പ്രകാരം റഷ്യൻ മുങ്ങിക്കപ്പലുകൾ ഇന്ത്യയുടെയും ശത്രു രാജ്യങ്ങളുടെ നേവിയുടെയും നടുവിൽ പ്രത്യക്ഷപ്പെട്ടു. അമേരിക്കയും ബ്രിട്ടനും പിൻവാങ്ങി , ചൈന സൈനിക നീക്കം നടത്തിയില്ല. ഇന്ത്യ 1971 ലെ യുദ്ധത്തിൽ വിജയശ്രീലാളിതരവുകയും ചെയ്തു.



എന്നത്തേയും പോലെ തന്നെ കൈ നിറയെ കരാറുകളും ആയി തന്നെ ആണ് മോഡി ജൂലൈയിലും പിന്നീടു ഡിസംബറിലും റഷ്യയിൽ നിന്ന് മടങ്ങിയത്. സൈനിക – ആണവ – സാങ്കേതിക – ബഹിരാകാശ രംഗങ്ങളിൽ റഷ്യയുടെ സഹകരണം ഇന്ത്യ ഉറപ്പു വരുത്തി. അത് കൂടാതെ എല്ലാ വർഷവും 10 മില്ല്യൻ ടൺ എണ്ണ ഇന്ത്യക്ക് നൽകും എന്ന ഉറപ്പും റഷ്യ നൽകി . റഷ്യയുമായി കര ഗതാഗതം ഇന്ത്യ ഉറപ്പു വരുത്തി. പാകിസ്ഥാനെ ഒഴിവാക്കി മറ്റെല്ലാ മധ്യ ഏഷ്യൻ രാജ്യങ്ങളും ആയി സാമ്പത്തിക – സൈനിക ഉടമ്പടികൾ ഒപ്പ് വച്ചാണ് മോഡി ഇന്ത്യയിൽ തിരികെ എത്തിയത്. എണ്ണയും ആയുധങ്ങളും സൈന്യവും എല്ലാം ഇനി മുതൽ പാകിസ്ഥാനെ ബൈപാസ് ചെയ്തു കൊണ്ട് ഇന്ത്യ ലക്‌ഷ്യം കാണും, ചാബ്ബർ തുറമുഖം ലോകോത്തര തുറമുഖങ്ങളിൽ ഒന്നാവുന്ന കാലം ഇനി വിദൂരമല്ല.

കാശ്മീരിന് മറുപടി ആയി ബാലോചിസ്ഥാൻ :: ചൈനയുടെ ഗ്വാദർ തുറമുഖത്തിന് മറുപടി ആയി ഇന്ത്യയുടെ  ചാബ്ബർ

അഫ്ഗാനിസ്ഥാനുമായി പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന വലിയൊരു പ്രദേശം , അതാണ് ബാലോചിസ്ഥാൻ. പാക് സൈന്യത്തിന്റെ ക്രൂരതക്ക് ഇരയാവുന്ന ഒരു ജനത ആണ് അവിടെ ജീവിക്കുന്നത്. പാകിസ്താൻ സ്വാതന്ത്ര്യത്തിനു ശേഷം  സൈനിക ശക്തി ഉപയോഗിച്ച് പിടിച്ചടക്കിയപ്രദേശം ആണ് ബലോച് പ്രവിശ്യ. ലോകത്തിനു മുന്നിൽ ബലോചിലെ ക്രൂരത പാകിസ്ഥാൻ എന്നും മൂടി വക്കുകയായിരുന്നു.. കൂട്ടക്കൊലയും തീവെപ്പും ജനങ്ങളെ പിടിച്ചു കൊണ്ട് [പോയി കൊന്നു മൃതശരീരം വികൃതമാക്കി തിരിച്ചേൽപ്പിക്കുക , സ്ത്രീകളെ പരസ്യമായി പാകിസ്ഥാൻ ആർമ്മി മാനഭംഗപെടുത്തുക ഇത്യാദി ക്രൂര വിനോദങ്ങളുടെ ഇരയാണ് ബലോചിലെ ജനത. അവിടെ നിന്നും വിമത സ്വരങ്ങൾ ഉയർന്നില്ലെങ്കിലെ അത്ഭുതം ഉള്ളൂ. എന്നാൽ അതിനെയെല്ലാം ശക്തമായി അടിച്ചമർത്തി പാക് സൈന്യം മറുപടിയും കൊടുത്തു കൊണ്ടിരുന്നു. എന്നാൽ ഈയിടെ മോഡിയുടെ വലം കയ്യും, ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവും ആയ അജിത്‌ ഡോവൽ ഒരു സർവ്വകലാശാലയിലെ പ്രഭാഷണ മദ്ധ്യേ പരാമർശിച്ച ഒരു വിഷയം വലിയ ഒച്ചപ്പാടുണ്ടാക്കി. പാകിസ്ഥാൻ തീവ്രവാദം തുടർന്നാൽ ഇന്ത്യ അതെ രീതിയിൽ പ്രതികരിക്കും, പാകിസ്ഥാന് ബാലോചിസ്താൻ നഷ്ടപ്പെടും എന്നതായിരിക്കും അനന്തരഫലം എന്ന് ഡോവൽ പ്രസ്താവന നടത്തി. മോഡിയുടെ യുദ്ധതന്ത്രജ്ഞനും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇന്റെല്ലിജൻസ് ചീഫ് ആയ ഡോവലിന്റെ പ്രസ്താവന ബലോചിലെ വിമതർക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ട് എന്ന പാകിസ്ഥാൻ വാദത്തിനു ശക്തി നൽകുന്നതായിരുന്നു. അടുത്തിടെ പാകിസ്താനിൽ നടന്ന പല ആക്രമങ്ങൾക്കും പിന്നിൽ ഇന്ത്യ ആണ് എന്ന് ലോക ഇന്റ്റ്റെല്ലിജൻസ് വൃത്തങ്ങൾ പിറുപിറുക്കുന്നതും അത് കൊണ്ടാവണം. പാകിസ്ഥാന്റെ 44% ആണ്  ബലോച് പ്രവിശ്യ എങ്കിലും പാകിസ്ഥാന്റെ 5% ജനസംഖ്യ മാത്രം ആണ് ആ പ്രദേശത് താമസിക്കുന്നത്. നല്ലൊരു ശതമാനം ബാലോചികളെ പാക് സൈന്യം തന്നെ കൊന്നു തള്ളി.

ബലോച് വിമത നീക്കവും അവിടെ ഉള്ള ഇന്ത്യയുടെ ഇടപെടലും  ചെറുക്കാൻ കൂടി ആണ് പാകിസ്ഥാൻ ബലോച് പ്രവിശ്യയിൽ വരുന്ന ഗ്വാദ്ദർ ചൈനയ്ക്കു തുറമുഖം പണിയാൻ വിട്ടു കൊടുത്തത്. ഇന്ത്യ നോർത്ത് – സൗത്ത് – മദ്ധ്യേഷ്യ – യൂറോപ്പ് ഇടനാഴി കൊണ്ട് എന്തൊക്കെ സാമ്പത്തിക – സൈനിക നീക്കങ്ങൾ ആണോ ഉദേശിച്ചത് അത് തന്നെയാണ് ഗ്വാദ്ദർ തുറമുഖത് മുതൽ മുടക്കാൻ ചൈനയെ പ്രേരിപ്പിച്ചത്. കൂടാതെ ബലോചിലെ ഇന്ത്യയുടെ സൈനിക – ഇന്റെല്ലിജെൻസ് നടപടികൾ തടയുക എന്നതാണ് പാകിസ്ഥാൻ അത് കൊണ്ട് പ്രധാനമായും ഉദേശിച്ചത്. അപ്പോൾ അതിനെ മറികടന്നു ബലോചിലെ ഗ്വാദർ തുറമുഖത്ത് നിന്നും കേവലം 72 കിലോമീറ്റർ അകലെ ഇന്ത്യ ചാബ്ബർ തുറമുഖത്ത് നങ്കൂരം ഇട്ടത്. ഇനി ഇന്ത്യക്ക് ബാലോചിന്റെ വിശാലമായ അഫ്ഗാൻ അതിർത്തിയിൽ എന്ത് തന്നെ ചെയ്താലും പാകിസ്താനോ ചൈനക്കോ അതിൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല എന്ന് മാത്രമല്ല ഇന്ത്യക്ക് ഇനി നേരിട്ട് സൈനിക നീക്കം പോലും സാധ്യമാവുന്ന തരത്തിൽ ആണ് അവിടെ കാര്യങ്ങൾ നീങ്ങുന്നത്. ബലോച് പാകിസ്താന് നഷ്ട്ടപ്പെട്ടെക്കാം എന്ന ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ  പരസ്യ പ്രസ്താവനയുടെ വെളിച്ചത്തിൽ വേണം ഇത് വായിച്ചെടുക്കാൻ. പാകിസ്താന്റെ 44% വരുന്ന ബലോച് പ്രവിശ്യ പോയാൽ പാക് അധിനിവേശ കാശ്മീർ പോലെ ഒരു ചെറു ഭൂവിഭാഗം അല്ല തർക്ക പ്രദേശം ആയി മാറുക മറിച്ച് പാകിസ്ഥാനെ നെടുകെ മുറിച്ച പോലെയാവും അതിന്റെ ഫലം. ചാബ്ബർ എന്തായാലും അയൽപക്കത്തെ ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്തി എന്നത് പ്രത്യേകം പറയേണ്ടല്ലോ .

Forum for India–Pacific Islands Cooperation – ഇന്ത്യൻ മഹാസമുദ്രത്തിലെ 14 ദ്വീപ്‌ രാജ്യതലവന്മാരുടെ സംഗമം

മോഡി നടത്തുന്ന വിദേശ യാത്രകളിൽ പലതും സാധാരണക്കാരനും മോഡിയെ കണ്ണും പൂട്ടി എതിർക്കുന്ന ഇന്ത്യയിലെ ഒരു ആവറേജ് രാഷ്ട്രീയക്കാരന് കണക്കു കൂട്ടി എടുക്കാവുന്നത്തിലും അപ്പുറത്താണ്. ഉദാഹരണം പറഞ്ഞാൽ മോഡിയുടെ ഫിജി സന്ദർശനം. ടൂറിസം കൊണ്ട് ഉപജീവനം കഴിക്കുന്ന ലോകഭൂപടത്തിൽ കാണാൻ പോലും വയ്യാത്ത ഒരു കൊച്ചു ദ്വീപ്‌ രാജ്യം. മോഡിയുടെ ഫിജി സന്ദർശനം യദാർത്ഥത്തിൽ ഇന്ത്യൻ ജെയിംസ്‌ ബോണ്ട്‌ അജിത്‌ ഡോവലിന്റെ മികച്ച ഒരു തിരക്കഥയുടെ ഭാഗം ആയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ പല ഭാഗങ്ങളിൽ ഉള്ള ദ്വീപുകളിൽ ആധിപത്യം നേടി “പവിഴമാല ” എന്ന പേരിട്ട് കൊണ്ട് ഇന്ത്യയെ ചുറ്റി വളഞ്ഞു തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്താൻ ഉള്ള നീക്കം നടത്തി കൊണ്ടിരുന്ന ചൈനയുടെ പ്രതീക്ഷയുടെ കടക്കൽ തന്നെയാണ് അജിത്‌ ഡോവൽ കത്തി വച്ചത്. ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ 14 കൊച്ചു ദ്വീപ്‌ രാഷ്ട്രങ്ങളെ കൂട്ടി ഇണക്കി കൊണ്ട് Forum for India–Pacific Islands Cooperation എന്ന പേരിൽ ഒരു സഹകരണ ഉടമ്പടി ഉണ്ടാക്കി (14 Member Countries –   Cook Islands, Fiji, Kiribati, Marshall Islands, Micronesia, Nauru, Niue,Samoa, Solomon Islands, Palau, Papua New Guinea, Tonga, Tuvalu and Vanuatu ) . ആദ്യ ചർച്ചകൾ അന്ന് ഫിജിയിൽ വച്ചും പിന്നീടു ജയ്‌പൂരിലേക്ക് ഓഗസ്റ്റിൽ അവരെ എല്ലാം വിളിച്ചു വരുത്തി ഇന്ത്യൻ മഹാ സമുദ്രത്തിലെ മഹാശക്തിയും അധിപനും  ഇന്ത്യ തന്നെ ആണ് എന്ന് ഓർമ്മപ്പെടുത്തുകയാണ് ഉണ്ടായത്. ശ്രീലങ്കയിൽ  ചൈനക്ക്  ആയി സൈനിക സഹകരണം വാഗ്ദാനം ചെയ്തു കൊണ്ട് ഇന്ത്യക്ക് നേരെ പിന്നണിയിൽ നിന്ന് കൊണ്ട് പോർമുഖം മെനയാൻ പ്രസിഡണ്ട്‌ ആയിരുന്ന പ്രൊ ചൈനയും ആയിരുന്ന മഹീന്ദ്ര രാജപക്ഷെയെ അട്ടിമറിച്ചു കൊണ്ട് പ്രൊ – ഇന്ത്യ ആയ സിരിസേനയെ ശ്രീലങ്കയിൽ ഭരണത്തിൽ കൊണ്ട് വന്നതിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി “R&AW”നടത്തിയ  നീക്കം ഡോവലിന്റെ വരവറിയിക്കുന്നതായിരുന്നു.

പ്രധാനമന്ത്രി മോഡിയുടെ യാത്രക്കും യാത്രയുടെ ലക്ഷ്യങ്ങൾക്കും വിമാനം ഇറങ്ങുന്ന സ്ഥലത്തിനും മലയാളി രാവിലെ എഴുന്നേറ്റ് വായിക്കുന്ന മലനാട് മാമച്ചന്റെ പത്രത്തിൽ കാണുന്ന ലക്ഷ്യങ്ങൾ അല്ല എന്ന് മനസിലാക്കണം. അതിലും ഒക്കെ ഒരു പാട് പടികൾ കടന്നു വേണം ചിന്തിക്കാൻ. കേന്ദ്രം ഭരിക്കുന്നത് ഖജനാവിൽ പണം വരുമ്പോൾ കൈ ഇട്ടു വരാൻ കൈ തെറുത്തു കയറ്റി കാത്തിരിക്കുന്ന ഒരു കൂട്ടം ആർത്തിക്കോമരങ്ങൾ അല്ല ഒരു പറ്റം ദേശീയവാദികൾ ആണ് ദേശസ്നേഹികൾ ആണ്.

Janaoushadi Medical Stores Address

മാന്യ സുഹ്രുത്തുക്കളെ
കേന്ദ്ര സർക്കാരിന്റെ  ജന ഔഷധി  എന്ന  മെഡിക്കൽ ഷോപ്പുകൾ  കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും  തുടങ്ങിയ വിവരം നിങ്ങൾ അറിഞിരിക്കുമല്ലോ.    വളരെ തുച്ഛമായ  വിലക്കാണ്   നമുക്ക് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത്‌  1350 രൂപ വില വരുന്ന ഒരു മാസത്തെ മരുന്നുകൾ സ്ഥിരമായി വാങ്ങിയിരുന്ന  ഞാൻ അവിടെ ആ ലിസ്റ്റ് കൊടുത്തു ചെക്ക് ചെയ്തപ്പോൾ അതിനു  അവിടെ വരുന്ന വില കെട്ടു ശരിക്കും അന്തം വിടുകയാണ് ചെയ്തത്. 320 രൂപയാ ആകെ വരുനത്.‌  നമ്മളിൽ പല ആളുകളും പല തരം മരുന്നുകൾ കുടിക്കുന്നവരാണ് . അത് കൊണ്ടു   ഇതുപോലുള്ള ആനുകൂല്യം കിട്ടുന്ന ഷോപ്പുകളിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക.  കേന്ദ്ര സർക്കാരിന്റെ നല്ല ഒരു പദ്ധതിയാണ് ഇത്.


S.No. District Address Contact Person Contact Details

1 Kozhikode

Jan Aushadhi Store,
KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Mr. Shukoor M. 0495-2293500(Tel),+91 9446161710(Mob) kmctmch@gmail.com

2 Thrissur

Jan Aushadhi Store,
Room No-19/44/6,Ground Floor,
Centre Point,Thrissur, Kerala-680004
Ms. Divya Babu +91 9744702851(Mob), 0487 -2380990(Tel) divyababudevna@gmail.com

3 Kollam

Jan Aushadhi Store,
Punchakonam, Elamadu, P.O. Ayur, Kollam,Kerala - 691533
Mr. Susan K. Cherukulath +91 9961410350(Mob) cap1map@hotmail.com

4 Anagamaly

Jan Aushadhi Store,
Door No.V/478/G/5,
KPB’S Prime Trade Centre, Angamaly, Kerala - 683572 Mr. Rajesh R +91 9847670036(Mob) janaushadhikerala@gmail.com

5 Ernakulam

Jan Aushadhi Store,
35/1015 C3, V M Towers, Opp. Axis Bank,
M K K Nair Road,Palarivattom,
Ernakulam, Kerala-682025
Mr. Kailas R Kartha +91 9895758575(Mob) kartha.kailas@gmail.com

6 Ernakulam

Jan Aushadhi Store,
Door No.44/488/ B2,Penta Tower,Kaloor,Ernakulam, Kerala - 682017 Mr. Rajesh R +91 9847670036(Mob) janoushadhi@gmail.com

7 Thrissur

Jan Aushadhi Store,
Jayasree castle. 27/7/B2,
Karunakaran Nambiar Road,
Aswani Junction,Thrissur, Kerala - 680020 Ms. Sindhu Gopinath +91 9847467595(Mob) varadabasi@yahoo.com

8 Thrissur

Jan Aushadhi Store,
Shefas, Sringapuram, Kodungallur,
Trichur Distt., Kerala - 680664
Mr. Siddique K.S. +91 8157957198(Mob), 0480-2803784(Tel) siddique_shefas@yahoo.com

9 Kollam

Jan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala - 691571
Mr. Praveen.PS +91 9747443811(Mob), 0474-2533811(Tel) janaushadhikottiyam@gmail.com

10 Manjeri

Jan Aushadhi Store, 20/2625 F,
Opposite Main Gate Medical College Manjeri, Manjeri,Kerala - 676121
Mr. Jubin Thomas P +91 9447358761(Mob) jubinthomaspv@gmail.com

11 Thrissur

Jan Aushadhi Store,10/789/5,
New No. 16/880,Mannuthy PO,
Thrissur, Kerala-680651
Mr. Asharaf +91 8590026421(Mob), 091487 2375421(Tel) dubaiin77@gmail.com

12 Trivandrum

Jan Aushadhi Store,
NMC 11/484E, Park View Building,Neyyattinkara P.O.,
Trivandrum, Kerala - 695121 Ms. Sabana V.S. Nair +91 9400580197(Mob), 0471-2222210(Tel) neyyattinkarascb170@gmail.com

13 Ernakulam

Jan Aushadhi Store, Door No.8/262 A1,
North Paravur Muncipality,
North Paravur,Ernakulam, Kerala - 683513 Mr. Rajesh R +91 9847670036(Mob) janoushadhi@gmail.com

14 Perinthalmanna

Jan Aushadhi Store,
Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322
Mr. Muhammed Shameem +91 9895378362(Mob), 04933-218218(Tel) janaushadhipmna@gmail.com

15 Thiruvananthapuram

Jan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala - 695513
Ms. Anitha Suresh +91 8086961440, 9544540091(Mob)  anithasuresh506@gmail.com