Saturday, 27 August 2016

ഹിന്ദുമതം എന്ത് - അഗ്നിഹോത്രം - കമ്യൂണിസ്റ്റ് ഇരട്ട താപ്പ് - ഗാന്ധി വധം - മറ്റ് ലേഖനങ്ങൾ

 CPIM  പ്രതിഷേധിച്ചിട്ടുണ്ട്,
അധ:സ്ഥിതരുടെ പ്രശ്നങ്ങളുന്നയിച്ചിട്ടല്ല, അമേരിക്ക സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിന്.
😜😝😜😀

CPIM മൌന ജാഥകള്‍ നടത്തിയിട്ടുണ്ട്,ഭീകരക്രണ ത്തിൽ കൊല്ലപ്പെട്ട ഇന്ത്യയിലെ ജവന്മാര്‍ക്കോ ജനങ്ങള്‍ക്കോ വേണ്ടിയല്ല ,പലസ്തീനിലെ ജനങ്ങള്‍ക്ക്‌ വേണ്ടി.
😊😀😝😀

CPIM ഇന്ത്യയുടെ രാഷ്ട്രപതിയ്ക്ക് നിവേദനമയച്ചിട്ടുണ്ട്,
പട്ടിണിക്കാരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയല്ല, മുംബൈയിൽ 257 പേരുടെ മരണത്തിന് കാരണക്കാരനായ മേമനെ തൂക്കിക്കൊല്ലരുതെന്ന് അപേക്ഷിക്കാൻ.
😝😀😝😀

CPIM അമേരിക്കൻ പ്രസിഡന്റിന് കത്തയിച്ചിട്ടുണ്ട്,
അമേരിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനല്ല, ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് വിസ നൽകരുതെന്ന് പറയാൻ.
😁😜😊😜

CPIM ബീഫ് ഫെസ്റ്റിവൽ നടത്തുന്നുണ്ട്
വിശന്നു വലഞ്ഞവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാനല്ല, ഇവര് എന്ത് തിന്നണമെന്ന് തീരുമാനിക്കുന്നത് വേറെ ആരോ ആണത്രേ, അതിൽ പ്രതിഷേധിച്ചാണ്.
😝😀😝😀

CPIM ചുംബന സമരം നടത്തിയിട്ടുണ്ട്😘😘🙃
പട്ടിണി കിടന്നു മരിക്കുന്ന ആദിവാസിക്കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത് വാത്സല്യത്തോടെ പുണരാനല്ല, റെസ്റ്റോറന്റുകളുടെ ചുവരുകൾക്കിടയിൽ കാമം തീർത്തിരുന്നവർക്ക് പൊതുസ്ഥലത്ത് ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തിനായി
😘😘😀😜😝


അഭ്യന്തര മന്ത്രാലയം ഇതിൽ കൂടുതൽ കരുതലും നടപടികളും എടുക്കണമെന്ന് താത്പര്യപ്പെടുന്നു

എല്ലാ ഹിന്ദുക്കളുടേയും ശ്രദ്ധയ്ക്ക് ഇത് വായിക്കണം ഷെയർ ചെയ്യണം

പ്രണയം കുരുക്കിട്ട ജീവിതങ്ങള്‍

സിജു കറുത്തേടത്ത് August 14, 2016

ലൗ ജിഹാദും മതംമാറ്റവും ഐഎസ് ബന്ധവും ആര്‍എസ്എസുകാരുടെ ഭാവനാവിലാസമായി കണ്ട് അറിഞ്ഞോ അറിയാതെയോ തള്ളുകയായിരുന്നു കേരളീയ സമൂഹം. എന്നാല്‍ സംസ്ഥാനത്തെ സര്‍ക്കാരുകളാവട്ടെ ഇതുസബന്ധിച്ചു അതതുകാലത്ത് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് അറിഞ്ഞുകൊണ്ട് തള്ളി.

വര്‍ഗീയ ധ്രുവീകരണം സംഭവിക്കുമെന്നായിരുന്നു കണ്ടെത്തിയ ന്യായം. പ്രണയത്തിലൂടെ മതംമാറ്റവും അതുവഴി ഐഎസ് റിക്രൂട്ട്‌മെന്റും നടക്കുന്നതായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്നറിയിപ്പു നല്‍കിയിരുന്നു.

ഈ മുന്നറിയിപ്പിനെ സാധൂകരിക്കുന്ന തരത്തില്‍ 25 വര്‍ഷം മുന്‍പുതന്നെ സംസ്ഥാനത്ത് ഭീകരബന്ധത്തിനു ശക്തമായ വേരോട്ടം ഉണ്ടായിട്ടുണ്ടെന്ന് മലപ്പുറം വളാഞ്ചേരി സ്വദേശി ബഷീറിനെ ഉദ്ധരിച്ച് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നതായി കോഴിക്കോട്ടെ മുന്‍എസ്പി വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇക്കാര്യം രാഷ്ട്രീയതാല്‍പര്യം മുന്‍നിര്‍ത്തി ഭരണനേതൃത്വം അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറ്റപ്പെടുത്തി.
കാലാകാലങ്ങളില്‍ ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഇരുസര്‍ക്കാരുകളും മുഖവിലയ്ക്ക് എടുക്കാത്തതാണ് രാജ്യം നേരിടുന്ന വന്‍ഭീഷണിക്കുകാരണമായത്. ഇത് സംസ്ഥാനപ്രശ്‌നമായി മുഖംതിരിക്കാനാവില്ല.

കേവലം മതപരിവര്‍ത്തനമായി ചെറുതായി കാണാനും സാധിക്കില്ല. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും തുരങ്കവയ്ക്കാന്‍ കൂട്ടുനിന്ന സംസ്ഥാന സര്‍ക്കരുകള്‍ക്ക് ഈ കളങ്കത്തില്‍ നിന്നു കൈകഴുകാനും കഴിയില്ല.
മതം കുരുക്കിട്ട കാമ്പസ്
പ്രഫഷണല്‍ കാമ്പസുകളെ കേന്ദ്രീകരിച്ചാണ് ലൗജിഹാദിനും മതംമാറ്റത്തിനും തുടക്കം കുറിച്ചത്. ഇതില്‍ പുറംലോകമറിഞ്ഞതില്‍ ആദ്യത്തെ സംഭവം എന്നു വിശേഷിപ്പിക്കാവുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആയിരുന്നു. താമരശ്ശേരി കോരങ്ങാട് അധ്യാപക ദമ്പതിമാരുടെ മകന്‍ സത്യനാഥന്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ മതംമാറിയത് വിവാദമായിരുന്നു.

സഹപാഠിയുടെ സ്വാധീനത്തില്‍ മതംമാറിയ ഇയാള്‍ അമ്മയേയും രണ്ടുസഹോദരിമാരെയും മതംമാറ്റിയതിനു പുറമെ അമ്മയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തുവെന്ന വിവരം ഞെട്ടലോടെയാണ് സമൂഹം കേട്ടത്. സഹോദരിമാര്‍ വിദേശത്താണെന്നും, ഇയാള്‍ ഇപ്പോള്‍ കണ്ണൂരില്‍ ഒരു ദന്തല്‍കോളജില്‍ പ്രവര്‍ത്തിക്കുന്നുവെന്നുമാണ് വിവരം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ ചില മുറികളില്‍ ഒരു പ്രത്യേക സമുദായാംഗങ്ങള്‍ ഒരുമിച്ച് ചേരുകയും ക്രമേണ ഇത് ഒരു ആരാധനാകേന്ദ്രമാക്കി മാറ്റുകയും ചെയ്തിരുന്നതായും ഏഴുവര്‍ഷം മുന്‍പ് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ കേന്ദ്രത്തില്‍ വച്ചാണ് അന്യമതസ്ഥരായ വിദ്യാര്‍ഥികളെ മതംമാറ്റത്തിനു പ്രേരിപ്പിച്ചത്. ഇത്തരം കേന്ദ്രം ഇപ്പോഴും നിലനില്‍ക്കുന്നതായാണ് വിവരം. തീവ്രമതനിലപാട് സ്വീകരിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയിലായിരുന്നു ഇത്.
മട്ടാഞ്ചേരി സ്വദേശിനിയും അവസാനവര്‍ഷ ബിഡിഎസ് വിദ്യാത്ഥിനിയുമായ അഞ്ജലിയാണ് പ്രണയക്കുരുക്കിന്റെയും മതംമാറ്റത്തിന്റെയും ഒടുവിലത്തെ ഇര. പ്രണയത്തിനു വളവും വെള്ളവും ചേര്‍ക്കാന്‍ പെണ്‍കുട്ടികളും ഒരുങ്ങിനില്‍ക്കുന്നു.

വിദ്യാര്‍ത്ഥികളെ മാത്രമല്ല, ചികിത്‌സയ്‌ക്കെത്തുന്ന രോഗികളെയും മതംമാറ്റിയ വിവരം പുറത്തുവന്നതോടെ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചുള്ള വലക്കുരുക്കിന്റെ ഭീതിയിലാണ് സമൂഹം. പെരുവണ്ണസ്വദേശി രവീന്ദ്രന്റെ ഭാര്യ ഗിരിജയും മകള്‍ ശ്രേയയുമാണ് മെഡിക്കല്‍ കോളജില്‍നിന്നു മതംമാറി അപ്രത്യക്ഷയായത്. പെരുമണ്ണയിലെ ഒരു കടയില്‍ നിന്ന് ഇവര്‍ പര്‍ദ്ദ വാങ്ങുന്ന സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് സ്ഥിരീകരിച്ചതോടെയാണ് മതംമാറ്റ വിവരം അറിയുന്നത്.

ഈ സംഭവത്തില്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയും, കുട്ടികളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന ഒരുഏജന്‍സിയും സംശയത്തിന്റെ നിഴലിലാണ്.
ഇതുകൂടാതെ നടുവണ്ണൂര്‍ സ്വദേശിയും ആയുര്‍വേദ ബിരുദവിദ്യാര്‍ഥിനിയുമായ ശ്രീലക്ഷമി,കോട്ടൂളി സ്വദേശിനിയും രണ്ടുപെണ്‍കുട്ടികളുടെ മാതാവുമായ ശുഭ, ചീക്കിലോട് സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ അമല്‍നാഥ് എന്നിവര്‍ പലകാലങ്ങളിലായി മതംമാറ്റത്തിനു വിധേയമായി.

ഇവരെ കൂടാതെ കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ മതംമാറി അപ്രത്യക്ഷരായ കഥകള്‍ ഒരോന്നായി പുറത്തുവരികയാണ്. തീവ്രമതനിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലാണ് മതംമാറ്റം നടക്കുന്നത്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തങ്ങളെ മതംമാറാന്‍ പ്രേരിപ്പിച്ചതായി മതപഠനകേന്ദ്രത്തില്‍ നിന്നുപുറത്തെത്തിയവര്‍ വ്യക്തമാക്കുകയുണ്ടായി. താന്‍ നദവത്തുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനാണെന്ന് മതംമാറിയ യുവാവ് വെളിപ്പെടുത്തിയ സംഭവവും നിമിഷ കേസില്‍ പുറത്തുവരികയുണ്ടായി.

തടങ്കല്‍ കൂടുകള്‍
കോഴിക്കോട്ടെ മതംമാറ്റകേന്ദ്രത്തില്‍ എത്തിയ ഇരുന്നൂറോളം പേരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മുതല്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിവരെയുണ്ടെന്നാണ് രക്ഷപ്പെട്ട് പുറത്തെത്തിയ ഒരു കുടുംബം വെളിപ്പെടുത്തിയത്. പട്ടാമ്പി സ്വദേശിനിയും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഗീതു, ബിഡിഎസ് വിദ്യാര്‍ഥിനി എറണാകുളം സ്വദേശിയായ റിയ, കോഴിക്കോട് സ്വദേശിനി ഹിമ,കൂടാതെ 18 കാരന്‍ മുതല്‍ 65 കാരനായ കുടുംബനാഥനും ഭാര്യയും ഇവിടെയുണ്ടെന്നാണ് വിവരം.

ഒപ്പമെത്തിയ മകന്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ ഇവിടം വിട്ടുപോയി. തൃശൂര്‍ സ്വദേശിനിയായ അധ്യാപികയെ കൊണ്ടുപോകാന്‍ പിതാവ് എത്തിയെങ്കിലും യുവതിയെ വിട്ടുകിട്ടാത്തതുകാരണം രണ്ടു ദിവസം മതപഠനകേന്ദ്രത്തിലെ വരാന്തയില്‍ കഴിഞ്ഞതായും അറിയുന്നു. ഒടുവില്‍ നെഞ്ചുപൊട്ടുന്ന വേദനയോടെ ആ പിതാവ് തിരിച്ചുപോയി.

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗീതുവിനെ സഹോദരന്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നതാണത്രേ. മുസ്ലിംയുവതിയെ വിവാഹം കഴിക്കാന്‍ മതംമാറിയ ഇയാള്‍ രണ്ടു സഹോദരിമാരെയും നിര്‍ബന്ധിച്ച് മതംമാറ്റി. ഇളയവളാണ് ഗീതു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അപ്രത്യക്ഷരായവര്‍ എല്ലാവരും ആത്മീയസരണിയില്‍ ആടുമേയ്ക്കാന്‍ പോയവരല്ല, മലപ്പുറത്തെയും കോഴിക്കോട്ടെയും മതംമാറ്റകേന്ദ്രങ്ങളിലും മതപഠനകേന്ദ്രങ്ങളിലും പരിശോധന നടത്തിയാല്‍ ഇവരെ കണ്ടെത്താമെന്നിരിക്കെ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. .

തടങ്കല്‍ പാളയത്തിനു സമാനമായ ജീവിതമാണ് ഇവിടെയെന്നാണ് മതംമാറ്റകേന്ദ്രത്തില്‍ നിന്നു പുറത്തുവന്നവര്‍ വ്യക്തമാക്കുന്നത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ ആഴ്ചയില്‍ ഒരുദിവസം ഒരല്‍പസമയം സന്ദര്‍ശകരെ അനുവദിക്കും. സ്ത്രീകളെ ഒരു കിളിവാതിലിലൂടെയാണ് ബന്ധുക്കളുമായി സംസാരിക്കാന്‍ അനുവദിക്കുക. ഒരു കോംപൗണ്ടിനകത്ത് രണ്ടിടങ്ങളിലായി തമസിക്കുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും സംസാരിക്കാനും ഇതുതന്നെ മാര്‍ഗം. പത്രമോ, ടിവിയോ ഇല്ല. അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ പോകുന്നതാണ് പുറംലോകവുമായുള്ള ബന്ധം.

സക്കീറാണ് ഹീറോ തക്ബീറാണ് ലക്ഷ്യം
മതംമാറ്റത്തിന്റെ പ്രധാനചടങ്ങ് ഈമാനൊരുക്കലാണത്രേ. മൂന്നുദിവസത്തെ കോഴ്‌സ് കഴിയുന്നതോടെ മാതാപിതാക്കളല്ല ദൈവം തമ്പുരാന്‍ വിളിച്ചാലും വീട്ടില്‍ വരാന്‍ തയ്യാറാവില്ലെന്ന് ഈ കേന്ദ്രങ്ങളില്‍നിന്നു വിവിധകാലങ്ങളില്‍ പുറത്തുവന്നവര്‍ പറയുന്നു. പൊന്നാനി, മുഖദാര്‍ എന്നിവിടങ്ങളാണ് അംഗീകൃത മതംമാറ്റ കേന്ദ്രങ്ങള്‍. ഇവിടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള പഠനമാണ് ലഭിക്കുന്നതെന്നും അതിതീവ്രമതപഠനം മറ്റു ചില രഹസ്യകേന്ദ്രങ്ങളിലാണെന്നും വെളിപ്പെടുത്തുന്നു.

മലപ്പുറത്തെ സത്യസരണിയാണ് മതപഠനത്തിനുള്ള മറ്റൊരുകേന്ദ്രം.
കോഴിക്കോട് നഗരമധ്യത്തിലായി ആരാധനാലയങ്ങള്‍ കേന്ദ്രീകിരച്ച് നാല് മതപഠനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നതായി അറിയുന്നു. കൂടാതെ മലപ്പുറത്ത് എടവണ്ണപ്പാറ, അരീക്കോട്, നിലമ്പൂര്‍ കേന്ദ്രീകരിച്ചുള്ള നെസ്റ്റ് വില്ലേജുകളില്‍ താമസമൊരുക്കി തുടര്‍പഠനത്തിനു സാഹചര്യമൊരുക്കുന്നു. ഗ്രാമപ്രദേശത്തെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാണ് നെസ്റ്റ് വില്ലേജുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടേക്ക് എത്തിച്ചേരുക പ്രയാസം. ഈ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഹേബിയസ് കോര്‍പസ് ഫയല്‍ചെയ്ത് കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാതാപിതാക്കളുടെ ഒപ്പംപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും അസാധാരണമായി പെരുമാറുന്നതായും മാതാപിതാക്കള്‍ പറയുന്നു.

കോഴിക്കോട് കാക്കൂര്‍ സ്‌റ്റേഷനില്‍ ഹാജരാക്കിയ ചീക്കിലോട് സ്വദേശിയായ യുവാവ് മാതാപിതാക്കളെ അസഭ്യവര്‍ഷം നടത്തിയത് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഭര്‍ത്താവിനെയും മക്കളെയും വിട്ട് മതംമാറിയ കാട്ടൂളി സ്വദേശിനിയായ ശുഭയെന്ന ഫാത്തിമ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ മക്കളെ ഒന്നു നോക്കുകപോലും ചെയ്യാതെ കടന്നുകളയുകയായിരുന്നുവെന്ന് ശുഭയുടെ മാതാവ് വ്യക്തമാക്കുകയുണ്ടായി.

പിതാവിനൊപ്പം കഴിയുന്ന കുട്ടികളെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫാത്തിമയെന്ന ശുഭ. എന്നാല്‍ കുട്ടികളെ വിട്ടുകൊടുത്താല്‍ ഇവരും മതംമാറ്റത്തിന്റെ ഇരകളാവുമെന്ന ഭയത്തിലാണ് ഈ കുടുംബം.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയെ കുന്നമംഗലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ വഴിയില്‍ ആരാധനാലയങ്ങള്‍ കാണുമ്പോഴൊക്കെ ഇറങ്ങി ഓടാന്‍ ശ്രമം നടത്തിയിരുന്നുവത്രേ. ദിവസങ്ങള്‍ക്കകം ഇവര്‍ക്കുസംഭവിക്കുന്ന മാനസിക പരിവര്‍ത്തനമാണ് മാതാപിതാക്കള്‍ക്ക് സംശയത്തിന് ഇടനല്‍കുന്നത്. കോഴിക്കോട്ടെ മതംമാറ്റകേന്ദ്രത്തില്‍ കൊണ്ടുവരുന്നവരെ ശാരീരിക അസ്വസ്ഥതകള്‍ കാരണം പലതവണ ആശുപത്രിയില്‍ കൊണ്ടുപോയതായി വിവിധകാലങ്ങളിലായി ഇവിടെനിന്നു പുറത്തിറങ്ങിയവര്‍ വെളിപ്പെടുത്തുന്നു.

നിയമപരമായ കുരുക്കുകള്‍
കോഴിക്കോട് കല്ലായിക്കടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു പബ്ലിക് നോട്ടറിയുടെ സഹായം മതംമാറ്റുന്നവര്‍ക്ക് ലഭിക്കുന്നതായി പറയപ്പെടുന്നു. മൂന്ന് ബ്ലാങ്ക് പേപ്പര്‍ ഉള്‍പ്പെടെ ഇവര്‍ ഒപ്പിട്ടുവാങ്ങുന്നതായും ഒട്ടേറെ പേപ്പറുകളില്‍ ഒപ്പിടുവിക്കുന്നതായും മതംമാറ്റ കേന്ദ്രത്തില്‍ നിന്നുപുറത്തെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഭാവിയില്‍ ഉണ്ടാവുന്ന നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുപുറമെ ഇവരുടെ കുടുംബസ്വത്തിനുള്ള അവകാശം കൈക്കലാക്കാനുള്ള നീക്കമാണെന്നും സംശയിക്കുന്നുണ്ട്.

മിഠായിത്തെരുവ് ഒയാസിസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴിയാണ് പലരും ഇവിടെയെത്തുന്നത്.
അന്യമതസ്ഥരെ മതംമാറ്റുന്നതിനായി പ്രത്യേക ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

പണവും നല്ല ജീവിതവും വിവാഹിതരാവാനുള്ള സാഹചര്യവും വാഗ്ദാനം ചെയ്താണ് ആളുകളെ ആകര്‍ഷിക്കുന്നത്. താല്‍പര്യമുള്ളവരുടെ എസ്എസ്എല്‍സി ബുക്ക്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ ഈ ഏജന്റ് കൈക്കലാക്കും. പിന്നീട് മതംമാറ്റ കേന്ദ്രത്തില്‍ എത്തിക്കുന്നതോടെ ഇവരുടെ ദൗത്യം കഴിയും. മതംമാറ്റ കേന്ദ്രത്തില്‍ ഇവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിമാത്രമെ ആവശ്യമുള്ളൂ. വാങ്ങിയ രേഖകള്‍ ഏജന്റ് തിരിച്ചുനല്‍കാത്തതിനാല്‍ ഭാവി ജീവിതം ഇരുളടയും.

കഥയല്ലിത് കഠിനജീവിതം
കഥയില്‍ മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വരപ്രണയമാണെങ്കിലും പുതിയകഥ അത്ര അനശ്വരവും പവിത്രവുമല്ല. പ്രണയിക്കാന്‍ മതംവേണ്ടാത്തവന് വിവാഹം കഴിക്കാന്‍ മതംമാറണമെന്നു പറയുന്നിടത്താണ് ലൗജിഹാദിന്റെ അരങ്ങേറ്റം. പ്രണയ വിവാഹം കഴിച്ചശേഷം പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോകുന്നതിനു പകരം എത്തിക്കുന്നത് കോഴിക്കോട്ടെയും മലപ്പുറത്തെയും നിഗൂഢകേന്ദ്രങ്ങളില്‍.

ചില തീവ്രമതസംഘടനകളുടെ മതപഠന കേന്ദ്രങ്ങളില്‍ നിന്നു മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് ലഭിക്കുക യഥാര്‍ഥമതബോധമല്ലെന്നും, മറിച്ച് മതാന്ധതയുടെ വന്യമനസുകളായി ഇവര്‍ രൂപാന്തരപ്പെടുമെന്നു അനുഭവസ്ഥര്‍ പറയുന്നു. മുഖദാര്‍ തര്‍ബിയത്തിലെ മതാധ്യാപകര്‍തന്നെ ചില സാമുദായികസംഘടനകളുടെ പ്രവര്‍ത്തനം ശരിയല്ലെന്നും, അവര്‍ക്ക് ഒപ്പം പോകരുതെന്നും പറയാറുണ്ടത്രേ. സാക്കിര്‍നായിക്കിന്റെ പ്രസംഗങ്ങളാണ് ഇവര്‍ക്ക് മതബോധനങ്ങളായി നല്‍കുന്നതത്രേ.

വേണം വേറിട്ട മുന്നേറ്റം
ഒരു നോട്ടത്തിലൊ, സ്പര്‍ശനത്തിലൊ, വാക്കിലൊ ചതി മനസ്സിലാക്കിയിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഈയലുകളെപ്പോലെ പ്രണയക്കുരുക്കില്‍പെട്ട് ഒരു കയര്‍ തുമ്പത്തോ, അല്ലെങ്കില്‍ മതതീവ്രവാദികളുടെ കേന്ദ്രത്തിലോ ജീവിതം ഹോമിക്കുന്ന കഥകളാണ് കേള്‍ക്കുന്നത്. മതംമാറാന്‍ ആവശ്യപ്പെടുന്നപക്ഷം അതിലെ ചതി മനസിലാക്കി ആട്ടിപ്പുറത്താക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ കാണിച്ച ധൈര്യം എവിടെയാണ് ചോര്‍ന്നുപോയത്?

വീട്ടില്‍ നിന്നിറങ്ങുന്ന മക്കള്‍ തങ്ങളില്‍ നിന്ന് അകന്നുപോകുന്ന കാഴ്ചയില്‍ നിസഹായരാവുന്ന മാതാപിക്കള്‍ അനുദിനം വര്‍ധിക്കുമ്പോള്‍, മനുഷ്യജീവിതം കന്നുകാലിക്കച്ചവടം പോലെ കാണുന്ന ചില സാമുദായിക നേതാക്കള്‍ക്കുമുന്നില്‍ ചെന്ന് സ്വന്തം മക്കള്‍ക്കായി യാചിക്കേണ്ട സ്ഥിതിയാണ് അമ്മമാര്‍ക്കുണ്ടാവുന്നതെങ്കില്‍… അപമാനിതരായി തിരിച്ചുവരേണ്ട ഗതികേടാണ് ഉണ്ടാവുന്നതെങ്കില്‍ അത് അനുവദിക്കാമോ? സര്‍ക്കാരും നേതാക്കളും ഒപ്പമുണ്ടാവില്ലെന്നു വ്യക്തമായി. കാലങ്ങളായി വോട്ടുവാങ്ങി ജയിച്ചു വന്നവര്‍ ചെയ്തതു മക്കളുടെ ജീവനും മാനത്തിനും വിലപറഞ്ഞവരെ സംരക്ഷിക്കലായിരുന്നു.

അതിനാല്‍ അവരില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ട, അതിനാല്‍ ഇത്തരത്തില്‍ മതംമാറ്റത്തിനു പ്രേരിപ്പിച്ച് മക്കളുടെ ജീവിതം കശക്കുന്ന മതസാമുദായിക സംഘടനാ നേതാക്കളെ നിലയ്ക്കുനിര്‍ത്താന്‍ അമ്മമാരുടെ നേതൃത്വം ഉയിര്‍കൊള്ളേണ്ടകാലം അതിക്രമിച്ചു. അവരുടെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ് വേണ്ടത്.

ഇത്തരം കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ കമ്മിഷന്റെയും വനിത കമ്മിഷന്റെയും ഇടപെടല്‍ ഉണ്ടാകുന്നതരത്തില്‍ മുന്നേറ്റങ്ങളാണ് അനിവാര്യം. അനധികൃതമതപഠനകേന്ദ്രങ്ങള്‍ കണ്ടെത്താനും അവ അടച്ചുപൂട്ടാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന ബോധ്യപ്പെടുത്തലാണ് ആവശ്യം. ആള്‍ദൈവങ്ങള്‍ക്കു നേരെ വാളോങ്ങിയവര്‍ പക്ഷെ ഇത്തരം ചില സാമൂഹിക തിന്‍മകള്‍ക്കെതിരെ മൗനം പാലിക്കുന്നതിലെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരണം.

മതപഠനകേന്ദ്രളുടെ പ്രവര്‍ത്തനം സുതാര്യമാവേണ്ടതുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം. ഇത് ഏതെങ്കിലും സമുദായത്തെ മാത്രം ബാധിക്കുന്നതല്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും നീക്കം നടക്കുന്നുണ്ടെങ്കില്‍ അത് മുളയിലെ നുള്ളേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തണം.

ജന്മഭൂമി:
[8/22, 8:59 AM] കൃഷ്ണകുമാർ.എ.വി: അഗ്നിഹോത്രം

പുരാതന ഭാരതത്തിലെ ഋഷിമാര്‍ ചെയ്തു വന്നിരുന്ന കര്‍മം ആണ് അഗ്നിഹോത്രം. അഗ്നിഹോത്രത്തെപ്പറ്റി അഥര്‍വ്വ വേദത്തില്‍ പ്രതിപാതിച്ചിട്ടുണ്ട്. യുജുര്‍വേദ സംഹിതയിലും ശടപത ബ്രാഹ്മണത്തിലും ഇതിനെ ക്കുറിച്ച് വിശതമായിതന്നെ പറഞ്ഞിട്ടുണ്ട്. ഈ കര്‍മം ചെയ്യുന്നത് സൂര്യസ്തമയത്തിനോ സൂര്യോദയത്തിനോ ആണ്. ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഒരു ഹോമകര്‍മം. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, അന്വാഹാര്യന്‍ (ദക്ഷിണാഗ്നി) എന്നീ മൂന്ന് അഗ്നികളേയും കെടാതെ രക്ഷിച്ച് അവയില്‍ നിത്യവും ചെയ്യേണ്ടതാണിത്. അഗ്ന്യാധാനം ചെയ്തവരാണ് അഗ്നിഹോത്രത്തിന് അധികാരികള്‍. ഇവര്‍ അഗ്നിഹോത്രികള്‍ എന്നപേരില്‍ അറിയപ്പെടുന്നു. (അരണി കടഞ്ഞു തീയുണ്ടാക്കി മൂന്നു കുണ്ഡങ്ങളില്‍ ഇട്ട് ആ ത്രേതാഗ്നിയില്‍ രണ്ടു ദിവസം കൊണ്ടു ചെയ്തുതീര്‍ക്കേണ്ട കര്‍മമാണ് അഗ്ന്യാധാനം.) അഗ്നിഹോത്രം ചെയ്യുമ്പോള്‍ ശ്രൌതവിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ചൊല്ലി നിര്‍ദിഷ്ട ക്രമം അനുസരിച്ച് പാല്‍ (തൈരും ആകാം) ആഹുതി ചെയ്യുകയാണ് പതിവ്. ഈ കര്‍മം ചെയ്യുമ്പോള്‍ യജമാനനോ (ചെയ്യുന്ന കര്‍മത്തിന്റെ ഫലമനുഭവിക്കേണ്ടയാള്‍) പത്നിയോ അഗ്നിശാലയില്‍ ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമാണ്. യജമാനനുവേണ്ടി മറ്റുള്ളവരാണ് ഈ കര്‍മം ചെയ്യാറുള്ളത്. എന്നാല്‍ യജമാനന്‍ എന്നും അഗ്നിയെ തൊഴുതു സ്തുതിച്ചുകൊണ്ട് മന്ത്രങ്ങള്‍ ചൊല്ലുക (അഗ്നിഹോത്രോപസ്ഥാനം) എന്ന കര്‍മം അനുഷ്ഠിക്കേണ്ടതാണ്. ഇദ്ദേഹം അന്യദിക്കില്‍ ചെന്നാലും മന്ത്രങ്ങള്‍ ചൊല്ലി അഗ്നിയെ ഉപാസിച്ചിരിക്കണമെന്ന് നിയമമുണ്ട്. ഏതെങ്കിലും കാരണത്താല്‍ അഗ്നിഹോത്രം മുടങ്ങാന്‍ ഇടവന്നാല്‍ വീണ്ടും അരണി കടഞ്ഞു തീയുണ്ടാക്കി പുനരാധാനക്രിയ ചെയ്തതിനുശേഷം മാത്രമേ അഗ്നിഹോത്രം ചെയ്യുവാന്‍ പാടുള്ളു.

ആധാനം ചെയ്ത അടിതിരിയും സോമയാഗം ചെയ്ത ചോമാതിരി (സോമയാജി)യും അഗ്നി (അതിരാത്രം) ചെയ്ത അക്കിത്തിരിയും പത്നി ജീവിച്ചിരിക്കുന്നതുവരെ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യേണ്ടവയാണ് അഗ്നിഹോത്രവും അഗ്നിഹോത്രോപസ്ഥാനവും. ഇഷ്ടപ്രാപ്തിയ്ക്കും അനിഷ്ട പരിഹാരത്തിനും അഗ്നിയോടുള്ള പ്രാര്‍ഥനകള്‍ അടങ്ങിയതാണ് ഇവയില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങള്‍. ഇവ കൂടാതെ സപ്തര്‍ഷികളെയും പിതൃക്കളെയും പ്രീണിപ്പിക്കുവാനുള്ള മന്ത്രങ്ങളും അഗ്നിഹോത്രം ചെയ്യുമ്പോള്‍ ചൊല്ലാറുണ്ട്. യജമാനനും പത്നിക്കും മാത്രമല്ല, നാട്ടിനെല്ലാം നന്മ വരുത്തുകയാണ് അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്നു സൂത്രകാരന്‍മാര്‍ പറയുന്നു.

ഡോ. കെ.വി. നമ്പൂതിരിപ്പാട്

 എന്താണ് ഹിന്ദുമതം?
=====================
എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങള്‍
======================================

രാമകൃഷ്ണദേവന്‍ ഹിന്ദുമതത്തെപ്പറ്റി പറഞ്ഞതിപ്രകാരമാണ്‌. `ഹിന്ദുമതം പല ഇനം തൊപ്പികള്‍ സൂക്ഷിക്കുന്ന ഒരു കടയാണ്‌. ഏതുതരം തലയുള്ളവനും യോജിക്കുന്ന തൊപ്പി അവിടെയുണ്ട്‌. എന്നാല്‍ മറ്റുമതങ്ങളെല്ലാം ഒരേയിനം തൊപ്പി സൂക്ഷിക്കുന്ന കടകളാണ്‌. തൊപ്പിക്കു യോജിക്കുന്ന തലയുള്ളവനേ അങ്ങോട്ടു ചെല്ലാവൂ.’

സമദര്‍ശിയായ ഒരു മഹാത്മാവിന്റെ അഭിപ്രായമാണിത്‌. പരിമിതമായ ചട്ടക്കൂടിനുള്ളില്‍ വ്യക്തിയെയും സമൂഹത്തെയും ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന ദോഷം ഹിന്ദുമതത്തിനില്ല. മറ്റെല്ലാ മതങ്ങള്‍ക്കും അതുണ്ട്‌.

2. മതനിയമങ്ങളെ ചോദ്യം ചെയ്‌ത്‌ ചിന്തിക്കുവാനും തീരുമാനമെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നില്‍കിയിട്ടുണ്ട്‌. മറ്റു മതങ്ങളില്‍ അതില്ല. മതനിയമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന അഭിപ്രായമാണ്‌ ഹിന്ദുമതത്തിനുള്ളത്‌. മറ്റു മതങ്ങള്‍ അതനുവദിക്കുന്നില്ല. (ഉദാ: സല്‍മാന്‍ റഷ്‌ദി + ആയത്തുള്ള ഖൊമേനി.)

3. മറ്റു മതങ്ങള്‍ വ്യക്തിത്വത്തെ മരവിപ്പിച്ചു മതത്തെ നിലനിര്‍ത്തുന്നു. ഹിന്ദുമതം വ്യക്തിത്വത്തെ വളര്‍ത്തി സ്വതന്ത്രമാക്കുന്നു.

4. മറ്റു മതങ്ങള്‍ ഈശ്വരനെ ഒരു വ്യക്തിയായി കാണുന്നു. ഹിന്ദുമതം വ്യക്തി തന്നെ ഈശ്വരനാണെന്നറിയുന്നു.

5. മറ്റു മതങ്ങള്‍ അവരുടെ മാര്‍ഗം മാത്രമാണ്‌ സത്യം എന്നു പ്രഖ്യാപിക്കുന്നു. ഹിന്ദുമതം എല്ലാ മതങ്ങളിലും സത്യം കണ്ടെത്തുന്നു.

6. മറ്റു മതങ്ങളിലെ ഈശ്വരസങ്കല്‌പം, രൂപം, നാമം, ഗുണം എന്നിവയില്‍ ഒതുങ്ങുന്നു. അതുകൊണ്ട്‌ ശാസ്‌ത്രീയമായി സ്ഥിരഭാവമുണ്ടെന്നു പറയാനാവില്ല. ഹിന്ദുമതത്തിന്റെ ഈശ്വരസങ്കല്‌പം അനന്തം, അവ്യയം, അവര്‍ണനീയം എന്നിങ്ങനെ അദൃശ്യമായനിര്‍ഗുണഭാവമായിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഇത്‌ പ്രയോജനരഹിതമാണെന്നു തോന്നുമെങ്കിലും ശാസ്‌ത്രീയവും സത്യവുമാണ്‌. ഉദാഹരണം – ഏതു മതത്തില്‍പെട്ടവനായാലും ജനിക്കുന്നതിനു മുമ്പും മരണത്തിനുശേഷവും ഇന്ന രൂപത്തിലാണെന്നു പറയാന്‍ കഴിയുന്നില്ല. ഇന്ന ഗുണമാണവനുള്ളതെന്നും പറയാനാവില്ല. അതുകൊണ്ട്‌ വ്യക്തമായ അവസ്ഥയാണാദ്യത്തേത്‌ എന്നതിനു സംശയമില്ല. ഈ ശാസ്‌ത്രസത്യം മറ്റു മതങ്ങള്‍ അറിയുന്നില്ല. `ആദിയില്‍ വചനം ഉണ്ടായി’. വചനം വാക്കാണ്‌. വാക്കിനു അര്‍ഥം ഉണ്ട്‌. അര്‍ഥം ഏതെങ്കിലും വസ്‌തുവിനോട്‌ ബന്ധപ്പെട്ടിരിക്കും. അപ്പോള്‍ വചനത്തിനു മുന്‍പ്‌ വസ്‌തു വേണമല്ലോ. അതേതു വസ്‌തുവെന്നു കണ്ടുപിടിക്കേണ്ടതുണ്ട്‌.

7. ഹിന്ദുമതം ഒരു ഭൗതികശാസ്‌ത്രവും അതേസമയം ജീവശാസ്‌ത്രവുമാണ്‌. ഇവ രണ്ടും സ്വരൂപിച്ചിരിക്കുന്ന പ്രപഞ്ചശാസ്‌ത്രവും ഹിന്ദുമതം ചര്‍ച്ച ചെയ്‌തു സമര്‍ഥിക്കുന്നു. ജീവനെ അടിസ്ഥാനമാക്കിയുള്ള സുഖവും വസ്‌തുവിനെ അടിസ്ഥാനമാക്കിയുള്ള സുഖവും ചര്‍ച്ച ചെയ്‌തു ശരിയേതെന്നു നിര്‍ദേശിക്കുന്നു. തീരുമാനിക്കാനും അംഗീകരിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിക്കു തന്നെ നല്‌കിയിരിക്കുന്നു. അല്ലാത്ത പക്ഷം വ്യക്തി ഏതെങ്കിലും അഭിപ്രായത്തിനടിമയായിത്തീരും. മറ്റു മതങ്ങളില്‍ ഈ ശാസ്‌ത്ര വീക്ഷണവും ദര്‍ശനസ്വാതന്ത്ര്യവുമില്ല.

9. മറ്റു മതങ്ങള്‍ സ്വര്‍ഗം വരെ ചെന്നെത്തുതല്ലാതെ മോക്ഷം എന്തെന്നു വിവരിക്കുന്നില്ല. അതുകൊണ്ട്‌ ദുഃഖസീമയില്‍ തന്നെ അവസാനിക്കുന്നു.

10. വര്‍ഗം, വര്‍ണം, ജാതി, മതം, തേജോഗോളങ്ങള്‍, മറ്റു ജീവരാശികള്‍, ലോകങ്ങള്‍ ഇവയ്‌ക്കെല്ലാം ഒരു പൊതുതത്ത്വം കണ്ടെത്തുന്നതില്‍ മറ്റു മതങ്ങള്‍ പരാജയപ്പെട്ടു. ഹിന്ദുമതം ആ സനാതനതത്ത്വത്തില്‍ തുടങ്ങുകയും അവിടെത്തന്നെ സമാപിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ഏകത്വം ദര്‍ശിക്കുന്നു. മറ്റുള്ളവയ്‌ക്ക്‌ അതിനു കഴിയുന്നില്ല.

11. മറ്റു മതക്കാര്‍ എല്ലാറ്റിലും ഈശ്വരനുണ്ടെന്നു കാണാത്തതുകൊണ്ട്‌ മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട്‌ എല്ലാറ്റിലുമില്ലാത്ത ഈശ്വരന്‍ അപൂര്‍ണനായി പോകുന്നു. ഹിന്ദുമതം സമദര്‍ശിത്വമുള്ള, സര്‍വവ്യാപിയായ, സര്‍വശക്തനായ, സര്‍വജ്ഞനായ പൂര്‍ണത്തെ ഈശ്വരനായി കാണുന്നു.

12. മറ്റു മതങ്ങളില്‍ സൃഷ്‌ടിയും (പ്രകൃതിയും) സൃഷ്‌ടി കര്‍ത്താവും (പുരുഷനും) തമ്മിലുള്ള ബന്ധം ശാസ്‌ത്രീയമായി നിരീക്ഷിച്ചിട്ടില്ല. ഹിന്ദുമതം അതു നിര്‍വഹിക്കുന്നു. ഈശ്വരനില്‍ നിന്ന്‌ അന്യമായി മറ്റൊന്ന്‌ നിലനില്‌ക്കുമ്പോള്‍ ഈശ്വരന്‍ പൂര്‍ണനാവുകയില്ല.

13. വ്യക്തിയെ പരിമിതികളില്‍ നിന്ന്‌ അനന്തതയിലേക്കു വളര്‍ത്താനുള്ള ശാസ്‌ത്രം മറ്റുമതങ്ങള്‍ ചര്‍ച്ചചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഹിന്ദുമതം അതു നിര്‍വഹിച്ചിരിക്കുന്നു. ആ ശാസ്‌ത്രമാര്‍ഗം എല്ലാറ്റിനും തുറന്നുകൊടുത്തിരിക്കുന്നു.

14. ഹിന്ദുമതത്തില്‍ നന്മ തിന്മകള്‍ തുറന്നു ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. മറ്റു മതങ്ങള്‍ ആ സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല.

15. ഹിന്ദുമതത്തില്‍ പ്രകൃതിക്കും ഈശ്വരനും അഭേദം കല്‌പിച്ചിരിക്കുന്നു. വ്യഷ്‌ടിയും സമഷ്‌ടിയും ഒന്നാണെന്നു സമര്‍ഥിക്കുന്നു. ശാസ്‌ത്രവും അതംഗീകരിക്കുന്നു. മറ്റു മതങ്ങളില്‍ അങ്ങനെ ഒരു ചിന്താമണ്‌ഡലമില്ല.

16. ഹിന്ദുമതം എല്ലാ മാര്‍ഗങ്ങളെയും അംഗീകരിക്കുന്ന മഹാസമുദ്രമാണ്‌. മറ്റു മതങ്ങള്‍ നദികളും.

17. ഹിന്ദുമതം ത്രികത്തെയും ത്രിപുടിയെയും കടന്നുപോകുന്നു. മറ്റു മതങ്ങള്‍ അതില്‍ കുടുങ്ങുന്നു.

18. ഹിന്ദുമതം, ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തനാകാനും സമാധിസ്ഥനാകാനുമുള്ള മാര്‍ഗം (ജീവന്‍ മുക്താവസ്ഥ, ഭാവ സമാധി) നിര്‍ദേശിക്കുന്നു. മറ്റുമതങ്ങള്‍ അങ്ങോട്ടു കടന്നിട്ടേയില്ല.

19. മറ്റു മതങ്ങള്‍ വിഷയസാധനങ്ങളെ വര്‍ണിച്ച്‌ സ്വര്‍ഗസുഖം കണ്ടെത്തുന്നു. ഹിന്ദു സര്‍വവും ത്യജിക്കുന്നതിലൂടെ നിത്യസുഖം

കണ്ടെത്തുന്നു. അതു ശാസ്‌ത്രീയം. മറ്റുള്ളത്‌ അശാസ്‌ത്രീയം.
20. ഹിന്ദുമതത്തില്‍ നിത്യത, അനിത്യത എന്നീ തത്ത്വങ്ങള്‍ക്ക്‌ ശാസ്‌ത്രരീത്യാ ഉള്ള വ്യാഖ്യാനങ്ങള്‍ ഉണ്ട്‌. മറ്റുള്ള മതങ്ങള്‍ ഒരുവന്റെ അഭിപ്രായവും മറ്റുള്ളവരുടെ വിശ്വാസവും മാത്രം.

21. രാഷ്‌ട്രമീമാംസ, ഗോളശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, വൈദ്യശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, ഉത്‌പത്തിശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, ആണവശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ഭൂമിശാസ്‌ത്രം, അധ്യാത്മശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, കാമശാസ്‌ത്രം, മോക്ഷശാസ്‌ത്രം, തച്ചുശാസ്‌ത്രം, ധര്‍മശാസ്‌ത്രം, ഗണിതശാസ്‌ത്രം, യോഗശാസ്‌ത്രം എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രങ്ങളും നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്ത്വങ്ങള്‍, പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികള്‍, ത്രിമൂര്‍ത്തികള്‍, സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം, വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ തുടങ്ങിയ ജീവഭാവങ്ങള്‍, അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാസ്‌ത്രങ്ങള്‍, ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്ത്വങ്ങള്‍ ഇവയെല്ലാം ഹിന്ദുമതഗ്രന്ഥങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (താഴെ അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം; മുകളില്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം ) , സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷ സാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍; ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞ; ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദുമതം. ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത ഹൈന്ദവമതശാസ്‌ത്രത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത്‌ തെളിയിക്കുകയും ചെയ്യുന്നു. ഇത്‌ ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നതത്രേ.

22. `തത്ത്വമസി – അതു നീയാകുന്നു’, എന്നിങ്ങനെ തത്ത്വത്തേയും വ്യക്തിയേയും കാണുന്ന അവസ്ഥയില്‍ നിന്നും ഘട്ടം ഘട്ടമായി വളര്‍ത്തി `പ്രജ്ഞാനം ബ്രഹ്മ’, `അയമാത്മാ ബ്രഹ്മ’, `അഹം ബ്രഹ്മാസ്‌മി’ എന്നുവരെയുള്ള അനന്തത വരെ വളരുവാന്‍ വ്യക്തിക്ക്‌ ഹിന്ദുമതം അവകാശവും സ്വാതന്ത്ര്യവും നല്‌കിയിരിക്കുന്നു. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും, വിധി നിഷേധങ്ങളും ക്രമമായി വിവരിച്ചിട്ടുണ്ട്‌. ഈ സങ്കല്‌പമോ സ്വാതന്ത്ര്യമോ മറ്റു മതങ്ങളിലില്ല.

23. വ്യക്തിജീവിതം, കുടുംബജീവിതം, സമൂഹജീവിതം തുടങ്ങിയ മനുഷ്യജീവിതത്തിനു ഉദാത്തമായ ഉദാഹരണം നമ്മുടെ ഗ്രന്ഥങ്ങളിലുണ്ട്‌. മേല്‌പറഞ്ഞ ജീവിതത്തെ ഓരോന്നിനേയും പ്രത്യേകമായും പരസ്‌പരബന്ധത്തോടെയും കൂട്ടിയിണക്കിക്കൊണ്ടുള്ള മാതൃകയും മറ്റൊരിടത്തുമില്ല.

24. ഒരു സാധാരണ കുടുംബത്തിനും അതിനുപരി ഒരു രാജകുടുംബത്തിനും ഒന്നുപോലെ മാതൃക കാട്ടുന്ന ഉദാഹരണവും ഇതുപോലെ മറ്റൊന്നില്ല.

25. ധര്‍മാധര്‍മങ്ങള്‍ നിരൂപിക്കേണ്ടിടത്ത്‌ ആത്മധര്‍മവും ത്യാഗവും നഷ്‌ടപ്പെടാതെ ഇത്രശക്തമായി പ്രതികരിച്ച ധര്‍മസമരസന്ദേശം മറ്റൊരു മതവീക്ഷണത്തിലും സ്ഥാനം പിടിച്ചിട്ടില്ല.

26. ശത്രുമിത്രഭേദം കൂടാതെ ധര്‍മത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ഉത്തമോദാഹരണവും സമദര്‍ശിത്വം വിളംബരം ചെയ്യുന്ന മാതൃകയും മറ്റൊരു മതത്തിലും കാണുവാനില്ല.

27. സമൂഹത്തിലെ അസമത്വങ്ങളെയും, ദൗര്‍ബല്യങ്ങളെയും സ്വജനതാത്‌പര്യവും സ്വാര്‍ഥതയും കൂടാതെ നോക്കിക്കാണുന്ന ദര്‍ശനവും ഇതുപോലെ മറ്റെങ്ങുമില്ല.

28. മറ്റു മതങ്ങള്‍ ജീവിതത്തിന്റെ വിവിധ വീക്ഷണത്തിലും സമീപനത്തിലും വളരെ ചുരുങ്ങിയ ചില പശ്ചാത്തങ്ങള്‍ മാത്രമേ ആദര്‍ശത്തിനുവേണ്ടിയുള്ള ചര്‍ച്ചാ മാധ്യമമാക്കിയിട്ടുള്ളു. എന്നാല്‍ ഹിന്ദുമതം പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളേയും ദൗര്‍ബല്യങ്ങളേയും പശ്ചാത്തലമാക്കി ജീവിത ചര്‍ച്ചനടത്തിയിട്ടുണ്ട്‌.

അവിടെയെല്ലാം ജീവിതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചിട്ടുമുണ്ട്‌.
29. പ്രായോഗികമായ പ്രതികരണശേഷി പ്രദാനം ചെയ്യുവാനും മാര്‍ഗനിര്‍ദേശം നല്‌കുവാനും ആദര്‍ശശുദ്ധമായ ജീവിതോദാഹരണം ഇതേപോലെ മറ്റെങ്ങുമില്ല.

30. പക്ഷഭേദമില്ലാത്ത ധാര്‍മികബോധം, സ്വാര്‍ഥതയില്ലാത്ത സമീപനം, നിര്‍മത്സരമായ സമരതന്ത്രം, സാമ്രാജ്യമോഹമില്ലാത്ത രാജ്യതന്ത്രജ്ഞത. ഇതിനെല്ലാം പോരുന്ന ഉദാഹരണവും മറ്റൊരിടത്തുമില്ല. അണുജീവി മുതല്‍ ആഗോളതലം വരെ കൂട്ടിയിണക്കുകയും ഏകത്വം ദര്‍ശിക്കുകയും ചെയ്യുന്ന വീക്ഷണവും ഹിന്ദുമതത്തിലല്ലാതെ മറ്റൊരിടത്തും കാണുവാനില്ല. ഇത്‌ വസ്‌തുനിഷ്‌ഠവും നിഷ്‌പക്ഷവുമായ വീക്ഷണമല്ലാതെ വിദ്വേഷത്തിനുള്ള മാര്‍ഗമല്ല
[8/22, 3:44 PM] കൃഷ്ണകുമാർ.എ.വി: ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന് ഹിന്ദു സമൂഹത്തിന്റെ സോപാധിക പിന്തുണ .....

അദ്ദേഹം ക്ഷേത്രങ്ങളോട് അനുബന്ധിച്ച് മതപാഠശാല തുടങ്ങാൻ തീരുമാനിച്ചതിൽ എന്താണ് തെറ്റെന്ന് അദ്ദേഹത്തെ എതിർക്കുന്ന ഇടതുപക്ഷവും , കേരളത്തിലെ മാമാ മാദ്ധ്യമങ്ങളും ഹിന്ദു സമൂഹത്തോട് വ്യക്തമാക്കണം ...

മറ്റു മതസ്ഥർ അവരുടെ ആരാധനാലയങ്ങളിൽ മതപാഠശാല നടത്തുന്നതിൽ തെറ്റുകാണാത്തവർ ,ഹൈന്ദവ ആരാധാനാലയങ്ങളിൽ മതപാഠശാല തുടങ്ങുന്നതിൽ വർഗ്ഗീയത കാണുന്നു .മറ്റു മതസ്ഥർ നിർബ്ബന്ധമായും അവരുടെ ആരാധനാലയങ്ങളിൽ എത്തണം എന്നു പറഞ്ഞാൽ വർഗ്ഗീയത അല്ലത്രേ .പക്ഷേ ഹിന്ദു പറഞ്ഞാൽ വർഗ്ഗീയത ...

ഹിന്ദുക്കൾക്ക് മതം പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് ആരാധനയിൽ എന്നത് ശരിയാണ് ,പക്ഷേ ഹിന്ദുവിനു മാത്രം മതബോധം വരുത്തുന്നതിൽ തെറ്റുണ്ടെന്ന് ഭരണഘടനയിൽ എവിടേയെങ്കിലും പറഞ്ഞിട്ടുണ്ടോ ?

ദേവസ്വം മന്ത്രിയായിരുന്ന് ഹിന്ദുവിന്റെ ആചാരങ്ങളെ അധിക്ഷേപിക്കുന്ന മന്ത്രിയും , അദ്ദേഹത്തിന്റെ പാർട്ടിയും ഈ കാര്യത്തിൽ ഹിന്ദുക്കളോട് വ്യക്തത വരുത്തണം ....

മുസ്ലീം മദ്രസ്സയിൽ മതപഠനശാല നടത്തുന്നത് സർക്കാർ സഹായത്തോടെ ,കേന്ദ്ര സർക്കാർ വിഹിതവും ലഭിക്കുന്നു .ഹിന്ദു അവർ ക്ഷേത്രത്തിൽ കാണിക്കയും ,വഴിപാടും നടത്തുന്ന പണത്തിന്റെ ഒരു ഭാഗം കൊണ്ട് അവന്റെ പുതിയ തലമുറയെ തങ്ങളുടെ മതത്തിനെ കുറിച്ചും ,സംസ്ക്കാരത്തെ കുറിച്ചും പഠിപ്പിക്കുമ്പോൾ എന്ത് വർഗ്ഗീയതയാണ് ഇവിടെ ഉണ്ടാകുക ?.ഒന്നു വ്യക്തമാക്കി തരുമോ സഖാക്കൾ ...

ഹിന്ദു മതമെന്നാൽ ആർഎസ്സ്എസ്സും ,ബിജെപിയും ആണെന്നു കരുതി ഹിന്ദുവിനെ എതിർക്കുന്ന സഖാക്കളും മറ്റുള്ളവരും ഓർക്കുക ,ഹൈന്ദവ സംസ്കാരമാണ് ഐക്യഭാരതത്തെ നിലനിർത്തുന്നത് .അത് നശിച്ചാൽ ഭാരതവും തകരും ...

രാമായണവും ,മഹാഭാരതവും, ഉപനിഷത്തുകളും എല്ലാം നമ്മുടെ വരും തലമുറയും പഠിക്കട്ടെ ,അതിന്റെ പൂർണ്ണ അർത്ഥത്തിൽ .അവരിലൂടെ പൂർണ്ണതയിലെത്തട്ടെ "വസുധൈവ കുടുബകം" ......
             '..........................

 പള്ളികളെ കുറിച്ചോ മറ്റ് മതസ്ഥരെ ആചാരങ്ങളെ കുറിച്ചോ അഭിപ്രായം പറഞ്ഞാലോ അത് അഹിഷ്ണത.. ചാനൽ ചർച്ച പറഞ്ഞവന് പെങ്കാല. ഹിന്ദുവിനെ കുറിച്ചും ഹിന്ദു ആചാരങ്ങളെ കുറിച്ച് അബലത്തിന്റെ പടി പോലും കാണാത്ത ഏത് എരപ്പാളിക്കും എന്തും പറയാം. ഹിന്ദുക്കൾ എന്താ ഇവിടെക്ക് വലിഞ്ഞ് കേറി വന്നതാണോടാ .. !!

ഹിന്ദുക്കളായ കമ്മ്യൂണിസ്റ്റ്സഹോദരന്മാരേ....നിങ്ങൾ പറയുന്നുണ്ടല്ലോ കമ്മ്യൂണിസ്റ്റിനു ജാതിയും മതവും ഇല്ല എന്ന്..ഞങ്ങളുടേത് പാവപ്പെട്ടവൻ്റെ പാർട്ടി ആണെന്നു..അതിനാൽ ഞങ്ങൾ ക്ഷേത്രത്തിൽ പോകില്ല, ദേവീ ദേവൻമാരെ ആരാധിക്കില്ല എന്നും...ആരാണീ ഞങ്ങൾ..കാലങ്ങളായി ഹിന്ദു മതം മാത്രം വർഗീയ വാദമായി പ്രചരിപ്പിക്കുന്നവരോ.അതോ ഇന്ത്യ ക്രിസ്ത്യൻ രാജ്യമാക്കാൻ ഒളിച്ചീരുന്ന് ശ്രമിക്കുന്നവരോ????.ഇതൊരു വെല്ലു വിളിയാണ്-നിങ്ങൾക്ക് കാട്ടിത്തരാൻ പറ്റുമോ പാർട്ടിക്കു വേണ്ടി അഞ്ചു നേരത്തെ നിസ്കാരമോ, ഹജ്ജോ, കുട്ടികളുടെ മദ്രസയോ മുടക്കുന്ന ഏതെങ്കിലും ഒരു മുസൽമാനെ..അല്ലെങ്കിൽകുർബാനയും,മാമോദീസയും,പള്ളിയിൽ പോകുന്നതും, മലയാറ്റൂരും, കുട്ടികളുടെ സൺഡേ സ്കൂളും ഒഴിവാക്കിയ ഒരു ക്രിസ്ത്രാനിയെ...ഇല്ല സഖാവേ ആരുമില്ല അവിടെ നീ ഒറ്റക്കാണ്. നിനക്കു കൂട്ടായി കുറച്ചു പേർ. അവരോ.???സുന്നത്തും മാമോതീസയും ഇല്ലാതെ ഹിന്ദുവായി ജനിച്ചിട്ടും ആ സംസ്കാരത്തെ തള്ളി പറഞ്ഞവർ, 28 ദിവസം കഴിഞ്ഞപ്പോൾ അച്ചനും അമ്മയും അരയിലൊരു ചരട് കെട്ടി ഈശ്വരനെ സാക്ഷിയാക്കി പേരു വിളിച്ചതും മറന്നവർ, ചോറൂണും, തേനും വയമ്ബും നാവിൽ വച്ച് എഴുതിയ ക്ഷേത്രവും 'ഹരിശ്രീ ഗണപതയേ നമഃ' എന്നു കുറിച്ച ക്ഷേത്രത്തിലെ മണൽ തരികളും മറന്നവർ, അച്ചൻ്റ ആത്മാവിനു ശാന്തി കിട്ടാൻ ബലി അർപ്പിച്ച ആചാരവും മറന്നവർ..നിൻ്റ പാർട്ടിയിലെ മറ്റുള്ളവർക്ക് അവരുടെ മതത്തിൽ വിശ്വസിക്കാമെങ്കിൽ എന്തു കൊണ്ട് നിനക്ക് നിൻ്റെ മതത്തിൽ വിശ്വസിച്ചു കൂടാ...

എന്തിന് നീ മാത്രം നിൻ്റെ വിശ്വാസങ്ങളെ തള്ളി പറയുന്നു...ആരുടെ സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി..വിശ്വസിക്കാതിരിക്കാൻ മാത്രം എന്തു തെറ്റാണ് ഹിന്ദു സംസ്കാരം നിന്നോട് ചെയ്തത്? കമ്മ്യൂണിസ്റ്റായ മുസൽമാൻ അള്ളാഹു അക്ബർ എന്നും, കമ്മ്യൂണിസ്റ്റായിട്ടുള്ള ക്രസ്ത്യാനികൾ ഈശോ മിശിഖായേ എന്നും ഉച്ചത്തിൽ വിളിക്കുമ്ബോഴും പുതു തലമുറക്ക് അവരുടെ ആചാരങ്ങൾ കൈമാറുമ്ബോഴും വിഢ്ഠിയായ നീ അല്ലെങ്കിൽ വിഢ്ഠിയാക്കപ്പെട്ട നീ സ്വന്തം വിശ്വാസങ്ങളേയും ആചാരങ്ങളേയും തള്ളിപറഞ്ഞ് സഖാവായി..  ഓർക്കുക !!!!!! തീവ്രവാദികളേയും, അഥിതിയായി വന്ന് ഭാരതം കീഴടക്കി ഭരിച്ച വരുത്തൻമാരേയും കൂട്ടു പിടിച്ച് ഹിന്ദുസംസ്കാരം നശിപ്പിക്കപ്പെടുകയാണ്..
അമൃതംഗമയാ🍁🍁
.......................

RSS അല്ല ഗാന്ധിയെ വധിച്ചതെന്നത്
കഥയുടെ ഒരുവശം മാത്രമാണ്
.
ഗാന്ധിയെ വധിച്ചത് CPIM ആണ്
അഥവാ
കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍
നെഹ്രുവിനു വേണ്ടി ,
റഷ്യയാണ് ഗാന്ധിയെ വധിച്ചത്.
അങ്ങനെ സംശയിക്കാന്‍ നിരവധി
സാഹചര്യങ്ങള്‍ഉണ്ട്
.
ഗാന്ധി ഒരു ഹിന്ദുമഹാസഭകാരനാല്‍
കൊല്ലപെടുമ്പോള്‍
RSSനെ നിരോധിച്ച്,
RSSലേക്ക് ജനവികാരം തിരിച്ചു വിട്ട്
ഹിന്ദുമഹാസഭയേയും അതിന്‍റെ
അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന
നിര്‍മ്മല്‍ ചന്ദ്രചാറ്റര്‍ജിയേയും രക്ഷിക്കുകയാണ്
നെഹ്‌റു ചെയ്തത്
.
അതേ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി
ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം,
രൂപീകൃതമായ ആദ്യ ലോകസഭയില്‍
സിപിഎം പിന്തുണയോടെ മെമ്പറായി
വരുന്നതിന് ഒരു തടസ്സവും നെഹ്രുവോ
കൊണ്ഗ്രസ്സോ ഉന്നയിച്ചിരുന്നില്ലെന്നതും
ശ്രദ്ധേയമാണ്
.
നെഹ്‌റു-ചാറ്റര്‍ജി
അഥവാ
CPIM-നെഹ്‌റുകുടുംബം
നന്ദി പ്രകടനങ്ങള്‍
അവിടംകൊണ്ടും അവസാനിച്ചില്ല
പിന്നീട് നിരവധിതവണ
അന്താരാഷ്ട്ര തലത്തില്‍
ഭാരതത്തെ പ്രതിനിധീകരിച്ച്
പ്രതിനിധിസംഘങ്ങളെ നയിക്കുന്നതിനായി
നെഹ്‌റു തിരഞ്ഞെടുത്തത്
അതേ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ആയിരുന്നു
.
പിന്നീട് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മകനും
സിപിഎം നേതാവുമായ
സോമനാദ് ചാറ്റര്‍ജി
കൊണ്ഗ്രസ്സ് നയിക്കുന്ന UPA സര്‍ക്കാരിനെതിരായി
വിശ്വാസ്സവോട്ടെടുപ്പില്‍ വോട്ടുചെയ്യാനുള്ള
പാര്‍ട്ടി നിര്‍ദ്ദേശം അനുസ്സരിച്ചില്ലെന്നത്
വേറെ ചരിത്രം
.
ഗാന്ധിയെ വധിച്ച ഹിന്ദുമഹാസഭയുടെ മറ്റൊരു
പ്രസിഡന്റ് ആയിരുന്ന
ശ്യാമപ്രകാശ് മുഖര്‍ജിയേയും
ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം വന്ന
ആദ്യ കാബിനെറ്റില്‍ തന്നെ നെഹ്‌റു,
വ്യവസായ മന്ത്രി സ്ഥാനം നല്‍കി
ആദരിച്ചു.
ശ്യാമപ്രകാശ് മുഖര്‍ജി പിന്നീട്
കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട്
നെഹ്രുവിന്‍റെ രക്ത ബന്ധു ഷെയ്ഖ് അബ്ദുള്ളയുടെ
കസ്റ്റഡിയില്‍ വച്ച് ദുരൂഹമായി കൊല്ലപെടുന്നു
മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന
മുറവിളി നെഹ്‌റു അജ്ഞാത കാരണങ്ങളാല്‍
അവഗണിച്ചു
.
:
ഞെട്ടിക്കുന്ന മറ്റൊരു വസ്തുത എന്തെന്നു വെച്ചാല്‍
ഭാരതീയതയെ സ്നേഹിക്കുകയും
ദേശീയതയില്‍ അഭിമാനിക്കുകയും
ചെയ്തിരുന്ന,
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍,
വിദേശി കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്
ഭീക്ഷണി ആയേക്കാവുന്ന വിധത്തില്‍
സ്വന്തമായി ശക്തമായ വ്യക്തിത്വം
കാത്തു സൂക്ഷിച്ച
എല്ലാ ഇന്ത്യന്‍ നേതാക്കളുടേയും
ദാരുണ മരണങ്ങള്‍ക്ക് പുറകില്‍
ഒരു റഷ്യന്‍ ബന്ധമുണ്ടെന്നതാണ്
.
.
സുഭാഷ്‌ചന്ദ്രബോസ് റഷ്യന്‍ തടവറയിലാണ്
മരണപ്പെട്ടത്
ബോസ്, ബ്രിട്ടീഷ്-അമേരിക്കന്‍-റഷ്യന്‍ സഖ്യത്തിന്
എതിരായി ജപ്പാനൊപ്പം നിന്ന യുദ്ധകുറ്റവാളിയാണെന്നത് ഓര്‍മ്മപെടുത്തി
നെഹ്‌റു റഷ്യക്കയച്ച കത്തും,
ബോസിന്‍റെ ബന്ധുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍
നെഹ്‌റു നല്‍കിയ നിര്‍ദ്ദേശങ്ങളും
റഷ്യ-നെഹ്‌റു അവിശുദ്ധ കൂട്ടുകെട്ടുകളുടെ
വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്
.
ആരാകണം സ്വതന്ത്രഭാരതത്തിന്‍റെ പ്രധാനമന്ത്രി
എന്നതിന് എല്ലാ സംസ്ഥാന നേതാക്കളും
ഐക്യകണ്റെനെ
നെഹ്രുവിനെ തഴഞ്ഞ് വോട്ടു ചെയ്ത
ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ പട്ടേല്‍
രക്തം തുപ്പി മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ
ചികിത്സ ഒരു ബംഗാളി ഡോക്റ്ററുടെ മാത്രം
മേല്‍നോട്ടത്തിലായിരുന്നു
.
റഷ്യന്‍ ആഥിത്യം സ്വീകരിച്ച് താഷ്ക്കെന്റ്റില്‍
താമസിക്കവേ ലാല്‍ബഹാദൂര്‍ ശാസ്ത്രി
കൊല്ലപെടുന്നു.
കൊന്നത് റഷ്യയെങ്കിലും
അത് സമര്‍ത്ഥമായി മറച്ചു വച്ചത്
നെഹ്‌റുകുടുംബമാണ്
കാരണം
നീലനിറം തീണ്ടി കരുവാളിച്ച മൃതശരീരം
ദില്ലിയില്‍ കൊണ്ടുവന്നപ്പോള്‍
പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കിയില്ല,
എന്‍റെ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നതാണ്
എന്ന് വിലപിച്ച ഭാര്യയെ അവഗണിച്ചു,
ശാസ്ത്രിയുടെ കൂടെയുണ്ടായിരുന്ന പേര്‍സണല്‍
ഡോക്ടറെ കുടുംബത്തോടെ ട്രക്ക് കയറ്റി കൊന്നു,
അവസാനമായി ശാസ്ത്രിക്ക് രാത്രി പാല്‍
കൊടുക്കാന്‍ റഷ്യന്‍ അംബാസിഡറുടെ കുക്കിന്
അവസരമേകി അന്നേ ദിവസം ലീവെടുത്ത
ശാസ്ത്രിയുടെ പാചകകാരന് രാജ്യസഭയില്‍
ജോലി നല്‍കി
.
സ്വന്തമായൊരു വ്യക്തിത്വമുള്ളവരും
കമ്യൂണിസ്റ്റ് റഷ്യക്ക് വരുതിയില്‍ കൊണ്ടുവരാന്‍
ബുദ്ധിമുട്ടാകും എന്നുറപ്പുള്ളവരുമായ
ഇന്ദിരാഗാന്ധിയും, സഞ്ജയ്‌ഗാന്ധിയും,
രാജീവ്ഗാന്ധിയും കൊല്ലപെടുന്നു
.
ഭാരതീയ രാഷ്ട്രീയ പാരമ്പര്യമനുസ്സരിച്ച്
പിന്തുടര്‍ച്ചാവകാശപ്രകാരം
നേതാവാകുമെന്നുറപ്പുള്ള രാജീവ്ഗാന്ധിയുടെ
ഭാര്യ സോണിയയുടെ പിതാവ്
റഷ്യന്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ടെന്നതും,
1991ല്‍ റഷ്യ ചിന്നഭിന്നമായപ്പോള്‍ പുറത്തായ
ചില KGB വിശേഷങ്ങളില്‍ സോണിയയുടെ
പേരും പരാമര്‍ശിക്കപെട്ടിരുന്നുവെന്നതും,
വിദേശകാര്യമന്ത്രിയായിരുന്ന നട് വര്‍സിംഗ്
അവരുടെ കൂടെ റഷ്യയില്‍ സന്ദര്‍ശനത്തിനു
പോയപ്പോള്‍
അവിടെ വച്ച് മുന്‍ KGB ഓഫീസര്‍ കൂടിയായിരുന്ന
റഷ്യന്‍ പ്രസിഡന്‍റ് പുട്ടിന്‍ അവര്‍ക്ക് നല്‍കിയ രാജകീയ സ്വീകരണം കണ്ട്
സംശയിച്ചു പോയതും
ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്
.
റഷ്യ ഭാരതത്തിന്‍റെ മിത്രം അല്ല
കമ്യൂണിസ്റ്റ് പ്രസ്ഥാനവും
.

മഹാബലിയും പരശുരാമനും: സംശയ നിവാരണം

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്. അങ്ങിനെയെങ്കില് വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില് വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി?
പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങള്ക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും
യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്യേഷണ യാത്ര..
തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂര്വ്വം പുരാതന
ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അപ്പോള് പുരാണത്തില് നിന്നും വന്ന
ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളില് നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം.
അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തില് ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.
മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ഭാരതത്തിൽ അവതരിക്കേണ്ടി വന്നിട്ടുണ്ട്.
1. നരസിംഹാവതാരം -
പരമ വിഷ്ണു ഭക്തനായിരുന്ന അസുര ചക്രവര്ത്തിയായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധര്മ്മങ്ങളില് പേരുകേട്ട മഹാബലി ചക്രവര്ത്തി.
അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാന് വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച
അസുര ചക്രവര്ത്തി ഹിരന്യകഷിപുവിന്റെ മകനായിരുന്നു പ്രഹ്ലാദന്. അമ്മയുടെ ഗര്ഭത്തിലിരുന്നു നാരദ മഹര്ഷിയുടെ
സത്സംഗം കേള്ക്കാന് ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോള് മുതല് അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.
പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയില് ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെ അവസാനം മഹാവിഷ്ണു നരസിംഹ രൂപത്തില് (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.
ഇന്നത്തെ ഡെക്കാന് പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ദ്ര പ്രദേശിലെ കുര്ണൂല് ജില്ലയില് ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുര്ത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂര്ത്തിയുടെ ഒന്പതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളില് പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ദ്രയിലെ ആഹോബിലം എന്ന പുണ്യ ദേശം.
ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദന് സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.
2. വാമനാവതാരം-
പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകന് വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവര്ത്തി. അതി ശക്തിമാനും നീതിമാനുംയിരുന്ന ബലി ചക്രവര്ത്തി
സമ്പല്സമൃദ്ധമായ ഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങള്
ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര മധ്യപ്രദേശ് അതിര്ത്തി പ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകള് സമ്പത്തില് മതിമറന്നാഹ്ലാതിക്കാന് തുടങ്ങി.
സമൂഹത്തിനോടുള്ള കടമയായ പഞ്ച യഗ്നങ്ങളും കര്മ്മങ്ങളും സ്വധര്മ്മങ്ങളും മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയില് ദുഖിതരായ ഇന്ദ്രാതി ദേവതകള് മഹാവിഷ്ണുവിനോട് സങ്കടം ഉണര്ത്തിച്ചു. ബലി ചക്രവര്ത്തിയുടെ കീഴില് അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധര്മ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയില്
അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്നതിനു വേണ്ടി ബലി ചക്രവര്ത്തി അശ്വമേധ യാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനന് ഒരു പാവം ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തില് ബലി ചക്രവര്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനന് ബാലിയോടാവശ്യപ്പെട്ടു. സമ്പല്സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം സ്ഥലം പോലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെ രാജ്യത്തില് എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാന് ബലി അനുവാദം നല്കി. അപ്പോള് വാമനന് പ്രപഞ്ചം മുഴുവന് നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയില് ഭൂമിയും രണ്ടാമത്തെ അടിയില് ആകാശവും അളന്ന വാമനന് മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോള്, അഹന്ത ശമിച്ച മഹാബലി തന്റെ മുന്പില് പുണ്യ ദര്ശനം നല്കിയ മഹാവിഷ്ണുവിന്റെ മുന്പില് ഭക്ത്യാദര പൂര്വ്വം ശിരസ്സ് നമിച്ചു. ബലി ചക്രവര്ത്തിയുടെ ശിരസ്സില് തൃപ്പാദം സ്പര്ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിര്വ്വഹണത്തില് അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നുമുതല് ബലി ചക്രവര്ത്തി 'മഹാബലി' എന്ന പേരില് പ്രജകള് എന്നും സ്മരിക്കുമെന്നും ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു. താന് അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വര്ഷത്തിലൊരിക്കല് ഭൂമിയില് വന്നു കാണാന് അനുവദിക്കണമെന്ന് അപേക്ഷിച്ചു മഹാബലി. അന്നുമുതല് മഹാബലിയുടെ പ്രജകള് ഭക്ത്യാദരപൂര്വ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവര്ത്തിയെ വരവേല്ക്കാനായ് ഓരോ വര്ഷവും ചിങ്ങമാസത്തിലെ തിരുവോണ നാളില് ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ദ്രയിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തില് എത്തി?!! തുടര്ന്ന് വായിക്കുക...
3. പരശുരമാവതാരം-
ജമദഗ്നി മഹര്ഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാര്ജ്ജുനൻ ഭൂമിയില് പലതരത്തിലുള്ള അക്രമങ്ങള് അഴിച്ചുവിടാന് തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹര്ഷിയുടെ പുത്രന് പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാര്ജ്ജുനൻ തുടര്ന്നും നടത്തിയ ആക്രമണങ്ങളില് ജമദഗ്നി മഹര്ഷി കൊല്ലപ്പെടുന്നു. അതില് പ്രതികാരം ജ്വലിച്ച പരശുരാമന് ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തില് പരമശിവന്റെ ശിക്ഷണത്തില് പത്തു വര്ഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടര്ന്നുണ്ടായ സംഭവബഹുലമായ ജീവിതത്തില് ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാര് വധിക്കപെട്ടു. തന്റെ ശപഥം പൂര്ത്തിയാക്കി.
പരശുരാമന് പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി ബ്രാഹ്മണര്ക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവന് അനുഗ്രഹിച്ചു നല്കിയിരുന്ന മഴുവുമായി ഗോകര്ണ്ണത്തു എത്തി, താന് മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാന് വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടുകേരളം എന്ന പേരില് അറിയപ്പെട്ടത്. പരശുരാമന് കടലില് നിന്നും സൃഷ്ടിച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളില് (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവന് ശിവലയങ്ങളും ദുര്ഗാലയങ്ങളും അവര്ക്കുവേണ്ടി പരശുരാമന് നിര്മ്മിച്ചു. ബ്രാഹ്മണര് കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തില് കൃഷിയാവശ്യതിനും മറ്റു നിര്മ്മാണ ജോലികള്ക്കും മറ്റുമായി മറ്റു കുലങ്ങളില് പെട്ട നിരവധി ആളുകള് സമീപ നാട്ടുരാജ്യങ്ങളായ തമിള്, കര്ണ്ണാടക, ആന്ദ്ര എന്നീവിടങ്ങളില് നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തില് വിവിധ നാടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂര്വ്വദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണര്ക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേല്ക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയെകുന്നു.
നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തില് നിന്നും വന്ന ബ്രാഹ്മണര് അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവര് തലമുറകള്ക്ക് കൈമാറി. ആ കഥകള് ഇന്ന് കേള്കുന രൂപത്തില് ഇങ്ങനെ തുടങ്ങുന്നു" പണ്ട് പണ്ട് നമുടെ നാട്ടില് മഹാബലി എന്ന മഹാനായ രാജന് ഭരണം നടത്തിയിരുന്നു" . കാലക്രെമത്തില്, അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി. പില്ക്കാലത്ത് ആന്ദ്രയിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിര്ത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടതിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേല്ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് മഹാബലിയെ കേരളത്തിൽ വന്നല്ല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് എന്നും, പിന്നീട് ചരിത്രമെങ്ങനെ മരിമറഞ്ഞു എന്നും ഇതില് നിന്നും വ്യക്തമാകുന്നു . നമുടെ പൂർവ്വികരു നമുക്ക് കൈമാറിയ വസന്തങ്ങളുടെയും സന്തോഷത്തിന്റെയും സമ്പല് സമൃദ്ധിയുടെയുംടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകള്ക്കും പകര്ന്നു നല്കാം

Friday, 19 August 2016

ശബരിമല നിരക്ക് വർദ്ധനവ് - പിണറായി പ്രസ്താവന - തിരുപ്പതി ' മോഡൽ -താലിബാനിസം: ലേഖനങ്ങൾ

[8/19, 3:17 PM] It 48: ഹിന്ദുക്കളായ കമ്മ്യൂണിസ്റ്റ് സഹോദരന്മാരേ...

നിങ്ങൾ പറയുന്നുണ്ടല്ലോ കമ്മ്യൂണിസ്റ്റിന് ജാതിയും മതവും ഇല്ല എന്ന്... ഞങ്ങളുടേത് പാവപ്പെട്ടവൻ്റെ പാർട്ടിയാണെന്ന്... അതിനാൽ ഞങ്ങൾ ക്ഷേത്രത്തിൽ പോകില്ല, ദേവീ ദേവന്മാരെ ആരാധിക്കില്ല എന്നും... ആരാണീ ഞങ്ങൾ... കാലങ്ങളായി ഹിന്ദുമതം മാത്രം വർഗീയവാദമായി പ്രചരിപ്പിക്കുന്ന മുസ്ലീങ്ങളോ... അതോ, ഭാരതം ക്രിസ്ത്യൻ രാജ്യമാക്കാൻ ഒളിച്ചിരുന്ന് ശ്രമിക്കുന്ന ക്രസ്ത്യാനികളോ... ഇതൊരു വെല്ലുവിളിയാണ്...

നിങ്ങൾക്ക് കാട്ടിത്തരാൻ പറ്റുമോ പാർട്ടിയ്ക്ക് വേണ്ടി അഞ്ചു നേരത്തെ നിസ്ക്കാരമോ, ഹജ്ജോ, കുട്ടികളുടെ മദ്രസയോ മുടക്കുന്ന ഏതെങ്കിലും ഒരു മുസൽമാനെ... അല്ലെങ്കിൽ കുർബാനയും, മാമോദിസയും, പള്ളിയിൽ പോകുന്നതും, മലയാറ്റൂരും, കുട്ടികളുടെ സൺഡേ സ്കൂളും ഒഴിവാക്കിയ ഒരു ക്രിസ്ത്യാനിയെ... ഇല്ല സഖാവേ ആരുമില്ല അവിടെ നീ ഒറ്റയ്ക്കാണ്. നിനക്കു കൂട്ടായി കുറച്ചു പേർ. അവരോ..?? സുന്നത്തും മാമോദിസയും ഇല്ലാതെ ഹിന്ദുവായി ജനിച്ചിട്ടും ആ സംസ്ക്കാരത്തെ തള്ളിപ്പറഞ്ഞവർ, 28 ദിവസം കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും അരയിലൊരു ചരട് കെട്ടി ഈശ്വരനെ സാക്ഷിയാക്കി പേരു വിളിച്ചതും മറന്നവർ... ചോറൂണും, തേനും വയമ്പും നാവിൽ വെച്ച് എഴുതിയ ക്ഷേത്രവും 'ഹരിശ്രീ ഗണപതയേ നമഃ' എന്നു കുറിച്ച ക്ഷേത്രത്തിലെ മണൽത്തരികളും മറന്നവർ... അച്ഛൻ്റ ആത്മാവിനു ശാന്തി കിട്ടാൻ ബലിയർപ്പിച്ച ആചാരവും മറന്നവർ... നിൻ്റെ പാർട്ടിയിലെ മറ്റുള്ളവർക്ക് അവരുടെ മതത്തിൽ വിശ്വസിക്കാമെങ്കിൽ എന്തുകൊണ്ട് നിനക്ക് നിൻ്റെ മതത്തിൽ വിശ്വസിച്ചു കൂടാ...

എന്തിന് നീ മാത്രം നിൻ്റെ വിശ്വാസങ്ങളെ തള്ളിപ്പറയുന്നു... ആരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി വിശ്വസിയ്ക്കാതിരിക്കാൻ മാത്രം എന്തുതെറ്റാണ് ഹിന്ദു സംസ്ക്കാരം നിന്നോട് ചെയ്തത്... കമ്മ്യൂണിസ്റ്റായ മുസൽമാൻ അള്ളാഹു അക്ബർ എന്നും, കമ്മ്യൂണിസ്റ്റ് ആയിട്ടുള്ള ക്രസ്ത്യാനികൾ ഈശോ മിശിഹായേ എന്നും ഉച്ചത്തിൽ വിളിക്കുമ്പോഴും പുതുതലമുറക്ക് അവരുടെ ആചാരങ്ങൾ കൈമാറുമ്പോഴും വിഡ്ഢിയായ നീ അല്ലെങ്കിൽ വിഡ്ഢിയാക്കപ്പെട്ട നീ സ്വന്തം വിശ്വാസങ്ങളേയും ആചാരങ്ങളേയും തള്ളിപ്പറഞ്ഞ് സഖാവായി... ഓർക്കുക തീവ്രവാദികളേയും, അതിഥിയായി വന്ന് ഭാരതം കീഴടക്കി ഭരിച്ച വരത്തന്മാരേയും കൂട്ടുപിടിച്ച് ഹിന്ദുസംസ്കാരവും നശിപ്പിയ്ക്കപ്പെടുകയാണ്...
[8/19, 3:17 PM] It 48: ചരിത്രത്തിലെ ഏറ്റവും നാണം കെട്ട മുഖ്യമന്ത്രി പറയുന്നു ശബരിമല ദർശനത്തിനു പണം ഈടാക്കണമെന്ന്! ഹജ്ജിനു പോകാൻ സബ്‌സിഡി അനുവദിക്കുന്ന നാട്ടിൽ ഹിന്ദുവിന് സ്വന്തം അമ്പലത്തിൽ പോകാൻ പണം കൊണ്ടുക്കേണ്ടി വരും! എന്താ മതേതരത്വം!

പ്രയാർ ഗോപാലകൃഷ്ണന് ഐക്യ ദാർഢ്യം!
[8/19, 3:17 PM] It 48: ശബരിമല സന്നിധാനത്തെയും പമ്പയിലെയും വഴിപാട് നിരക്കുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് കുത്തനെ ഉയർത്തി.

ഹിന്ദു ബുദ്ധിശൂന്യന്‍ തന്നെ. ഇനിമുതല്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ പണം ഇടില്ല എന്നു പ്രതിജ്ഞ ചെയ്യൂ.. നിര്‍ബന്ധം ആണെങ്കില്‍ കുറച്ചു പൂക്കളോ കുറച്ചു പഴങ്ങളോ കുറച്ച് ഇലകളോ കുറച്ച് വെള്ളമോ കൊണ്ടു പോയ്ക്കോളൂ ഭഗവാന് ഏറ്റവും സന്തോഷമാകും സംശയം ഉള്ളവര്‍ ഭഗവത്ഗീത നോക്കിക്കോളൂ.. ഹിന്ദു അമ്പലങ്ങളിലിടുന്ന പൈസ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലും നല്ലതല്ലേ.. അതായിരിക്കില്ലേ ഭഗവാനും സന്തോഷം...

ശബരിമലയില്‍ പോയിട്ടുള്ളവര്‍ക്കറിയാം അവിടെ പാര്‍ക്കിങ്ങിനും പൈസ കൊടുക്കണം റോഡില്‍ ടോളും കൊടുക്കണം എന്ന് അതിനു പറയുന്ന ന്യായം ശബരിമല വികസനത്തിനാണെന്നാണ്. പച്ചക്കള്ളമാണത് ഈ പണം പോകുന്നത് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബിനാമികളുടെ കൈകളിലേക്കും റോഡു നിര്‍മ്മാണ കമ്പനികളിലേക്കുമാണ്... ആയിരം ശബരിമലകള്‍ വികസിപ്പിക്കേണ്ട പണം ഇപ്പോള്‍ തന്നെ ഹിന്ദു എന്ന മന്ദബുദ്ധികള്‍ ഇട്ടുകഴിഞ്ഞു. ഇനിമുതല്‍ കൊടുക്കാതിരിക്കൂ പ്രശ്നം ഉണ്ടാകട്ടെ ആള്‍ക്കാര്‍ ചര്‍ച്ച ചെയ്യട്ടെ...

ശബരിമലയിലെ ഭണ്ഡാരം വരവു മാത്രമെ നമ്മള്‍ കേള്‍ക്കാറുള്ളൂ.. ശബരിമലയിലെ കടമുറികള്‍ക്ക് ഒരു വര്‍ഷത്തെ വാടക പത്തും ഇരുപതും ലക്ഷങ്ങളാണ് ഒരു വര്‍ഷത്തെ വൈദ്യുതി കണക്ഷന്‍ ചാര്‍ജ് മാത്രം ലക്ഷങ്ങളാണ്. പോലീസിന്‍റെ സേവനത്തിനും ദേവസ്വം ഗവണ്‍മെന്‍റിന് കോടികള്‍ കൊടുക്കുന്നുണ്ട്. അന്യസംസ്ഥാനത്തു നിന്നും തിര്‍ത്ഥാടനത്തിനു വരുന്ന ഭക്തരുടെ വാഹനങ്ങളില്‍ നിന്നും കോടികള്‍ നികുതിയിനത്തില്‍ പിഴിയുന്നുണ്ട്. അവര്‍ മൂലം സംസ്ഥാനത്തുണ്ടാകുന്ന കച്ചവടത്തിന്‍റെ വരുമാനം വേറെയും ഇതൊന്നും നമ്മളില്‍ പലര്‍ക്കും അറിയില്ല.. ഇതു വളരെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം. ഇനി പറയൂ തുടക്കത്തില്‍ പറഞ്ഞ വാചകത്തില്‍ വല്ല തെറ്റും ഉണ്ടോ മണ്ടന്‍മാരല്ലെ നമ്മള്‍... ഹിന്ദുവിന്‍റെ ആരാധനാലയങ്ങളിലെ പണം എടുക്കുന്നെങ്കില്‍ എടുത്തോളൂ പക്ഷെ തുല്യമായ പണം മറ്റ് മതസ്ഥരുടെയും എടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനു ഉണ്ടാകണം. പ്രതികരിക്കാതെ എല്ലാം സഹിക്കുന്ന ഒരു സമൂഹത്തെ കൊള്ളയടിക്കുന്നത് മതനിരപേക്ഷ സര്‍ക്കാരിന് യോജിച്ചതല്ല...
[8/19, 3:19 PM] ‪+91 96333 47020‬: *വിജയ നീ ശബരിമലയുടെ കാര്യം നോക്കേണ്ടാ*
-----------------------------------------    ശബരിമലയിലെ എല്ലാ ആചാരപരമായ കാര്യങ്ങളും ഹൈന്ദവാചാര്യൻമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഹൈന്ദവ ശാസ്ത്ര പണ്ഡിതരും സംഘടനാ പ്രതിനിധികളും (ഭക്തജന പ്രതിനിധികൾ) ചേർന്നെടുക്കും... അതിന് വിജയൻ വിയർക്കേണ്ട. തന്നെ പോലുള്ള നിരീശ്വരവാദികളെ കയറ്റുന്നതുതന്നെ ഭക്തരുടെ വിശാലമനസ്കതയാണ്. മറക്കരുത് മോനെ വിജയാ....                
* ❌വിശ്വാസി  അല്ലാത്ത  പിണറായി  വിജയന്‍.*.
*മുഖ്യമന്ത്രി ആയത്  കൊണ്ട്  മാത്രം* ..  *ശബരിമലയില്‍  വന്നു  ഇനി  എന്നും  ശബരിമല  അങ്ങ്  ദിവസവും  തുറക്കണം  എന്ന്  പറഞ്ഞാല്‍  തുറക്കാന്‍  ഇത്  എ കെ ജി  സെന്റര് അല്ല*..
*❌അത്  വിശ്വാസികള തീരുമാനിക്കും ..ശബരിമലക്ക്  ചില  ചിട്ട വട്ടങ്ങള്‍  ഉണ്ട്*

*❌ചരിത്രത്തിലെ ഏറ്റവും നാണം കെട്ട മുഖ്യമന്ത്രി*
*പറയുന്നു ശബരിമല ദർശനത്തിനു പണം ഈടാക്കണമെന്ന്*

*❌ഹജ്ജിനു പോകാൻ സബ്‌സിഡി അനുവദിക്കുന്ന നാട്ടിൽ ഹിന്ദുവിന് സ്വന്തം അമ്പലത്തിൽ പോകാൻ പണം കൊണ്ടുക്കേണ്ടി വരും! എന്താ മതേതരത്വം*!

*❌വഴിപാടു നിരക്ക് കൂട്ടിയതിനു പിന്നാലെ*...
*ശബരിമല എല്ലാ ദിവസവും തുറക്കണം എന്ന് പിണറായി*

*❌ഉദ്ദേശം ശബരിമലയെ കൊണ്ട് വലിയകമ്പനി പോലെ പണം ഉണ്ടാക്കുക ആണോ..??*

*❌ശബരിമല എന്നും തുറക്കണോ വേണ്ടയോ എന്ന് വിശ്വാസികള്‍ തീരുമാനിക്കും..അത് വിശ്വാസവും  ആയിബന്ധപ്പെട്ട കാര്യം*

*【ഭക്തര്‍ ജാഗ്രതൈ*】
[8/19, 3:20 PM] ‪+91 96333 47020‬: പര@@ സർക്കാരിന്റെ ശബരിമല ഉദ്ധാരണം
1. ശബരിമലയിൽ വരുന്ന ഭക്തർ 50 രൂപ വീതം കൊടുക്കണം.
2. തിരുപ്പതി മാതൃകയിൽ കൂടുതൽ പണം ഉള്ളവന് കഷ്ടപെടാതെ പൈസ വാങ്ങി ദർശനം കൊടുക്കണം
3. അപ്പത്തിനും അരവണയ്ക്കും വില കൂട്ടി
4. വഴിപാട് പൂജകൾക്ക് 50 രൂപ മുതൽ 10000 രൂപവരെ കൂട്ടി
5. പക്ഷെ അയ്യപ്പ ഭക്തർ കുളിക്കുന്നത് കക്കൂസ് വെള്ളത്തിൽ, അത് ശരിയാക്കാം എന്ന് ആരും പറഞ്ഞു കണ്ടില്ല.
6. പോലീസ് കാരുടെ തള്ളലും പിടലിക്കടിയും കുറയ്ക്കാം എന്ന് പറഞ്ഞില്ല.
7. പമ്പ നിലയ്ക്കൽ ബസ് സർവീസിന്റെ പൈസ കുറയ്ക്കാം എന്ന് പറഞ്ഞില്ല
8. പമ്പയെ ശുദ്ധമാക്കാം എന്ന് പറഞ്ഞില്ല
9. പക്ഷെ പറഞ്ഞത് ശബരിമലയിൽ വരുന്ന അയ്യപ്പ ഭക്തന്മാരെ എങ്ങനെ പിഴിയും എന്ന്.
10. അത്  മതേതര കേരളത്തിലെ ഹിന്ദു വിരോധികളായ കമ്മികൾക്കും സുഡാപ്പികൾക്കും എങ്ങനെവീതം വെച്ച് കൊടുക്കാം എന്ന് ചിന്തിച്ചുകൊണ്ട്
പറനാറി   സർക്കാർ, എന്നിട്ടു ഹിന്ദുവിനെ പരിപോഷിപ്പിക്കാൻ ആണത്രേ,
അല്ലെങ്കിലും ഹിന്ദുവിനെ ഉദ്ധരിച്ചു നശിപ്പിക്ക എന്ന മന്ത്രം ആണല്ലോ മാക്രിസ്റ് ചെയ്തുകൊണ്ടിരിക്കുന്നത്, അത് കേട്ട് കോൾമയിർ കൊള്ളാൻ കുറെ നട്ടെല്ലില്ലാത്ത ഹിന്ദുക്കളും
[8/19, 3:21 PM] ‪+91 96333 47020‬: നിത്യേന വിളക്ക് കത്തിക്കാൻ ഗതിയില്ലാത്ത അമ്പലങ്ങളുണ്ട് ഈ നാട്ടിൽ , അതൊന്നും ഏറ്റെടുക്കാതെ പണംവാരി അമ്പലങ്ങൾ മാത്രം ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ഉൽസാഹം അമ്പലങ്ങളോടും ഹിന്ദു മതത്തോടുമുള്ള സ്നേഹം കൊണ്ടല്ലെന്ന് മനസ്സിലാക്കാന്‍ IAS വേണമെന്നില്ല !
[8/19, 3:21 PM] ‪+91 96333 47020‬: ഹിന്ദുക്കൾ അരക്ഷിതാവസ്ഥ പിടിപ്പിട്ടു ചിതറി നടക്കാതെ ഒന്നിക്കണം. ഈ കടന്നു കയറ്റത്തിനെതിരെ രാഷ്ട്രീയ പാർട്ടികളുടെ മറയില്ലാതെ പ്രക്ഷോഭം ആരംഭിക്കണം. ഇല്ലെങ്കിൽ വരും തലമുറ നമ്മെ ശപിക്കും
[8/19, 3:21 PM] ‪+91 96333 47020‬: തിരുപ്പതി മോഡലിൽ 1000 രൂപയോ 1200 രൂപയോ ആക്കി  ദര്‍ശ്ശനത്തിന്  ടിക്കറ്റ് ഏർപ്പെടുത്തിക്കൂടേയെന്ന്   പിണറായി      വൗ  അടിപൊളി    :)

തിരുപ്പതിയില്‍  നിന്ന്    തിരുമലൈക്ക്   ഫ്രീ  ബസ്  സര്‍വ്വീസുണ്ട്  അതുപോലെ  നിലക്കലില്‍  നിന്നും  പമ്പയിലേക്ക്  ഒരു ബസ് വിടട്ടെ :)
 ശ്രീനിവാസം    പോലെ  200രൂപക്ക്  ഡബിള്‍   റൂം  നല്‍കട്ടെ  :)    നടന്ന്  മലകയറുന്നവര്‍ക്ക്  ഫ്രീയായി   പ്രസാദം(ലഡ്ഡു)  നല്‍കുന്നത്  പോലെ  അരവണ  നല്‍കട്ടെ   അല്ലേ വേണ്ട  2അപ്പം  എങ്കിലും   നല്‍കട്ടെ  :)
തിരക്ക്  കൂടുമ്പോ  വടം കെട്ടി   മാടുകളെ  നിര്‍ത്തുന്നത്  പോലെ  അല്ലാതെ   തിരുപ്പതിയില്‍  ചെയ്യുന്നത്  പോലെ  ഇരിക്കാനും   നടുനിവര്‍ത്താനും  കഴിക്കാന്‍   ഭക്ഷണവും  കുഞ്ഞുങ്ങള്‍  ഉണ്ടെങ്കില്‍   പാലും    നല്‍കട്ടെ (മാധവ്  കുടിച്ചില്ല  ഞാനാ  കുടിച്ചേ  ;) ) ബാത്ത്റൂം  സൗകര്യവും   ഉള്ള   കെട്ടിടങ്ങള്‍  പണിയട്ടെ   എന്തേ  പറ്റോ   പറ്റില്ലല്ലേ   :)  അയ്യപ്പന്മാര്   വരുന്നത്   സുഖിക്കാന്‍  അല്ലല്ലോലെ     മലകയറി  വരുന്നവന്‍   ദര്‍ശ്ശനം  കഴിഞ്ഞ്  ചന്തി  ഉറപ്പിക്കാന്‍  സ്ഥലം  ഇല്ലാതെ    എങ്ങനെ  വേണമെങ്കിലും   ഒരു  രാത്രി  കഴിഞ്ഞ്  തിരിച്ച്  പോകട്ടെ   :) ദേവസ്വം   ഒന്നും  ചെയ്തില്ലെങ്കിലും   ഒരു തവണ  വന്നവര്‍  പിന്നെയും  വരും  വ്രതമെടുത്ത്  ഇരുമുടി കെട്ടുമായി  അയ്യപ്പനെ  കാണാന്‍  നീ  തേടി വന്നത്  ആരെയാണോ  അത്  നീ തന്നെയാകുന്നു  എന്ന്  തിരിച്ചറിഞ്ഞ്    മലയിറങ്ങും   അടുത്ത തവണയും  വരുമെന്നുറച്ച്    :)
[8/19, 4:27 PM] ‪+966 53 611 7436‬: #SHARE_MAXIMUM

ഇതല്ലേ താലിബാനിസം...

താലിബാന്‍ ആദ്യം അഫ്ഗാനിസ്ഥാനില്‍ വന്നപ്പോള്‍ ആദ്യം ചെയ്ത കാര്യം അവിടുത്തെ ബുദ്ധ പ്രതിമകള്‍ എല്ലാം തകര്‍ക്കുക ആയിരുന്നു...

അതില്‍ ഏറ്റവും പുരാതനം ആയ ബാമിയാന്‍ ബുദ്ധ പ്രതിമയും തകര്‍ത്തു..

മലപ്പുറത്ത്‌ വള്ളത്തോള്‍ ജനിച്ച നാട്ടില്‍ ..വള്ളത്തോളിന്റെ പ്രതിമ സ്ഥാപിക്കാന്‍ പറ്റില്ല..കാരണം മുസ്ലിം ലീഗ് എതിര്‍ക്കുന്നു ...

അങ്ങനെ അവിടെ നിര്‍മ്മിച്ച  പ്രതിമ പോലും പിന്നീടു മാറ്റി...

എന്ത് കൊണ്ട് എന്നാല്‍ ഇസ്ലാമില്‍ പ്രതിമ അനുവദനീയം അല്ല എന്ന് ...എം എന്‍ വിജയന്‍റെ പ്രതിമാക്കും ഇത് തന്നെ സംഭവിച്ചു...

ഓര്‍ക്കുക കേരളം ഇപ്പോഴും ഒരു ഇസ്ലാമിക ഭരണം അല്ല...!!!

പേരിനു എങ്കിലും മതേതരം ആണ് എന്ന് ഓര്‍ക്കണം..അവിടെ ആണ് ഇപ്പോള്‍ താലിബാന്റെ അതെ രീതിയില്‍ കമ്മുണിസ്റ്റുകാര്‍ ആദി ശങ്കരന്‍ ജനിച്ച നാട്ടില്‍   അദ്ധെഹത്തിന്റെ പേരില്‍ ഉള്ള സര്‍വ്വ കലാശാലയില്‍ ശങ്കരന്റെ പ്രതിമ പറ്റില്ല എന്ന് പറഞ്ഞു ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ കേന്ദ്രം ആയ ജെഎന്‍യു വില്‍ നിന്ന് ആളെ വിളിച്ചു കൊണ്ട് വന്നു പ്രസങ്ങിക്കുന്നത്..

എന്നിട്ട് പരസ്യമായി ഹിന്ദുത്വ വിരുദ്ധ ദിനം ആയി ആചരിക്കുന്നു അവര്‍...

ഇവര്‍ക്ക് വോട്ടു ചെയ്യുന്ന ഒരു ഹിന്ദുവും കാണുക ഇത് ...ഹിന്ദുവിന്റെ മുഖത്ത് തുപ്പുന്ന പോലെ തന്നെ അല്ലെ ഇത്..????

ഇവര്‍ എന്നെകിലും മറ്റു മതങ്ങള്‍ക്ക് വിരുദ്ധ മായി ഒരു ദിനം അച്ചരിചിട്ടുണ്ടോ ..???

ഇവര്‍ തന്നെ ആണ് കാശ്മീര്‍ തീവ്രവാദികള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് ഓര്‍ക്കണം

അവിടെ കാശ്മീരില്‍ ഹിന്ദു ഇല്ലാത്ത കാശ്മീര്‍ ആണ് ഇപ്പോള്‍ ഉള്ളത് ...

അഞ്ചു ലക്ഷം ഹിന്ദുക്കളെ അടിച്ചു ഓടിച്ചിട്ട്‌ ഉള്ള കാശ്മീര്‍ ...അതിന്റെ അസാദിക്ക് വേണ്ടി ആണ് ജെഎന്‍യു വില്‍ മുദ്രാവാക്യം വിളിച്ചത്..

അവര്‍ തന്നെ കേരളത്തില്‍ വന്നു ഹിന്ദുത്വ വിരുദ്ധ ദിനം ആചരിക്കുന്നു ..എന്ന് പറഞ്ഞാല്‍ നമ്മുടെ വോട്ടു കൊണ്ട് ജയിച്ചു നമ്മളെ തന്നെ ഇല്ലാതെ ആക്കും എന്ന് പച്ചക്ക് പറയുന്നു

Tuesday, 9 August 2016

ഹിന്ദുത്വം - സസ്യാഹാരം - ലൗ ജിഹാദ് - കമ്യൂണിസം :ലേഖനങ്ങൾ

[7/30, 7:24 PM] കൃഷ്ണകുമാർ.എ.വി: ന്യൂറോണും മന്ത്രങ്ങളും


തലച്ചോറിലെ ന്യൂറോണുകളിൽ ഏക രേഖാ ഭാവത്തിലുള്ള (unilinear coding) സംയമനം നടക്കാൻ ഉതകുന്ന ശബ്ദത്രാസകമാണ് ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങൾ എന്ന് NeuroLinguistics-ൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചിട്ടുണ്ട്.

ഈ മന്ത്രങ്ങൾ ദീർഘങ്ങളും പ്രത്യേക ഘടനയുള്ളവയുമാണ്.

ജർമ്മനിയിലുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലെ അംഗങ്ങൾ ഒത്തുകൂടി നിലവിളക്ക് കൊളുത്തി വെച്ച് ലളിതാസഹസ്രനാമ മന്ത്രങ്ങൾ ജപിക്കുന്ന കാഴ്ച നമുക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും.

സംസ്കൃതത്തിലുള്ള ഈ മന്ത്രങ്ങളുടെ തർജ്ജമ (translation) അല്ല, ലിപ്യന്തരം (transliteration) ചെയ്തതിന്റെ ഓരോ കോപ്പിയുമായാണ് അവർ ചമ്രം പടിഞ്ഞിരുന്ന് ജപിക്കുന്നത്.

ഓർമ്മക്കുറവ്, അൾഷൈമേഴ്സ് രോഗം തുടങ്ങിയ മഹാവിപത്തുക്കളിൽ നിന്നും മോചനം ലഭിക്കാനുള്ള Neurolinguistic programme ആയിട്ടാണ് ഈ കൂട്ടായ്മ യോഗങ്ങൾ സംഘടിക്കപ്പെട്ടിരിക്കുന്നത്.

മന്ത്രങ്ങൾ ഉച്ചരിക്കുന്ന ആളിൽ മാത്രമല്ല ശ്രോതാവിലും സദ്ഭാവനാ തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്നു.

തലച്ചോറ്റൽ ഇവ ആൽഫാ തരംഗങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഡൽഹിയിലെ Difence Institute of Physiology and Allied Science നടത്തിയ ഗവേഷണങ്ങളിൽ തെളിയുന്നു.

മനുഷ്യ മസ്തിഷ്കത്തിൽ ഒരു വൈദ്യുതകാന്തിക മണ്ഡലം (elctromagnetic field) ഉണ്ടെന്നുള്ളത് ഒരു ശാസ്ത്ര സത്യമാണ്.

പരിമിതമായി മാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ വൈദ്യുതിയെ electro encephalograph ഉപയോഗിച്ച് അളക്കാൻ കഴിയും.

ഈ വൈദ്യുതിയുടെ വിപുലീകൃത രൂപം (amplified form) ശാസ്ത്രജ്ഞൻമാർ ഒരു ഗ്രാഫിൽ ചിത്രീകരിക്കുന്നു.  ഇവയ്ക്ക് പേര് Brain wave graphs എന്നാണ്.

ഈ തരംഗങ്ങൾ നാലുതരത്തിലുണ്ട്.
ആൽഫാ, ബീറ്റാ, ഡെൽറ്റാ, തീറ്റാ.  ഇതിൽ ഏറ്റവും ഊർജ്ജസ്വലതയുള്ളതും വേഗത കൂടിയതുമായ തരംഗം തീറ്റ യാണ്.

മന്ത്ര സ്പന്ദനം കൊണ്ട് തലച്ചോറിലെ ഈ തരംഗങ്ങളെ ചലനോൻമുഖമാക്കുന്നു.  ഈ Brain waves നെ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് ഒരു കാലത്ത് ശാസ്ത്രജ്ഞർ സ്വപ്നത്തിൽ പോലും വിഭാവനം ചെയ്തിട്ടില്ലായിരുന്നു.

മനുഷ്യന് ആദ്ധ്യാത്മിക സാധനകളിലൂടെ ഈ തരംഗങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഇന്ന് ശാസ്ത്രലോകം കണ്ടു പിടിച്ചിരിക്കുന്നു.
[7/30, 10:11 PM] കൃഷ്ണകുമാർ.എ.വി: ​കുമ്മനം രാജശേഖരന്‍

1983 മാര്‍ച്ച് 24ന് ശബരിമല പൂങ്കാവനത്തില്‍പ്പെട്ട നിലയ്ക്കല്‍ പ്രദേശത്ത് ആരോ കുരിശുവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത മിന്നല്‍വേഗത്തിലാണ് നാട്ടിലെങ്ങും വ്യാപിച്ചത്. കുരിശുകൂട്ടി തയ്യാറാക്കിയ പ്രചണ്ഡമായ പ്രചരണപരിപാടികള്‍ വളരെ ആസൂത്രിതമായി ക്രൈസ്തവ സഭാനേതൃത്വം ആരംഭിച്ചു. പ്രമുഖ ദിനപത്രങ്ങളായ മലയാളമനോരമ, മാതൃഭൂമി, ദീപിക തുടങ്ങിയ നിലയ്ക്കലില്‍ ഏ.ഡ.52ലെ കുരുശ് കണ്ടെടുത്തുവെന്ന് ഫ്‌ളാഷ് ന്യൂസുകള്‍ പുറത്തുവിട്ടു. സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ അരപ്പള്ളിയായ നിലയ്ക്കല്‍ പള്ളി കണ്ടെടുത്തതിലുള്ള ആഹ്ലാദാരവങ്ങള്‍ നാടെങ്ങും മുഴങ്ങി. ക്രൈസ്തവ വിശ്വാസികളുടെ ശക്തമായ പ്രവാഹമായിരുന്നു പിന്നീട് നിലയ്ക്കലേയ്ക്ക്.

ഹൈന്ദവസമൂഹം എന്തു ചെയ്യണമെന്ന് അറിയാതെ അല്പമൊന്നു പതറി. കുരിശിനുവേണ്ടി പത്രങ്ങളില്‍ മുഖപ്രസംഗങ്ങളും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും വന്നതോടെ പ്രചാരണത്തില്‍ ക്രൈസ്തവവിഭാഗം മേല്‍കൈ നേടി. നിലയക്കല്‍ മഹാദേവ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള്‍ എല്ലാ ക്രൈസ്തവ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു ക്ഷേത്രത്തിലേക്കുള്ള വഴിയുടെ പേര് സെന്റ് തോമസ്‌റോഡ് എന്നും നിലയ്ക്കല്‍ മലയ്ക്ക് സെന്റ് തോമസ് മൗണ്ട് എന്നും പേരിട്ടു ബോര്‍ഡുകള്‍ ഉയര്‍ന്നു. ശബരിമല റോഡില്‍ നിലയ്ക്കല്‍ ജംഗ്ഷനില്‍ വലിയൊരു കമാനമുയര്‍ത്തി ഗ്ലീബാനഗര്‍.

ഹിന്ദുക്കളെ നിലയ്ക്കലേക്ക് പോകാന്‍ പോലീസും സഭാ വിശ്വാസികളും അനുവദിച്ചില്ല. സമീപ സ്ഥലങ്ങളായ നാറാണംതോട്, അട്ടത്തോട്, മീലക്കയം, പമ്പാവാലി തുടങ്ങിയ സ്ഥലങ്ങളിലെ ഹിന്ദുക്കള്‍ എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലും മനോവേദനകളിലുമായി.

​ഞാന്‍ പൂജ്യസ്വാമി തിരുവടികളെ കിട്ടിയ വിവരങ്ങള്‍ ധരിപ്പിച്ചു. മാര്‍ച്ച് 27-ാം തീയതി രാവിലെ ആശ്രമത്തിലെത്തി ഭാവി പരിപാടികളെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചു ഉടനെ നിലയ്ക്കലേയ്ക്ക് പോകണമെന്നായി സ്വാമിജി. ഞാന്‍ തടഞ്ഞു. വിവരങ്ങള്‍ ആദ്യം മനസ്സിലാക്കണമെന്നും അതിനുശേഷം കാര്യങ്ങള്‍ ചിന്തിക്കാനുമുള്ള സ്വാമിജിയുടെ മാര്‍ഗ്ഗോപദേശം അനുസരിച്ച് നിലയ്ക്കലേക്ക് ആദ്യത്തെ ഹിന്ദു നേതൃ സംഘം യാത്രയായി. യാത്ര തിരിക്കുമ്പോള്‍ ഒരു കാര്യം തൃപ്പാദങ്ങള്‍ തറപ്പിച്ചു പറഞ്ഞു. എന്തായാലും ആ കുരിശു വച്ചവര്‍ തന്നെ എടുത്തു കൊണ്ടു പൊയ്‌ക്കോളും അതു വച്ചവനും കൂട്ടു നിന്നവനും അനുഭവിക്കുകയും ചെയ്യും ആ വാക്കുകള്‍ ഞങ്ങള്‍ക്ക് എല്ലാം ആത്മവിശ്വാസം പകര്‍ന്നു. പത്തനംതിട്ട ജില്ലാ. ആര്‍. എസ്സ്.എസ്സ്. പ്രചാരക് എം.എം കൃഷ്‌ണേട്ടനും മുതിര്‍ന്ന കാര്യകര്‍ത്താക്കളും അടങ്ങുന്ന വലിയ ഒരു സംഘം പ്രവര്‍ത്തകര്‍ മൂന്നു ജീപ്പുകളിലായി നിലയ്ക്കലെത്തി. മാരകായുധങ്ങളുമായി എന്തിനും തയ്യാറായി നില്‍ക്കുന്ന വാടകഗുണ്ടകളുടെ നടുവിലേക്കാണ് ഞങ്ങള്‍ ചെന്നിറങ്ങിയത്. കാവിക്കൊടിവച്ച ജീപ്പ് കണ്ടപ്പോള്‍ തന്നെ അവര്‍ മുറുമുറുത്തു തുടങ്ങി. ഞങ്ങള്‍ വാഹനങ്ങള്‍ നിലയ്ക്കല്‍ ക്ഷേത്ര സമീപം നിര്‍ത്തിയിട്ട ശേഷം മെല്ലെ നടന്നു. ഗുണ്ടകള്‍ ഓടിക്കൂടി. ഡി.വൈ.എസ്.പിയും കൂട്ടരും ഞങ്ങളുടെ ആഗമനോദ്ദേശ്യം എന്തെന്ന് ആരാഞ്ഞു. ക്ഷേത്രം രക്ഷിക്കാനെത്തിയതാണെന്ന് മറുപടി. അതിന് ഞങ്ങളുണ്ടല്ലോ എന്നായി പോലീസ്. ഉടനെ മടങ്ങണമെന്ന് മേലുദ്ദ്യോഗസ്ഥന്‍ ഉത്തരവിട്ടു. ക്ഷേത്ര ദര്‍ശനം തങ്ങളുടെ ജന്മാവകാശമാണെന്ന് പറഞ്ഞുകൊണ്ട് പ്രവര്‍ത്തകരെല്ലാം ശരണം വിളിച്ചുകൊണ്ട് ക്ഷേത്രമുറ്റത്തേക്കു കുതിച്ചു. പിന്നാലെ പോലീസും.

ക്ഷേത്രപരിസരം കൈയ്യേറി കുരിശുവെച്ച സ്ഥലത്തേക്ക് പോകുന്നത് പോലീസ് തടഞ്ഞു. ഫാമിംഗ് കോര്‍പ്പറേഷന്‍ വക 108 ഹെക്ടര്‍ വരുന്ന കൃഷിഭൂമിയാണ് നിലയ്ക്കല്‍ പ്രദേശം. പാവപ്പെട്ട തൊഴിലാളികളായ ഹിന്ദുക്കള്‍ ഞങ്ങളെ കണ്ട് ഓടിക്കൂടി. ഏതാണ്ട് അന്‍പതോളം പേര്‍. അവര്‍ കുരിശുകണ്ടെടുത്തതിനുപിന്നാലെ കള്ളക്കളികളും വെട്ടിപ്പും തുറന്നുപറഞ്ഞു. അങ്ങനെ നിലയ്ക്കല്‍ സെന്റ് തോമസ് സ്ഥാപിച്ച കുരിശിന്റെ മുഴുവന്‍ വസ്തുക്കളും ശേഖരിച്ചു മടങ്ങി.

നേരെ വന്നത് ചേങ്കോട്ടുകോണം ആശ്രമത്തിലാണ്. വിവരങ്ങള്‍ വിശദമായി സ്വാമിജിയെ ധരിപ്പിച്ചു. സുസംഘടിതവും ആസൂത്രിതവും വ്യാപകവുമായ പ്രക്ഷോഭപരിപാടികള്‍ ആവശ്യമാണെന്ന് സ്വാമിജി വ്യക്തമാക്കി. ഏപ്രില്‍ 14ന് നിലയ്ക്കലേക്ക് നാമജപയാത്ര നടത്തി. സ്വാമിജിയുടെ സൗകര്യമനുസരിച്ച് കേരളത്തിലെ എല്ലാ ഹിന്ദുസംഘടനകളുടേയും നേതാക്കളുടെ യോഗം ഏപ്രില്‍ 22ന് കൂടാന്‍ നിശ്ചയിച്ചു.

തിരുവനന്തപുരം പൂര്‍ണ്ണ ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ അന്നേദിവസം ഉച്ചയ്ക്ക് ശേഷം 2.30ന് യോഗം കൂടി. ശ്രീ.പി. കേരളവര്‍മ്മ രാജാവായിരുന്നു അധ്യക്ഷന്‍. പൂജ്യ സ്വാമി തിരുവടികള്‍ വ്യക്തമായ മാര്‍ഗ്ഗദര്‍ശനം നല്‍കി. വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. മാന്യ ശ്രീ.പരമേശ്വര്‍ജി പ്രമേയം അവതരിപ്പിച്ചു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് റ്റി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, ജെ.ശിശുപാലന്‍, എന്‍.എസ്സ്.എസ്സ്. ജനറല്‍ സെക്രട്ടറി കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, അയ്യപ്പസേവാസംഘം പ്രസിഡന്റ് ഡി.ദാമോദരന്‍പോറ്റി. എസ്.എന്‍.ഡി.പി.യൂണിയന്‍ സെക്രട്ടറി അഡ്വ.സാംബശിവന്‍, വെള്ളാള മഹാസഭാപ്രസിഡന്റ് പി.ആര്‍.രാജഗോപാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 27 ഹിന്ദു സംഘടനകളുടെ നേതാക്കള്‍ സംബന്ധിച്ചു. നിലയ്ക്കല്‍ നിന്നും കുരിശുമാറ്റുന്നതുവരെ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാനും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുവാനും നിശ്ചയിച്ചു പൂജ്യ സ്വാമിജി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ ജനറല്‍ കണ്‍വീനറും ജെ.ശിശുപാലന്‍ കണ്‍വീനറുമായി 31പേര്‍ അടങ്ങുന്ന നിലയ്ക്കല്‍ കര്‍മ്മസമിതി രൂപീകരിച്ചു.

ശബരിമാല പൂങ്കാവനത്തില്‍ ഒരിടത്തു കുരിശു വയ്ക്കാന്‍ ഹൈന്ദവ ജനത സമ്മതിക്കില്ലെന്നും കുരിശ് ഉടനെ നീക്കം ചെയ്യണമെന്നും തുടര്‍ന്നു നടന്ന പത്രസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സ്വാമി തൃപ്പാദങ്ങള്‍ വെട്ടിത്തുറന്നടിച്ചു സെന്റ് തോമസ് കേരളത്തില്‍ വന്നു എന്നത് കെട്ടുകഥ. ശബരിമല പൂങ്കാവനം എന്നുള്ളത് സത്യം. സത്യം അംഗീകരിക്കുക കെട്ടുകഥ തള്ളിക്കളയുക സ്വാമിജി വ്യക്തമാക്കി. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പത്ര സമ്മേളനത്തില്‍ ഇടിനാദം പോലെ ഉതിര്‍ന്നു വീണ വാക്കുകള്‍ പത്രക്കാരുടെ കാതുകള്‍ക്ക് ഒരു പ്രത്യേക പുതുമയാര്‍ന്ന അനുഭവം പകര്‍ന്നു. സര്‍ക്കാരിന്റെ സ്ഥലത്ത് അനുമതിയോടെ ക്രിസ്ത്യാനികള്‍ പള്ളി സ്ഥാപിച്ചാല്‍ അയ്യപ്പന് എന്ത് കുഴപ്പം ആണ് വരിക എന്ന പരിഹാസ്യ ചുവയോടുള്ള ചോദ്യത്തിന് സ്വാമിജി നല്‍കിയ മറുപടി ഇതായിരുന്നു. സര്‍ക്കാര്‍ വരുന്നതിനും മുമ്പ് ശബരിമലയും പൂങ്കാവനവും ഉണ്ടായിരുന്നു. 18 മല ഉള്‍ക്കൊള്ളുന്ന പൂങ്കാവനം അയ്യപ്പ ഭക്തരുടെ വിശ്വാസമാണ് ചരിത്രപരമായി പൂങ്കാവനം ക്ഷേത്രം വക ആയിരുന്നു എന്നതിന് രേഖകളുണ്ട്. ദേവസ്വം ഭൂമി നോക്കാന്‍ മാത്രം കേണല്‍ മണ്‍ട്രോ സായിപ്പ് സര്‍ക്കാരിനെ ഏല്‍പ്പിച്ചു. പാട്ടക്കാരനായി വന്ന സര്‍ക്കാര്‍ ഉടമസ്ഥരായ ക്ഷേത്ര വിശ്വാസികളെ ഇപ്പോള്‍ അടിച്ച് പുറത്താക്കുകയാണ്. ഏ.ഡി.52ല്‍ നിലയ്ക്കല്‍ എങ്ങനെ സെന്റ് തോമസ് വന്നു അന്ന് സെന്റ് തോമസ് പോലും ഉപയോഗിച്ചിട്ടില്ലാത്ത കുരിശ് നലയ്ക്കലില്‍ എങ്ങനെ വന്നു ഇതെല്ലാം കെട്ടുകഥകള്‍, പച്ച നുണകള്‍, പക്ഷേ പൂങ്കാവനം ചരിത്ര സത്യമാണ് അതിനുവേണ്ടി ഹിന്ദുക്കള്‍ മരിക്കും വരെ സമരം ചെയ്യും.

പത്രക്കാര്‍ എന്നിട്ടും വെറുതേ വിട്ടില്ല. സ്വാമിജി തൊട്ടടുത്ത് ഉണ്ടായിരുന്നു. മാന്യ പരമേശ്വര്‍ജിയോടു വിവരങ്ങള്‍ വിശദമാക്കാന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വന്നിട്ടില്ലാത്ത സെന്റ് തോമസ്സിന്റെ പേരില്‍ സ്ഥാപിച്ചിട്ടില്ലാത്ത പള്ളിക്ക് വേണ്ടി മുറവിളികൂട്ടുന്നവരുടെ കപട മുഖം തിരിച്ചറിയണമെന്ന് പരമേശ്വര്‍ജി തുറന്നടിച്ചു.

നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഉടനീളം വ്യാപിച്ചു. ജില്ലാ താലൂക്ക്, പഞ്ചായത്ത് തല സമിതികള്‍ രൂപീകരിച്ചു സമരം ശക്തിപ്പെടുത്തി.

ആക്ഷന്‍ കൗണ്‍സിലിന്റെ പേരില്‍ ആദ്യത്തെ നിവേദനം 1983ഏപ്രില്‍ 24ന് മുഖ്യമന്ത്രി കരുണാകരന് നല്‍കി. ഹിന്ദുക്കള്‍ക്ക് ഒരു നേതാവുണ്ടോ, ഒരു സംഘടന ഉണ്ടോ ഹിന്ദുക്കളില്‍ ആരുമായി ഞാനീ പ്രശ്‌നം ചര്‍ച്ചചെയ്യും മുഖ്യമന്ത്രി പരിഹാസത്തോടെ ചോദ്യശരങ്ങള്‍ ഓരോന്നായി ഹിന്ദുനേതാക്കളുടെനേരെ തൊടുത്തുവിട്ടു. ആക്ഷന്‍ കൗണ്‍സില്‍ ഹിന്ദുക്കളുടെ ഏകീകൃത നേതൃസമിതിയാണെന്ന നേതാക്കളുടെ വാദങ്ങളൊന്നും അദ്ദേഹം ചെവിക്കൊണ്ടില്ല.

നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആദ്യയോഗം ചെങ്ങന്നൂരില്‍ ഏപ്രില്‍ 28-ന് ചേര്‍ന്നു. സ്വാമിജി അദ്ധ്യക്ഷപ്രസംഗത്തില്‍ കരുണാകരനെതിരെ ആഞ്ഞടിച്ചു. ഹിന്ദുക്കള്‍ക്ക് നേതാവുണ്ടോ എന്ന് സ്വാമി അയ്യപ്പന്‍ കരുണാകരനെ കാണിച്ചുതരും അധികസമയം വേണ്ട. കരഘോഷങ്ങള്‍ക്കിടയില്‍ സ്വാമിജി തുടര്‍ന്നു അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് പ്രക്ഷോഭത്തെ തളര്‍ത്താനും തകര്‍ക്കാനോ ശ്രമിച്ചാല്‍ തകരുന്നതും തളരുന്നതും കരുണാകരനായിരിക്കും. അയ്യപ്പനോട് കളിക്കരുത്. ഉച്ചയ്ക്ക് ശേഷം ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ നിലയ്ക്കല്‍ സന്ദര്‍ശിച്ചു. മഹാദേവക്ഷേത്രത്തിനു മുന്നില്‍ എല്ലാവരും ധ്യാനനിരതരായി ഇരുന്നു സ്വാമി ചൊല്ലിയ മന്ത്രങ്ങള്‍ ഏറ്റുചൊല്ലി. ഒരു വലിയ പ്രക്ഷോഭത്തിന് കരുത്താര്‍ജ്ജിച്ച് സമരാവേശത്തിന്റെയും ആദര്‍ശത്തിന്റെയും നെരിപ്പോട് നെഞ്ചിലേറ്റിയ നേതാക്കള്‍ വിജയം വരെ പൊരുതണമെന്ന് ശപഥം ചെയ്ത് മടങ്ങി. നിലയ്ക്കലില്‍ കുരിശു സ്ഥാപിച്ച സ്ഥലത്ത് മുന്നേക്കര്‍ ഭൂമി പള്ളിക്കനുവദിച്ചുകൊണ്ട് കരുണാകര സര്‍ക്കാര്‍ ഉത്തരവിട്ട വാര്‍ത്തയാണ് പിറ്റേദവസത്തെ പത്രങ്ങളില്‍ വന്നത് ഇത് ഹിന്ദു സമൂഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതില്‍ പ്രതിഷേധാഗ്നി പടര്‍ന്നു ഇതിനെതിരെ ഏപ്രില്‍ 30ന് നിലയ്ക്കല്‍ ദിനമായി ആചരിച്ചു. പ്രകടനങ്ങളും പൊതു സമ്മേളനങ്ങളും നടന്നു. തിരുവനന്തപുരം ഗാന്ധീപാര്‍ക്ക് മൈതാനിയില്‍ നടന്ന നിലയ്ക്കല്‍ ദിനയോഗത്തില്‍ സ്വാമിജി പ്രസംഗിച്ചു. എന്തു ത്യാഗം സഹിച്ചും അന്തിമ വിജയം നേടുന്നതുവരെ സഹനസമരം തുടരുവാന്‍ സ്വാമിജി ആഹ്വാനം ചെയ്തു. ശക്തമായ സമ്മര്‍ദ്ദം പ്രക്ഷോഭഫലമായി ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് തിരുത്തി. നിലയ്ക്കല്‍ പള്ളിക്ക് വേണ്ടി മറ്റൊരിടത്ത് എവിടെയെങ്കിലും സ്ഥലം കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ ഹോം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മെയ് 11ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി അതിനനുസരിച്ച് മെയ് 28ന് നിലയ്ക്കല്‍ കൈയേറ്റസ്ഥലത്ത് നിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 300മീറ്റര്‍ അകലെ കുരിശു മാറ്റി സ്ഥാപിച്ചു.

നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ അടിയന്തരയോഗം ജൂണ്‍ 1ന് കോട്ടയത്ത് ചേര്‍ന്നു പുതിയതായി കണ്ടെത്തിയ സ്ഥലം അസ്വീകാര്യമാണെന്നും പൂങ്കാവനത്തിനുള്ളില്‍ ഒരിടത്തും പള്ളിസ്ഥാപിക്കരുതെന്നും അസന്നിഗ്ദ്ധമായ ഭാഷയില്‍ സമ്മേളനം വ്യക്തമാക്കി. പ്രക്ഷോഭം ശക്തിപ്പെടുത്താനും പ്രത്യക്ഷ നടപടികള്‍ സ്വീകരിക്കാനും നിശ്ചയിച്ചു. അതിന്‍പ്രകാരം ജൂണ്‍ 4ന് നിലയ്ക്കലില്‍ പുതിയ സ്ഥലത്തേക്ക് മാര്‍ച്ച് നടന്നു. 36 സന്യാസി ശ്രേഷ്ഠന്‍മാരും 3000 ത്തോളം അയ്യപ്പ ഭക്തന്മാരും മാര്‍ച്ചില്‍ പങ്കെടുത്തു പുതിയ പള്ളി സ്ഥലത്തേക്ക് ശരണം വിളിയോടെ നീങ്ങി. ട്രൈയര്‍ ഗ്യാസ്, ലാത്തി തുടങ്ങിയവ ഉപയോഗിച്ചു മാര്‍ച്ചിനെ പോലീസ് നേരിട്ടെങ്കിലും ഫലമുണ്ടായില്ല. അവസാനം വെടിവെയ്പ്പ് നടത്തി മൂന്നു സന്യാസിമാര്‍ ഉള്‍പ്പെടെ 100-ഓളം പേര്‍ക്ക് പരിക്കേറ്റു. 250പേരെ അറസ്റ്റ് ചെയ്തു. ജൂലൈ 6ന് നിലയ്ക്കല്‍ പ്രക്ഷോഭം സര്‍ക്കാര്‍ നിരോധിച്ചു പ്രകടനങ്ങളും പൊതുയോഗങ്ങളും പോലീസ് അനുവദിച്ചില്ല. നിരോധന ഉത്തരവ് ലംഘിച്ച 6000ല്‍പരം പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായി. 1000 കണക്കിന് ഹിന്ദുക്കള്‍ ജയിലില്‍ ആകുകയും ചെയ്തു. പ്രക്ഷോഭം വ്യാപിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷാന്തരീക്ഷം സംജാതമായി. സര്‍വ്വോദയ നേതാവ് എം.ജി.മന്മഥന്‍ മദ്ധ്യസ്ഥ ശ്രമങ്ങളുമായി സ്വാമിജിയെ സമീപിച്ചു. യാതൊരു വിധ ഉപാധികളുമില്ലാതെ ചര്‍ച്ചചെയ്യുവാന്‍ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് കൂടിയാലോചനയ്ക്ക് കളമൊരുക്കി.

ജൂണ്‍ 27ന് മന്മഥന്‍ സാറിന്റെ മദ്ധ്യസ്ഥതയില്‍ ആദ്യയോഗം തിരുവനന്തപുരം ഗാന്ധിഭവനില്‍ ചേര്‍ന്നു. ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് ശ്രീമദ് സ്വാമി സത്യാനന്ദസരസ്വതി, ജെ.ശിശുപാലന്‍, രാജശേഖരന്‍, ഡി.ദാമോദരന്‍പോറ്റി, പി.പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു. ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ എം.ഡി.ജോസഫ്, ഫാദര്‍ ആന്റണി നിരപ്പേല്‍ ജോണ്‍ മടക്കക്കുഴി, കെ.യു.ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ശ്രീ.എം.പി.മന്മഥന്‍ സാറിന്റെ ആമുഖ ഭാഷണത്തോടെ ആദ്യ ചര്‍ച്ചായോഗം ആരംഭിച്ചു. സ്വാമിജിയുടെ ഊഴമായിരുന്നു അടുത്തത്. നിലയ്ക്കല്‍ പ്രദേശത്ത് ഏ.ഡി.52ലെ പള്ളിയുടെ അവശിഷ്ടമെന്തെങ്കിലും കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ഞാനീ കാഷായവസ്ത്രം ഊരാന്‍ തയ്യാര്‍ ഇല്ലാത്ത ചരിത്രം വരാത്ത സെന്റ് തോമസ് കൃത്രിമമായി ഉണ്ടാക്കിയ കുരിശ് ഇതെല്ലാം കപടമാണെന്ന് തെളിഞ്ഞു. ക്രിസ്ത്യാനികള്‍ക്ക് പള്ളി വേണമെങ്കില്‍ പറയൂ ഹിന്ദുക്കള്‍ സ്ഥലം തരാം പണിതും തരാം പക്ഷേ, മാന്യതയും സത്യസന്ധതയും സുതാര്യതയുമാണ് ഹിന്ദുക്കളുടെ മുഖമുദ്ര. അവ പണയം വച്ചിട്ട് ഒരു ഒത്തുതീര്‍പ്പ് വേണ്ട. അതു കൊണ്ട് കൂടിയാലോചിച്ചു ഉചിതമായ ഒരു സ്ഥലത്ത് നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് കണ്ടെത്താം.

ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് സംസാരിച്ചത് ഫാ.ആന്റണി നിരപ്പേല്‍ ആയിരുന്നു. അദ്ദേഹം പറഞ്ഞു നിലയ്ക്കല്‍ 108 ഹെക്ടര്‍ വരുന്ന ഭൂമിയിലൊരിടത്തും പള്ളിക്ക് സ്ഥലം വേണ്ട അവിടെനിന്നും മാറ്റാന്‍ തയ്യാര്‍ പക്ഷേ അതിനുപുറത്ത് സ്ഥലം കണ്ടെത്തുന്നതിനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വിട്ടുതരണം.

ഈ നിര്‍ദ്ദേശത്തെ ശ്രീ.ജെ.ശിശുപാലന്‍ ശക്തിപൂര്‍വ്വം എതിര്‍ത്തു ശബരിമല പൂങ്കാവനത്തില്‍ ഒരിടത്തും പള്ളിവയ്ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോടെ ചര്‍ച്ച വഴിമുട്ടി മധ്യസ്ഥനായ ശ്രീ.എം.പി.മന്മഥന്‍ സാര്‍ കൈകൂപ്പിക്കൊണ്ട് സ്വാമിജിയോടു പറഞ്ഞു. ഞാന്‍ എം.ജി.കോളേജില്‍ അദ്ധ്യാപകനായ കാലത്ത് സ്വാമിജി ഒരു വിദ്യാര്‍ത്ഥി ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി പറയട്ടെ. പൊന്നു സ്വാമിജി നമുക്ക് രമ്യമായ ഒരു പരിഹാരം ഉണ്ടാക്കാന്‍ സഹായിക്കണം. തെറ്റിപ്പിരിഞ്ഞ് പകോരുത്. എങ്ങും തൊടാതെ ചര്‍ച്ചപോയാല്‍ പഴയസ്ഥലത്തു തന്നെ നില്‍ക്കും. അതുകൊണ്ട് കാര്യങ്ങളില്‍ ഒരു പുരോഗതി ഉണ്ടായില്ലെങ്കില്‍ പുറത്ത് ഹിന്ദു ക്രിസ്ത്യന്‍ സഹോദരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി രക്തം ചൊരിയുന്ന സ്ഥിതി വരും. സ്വാമിജി സഹായിക്കണം.

സ്വാമിജി :- ഏതായാലും കാര്യങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. നിലയ്ക്കല്‍ നിന്നും കുരുശുമാറ്റാമെന്ന് ക്രൈസ്തവവിഭാഗം സമ്മതിച്ചു കഴിഞ്ഞു. അത് വലിയൊരു മാറ്റമാണ്. ഇനി എവിടെ കുരിശു വെക്കണമെന്നതിലേ തര്‍ക്കമുള്ളൂ. കുരിശ് എവിടേക്ക് മാറ്റണമെന്ന കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെട്ടിട്ടില്ല. ചര്‍ച്ചായോഗം അങ്ങനെ പിരിഞ്ഞു. നമുക്ക് പിന്നീട് അക്കാര്യം ചര്‍ച്ചചെയ്യാം.

ക്രൈസ്തവസഭാ നേതാക്കള്‍ ജൂലൈ 5ന് ചേങ്കോട്ടുകോണം ആശ്രമത്തിലെത്തി. സ്വാമിജിയുമായി ചര്‍ച്ച ആരംഭിക്കുമ്പോഴേക്കും മന്മഥന്‍ സാറും വന്നു. ക്രൈസ്തവ വിഭാഗത്തിനുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍ എന്തെന്ന് വിശദീകരിച്ചു. പള്ളിക്ക് വേണ്ടി നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങള്‍ നേരില്‍ കാണുന്നതിന് സഭാനേതാക്കള്‍ ഹിന്ദുനേതാക്കളെ ക്ഷണിച്ചു.

ആഗസ്റ്റ് ആദ്യവാരം ക്രൈസ്തവ ഹൈന്ദവ നേതാക്കള്‍ നിലക്കലിന് സമീപമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഫാദര്‍ ആന്റണി നിരപ്പേല്‍ പ്ലാപള്ളിക്ക് സമീപം നിലക്കല്‍ ചാലക്കയം റോഡില്‍ ഇടത് വശത്തു വലതുവശത്തും  വനത്തിനുള്ളില്‍ രണ്ട സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടി. സ്വാമിജിയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ നേതൃത്വസംഘം അര്‍ത്ഥ ശങ്കക്കിടയില്ലാത്തവിധം നിര്‍ദ്ദേശങ്ങള്‍ നിരസിച്ചു.

വനത്തിനുള്ളില്‍ സ്ഥലം നേരില്‍ കണ്ടശേഷം മടങ്ങി വന്ന് പമ്പാ റോഡില്‍ കിടന്ന കാറില്‍ സ്വാമിജിയും മറ്റ് ഹിന്ദുനേതാക്കളും കയറി. പെട്ടെന്ന് കുറെപ്പേര്‍ കാറിന് മുമ്പില്‍ വന്ന് വാക്കേറ്റവും തമ്മിലടിയും ഉന്തും തള്ളും ബഹളവും തുടങ്ങി. ഇങ്ങനെയൊരു സംഭവം ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. കാറിന്റെ വാതില്‍തുറന്ന് സ്വാമിജി യാതൊരു കൂസലും കൂടാതെ അവരുടെ മുന്നിലേക്ക് നടന്ന് അടുത്തു. കല്ലും വടിയുമായി ആക്രോശിച്ചുകൊണ്ട് ഉറഞ്ഞുതുള്ളിയവര്‍ നിശ്ശബ്ദരായി. എന്താ നിങ്ങള്‍ക്ക് വേണ്ടത്. അടിയും വഴക്കും ഭീഷണിയും കണ്ടാല്‍ ഓടിപ്പോകുന്നവരൊന്നുമല്ല ഞങ്ങള്‍. വേഷമിറക്കാതെ കാര്യം പറയൂ.

പൂര്‍ണ്ണ നിശബ്ദത. പലരുടേയും കല്ലും വടിയും താഴെ വീണു. സമീപപ്രദേശങ്ങളായ നാറാണം തോട്, മൂലക്കയംഭാഗങ്ങളില്‍നിന്നും ആസൂത്രിതമായി അവിടെ തമ്പടിച്ച് നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ എത്തിയവരായിരുന്നു അവര്‍. പള്ളിക്ക് വേണ്ടി വനത്തില്‍ കണ്ട സ്ഥലങ്ങള്‍ ഹിന്ദുക്കളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ച ഭീഷണി പ്രയോഗമായിരുന്നു. മുമ്പ് കണ്ട പ്രകടനം സ്വാമിജിക്ക് അത് മനസ്സിലായി. കൈയിലിരിക്കുന്ന വടിയും അരിവാളും മറ്റും താഴെയിടാന്‍ സ്വാമിജി ആവശ്യപ്പെട്ടു. സ്വാമിജിയെയും കൂടെയുള്ള ഹിന്ദു നേതാക്കളെയും ഭയപ്പെടുത്തി കാര്യം കാണാനുള്ളതന്ത്രം അങ്ങനെ പാളിപ്പോയി. അടികണ്ട് പേടിക്കുന്നവരല്ല തങ്ങളെന്ന് സ്വാമിജി പറഞ്ഞു. ശബരിമലയോട് കളിച്ചിട്ടുള്ളവരുടെ ഗതിയെന്തായെന്ന് കാഞ്ഞിരപ്പള്ളിക്കാരോട് പോയി ചോദിക്ക്. ധര്‍മ്മത്തിനും സത്യത്തിനും മുന്നില്‍ നിങ്ങളുടെ കുറുവടിക്കും കല്ലിനും ആക്രോശങ്ങള്‍ക്കും എന്തു ചെയ്യാനാവും. സ്വാമിജി ഇത്രയും പറഞ്ഞപ്പോഴേക്കും ക്രൈസ്തവ പുരോഹിതന്മാര്‍ ഓടി വന്നു. സ്ഥിതി വഷളാകുമെന്ന് മനസ്സിലായി. അവിടെ ഉണ്ടായിരുന്ന കുഞ്ഞാടുകളെ വിരട്ടി ഓടിച്ചു. അതൊരു വിരട്ടല്‍ നാടകമായിരുന്നു.

സംഭവമെല്ലാം കഴിഞ്ഞ് ഫാദര്‍ ആന്റണി നിരപ്പോലും എം.ഡി.ജോസഫും സ്വാമിജിയുടെ കാറിനടുത്തെത്തി. അവര്‍ ഹിന്ദുനേതാക്കളുമായി ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്ത യോഗത്തോടെ ഒരു തീരുമാനമാകണമെന്ന നിര്‍ദ്ദേശമായിരുന്നു പൊതുവേ ഉണ്ടായത്. കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ വെച്ചാകാം അടുത്തയോഗം എന്ന് ഫാദറിന്റെ അഭിപ്രായം എല്ലാവരും സ്വീകരിച്ചു.

​ആഗസ്റ്റിന് ശബരിമല പൂങ്കാവനത്തിന്റെ സ്‌കെച്ചും പ്ലാനും സ്വാമിജി എം.പി.മന്മഥന് കൈമാറി. പൂങ്കാവനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പള്ളി പണിയുന്നതിന് സമ്മതിച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും ചര്‍ച്ചയ്ക്കും ഇല്ലെന്ന വിവരവും സ്വാമിജി ധരിപ്പിച്ചു.

ആഗസ്റ്റ് 12-ന് കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ ഇരുവിഭാഗം നേതാക്കളും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തി. വൈകുന്നേരം 5.30ന് സ്വാമിജിയും ആക്ഷ്ന്‍ കൗണ്‍സില്‍ നേതാക്കളും സെമിനാരി ഹാളില്‍ പ്രവേശിക്കുമ്പോള്‍ കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും എം.പി.മന്മഥനും ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പും കാത്തിരിപ്പുണ്ടായിരുന്നു. ക്രൈസ്തവ നേതാക്കളും ഉപവിഷ്ടരായി. ബിഷപ്പ് പവ്വത്തില്‍ മാത്രം വന്നില്ല. ബിഷപ്പ് ഉണ്ടെങ്കിലേ ചര്‍ച്ച ആവശ്യമുള്ളൂ എന്ന് സ്വാമിജി ആദ്യം തന്നെ പറഞ്ഞു. അപ്പോഴേക്കും ഒരു ക്രൈസ്തവ പുരോഹിതന്‍ ഏതോ ഒരു പഴയ പുസ്തകം വായിക്കാന്‍ തുടങ്ങി. താളുകള്‍ കീറിപ്പറഞ്ഞ പുസ്തകം നോക്കി പഴയകാല അയ്യപ്പകഥകള്‍ വിവരിച്ചു. ഒരിടത്തും പൂങ്കാവനത്തെപ്പറ്റി പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദഗതി. ഇതുപോലെ കീറിപ്പറിഞ്ഞു പഴയ പുസ്തകങ്ങള്‍ എത്രവേണമെങ്കിലും ഹാജരാക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിയുമെന്നും ഈ ഗീര്‍വാണം കേള്‍ക്കാനല്ല ഞങ്ങള്‍ വന്നതെന്നും സ്വാമിജി ഗൗരവത്തില്‍ പറഞ്ഞപ്പോള്‍ സദസ്സ് നിശബ്ദമായി. ബിഷപ്പ് എവിടെ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ഉടനെ വരുമെന്ന് ഫാദര്‍ നിരപ്പേല്‍ ഉത്തരം നല്‍കി. വിളിച്ചുവരുത്തി അപമാനിക്കാനാണ് ഭാവമെങ്കില്‍ ചര്‍ച്ചയും വേണ്ട ഒത്തുതീര്‍പ്പും വേണ്ട. ഞങ്ങള്‍ ഇതാ പോകുന്നു. സ്വാമിജിയുടെ നേതൃത്വത്തില്‍ ഹൈന്ദവ നേതൃ സംഘം ഹാള്‍വിട്ടു. അപ്പോഴേക്കും കാഞ്ഞിരപ്പള്ളി ബിഷപ്പ്, ഡോ.സെബാസ്റ്റ്യന്‍ മങ്കുഴിക്കരി തുടങ്ങിയവര്‍ എത്തി സ്വാമിജിയുടെ അടുത്തേക്ക് വന്നു. കാത്തിരുന്നു വൈകി. ഇനി ഞങ്ങള്‍ മടങ്ങട്ടെ – സ്വാമിജി കോപാകുലനായി നോക്കി അവരോട് പറഞ്ഞപ്പോള്‍ മറ്റൊന്നും മറുപടി പറയാനുണ്ടായിരുന്നില്ല. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും എം.പി.മന്മഥനും താഴെ റോഡില്‍ കാറിന് സമീപം വന്ന് സ്വാമിജിയോട് മാപ്പ് ചോദിച്ചു. യാതൊന്നും വകവക്കാതെ സ്വാമിജി കാറില്‍ കയറി യാത്രയായി. കോട്ടയം ഇന്ദ്രപ്രസ്ഥം ഹാളില്‍ രാത്രി 9 മണിക്ക് സ്വാമിജിയുടെ അധ്യക്ഷതയില്‍ നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ആഗസ്റ്റ് 26-ന് ഗവര്‍ണര്‍ക്ക് ഭീമഹര്‍ജി നല്‍കിക്കൊണ്ട് പ്രക്ഷോഭം ശക്തിപ്പെടുത്താനായിരുന്നു സമ്മേളന തീരുമാനം.

ഹിന്ദുനേതാക്കളോട് ബിഷപ്പുമാര്‍ കാണിച്ച അവഹേളനത്തില്‍ പ്രതിഷേധിച്ച് തിരുവോണദിവസം (ആഗസ്റ്റ് 28) ഉപവസിക്കാന്‍ സ്വാമിജി നിശ്ചയിച്ചു പത്രങ്ങളിലൂടെ വാര്‍ത്ത പരന്നതോടെ എങ്ങും ബിഷപ്പുമാര്‍ സ്വാമിജിയുമായി നേരിട്ട് സംസാരിച്ചു. ഉണ്ടായ സംഭവത്തില്‍ അവര്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതിനാല്‍ സ്വാമിജി ഉപവാസം ഉപേക്ഷിച്ചു.

ക്രൈസ്തവ നേതൃ നിരയില്‍ അങ്കലാപ്പും ആശയക്കുഴപ്പവും പ്രകടമായി. പടവാളര്‍ സെമിനാരിയില്‍ 7 ക്രൈസ്തവ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ യോഗം ചേര്‍ന്ന് ഹിന്ദുവികാരം മാനിച്ചുകൊണ്ടേ പള്ളിപണിയാവൂ എന്ന് വ്യക്തമാക്കുകയുണ്ടായി. ആ യോഗം നിയോഗിച്ച ബിഷപ്പുമാരുടെ ഉന്നത നേതൃ സമിതി കൊല്ലത്ത് ആഗസ്റ്റ് 19-ന് യോഗം ചേര്‍ന്നു. നിലയ്ക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ അതിര്‍ത്തി നിര്‍ണ്ണയ പ്ലാന്‍ അനുസരിച്ച് കുരിശുമാറ്റി സ്ഥാപിക്കാന്‍ ബിഷപ്പുമാരുടെ നേതൃയോഗം തീരുമാനിച്ചു. ഈ യോഗത്തില്‍ 9 വിവിധസഭാ മേലദ്ധ്യക്ഷന്മാരുടെ സഭാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. ഇതോടെ 6 മാസമായി പുകഞ്ഞു കൊണ്ടിരുന്ന നിലയ്ക്കല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി. ഇതിന്റെ അടിസ്ഥാനത്തില്‍ നിലയ്ക്കല്‍ പ്രക്ഷോഭം താല്‍ക്കാലികമായി പിന്‍വലിച്ചു.

കൂട്ടായ തീരുമാനത്തിനും, നടപടിക്രമങ്ങള്‍ക്കും വേണ്ടി ഇരുവിഭാഗം പ്രതിനിധികളും പുതിയ സ്ഥലം സന്ദര്‍ശിക്കുന്നതിനായി സെപ്തംബര്‍ 23-ന് രാവിലെ പെരിങ്ങാട് ശാസ്താപിള്ളയുടെ വീട്ടിലെത്തി. അവിടെ നിന്നും എല്ലാവരും ഒരുമിച്ച് സ്വാമിജിയുടെയും നിലക്കല്‍ ചര്‍ച്ച് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നിയുക്ത കാതോലിക്കാബാവ മാത്യൂസ് മാര്‍കൂറിലോസിന്റെയും നേതൃത്വത്തില്‍ ആങ്ങാമുഴി വനത്തിലേക്ക് യാത്രയായി. പൂങ്കാവനത്തിന്റെ പരിധിക്ക് പുറത്ത് മറ്റൊരു സ്ഥലം സമവായത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എം.പി.മന്മഥന്‍സാര്‍ സ്‌കെച്ചും പ്ലാനും ഉയര്‍ത്തിപ്പിടിച്ച് ഇരുവരുടേയും അഭിപ്രായങ്ങള്‍ യാത്രക്കിടയില്‍ തേടുന്നുണ്ടായിരുന്നു. പ്ലാപ്പള്ളിയില്‍ നിന്നും 8കി.മീറ്റര്‍ വലത്തോട്ട് മൂഴിയാര്‍ റോഡില്‍ ആങ്ങാമൂഴിയില്‍ 11മണിക്ക് എത്തി. ഉള്‍വനത്തിലേക്ക് യാത്ര തിരിച്ചു. അവിടെ ബഥനി വക ചാപ്പല്‍പ്പള്ളി ഉണ്ട്. അതിന് പിന്നാലെ 2 കിലോമീറ്റര്‍ മലയുടെ സമീപമുള്ള തേവര്‍മലയുടെ പുറത്തുകൂടി ഒഴുകുന്ന ഈ നീര്‍ച്ചാലാണ് പൂങ്കാവനത്തിന്റെ അതിരായതിനാല്‍ അതിന് പുറത്തുള്ള ഏതെങ്കിലും സ്ഥലം ചൂണ്ടിക്കാണിക്കാന്‍ സ്വാമിജി ബിഷപ്പിനോട് ആവശ്യപ്പെട്ടു. മലയുടെ ഉള്‍വാരത്തിലേക്ക് 1.കി.മീറ്റര്‍ നടന്നപ്പോള്‍ വലിയ ഒരു പാറയും നിരപ്പായ സ്ഥലവും കണ്ടെത്തി. ബിഷപ്പിന് അത് ഇഷ്ടപ്പെട്ടു. അതു തന്നെയാവട്ടെ പള്ളിക്കുള്ള പുതിയസ്ഥലമെന്ന തീരുമാനത്തോടെ എല്ലാവരും പിരിഞ്ഞു.

ക്രൈസ്തവ – ഹിന്ദുനേതാക്കള്‍ പരസ്പരം ആലിംഗന ബദ്ധരായി. കഴിഞ്ഞ കാലത്ത് സംഭവിച്ച പാകപ്പിഴകള്‍, കുറ്റപ്പെടുത്തലുകള്‍ എല്ലാം നല്ല അര്‍ത്ഥത്തില്‍ കണ്ട് പൊറുത്തും ക്ഷമിച്ചും ഒരുമിച്ച് കഴിയാമെന്ന് എല്ലാവരും ഏറ്റു പറഞ്ഞു. സ്വാമിജി ചൊല്ലിയ ശാന്തിമന്ത്രം ഏറ്റുചൊല്ലി. ഓം പൂര്‍ണ്ണമിദം, പൂര്‍ണ്ണമിദം, പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യുതേ, പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണമേവാവശിഷ്യതേ. ഓം.ശാന്തി ശാന്തി ശാന്തി!

വരും കാലങ്ങളില്‍ കേരളത്തില്‍ വന്‍ വിസ്‌ഫോടനം ഉണ്ടാക്കിയേക്കാവുന്ന ഭീതിദമാംവിധം കോളിളക്കം സൃഷ്ടിച്ച വലിയൊരു പ്രശ്‌നം ധീരരോദാത്തവും അഭിമാനകരവുമായ ഇടപെടലുകളിലൂടെ, ഉറച്ച കാല്‍വയ്പുകളിലൂടെ സ്വാമിതൃപ്പാദങ്ങളിലേക്ക് ജനസമൂഹത്തിന്റെ വിശ്വാസമാര്‍ജ്ജിച്ചു മുന്നേറാന്‍ കഴിഞ്ഞതാണ് പ്രശ്‌നത്തിന്റെ വിജയരഹസ്യം.

അതുകൊണ്ടും സ്വാമിജി തൃപ്തനായില്ല. നവം.14,15,16 തീയതികളില്‍ നിലയ്ക്കലില്‍ ലക്ഷാര്‍ച്ചന അദ്ദേഹം നടത്തി. പൂക്കള്‍ പുറത്തുനിന്നു ചാക്കിന്‍പടി കൊണ്ടുവന്നും ടെന്റുകള്‍ കെട്ടിയും വിപുലമായ സജ്ജീകരണങ്ങള്‍ നടത്തി.

പോലീസിന്റെയും കുരിശു ഗുണ്ടകളുടെയും തേര്‍വാഴ്ചമൂലം എത്തിനോക്കാന്‍ കഴിയാതിരുന്ന ഹിന്ദുസഹോദരങ്ങള്‍ അഭിമാനത്തോടെ നിര്‍ഭയമായി നിലയ്ക്കലില്‍ വന്ന് – ലക്ഷാര്‍ച്ചനയില്‍ പങ്കെടുത്ത് വലിയൊരു അനുഭവമായിരുന്നു.

15ന് നിലക്ക്ല്‍ ശ്രീകോവിലില്‍ 18 കുടുംബങ്ങളിലെ പമ്പാതീര്‍ത്ഥം ശിവലിംഗ പ്രതിഷ്ഠയില്‍ സ്വാമിജി അഭിഷേകം നടത്തുമ്പോള്‍, പഞ്ചവാദ്യമേളം ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോള്‍, ശംഖുനാദം കൊണ്ട് അന്തരീക്ഷമുഖരിതമായപ്പോള്‍ ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ഇടമുറിയാതെ നമഃശിവായ മന്ത്രം ഒഴുകിയപ്പോള്‍ ആരുടെ ശ്രദ്ധയിലും പെടാതെ ഒരു ലോറി നിലയ്ക്കല്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തുകൂടി നിശബ്ദമായി കടന്നുപോയി. 6-7 മാസം കേരളത്തില്‍ വര്‍ഗ്ഗീയ വിഷം വമിച്ച് ജനമനസ്സുകളെ കുത്തിനോവിച്ച എ.ഡി.52-ലെ സെന്റ് തോമസ്സിന്റെ കുരിശ് ആ ലോറിയിലിട്ട് ഒരു വിലാപ യാത്രപോലെ ആരോരുമറിയാതെ കടന്നുപോയി. പക്ഷേ സ്വാമിജി അത് മുന്‍കൂട്ടി കണ്ടിരുന്നു. ലക്ഷാര്‍ച്ചന തുടങ്ങും മുമ്പ് പറഞ്ഞു. ബ്രഹ്മകലശം ആടുമ്പോള്‍, അതിന്റെ മൂട് ഇളകും. പിന്നെ പൊടിപോലുമുണ്ടാവില്ല.
[7/30, 11:49 PM] കൃഷ്ണകുമാർ.എ.വി: *ഹിന്ദു പെൺകുട്ടികളെ മതം മാറ്റാൻ പ്രേരിപ്പിക്കുന്നത് കൂട്ടുകാരികളായ മുസ്ലിം പെൺകുട്ടികൾ* തന്നെയെന്നു ഒട്ടേറെ തെളിവുകൾ പറയുന്നു. *ലവ് ജിഹാദിൽ* ഏറ്റവും വലിയ പങ്കു വഹിക്കുന്നത് കൂടെ പഠിക്കുന്നതും അല്ലാത്തതുമായ മുസ്‌ലിം *സ്ത്രീകൾ.* സുഹൃത്തുക്കളുടെ പൂർണവിവരങ്ങളും ഫോൺ നമ്പറുമൊക്കെ കൊടുത്തു കൂട്ടുകാരികളെ *ജിഹാദി*കളുടെ വലയിൽ പെടുത്താൻ സഹായിക്കുന്നത് ഏറ്റവും അടുത്ത സുഹൃത്തുക്കളായി ഭാവിച്ചു നടക്കുന്ന ഇവരാണത്രെ.

എന്റെ ഒരു അടുത്ത സുഹൃത്തിന്റെ മകളുടെ ഒരനുഭവം പറയാം. *എറണാകുളം കുസാറ്റിൽ എഞ്ചിനീറിംഗിന് പഠിക്കുന്ന ഈ കുട്ടിയുടെ പിറകെ കഴിഞ്ഞ 6-7 മാസങ്ങളായി ഒരു മുസ്ലിം പയ്യൻ നടക്കുന്നു. _ഇമെയിൽ വഴിയും SMS-Whatsapp വഴിയും സന്ദേശങ്ങൾ അയക്കുക, ഈ കുട്ടി പോകുന്നിടത്തൊക്കെ കാത്തു നിൽക്കുക, തുടങ്ങി നിരന്തരം പെൺകുട്ടിയെ ഫോളോ ചെയ്തു കൊണ്ടേയിരുന്നു._ ഒപ്പം ക്ലാസ്സിലെ മുസ്ലിം പെൺകുട്ടികൾ വഴി നിരന്തരം സമ്മർദ്ദങ്ങളും. _കുറെ നാളായില്ലേ അവൻ നിന്റെ പിന്നാലെ നടക്കുന്നു, അവനോട് മിണ്ടിയാൽ എന്താ കുഴപ്പം തുടങ്ങി പല തരത്തിലും കുട്ടിയെ മാനസികമായി സമ്മർദ്ദത്തിലാക്കി._*

പെൺകുട്ടി *ഒരു അനുകൂല മറുപടിയും കൊടുക്കാത്തത് കൊണ്ട്* അവനെ പിന്നെ കണ്ടേയില്ല, എന്നാൽ *ഒരു മാസത്തിനുള്ളിൽ മറ്റൊരു മുസ്ലിം പയ്യൻ പ്രത്യക്ഷപ്പെട്ടു, മറ്റവനെ പോലെ തന്നെ നിരന്തരം ശല്യവും തുടങ്ങി.*

ഗതികെട്ടു കുട്ടി കാര്യങ്ങൾ അച്ഛനോട് പറഞ്ഞു. അച്ഛൻ പ്രിൻസിപ്പാളിനെ കണ്ടു കാര്യങ്ങൾ വിശദമാക്കുകയും തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്, *ഇത്രയും നാൾ അവനു വേണ്ട എല്ലാ സഹായവും ചെയ്തത് കൂടെ നടക്കുന്ന ഏറ്റവും നല്ല _സുഹൃത്തുക്കൾ_ തന്നെയാണ് എന്നതാണ്. ഈ കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും _ലവ് ജിഹാദ്_ ഗ്രൂപ്പിന് നൽകിയത് ഇവരാണത്രെ.*

_കൂട്ടുകാരികളെ ചതിച്ചു_ എന്നും പറഞ്ഞ് ആ മുസ്ലിം പെൺകുട്ടികൾ ഇവളോട് ഇപ്പൊ മിണ്ടാറുമില്ലത്രേ. അറിയുക *നമ്മുടെ പെൺകുട്ടികൾ കടന്നു പോകുന്നത് വളരെ വലിയ സമ്മർദ്ദങ്ങളിലൂടെയാണ്. അതിലേറെ വലിയ വലിയ പ്രലോഭനങ്ങളിലൂടെയും.*

അതി വിശാലമനസ്ക്കരായ അച്ഛനമ്മമാർ യാഥാർഥ്യം മനസ്സിലാക്കുന്നത് *മകൾ സിറിയയിലോ യമനിലോ ഉള്ള കാമ ഭ്രാന്തൻമാരുടെ അടുക്കൽ* എത്തിയതിനു ശേഷം മാത്രമാണ്. *കഞ്ചാവ് കടത്താനും ആയുധങ്ങൾ കടത്താനും കണ്ട മുക്രിയുടെ കാമ ഭ്രാന്ത് തീർക്കാനും നമ്മുടെ മക്കളെ ഉപയോഗിക്കുന്നു* എന്ന അതി ഭീകരമായ അവസ്ഥ നമ്മൾ തിരിച്ചറിയേണ്ടതാണ്.

കഴിഞ്ഞ *അഞ്ചു വർഷത്തിനിടയിൽ 6,000 ത്തോളം കുട്ടികളാണ് കേരളത്തിൽ നിന്നു മാത്രമായി മതം മാറ്റപെട്ടത്. ഇതിൽ പകുതിയിലധികം പേരും എവിടെയാണെന്ന് സ്വന്തം മാതാപിതാക്കൾക്കു പോലും അറിയില്ല. ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ ലിസ്റ്റും ഏകദേശം ഇത്രതന്നെ വരുമത്രെ. മുസ്‌ലിം ചെറുപ്പക്കാരുടെ കൂടെ സ്വന്തം കുഞ്ഞുങ്ങളെയും കൂട്ടി വരെ ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണവും ഒട്ടേറെ ഉണ്ടത്രേ.*

എന്തു പറ്റി നമ്മുടെ കുട്ടികൾക്ക് ? ആർക്കും എന്തും തോന്നിയത് പോലെ ചെയ്യാവുന്നത്ര പാവങ്ങളും കഴിവില്ലാത്തവരുമായിപ്പോയോ ഹിന്ദു സ്ത്രീകൾ ?

*കുട്ടികളെ കൂട്ടിലടച്ച്‌ പരസ്യമായി തീ കൊടുത്തു കൊല്ലുക, സ്ത്രീകളെ നഗ്നരാക്കി കവലകളിൽ കച്ചവടം നടത്തുക, കുരുന്നുകളെയും സ്ത്രീകളെയും ജീവനോടെ കുഴിച്ചു മൂടുക തുടങ്ങിയ പ്രാകൃത സമ്പ്രദായങ്ങളോട് താല്പര്യം കാണിക്കുന്നവർ* ജീവിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നു നമ്മൾ തിരിച്ചറിയുക.

*_കുറച്ചു നേരമെങ്കിലും ടിവി-സീരിയൽ ഓഫ് ചെയ്ത് തന്റെ മകൻ അല്ലെങ്കിൽ മകൾ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക._ തെറ്റിലേക്ക്‌ പോകാതെ അവരെ നല്ല വഴിയിലേക്കു നയിക്കാൻ സഹായിക്കുക. അവരുടെ ഏറ്റവും നല്ല ഫ്രണ്ട്‌ അച്ഛനും അമ്മയുമാവട്ടെ.!

വാര്‍ത്ത.
[8/1, 9:59 AM] കൃഷ്ണകുമാർ.എ.വി: ഉറങ്ങു ഹിന്ദു സമൂഹമേ....🙏
സ്വന്തം സഹോദരികൾ..
സ്നേഹം തേടി മരണത്തിലേക്ക് ചതിക്കപ്പെട്ട് വീഴുപ്പോഴും....
പല കൊടികളിൽ കെട്ടിപ്പിടിച്ച് അഭിമാനം കൊള്ളുന്ന..പട്ടികൾ... ആയി മാറിയല്ലോ ഹിന്ദു സമൂഹം...

സ്‌കൂളുകൾ..... കോളേജുകൾ.... ഹോസ്റ്റലുകൾ....... മോബൈയിൽ ഷോപ്പുകൾ....... കച്ചവട സ്ഥാപനങ്ങൾ...... കല്യാണ ബ്യൂറോകൾ.... തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഇവരുടെ ടീം വർക്ക് ചെയ്യുന്നു...

            പെൺകുട്ടികളെ സ്നേഹത്തിന്റെ പേരിൽ കെണിയിൽ വീഴ്ത്താൻ പരിശീലനം കൊടുക്കുന്ന സെല്ലുകൾ എല്ലാ ജില്ലയിലും ഇവർ നടത്തുന്നുണ്ട്....

ഈ കഠിന പരിശീലനം കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നവർ ഒരേ സമയം 5 പേരെ വരെ തന്റെ കെണിയിൽ കുരുക്കി മതപo ശാലകളിൽ എത്തിക്കണം...

ഒരു കുട്ടിക്ക് 5 ലക്ഷം രൂപ മുതലാണ് വിലയിടുന്നത്..
വിദ്യാഭ്യാസവും.... പെൺകുട്ടിയുടെ വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിയും..... ഒരു മകൾ മാത്രമുള്ള വീടുകളിലെ കുട്ടികളും... (ഒരു മകൾ മാത്രം മെ ഉള്ളു എങ്കിൽ ഭീഷണിപ്പെടുത്തി..അ കുടുംബത്തെ ഒന്നാകെ മതം മാറ്റിക്കും)
ഇത് അനുസരിച്ച് ആയിരിക്കും കുട്ടികളുടെ വിലയിടുന്നത്...

വ്യാജ സ്നേഹം അഭിനയിച്ച്.. പെൺകുട്ടികളെ അവരുടെ വരുതിയിലാക്കും.. എല്ലാം നഷ്ടപ്പെടുത്തി...ഒന്നുക്കിൽ മരണം അല്ല എങ്കിൽ മതം മാറൽ എന്ന അവസ്ഥയിൽ എത്തിക്കും....

പെൺകുട്ടികൾ അടങ്ങുന്ന ടീം തന്നെ ഇതിനായി പ്രവർത്തിക്കുന്നു... ചന്ദനക്കുറിയും.. ഹിന്ദു പേരുകളും.. ചരട് പോലുള്ള ഹിന്ദു അടയാളങ്ങളും ഇതിനായി ഇവർ ഉപയോഗിക്കുന്നു....

വിവാഹ വാഗ്‌ധാനം നൽകി മതപഠനത്തിനായി അവരുടെ കേന്ദ്രങ്ങളിൽ എത്തിക്കുന്നു..
മുന്ന് മാസത്തേ മതപഠനത്തിന് ശേഷം കല്യാണം എന്ന് പറഞ്ഞ് ധരിപ്പിച്ച്.... അവരെ മതപഠനകേന്ദ്രത്തിന് ഉള്ളിലാക്കി.. അവൻ അവന്റെ പൈസയും വാങ്ങി..
അടുത്ത ഇരയുടെ അടുത്തേക്ക് പോകുന്നു...

ഈ മതപഠനകേന്ദ്രങ്ങളിൽ പരിശോധന നടത്തി നരകയാതന അനുഭവിക്കുന്ന ഹിന്ദു പെൺകുട്ടികളെ രക്ഷപ്പെടുത്താൻ.... ഒരു സർക്കാരും തയാറാകുക ഇല്ല.. അവർക്ക് അധികാരത്തിൽ ഇരിക്കാൻ മുസ്ലിം വോട്ടും.. തീവ്രവാദികളുടെ സഹായവും വേണം....

ഈ മൂന്നു മാസത്തെ പഠനത്തിനു ശേഷം പെൺകുട്ടികളെ തുടർപഠനത്തിന് എന്ന് പറഞ്ഞ് വിധേശ രാജ്യങ്ങളിലേക്ക് കടത്തുന്നു...

അവിടെ ജിഹാദി ജയിലുകളിൽ അടയ്ക്കപ്പെടുന്ന ഈ പെൺകുട്ടികളെ.... മുസ്ലിം കുട്ടികളെ ഉൽപാദിപ്പിക്കാനുള്ള ഒരു യന്ത്രം മാത്രമായി ഉപയോഗിക്കുന്നു.....

മുസ്ലിം തീവ്രവാദികളാൽ ഗർഭിണിയാക്കുന്ന ഇവരെ..
ഗർഭാവസ്ഥയിൽ 24 മണിക്കൂറും ഖുറാൻ മാത്രം പഠിപ്പിക്കുകയും വായിപ്പിക്കുകയും... മർദ്ധിക്കുകയും ചെയ്യുന്നു....
ഗർഭാവസ്ഥയിൽ ഇങ്ങനെ ചെയ്താൽ ജനിക്കുന്ന കുഞ്ഞ് ഒരു തികഞ്ഞ മത തീവ്രവാദിയായി മാറും എന്ന് അവർക്ക് അറിയാം....

പ്രസവശേഷം കുഞ്ഞിനെ അമ്മയിൽ നിന്നും മാറ്റുന്നു...
ഇങ്ങനെ ഒരാളിൽ നിന്ന്.മൂന്ന് പ്രസവങ്ങൾ വരെ നടത്തി കുഞ്ഞുങ്ങളെ എടുത്തിട്ട്... ഇവരെ മറ്റ് ജയിലുകളിലേക്ക് മാറ്റുന്നു.

ഇവരെ യുദ്ധത്തിൽ പക്കെടുക്കുന്ന ജിഹാദികൾക്ക് ലൈഗിക സുഖത്തിനു വേണ്ടി ഉപയോഗിക്കാൻ ഇട്ട് കൊടുക്കുന്നു...

ആയിരക്കണക്കിന് ജയിലുകൾക്ക് ഉള്ളിൽ... ഒന്നിൽ ഒരു തുണ്ട് തുണി പോലും ഇല്ലാതെ..ചുടും  തണുപ്പും ഏറ്റ്..
മാറി മാറി വരുന്ന മത ഭ്രാന്തൻമാരുടെ നിരന്തരമായ പീഢനങ്ങൾക്ക് വിധേയമായി നരകയാതന അനുഭവിച്ച്.. മരിച്ച് മണ്ണടിയുന്നു.....

ഓർക്കുക......

        സ്ത്രീയെ ദൈവമായി കാണുന്ന ഒരു മതത്തിൽ നിന്നും...
സ്ത്രീയെ അടിമയായി കാണുന്ന ഒരു മതത്തിലേക്ക്.....
താൽക്കാലിക സ്നേഹവും... സുഖവും....... തേടി പോകുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന നരകതുല്യമായ ജീവിതം...

ഒരിക്കൽ അവരുടെ വലയിൽ വീണാൽ പിന്നെ ഒരിക്കലും തിരിച്ച് വരാൻ കഴിയില്ല എന്ന സത്യം ഓരോ പെൺകുട്ടികളും തിരിച്ചറിയുക..

സ്വന്തം ഭാര്യയെ.... സഹോദരിയെ....... അമ്മമാരെ........
സ്നേഹത്തിന്റെ ചതിയിൽ കുടുക്കി തീവ്രവാദികൾക്ക് കാഴ്ചവയ്ക്കാൻ കൊണ്ട് പോകുപ്പോൾ.............

ഓരോ പാർട്ടിക്കൊടിയും നെഞ്ചിൽ ചേർത്ത് പിടിച്ച് അഭിമാനം കൊള്ളുന്ന...
ഹിന്ദു നാമധാരികളായ.....
ഹിന്ദു മത ദ്രോഹികളെ......

ഒരു കാലത്ത് ലോകത്തിന് മുഴുവനും വെളിച്ചം നൽകി മുന്നോട്ട് നയിച്ച ഭാരത സംസ്കാരത്തെ.....
സ്നേഹസംസ്കാരത്തെ...
സനാതന ധർമ്മത്തെ......
നശിപ്പിക്കുന്നവരെ എതിർക്കാൻ നട്ടെല്ലില്ലാത്ത....പ്രതികരണ ശേഷി നഷ്ടപ്പെട്ട....
ഒന്നിനും കൊള്ളാത്ത.. പാഴ് ശരീരം ആയി പോയൊ...
നമ്മൾ ഹിന്ദുക്കൾ...

ലക്ഷങ്ങൾ.. കോടികൾ.. ജീവൻ നൽകി സംരക്ഷിച്ച ഈ സംസ്കാരത്തെയും....
നമ്മുടെ സഹോദരിമാരെയും..
സംരക്ഷിക്കാൻ...
രാഷ്ട്രിയ പാർട്ടികളെയും......
ജാതി ചിന്തകളെയും.....
വർണ്ണവിവേചനങ്ങളെയും...
വലിച്ച് എറിഞ്ഞ്..

നമ്മൾക്ക് ഒന്നിച്ച് മുന്നിട്ടിറങ്ങാം..

പല പല ജലതുള്ളികൾ ചേർന്ന്‌ ഒരു കടലായി മാറുന്നതു പോലെ....
നമ്മൾക്ക് ഒന്നിച്ച് ഒരേ മനസോടെ... ഹിന്ദു മത സംരക്ഷണത്തിന്റെ കടലായി മാറാം.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
[8/1, 6:31 PM] കൃഷ്ണകുമാർ.എ.വി: അന്ധന്‍ ആനയെ കണ്ട അവസ്ഥയിലുള്ള അഭിപ്രായമാണ് ബിജെപി- ആര്‍എസ്എസ് സംഘടനകളെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്......

ആര്‍എസ്എസിനും ബിജെപിക്കും രണ്ടു നാവുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ കോടിയേരി പ്രസ്ഥാവിച്ചത്. ഇതിനുമുമ്പ് ചൊരിഞ്ഞ ആക്ഷേപങ്ങളും ആയുധങ്ങളുമൊന്നും ബിജെപി ആര്‍എസ്എസ് സംഘടനകളെ തകര്‍ക്കാനോ തളര്‍ത്താനോ ഉപകരിച്ചിട്ടില്ല.....

അതേ സമയം ആക്ഷേപം ചൊരിഞ്ഞവര്‍ ക്ഷീണിച്ചതാണ് അനുഭവം. നെഹ്‌റുവിനു ശേഷം കേന്ദ്രത്തില്‍ ഇ എം എസ് എന്നെഴുതിയ ചുമരുകള്‍ കമ്മ്യുണിസ്റ്റുകാരെ നോക്കി കൊഞ്ഞനം കുത്തുകയാണ്. അഖിലേന്ത്യാ തലത്തില്‍ പടര്‍ന്ന് പടര്‍ന്ന് പന്തലിക്കാന്‍ ഒരുങ്ങിപുറപ്പെട്ട സിപിഎം ഇന്നൊരു പ്രാദേശിക പാര്‍ട്ടിയുടെ തലത്തിലേക്ക് ചുരുങ്ങി.....

17 സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിച്ച കമ്മ്യണിസ്റ്റ് പാര്‍ട്ടി ഒന്നുരണ്ടു സംസ്ഥാനങ്ങളിലെക്കൊതുങ്ങി. നവതി പിന്നിട്ട കമ്മ്യുണിസ്റ്റ് പാര്‍ട്ടികളെ നാശത്തിന്റെ നാളുകളാണ് കാക്കുന്നത്.
സമപ്രായമായ ആര്‍എസ്എസ് പടര്‍ന്നു പന്തലിച്ചു. 35 വര്‍ഷം പ്രായമായ ബിജെപിയാകട്ടെ 14 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നു. 25 സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുണ്ട്. ലോകസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള ബിജെപിക്ക് മാത്രം 62 പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍ പാര്‍ലമെന്റ് അംഗമുണ്ട്. ഇതുകൊണ്ടുതന്നെ ബിജെപി ദളിത് വിരുദ്ധമെന്ന ആക്ഷേപത്തിന്റെ മുനയൊടിയുകയാണ്.....

ആയിരം ജന്മമെടുത്താലും കോടിയേരിമാര്‍ക്ക് ആര്‍എസ്എസ്-ബിജെപി സംഘടനകളെ തിരിച്ചറിയാന്‍ കഴിയില്ല. അനുകരണങ്ങളിലൂടെ ആര്‍എസ്എസ്-ബിജെപി സംഘടനകളുടെ ശക്തിയിലെത്താന്‍ കഴിയുമോ എന്ന പരീക്ഷണത്തിലാണവര്‍. ശ്രീകൃഷ്ണജയന്തിയും ശ്രീചട്ടമ്പിസ്വാമി ജയന്തിയും ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളും ആഘോഷിക്കാനുള്ള തയ്യറെടുപ്പ് അതിന്റെ ഭാഗമാണ്.......

മാര്‍ക്‌സിനെ ഉപേക്ഷിച്ച് മഹര്‍ഷിമാരെ ആശ്രയിക്കുന്ന സിപിഎം, രാഷ്ടീയത്തിലെ മാരീചനാണ്. സത്യവും ധര്‍മ്മവും അവരുടെ ആശയത്തിലും പ്രവര്‍ത്തനത്തിലുമില്ല. ലക്ഷ്യമാണവര്‍ക്ക് മുഖ്യം. മാര്‍ഗം എന്തുമാവാം.അത് ഭാരതീയമല്ല.ഭാരതീയമല്ലാത്തതൊന്നും ഭാരതത്തിൽ ശ്വാശ്വതമായി
 നിലനില്‍ക്കാനാവില്ല.
[8/5, 7:51 AM] കൃഷ്ണകുമാർ.എ.വി: ഹൈന്ദവ സംസ്കാരം

ഭാരതീയ സംസ്കാരം പഠിക്കുന്ന ആരും ആദ്യം പഠിക്കേണ്ടത് ആരാണ് ഹിന്ദു എന്നതാണ്
വിഷ്ണുപുരാണവും പദ്മപുരാണവും ബൃഹസ്പതി സംഹിതയും പറയുന്നത് ശ്രദ്ധിക്കൂ
“ആസിന്ധോ സിന്ധുപര്യന്തം യസ്യ ഭാരത ഭൂമികാഃ
മാതൃഭൂഃ പിതൃഭൂശ്ചെവ സവൈ ഹിന്ദുരിതിസ്മൃതഃ”
ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ദേശത്തെ മാതൃഭൂമിയായും പിതൃഭൂമിയായും കരുതി ആരാധിക്കുന്നവരാരൊക്കെയാണോ അവരെയാണ് ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്.
“ഹിമാലയം സമാരഭ്യം യാവത് ഹിന്ദു സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷതേ”
ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ദേവനിര്‍മ്മിതമായ ഈ ദേശത്തെ ഹിന്ദുസ്ഥാനം എന്നു വിളിക്കുന്നു.
അതായത് ഹിന്ദു എന്നത് മതമല്ല മറിച്ച് ഭാരതത്തെ ഈശ്വര തുല്ല്യം ആരാധിച്ച് ഇവിടെ നിലനിന്നിരുന്ന ആചാര, വിചാര, വിശ്വാസ, സങ്കല്‍പങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിച്ച ഒരു ജനതയുടെ സംസ്കാരമാണ് ഹിന്ദുത്വം
മതം എന്ന വാക്കിന്‍റെ അര്‍ത്ഥം അഭിപ്രായം എന്നു മാത്രമാണ്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനും അഞ്ചാം ക്ലാസ്സില്‍ ക്ലാസ്സില്‍ പഠിക്കുന്നവനും പത്താം ക്ലാസ്സില്‍ പഠിക്കുന്നവനും
ഡിഗ്രിക്കും പിഎച്ച്ഡിക്കും പഠിക്കുന്നവനും ഒരൊറ്റ പുസ്തകം കൊടുത്ത് പഠിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും. മനുഷ്യന്‍റെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് പുസ്തകുവും മാറണ്ടെ?
എന്നാല്‍ ഹിന്ദുക്കള്‍ ഒരാളുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരല്ല മറിച്ച് ആയിരക്കണക്കിന് ഋഷിവര്യന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആയിരക്കണക്കിന് വിഷയങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതി നമുക്ക് മുന്നില്‍ വെച്ചിട്ട് പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാന്‍.ഭാരതീയ സംസ്കാരം പഠിക്കുന്നവര്‍ നാം സ്കൂളില്‍ പഠിക്കുന്നതു പോലെ ഏറ്റവും താഴത്തെ ലെവലില്‍ നിന്നും പഠിച്ചു തുടങ്ങണം
എറ്റവും താഴത്തെ ലെവല്‍ – കഥകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന പുരാണങ്ങള്‍
പിന്നീട് കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സന്ദേശങ്ങള്‍ നല്‍കുന്ന മഹാഭാരതം
കുറച്ച് കൂടി ഉയര്‍ന്നാല്‍ അനുഭവങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന രാമായണം
അതിലും ഉയര്‍ന്നാല്‍ സന്ദേശങ്ങള്‍ മാത്രമുള്ള വേദങ്ങള്‍
അതിലും കുറേക്കൂടി ഉയര്‍ന്നാല്‍ ജീവിത സത്യങ്ങള്‍ പഠിപ്പിക്കുന്ന ഉപനിഷത്തുക്കള്‍
അങ്ങനെ വ്യക്തിയുടെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് നമുക്ക് വിവിധ ഗ്രന്ഥങ്ങള്‍ ഉണ്ട്
ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല നമ്മുടെ ഈശ്വരനെ ആരാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഏഴു തലമുറയെ നശിപ്പിക്കുമെന്ന്. അതുപോലെ ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്‍റെ ഗ്രന്ഥത്തില്‍ മാത്രമെ ശരിയുള്ളൂവെന്ന്. പകരം നമ്മള്‍ പറഞ്ഞത്
“ആകാശാത് പഥിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വ ദേവ നമസ്തുഭ്യം
കേശവം പ്രതി ഗച്ഛതി”
ആകാശത്തു നിന്നു പെയ്യുുന്ന മഴത്തുള്ളികള്‍ ചാലുകളായി തോടുകളായി പുഴകളായി നദികളായി അവസാനം മഹാസാഗരത്തില്‍ എത്തിച്ചേരുന്നതു പോലെ ഏത് ഈശ്വരനെ ആരാധിച്ചാലും അവയെല്ലാാം ഒരേ ചൈതന്യത്തിലേക്ക് എത്തിച്ചേരും എന്നു പറഞ്ഞവരാണ് ഹിന്ദുക്കള്‍.
“ആനോ ഭദ്രാഃ കൃതവോയന്തു വിശ്വതഃ”
നന്‍മ നിറഞ്ഞ സന്ദേശങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഞങ്ങളിലേക്ക് വന്നു ചേരട്ടെ എന്നു പ്രാര്‍ത്ഥിച്ചവരാണ് ഭാരതീയര്‍
അത് ബൈബിളില്‍ നിന്നോ, ഖുര്‍ആനില്‍ നിന്നോ, മാര്‍ക്സിസത്തില്‍ നിന്നോ,കമ്യൂണിസത്തില്‍ നിന്നോ എവിടെ നിന്നു വേണമെങ്കിലും സ്വീകരിക്കാം. നന്മ നിറഞ്ഞതാവണമെന്നേ ഉള്ളൂ.
അതുകൊണ്ട് നിങ്ങള്‍ ഏതു വിഭാഗത്തില്‍ പെട്ടവനായാലും മാര്‍ക്സിസ്റ്റുുകാരനോ, കോണ്‍ഗ്രസ്സുുകാരനോ, ബി.ജെ.പി ക്കാരനോ, ഇടതുപക്ഷക്കാരനോ, വലതുപക്ഷക്കാരനോ, മദ്ധ്യപക്ഷക്കാരനോ ആരുമാവട്ടെ ഒരിക്കലും പാര്‍ട്ടി മാറാതെ ആ പാര്‍ട്ടിയില്‍ തന്നെ നിന്നുകൊണ്ട് അഭിമാനത്തോടുകൂടി പറയാന്‍ കഴിയണം ഞാന്‍ ഒരു ഹിന്ദുവാണെന്ന്.
[8/5, 7:34 PM] കൃഷ്ണകുമാർ.എ.വി: ✍✍നമ്മുടെ പൈതൃകം✍✍
        🔯🔯🔯🔯🔯🔯🔯

      🌻ലോകത്തിന്റെ  മുഴുവൻ നന്മക്കും  വേണ്ടി  പ്രാർഥിച്ചിരുന്ന  ഒരു  രാഷ്ട്രമായിരുന്നു  ✨ഭാരതം✨🌺

 ഭാരതത്തിലെ  ഓരോ  മംഗളകർമവും   അവസാനിച്ചിരുന്നത്  ✨""ലോക  സമസ്ത  സുഖിനോ ഭവന്തു""✨  എന്ന  മന്ത്രം  ചൊല്ലിയായിരുന്നു .

🏻1947 വരെ  വിദേശികൾ  നശിപ്പിച്ച  👉""നമ്മുടെ""  സംസ്കാരം  പിന്നീട്  👉""നമ്മൾ""  തന്നെ  നശിപ്പി ച്ചു .

ലോഹതന്ത്രവും  ആരോഗ്യ  ശാസ്ത്രവും ,ഗണിത  ശാസ്ത്രവും 📐📏🔐 ജ്യോതിഷവും  എല്ലാം  ഭാരതത്തിന്റെ  സംഭാവനയാണ് .

🏻AD  പത്താം  നൂറ്റാണ്ട്  വരെ  👉""4  അക്ക  സംഖ്യ"" എഴുതാൻ  അറിവില്ലാത്ത 👉യുറോപ്യൻ മാരുടെ  മുന്നിൽ  ‘👉അരിതമാറ്റിക് പ്രോവിഷനും’  ‘👉ജോമെട്രിക്ക് പ്രോവിഷനും’ ഉപയോഗിച്ച്  വേദമന്ത്രങ്ങൾ  ചൊല്ലിയിരുന്നവരാണ്  ഭാരതീയർ .

🏻👉"യജുർവേദ""ത്തിൽ.......     .AD  1500 നു  ശേഷം കണ്ടുപിടിച്ച  ഈ  ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത്   👉""യൂറോപ്യൻസ് "" ആണെന്നാണ്‌  നമ്മൾ   പുസ്തകങ്ങൾ    നോക്കി  പഠിച്ചി ട്ടുള്ളത്‌.  

🏻പക്ഷെ  നമ്മുടെ  ഭാരതത്തിന്‌   5000  വർഷങ്ങൾക്ക്  മുൻപ്    അവയെ  കുറിച്ച്  അറിവുണ്ടായിരുന്നു

 🏻 AD  400 നു  ശേഷം  AD  1500  വരെ  നൂറുകണക്കിന്  രസതന്ത്ര പുസ്തകങ്ങൾ   ഭാരത്തിൽ  എഴുത്പെട്ടിട്ടുണ്ട് 👉.രസരത്നാകരം ,   രസസമുച്ചയം, 👉രസേന്ദ്രസാരസർവ്വസ്സ്വം ,👉രസ്സേന്ദ്രചൂടാമണി , തുടങ്ങിയ  പുസ്തകങ്ങൾ  എല്ലാം  തന്നെ  ✨നാഗാർജ്ജുന✨നെ  പോലുള്ള  പ്രഗൽഭരായ  രസ തന്ത്രജ്ഞരാൽ  എഴുതപെട്ടിട്ടുള്ളതാണ് .

🔥ഈ  പുസ്തകങ്ങളിലെല്ലാം  ഓരോരോ  കെമിക്കലുകൾ  എങ്ങിനെയെല്ലാം  ഉപയോഗിക്കണം  എന്ന്  വ്യക്തമായി  പ്രതിപാദിച്ചിട്ടുണ്ട്  .

🏻കൂടാതെ  സ്വർണം ,വെള്ളി  ടിൻ ,ലെഡ് , അയേൻ ,കൊപെർ ,മെർകുറി ,എന്നീ മെറ്റലുകൾ  എപ്രകാരമാണ്  👉പ്രോസസ്  ചെയ്യേണ്ടത് എന്ന്  വ്യക്തമായി   പ്രതിപാദിക്കുന്നു.

🏻പ്രകാശത്തിനു   7 നിറങ്ങൾ   ഉണ്ടെന്നു  കണ്ടുപിടിച്ചത👉് 'സർ  ഐസക്ന്യൂട്ടണ്‍ ' അല്ല .  👉""വിശ്വാമിത്ര മഹർഷി""  ആണ് ,🔅🇺🇸സൂര്യദേവൻ  തന്റെ 7🌈  നിറങ്ങൾ  ഭൂമിയിലീക്ക്  അയക്കുന്നു  എന്ന്  👉വേദങ്ങളിൽ  എഴുതിയത് കാണുക

⚡പ്രകാശം  സഞ്ചരിക്കുന്നു എന്ന്  കണ്ടെത്തിയതും 👉'സർ  ഐസക്ന്യൂട്ടണ്‍  അല്ല.   ഒരു നിമിഷത്തിന്റെ  പകുതി  സമയം  കൊണ്ട് 2022  യോജന  വേഗത്തിൽ  പ്രകാശത്തെ  ഇങ്ങോട്ടയക്കുന്ന  സൂര്യദേവാ  അങ്ങേക്ക്  പ്രണാമം എന്ന് പറഞ്ഞത്  👉വിജയനഗരം  സാമ്രാജത്തിലെ  ഹരിഹരന്റെയും ഗുപ്തന്റെയും   ആസ്ഥാന പുരോഹിതനായ 👉✨"സയണാചാര്യൻ" ✨ ആണ്.

👉ന്യൂട്ടൻ  👉ഗ്രാവിറ്റി  കണ്ടുപിടിക്കുന്നതിനു മുൻപ്  ഭാരതീയ  ജ്യോതി  ശാസ്ത്രത്തിൽ  ഗ്രാവിറ്റിക്ക്  👉'ഡഫനിഷൻ'  ഉണ്ടായിരുന്നു .

🏻ആകാശത്തിലുള്ള  സോളിഡ്  മെറ്റിരിയൽസ്‌നെ   ഭൂമി  അതിനെ  ശക്തികൊണ്ട്  ആകർഷിക്കുന്നു .  👉ഇതൊന്നിനെയാണോ ആകർഷിക്കുന്നത്  അത്  താഴെ  വീഴുകതന്നെ ചെയ്യും .

🏻തുല്യ  ശക്തികൊണ്ട്  ആകർഷിക്കുന്ന  ജ്യോതിർ ഗോളങ്ങൾ    വീഴുകയില്ല   👉""ഭാസ്കരാചാര്യ "" (1114–1185) എഴുതിയ  ഈ വരികൾ സിദ്ധാന്തശിരോമണി  എന്ന  പുസ്തകത്തിൽ   👉""ഭുവനകോശം "" എന്ന ഭാഗത്തിൽ  ആറാം  അധ്യായത്തിൽ  നിങ്ങൾക്ക്  വായിക്കാൻ ആകും..

🏻ഭൂമി  ഉരുണ്ടതാണെന്നും  സൂര്യന്  ചുറ്റും  കറങ്ങുന്നു  എന്നും  കണ്ടുപിടിച്ചത്  👉""ആര്യഭടൻ""  ആണ് !!

🏻ഇന്ന്  നമ്മൾ  ഇതിനെല്ലാം  പേര്  വിളിക്കുന്നത്‌  👉ഗലീലിയോയെയും  ,👉കൊപെർ നിക്കസ്സിനെയും ,👉റ്റൈക്കൊബ്ലാണ്ട്നെയും    ആണ് .

🏻 AD  449 ൽ  ആര്യഭടാചാര്യൻ  ഒന്നാമൻ  അദ്ദേഹത്തിന്റെ 23മത്തെ  വയസ്സില  എഴുതിയ  ✨“ആര്യാഭടീയം” ✨ എന്ന  ഗ്രന്ഥം  ഭാരതത്തിലെ 📚 ✨""ജ്യതിർഗണിതശാസ്ത്ര  പട്ടികയിൽ  ഒന്നാമതായി  നിൽക്കുന്നു .

🏻ഭൂമിയുടെ  ഗോളാകൃതിയെ  കുറിച്ചും ഭൂമി  സൂര്യന് ചുറ്റും  കറങ്ങുന്നതിനെ  കുറിച്ചും  👉""ഭുമിയുടെ   Rotation ""നെ   കുറിച്ചും   👉""Revolution ""നെ   കുറിച്ചും  അതിന്റെ  Speed നെ   കുറിച്ചും  വ്യക്തമായി  എഴുതിയ  ✨‘ആര്യഭടീയം’ ✨ അത്യുജ്ജലമാണ്  എന്നത് കൊണ്ടുതന്നെയാണ്  നമ്മൾ  നമ്മുടെ  ആദ്യ  ഉപഗ്രഹത്തിനു  👉“”ആര്യഭട്ട””  എന്ന്  പേര്  നൽകിയത് .

🏻👉""ആര്യഭടാചാര്യനും , ഭാസ്കരാചാര്യനും "" എഴുതിവച്ചിരിക്കുന്ന  എല്ലാ കാര്യങ്ങളും അതിന്റെ  ✨""10  ഇരട്ടി""✨ വിശദീകരിച്ചു   ഭ്രമ്മഗുപ്തൻ  👉""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് .

 വൃത്തത്തിന്റെ  വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം  തുടങ്ങി  എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ  👉Equation നോട്  കൂടി  എഴുതിവച്ചിരിക്കുന്നു .

🏻ഗ്രീൻ വിച്  രേഖ  പണ്ട്  ഭാരതത്തിൽ  ആയിരുന്നു . അപ്പുറത്തും  ഇപ്പുറത്തും  longitudeഉം  latitude ഉം   കണക്കാക്കിയിരുന്നു .

🏻✨വരാഹിമിഹിരൻ  AD 553 ✨ൽ  അലക്സാൻഡ്ര്യയുടെ   Longitude  കണക്കാക്കിയിട്ടുണ്ട് . 23 .7 ഡിഗ്രി യായാണ്  ✨ഉജ്ജയിനി✨ യിൽനിന്നും  അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത് .ഇന്ന്  മോഡേൻ സയൻസ് പ്രകാരം  ഇന്ന്  നോക്കിയാൽ അത്  23 .3  ഡിഗ്രി

🏻👉""ജെർമനി""യിലെ  സെന്റ്‌  ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ  കവാടത്തിൽ ✨‘പാണിനി’✨യുടെ  ഒരു  വലിയ  ചിത്രം  കൊത്തി വച്ചിട്ടുണ്ട് .

🏻👉""ജർമ്മൻ"" ഭാഷയുടെ  അടിസ്ഥാനം  പാണിനി  എഴുതിയ  ""അഷ്ട്ടാദ്ധ്യായി""  എന്ന  വ്യാകരണ  ഗ്രന്ഥം  ആണ് .

🏻മനുഷ്യന്  ഉണ്ടാകാൻ  സാധ്യതയുള്ള  ഓരോ  രോഗത്തിന്റെയും അവയുടെ  ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ  കുറിച്ചും ഔഷധം  നൽകുമ്പോൾ  ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ  ചേർത്തു  ""51  ശാഖകൾ "" ഉള്ള  ✨അഥർവ്വ  വേദം✨ നമ്മുടെ  നാട്ടിൽ  ഉണ്ടായിരുന്നു .

🏻World  Health   Organization universal medicine status കൊടുത്തിരിക്കുന്ന  ഭൂമിയിലെ  ഒരേ ഒരു  compound   ജലം  ആണ് . ഏതൊരു  അസുഖത്തിനും  ജലം അല്ലാതെ  വേറെ ഒന്നും  നൽകരുത്  എന്ന്  👉✨യജുർവേദ✨ത്തിൽ  കാണുന്നു .

ആധുനിക  വൈദ്യശാസ്ത്രത്തിന്റെ  പിതാവായി  അറിയപെടുന്നത്  👉ഹിപ്പോക്രാറ്റ്സ്  ആണ്, 🏻ചരകന്റെയും  ശുശ്രുതന്റെയും പുസ്തകത്തിൽ  നിന്നാണ് താൻ  ഔഷധ ശാസ്ത്രം  പഠിച്ചത്  എന്ന്  ഹിപ്പോക്രാറ്റ്സ് എഴുതിയ  പുസ്തകത്തിൽ ✨117  തവണ ✨ പറയുന്നു .ചികിത്സ  മനസ്സും  ശരീരവും  ഒരുമിക്കണം  എന്ന്  പറഞ്ഞത്  👉ശുശ്രുതൻ  ആണ് .

ശരീരത്തിന്  ഏൽക്കുന്ന  എല്ലാ  ആഘാതവും  മനസ്സിനും  മനസ്സിന്  എൽക്കുന്ന  എല്ലാ  ആഘാതവും  ശരീരത്തിനും  ഏൽക്കുന്നു  എന്ന് ✨BC 700 ✨ൽ എഴുതിയ   ☀ശുശ്രുത  സംഹിത☀യിൽ  പറയുന്നു .. ഇന്ന്  അമേരിക്കയിൽ  ഇതേ  ചികിത്സാ രീതി  ✨Quantum Healing✨ (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ  അത്യാധുനിക  ചികിത്സാ  രീതിയായി  കണക്കാക്കുന്നു .

🏻✨ബ്രെയിൻ  Activate✨   ചെയ്യാൻ Meditation നെ പോലെ  മറ്റൊന്നില്ല  എന്ന്  👉അമേരിക്ക  പറയുന്നു ,

 🏻അവിടത്തെ  സിലബസ്  അനുസരിച്ച്  എല്ലാ  ✨""യൂണിവേഴ്സിറ്റി""✨  കളിലും പ്രസിദ്ധീകരിക്കുന്ന  ടെക്സ്റ്റ്‌ബുക്കിന്റെ  അവസാന  chapter  👉✨meditation✨   ആയിരിക്കണം  എന്ന്  👉നിർബന്ധമുണ്ട് .

സൂര്യനമസ്കാരം അമേരിക്കയിലുംഇംഗ്ലണ്ടിലും   അവരുടെ  👉""ജീവിതചര്യ"" ആയിരിക്കുന്നു .

 🏻👉Washington പോസ്റ്റ്‌   മാഗസിന്റെയും   New York  times മാഗസിൻന്റെയും കണക്കു  അനുസരിച്ച്  അവിടുത്തെ 40  വയസ്സ്  👉65% പേർ  നമ്മുടെ  👉സൂര്യനമസ്കാരവും  👉യോഗയും    ചെയ്യുന്നവരാണത്രേ.

 🏻✨""പതഞ്‌ജലി ""✨🙏🏻 മഹിർഷിയുടെ   യോഗശാസ്ത്രത്തിൽ  പരിണാമത്തെകുറിച്ചു  വ്യക്തമായി  പറയുന്നു .

🏻7 ദിവസത്തിൽ  ഒരിക്കൽ  ജോലിക്കാർക്ക്  അവധി  നൽകണം  എന്ന്  പറഞ്ഞത്  ബ്രിട്ടീഷുകാർ  അല്ല.  ☀ചാണക്യൻ ☀ ആണ് , അദ്ദേഹത്തിന്റെ  👉""അർത്ഥ ശാസ്ത്ര""ത്തിൽ  ഇത്  വ്യക്തമായി  പറയുന്നുണ്ട് .

 വിഷ്ണുശർമ AD 505 ൽ  എഴുതിയ  പഞ്ചതന്ത്രം എന്ന പുസ്തകം അമേരിക്കയുടെ 👉""CIA""(Central Intelligence Agency) യുടെ  സിലബസിന്റെ  ഭാഗമാണിന്ന് .,

🏻ലോഹതന്ത്രം  ആയാലും  രസതന്ത്രം ആയാലും  ജ്യോതിശാസ്‌ത്രം  ആയാലും  ആരോഗ്യ ശാസ്ത്രമായാലും  ഇന്ന്  ലോകം  ഭാരതത്തിന്റെ പൈതൃകം  പുനർ ചിന്തനത്തിനു  വഴിയൊരുക്കുന്നു .🙏🏻

🏻OXFORD  UNIVERSITY യിൽ  പ്രസിദ്ധമായ    👉""Bodleian library"" യിൽ  👉""20000"" ത്തോളം ""കറുത്ത  പെട്ടികളിലായി  സൂക്ഷിച്ചിരിക്കുന്ന "" 👉താളിയോലകൾ  മുഴുവനും  ഇന്ത്യയിൽ  നിന്നും  കടത്തിയവയാണ് .ഇന്ന്  കാണുന്ന  പല  കണ്ടുപിടുത്തവും ഇവയിൽ  നിന്നുള്ള  വിജ്ഞാനം ആണ് .

കൂടാതെ ✨ "Harvard university"✨ യിൽ സൂക്ഷിച്ചിട്ടുള്ള 💥442  ഋഗ്വേദ  ഗ്രന്ഥങ്ങൾ 💥 👉നമ്മുടെതാണെന്ന്  എത്രപേർക്ക്  അറിയാം .

"""🌟ലോകം  രണ്ടുകയ്യും  നീട്ടി  അറിവിനായി  ഭാരതത്തിന്‌ മുൻപിൽ  കൈനീട്ടി  നില്ക്കും🌟"""  എന്ന്  പറഞ്ഞത് 👉""Max Muller"" ആണ്.

👉11 വർഷം  സംസ്കൃതം  പഠിച്ചു നമ്മുടെ  വേദങ്ങളെ  TRANSLATE  ചെയ്ത് 47  പുസ്തകങ്ങൾ അടങ്ങിയ  The Book of Oriental എഴുതിയ  പണ്ഡിതനായിരുന്നു    👉Max Muller ..

🏻👉നിർഭാഗ്യമെന്ന്   പറയട്ടെ   നമുക്ക്  നമ്മുടെ  സംസ്കാരത്തോടു പുച്ഛമാണ്
[8/8, 1:34 PM] കൃഷ്ണകുമാർ.എ.വി: അറിയാത്തവര്‍ അറിയട്ടെ.....?
ആരാണ് ഹിന്ദു..?

>ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്‌ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.

>ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവന്‍ ഹിന്ദു..

>"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു..

>അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവന്‍ ഹിന്ദു..

>ഈശ്വരന്‍ എന്നത് സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവന്‍ ഹിന്ദു..

>മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂര്‍ണ ജീവിത സ്വാതന്ത്ര്യം ഉള്ളവന്‍ ഹിന്ദു..

>ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദര്‍ശനം ശീലമാക്കുമ്പോഴും ഇതെല്ലം സര്‍വ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമെന്ന് അറിയുന്നവന്‍ ഹിന്ദു...

>എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവതിനെയും കാള്‍ ശ്രെഷ്ട്ടംഎന്നും എന്‍റെ മാര്‍ഗം മാത്രമാണ് ഒരേ ഒരു മാര്‍ഗം എന്നും പഠിപ്പിക്കാത്തവന്‍ ഹിന്ദു...

>കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാന്‍ വിശാല മന്സുള്ളവന്‍ ഹിന്ദു.....

>സ്വരാജ്യത്തിന് വേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ സര്‍വ്വദാ സന്നദ്ധന്‍ ആയവന്‍ ഹിന്ദു...

>ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്‍ ഹിന്ദു...

>"എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാര്‍ത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ " എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു...

>സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ ആണെന്നും അത് സ്വകര്‍മഫലം അനുഭവിക്കല്‍ ആണെന്നും അറിയുന്നവന്‍ ഹിന്ദു...

> ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാന്‍ കഴിയാത്ത, അനേകായിരം ഋഷി വര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവന്‍ ഹിന്ദു...

>2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും , 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാന്‍ ശ്രമിചിട്ടുള്ളവന്‍ ഹിന്ദു...

>സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു..

>ഈശ്വര വിശ്വസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയര്‍ത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രെമിക്കുന്നവന്‍ ഹിന്ദു...

>"മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തില്‍ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവന്‍ ഹിന്ദു...

>മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവന്‍ ഹിന്ദു..

>ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടില്‍ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാന്‍ കഴിയണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു...

>ഇപ്രകാരം ഹിന്ദുവിനെ നിര്‍വചിക്കാന്‍ ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന് മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം ഇവിടെ നിര്‍ത്തുന്നവന്‍ ഹിന്ദു.............!!!!!!!!!!!!!

ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു... അല്ലാതെ ഇത്ര മഹത്തരവും ജ്ഞാനസാഗരവുമായ ഹിന്ദു സംസ്കാരത്തിനെ അറിയാതെ കേവലം ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം, ഒരേ ഒരു ഗ്രന്ഥം എങ്കിലും വായിച്ചറിയാന്‍ പോലും കൂട്ടാക്കാതെ അല്ലേല്‍ "മെനക്കെടാന്‍"" വയ്യാതെ" ഒറ്റപെട്ട സംഭവങ്ങളെയും വ്യക്തികളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് , നിരീശ്വരവാദികളുടെയും രാഷ്ട്രീയകച്ചവടകാരുടെയും കൂട്ടുപിടിച്ച് യഥാര്‍ത്ഥ ഹിന്ദുകള്‍ക്ക്‌ എതിരെയും അതുവഴി തന്‍റെ പൈതൃകത്തിന് എതിരെ തന്നെയും പൊങ്ങച്ചത്തോട് കൂടി വാള്‍ ഓങ്ങുന്ന "ഇന്നത്തെ പരിഷ്കൃത ഹിന്ദു" ആകരുതേ നിങ്ങള്‍... ..,.........

ഓര്‍ക്കുക....ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആര്‍ഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു - " ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന മഹത്തായ മനോഭാവം - ഇന്ന് ലോകജനത വീണ്ടും ഭാരതത്തിന്‍റെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു...ഓരോ ഭാരതീയനും അഭിമാനത്തോടു കൂടി പറയാന്‍ തുടങ്ങിയിരിക്കുന്നു.....

"വരും നാളുകള്‍ ഭാരതത്തിന്‍റെതാണ് "
[8/8, 1:34 PM] കൃഷ്ണകുമാർ.എ.വി: ഹൈന്ദവ സംസ്കാരം

ഭാരതീയ സംസ്കാരം പഠിക്കുന്ന ആരും ആദ്യം പഠിക്കേണ്ടത് ആരാണ് ഹിന്ദു എന്നതാണ്
വിഷ്ണുപുരാണവും പദ്മപുരാണവും ബൃഹസ്പതി സംഹിതയും പറയുന്നത് ശ്രദ്ധിക്കൂ
“ആസിന്ധോ സിന്ധുപര്യന്തം യസ്യ ഭാരത ഭൂമികാഃ
മാതൃഭൂഃ പിതൃഭൂശ്ചെവ സവൈ ഹിന്ദുരിതിസ്മൃതഃ”
ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ദേശത്തെ മാതൃഭൂമിയായും പിതൃഭൂമിയായും കരുതി ആരാധിക്കുന്നവരാരൊക്കെയാണോ അവരെയാണ് ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്.
“ഹിമാലയം സമാരഭ്യം യാവത് ഹിന്ദു സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷതേ”
ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ദേവനിര്‍മ്മിതമായ ഈ ദേശത്തെ ഹിന്ദുസ്ഥാനം എന്നു വിളിക്കുന്നു.
അതായത് ഹിന്ദു എന്നത് മതമല്ല മറിച്ച് ഭാരതത്തെ ഈശ്വര തുല്ല്യം ആരാധിച്ച് ഇവിടെ നിലനിന്നിരുന്ന ആചാര, വിചാര, വിശ്വാസ, സങ്കല്‍പങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിച്ച ഒരു ജനതയുടെ സംസ്കാരമാണ് ഹിന്ദുത്വം
മതം എന്ന വാക്കിന്‍റെ അര്‍ത്ഥം അഭിപ്രായം എന്നു മാത്രമാണ്.
യേശുക്രിസ്തുവിന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം – ബൈബിള്‍
മുഹമ്മദ് നബി എന്ന പ്രവാചകന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് മുസ്ലീമുകള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം – ഖുര്‍ആന്‍
ഒരാള്‍ ഒരുകാലഘട്ടത്തില്‍ എഴുതിയ ഒരു ഗ്രന്ഥത്തില്‍ മാനവരാശിക്ക് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഉണ്ട് എന്ന് പറയുന്നത് അസംബന്ധമല്ലെ?. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനും അഞ്ചാം ക്ലാസ്സില്‍ ക്ലാസ്സില്‍ പഠിക്കുന്നവനും പത്താം ക്ലാസ്സില്‍ പഠിക്കുന്നവനും
ഡിഗ്രിക്കും പിഎച്ച്ഡിക്കും പഠിക്കുന്നവനും ഒരൊറ്റ പുസ്തകം കൊടുത്ത് പഠിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും. മനുഷ്യന്‍റെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് പുസ്തകുവും മാറണ്ടെ?
എന്നാല്‍ ഹിന്ദുക്കള്‍ ഒരാളുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരല്ല മറിച്ച് ആയിരക്കണക്കിന് ഋഷിവര്യന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആയിരക്കണക്കിന് വിഷയങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതി നമുക്ക് മുന്നില്‍ വെച്ചിട്ട് പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാന്‍.ഭാരതീയ സംസ്കാരം പഠിക്കുന്നവര്‍ നാം സ്കൂളില്‍ പഠിക്കുന്നതു പോലെ ഏറ്റവും താഴത്തെ ലെവലില്‍ നിന്നും പഠിച്ചു തുടങ്ങണം
എറ്റവും താഴത്തെ ലെവല്‍ – കഥകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന പുരാണങ്ങള്‍
പിന്നീട് കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സന്ദേശങ്ങള്‍ നല്‍കുന്ന മഹാഭാരതം
കുറച്ച് കൂടി ഉയര്‍ന്നാല്‍ അനുഭവങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന രാമായണം
അതിലും ഉയര്‍ന്നാല്‍ സന്ദേശങ്ങള്‍ മാത്രമുള്ള വേദങ്ങള്‍
അതിലും കുറേക്കൂടി ഉയര്‍ന്നാല്‍ ജീവിത സത്യങ്ങള്‍ പഠിപ്പിക്കുന്ന ഉപനിഷത്തുക്കള്‍
അങ്ങനെ വ്യക്തിയുടെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് നമുക്ക് വിവിധ ഗ്രന്ഥങ്ങള്‍ ഉണ്ട്
ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല നമ്മുടെ ഈശ്വരനെ ആരാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഏഴു തലമുറയെ നശിപ്പിക്കുമെന്ന്. അതുപോലെ ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്‍റെ ഗ്രന്ഥത്തില്‍ മാത്രമെ ശരിയുള്ളൂവെന്ന്. പകരം നമ്മള്‍ പറഞ്ഞത്
“ആകാശാത് പഥിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വ ദേവ നമസ്തുഭ്യം
കേശവം പ്രതി ഗച്ഛതി”
ആകാശത്തു നിന്നു പെയ്യുുന്ന മഴത്തുള്ളികള്‍ ചാലുകളായി തോടുകളായി പുഴകളായി നദികളായി അവസാനം മഹാസാഗരത്തില്‍ എത്തിച്ചേരുന്നതു പോലെ ഏത് ഈശ്വരനെ ആരാധിച്ചാലും അവയെല്ലാാം ഒരേ ചൈതന്യത്തിലേക്ക് എത്തിച്ചേരും എന്നു പറഞ്ഞവരാണ് ഹിന്ദുക്കള്‍.
“ആനോ ഭദ്രാഃ കൃതവോയന്തു വിശ്വതഃ”
നന്‍മ നിറഞ്ഞ സന്ദേശങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഞങ്ങളിലേക്ക് വന്നു ചേരട്ടെ എന്നു പ്രാര്‍ത്ഥിച്ചവരാണ് ഭാരതീയര്‍
അത് ബൈബിളില്‍ നിന്നോ, ഖുര്‍ആനില്‍ നിന്നോ, മാര്‍ക്സിസത്തില്‍ നിന്നോ,കമ്യൂണിസത്തില്‍ നിന്നോ എവിടെ നിന്നു വേണമെങ്കിലും സ്വീകരിക്കാം. നന്മ നിറഞ്ഞതാവണമെന്നേ ഉള്ളൂ.
അതുകൊണ്ട് നിങ്ങള്‍ ഏതു വിഭാഗത്തില്‍ പെട്ടവനായാലും മാര്‍ക്സിസ്റ്റുുകാരനോ, കോണ്‍ഗ്രസ്സുുകാരനോ, ബി.ജെ.പി ക്കാരനോ, ഇടതുപക്ഷക്കാരനോ, വലതുപക്ഷക്കാരനോ, മദ്ധ്യപക്ഷക്കാരനോ ആരുമാവട്ടെ ഒരിക്കലും പാര്‍ട്ടി മാറാതെ ആ പാര്‍ട്ടിയില്‍ തന്നെ നിന്നുകൊണ്ട് അഭിമാനത്തോടുകൂടി പറയാന്‍ കഴിയണം ഞാന്‍ ഒരു ഹിന്ദുവാണെന്ന്...
വളരെ സത്യം ആയ ചിന്ത എന്നു മനം പറയുന്നു  ....ഇഷ്ടമായതിനാൽ നിങ്ങളോടും പങ്കു വെക്കുന്നു...🙏
[8/9, 8:20 AM] കൃഷ്ണകുമാർ.എ.വി: സസ്യാഹാരത്തിന്റെ ശാസ്ത്രം...!
=========================

ശരശയ്യയില്‍ കിടന്നിരുന്ന ഭീഷ്മപിതാമഹാനോട് ധര്‍മ്മപുത്രര്‍ ചോദിച്ചു. മാംസാഹാരം കഴിക്കുന്നതില്‍ പാപമെന്താണെന്ന്? സുദീര്‍ഘമായ വരികളിലൂടെ മാംസാഹാരം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ച് വിവരിച്ച ഭീഷ്മര്‍ പറഞ്ഞതില്‍ ഏറ്റവും ശ്രദ്ധേയമായ വരികളുടെ അര്‍ത്ഥമിതാണ്. സര്‍വ ജീവിക്കും അതിന്റെ ശരീരത്തോട് കൂടി അനവധി വര്ഷം ജീവിക്കനമെന്നാഗ്രഹമുണ്ട്. മരണത്തെ ജീവികള്‍ അനുനിമിഷം ഭയപ്പെടുന്നു. ജീവിയുടെ മാംസം ഭക്ഷിക്കാമെങ്കില്‍ ഹേ ധര്‍മപുത്രാ, മനുഷ്യന് മനുഷ്യന്റെ മാംസം കഴിക്കുന്നതിലും തെറ്റില്ലല്ലോ! മഹാഭാരതത്തിലെ ഈ വിവരണത്തിന് ശേഷം കീടോപാക്യാനം എന്ന അദ്ധ്യായമുണ്ട്. ഒരു പുഴു, പുഴുവായി ജീവിച്ചാനന്ദിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നതെന്തുകൊണ്ട് എന്ന് കീടം വിവരിക്കുന്ന ഭാഗമാണിത്. ശരിയാണിത്! വലിയ പശുക്കളെയും, എരുമകളേയും ഇഞ്ചിഞ്ചായി കഴുത്തറുത്തു കൊല്ലുന്ന ആ രംഗം ചിന്തിക്കുക.! വേദന കൊണ്ട് അലറുകയും, കൈകാലിട്ടടിക്കുകയും ചെയ്യുന്ന ഭയാനകമായ അന്ധരീക്ഷത്ത്തില്‍ മുങ്ങിക്കുളിക്കുന്ന ഘാതകന്‍! ആര്‍ത്തു നിലവിളിച്ചു നിലത്തടിച്ചു പിടയുന്ന ജീവി..... സാവധാനത്തില്‍ ശബ്ദം നിലക്കുന്നു, പിടച്ചില്‍ അവസാനിക്കുന്നു.....കണ്ണില്‍ നിന്നും ധാരധാരയായി ഒഴുകിയ ജലം നിലക്കുന്നു.... കണ്ണുതുള്ളി, ചലനം. ശ്വാസോച്ച്വാസം എല്ലാം അവസാനിക്കുന്നു....വീണ്ടും ശവത്തെ മുറിക്കുന്ന മനുഷ്യന്‍ വര്‍ഷങ്ങളോ, മാസങ്ങളോ മനുഷ്യന് വേണ്ടി മാത്രം പണിപ്പെട്ടു, ത്യാഗമനുഭവിച്ചു അന്ധ്യശ്വാസം - ക്രൂരമായി - വലിച്ചവസാനിപ്പിച്ച് ആ ശരീരത്തെ ('ഇദം ശരീരം ഇ കൌന്ദേയാ ക്ഷേത്രമിത്യ വധീയതേ' എന്ന വരി ഓര്‍ക്കുമല്ലോ.) കണ്ഠംതുണ്ടമായി മുറിക്കുന്നു. ചിലപ്പോള്‍ തൊലിയുരിച്ചു ആ ശരീരം റോഡുവക്കില്‍ ഒരു കൊളുത്തില്‍ തൂക്കിയിടുന്നു. മുറിച്ചുമുറിച്ചു ആവശ്യക്കാര്‍ക്ക് കൊടുക്കുവാന്‍.... അതില്‍ നിന്നും ലഭിക്കുന്ന ലാഭം അളക്കുന്ന വില്‍പ്പനക്കാരന്‍ ഒരു വശത്ത്, ജീവനെ വഹിച്ച ശരീരകഷ്ണം ഉപ്പും, മുളകും, മസാലയും ചേര്‍ത്ത് ആസ്വദിക്കുന്നവര്‍ മറ്റൊരു വശത്ത്, ശരീരത്തെ തിന്നുന്നവരെ എന്താണ് വിളിക്കുക?

ആ ജീവിയുടെ സ്ഥാനത്ത് സ്വയം, സ്വന്തം ഭാര്യയോ, മക്കളോ, ബന്ധുക്കളോ ആയിരുന്നു കത്തിക്ക് അടിയറവു പറയേണ്ടി വരുന്നത് എന്ന് ചിന്തിച്ചു അനുഭവം സ്മരിക്കുമല്ലോ!
മാംസാഹാരത്തിന്റെ ദൂഷ്യഫലങ്ങളും, സസ്യാഹാരത്തിന്റെ സദ്‌ഫലങ്ങളും
1- ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് ലീനോലീക്, ലിനോലെനിക് എന്നീ അണ്‍സാച്ചുറേറ്റഡ്‌ ആസിഡുകള്‍. ഇവ രണ്ടും സസ്യാഹാരത്തിലൂടെ മാത്രമേ ലഭിക്കൂ.
2- എല്ലാ വിധ വിറ്റാമിനുകള്‍ക്കും ഉള്ള സ്രോതസ് സസ്യാഹാരം മാത്രമാണ്.
3- കോഴിമുട്ടയില്‍ 60 മി. ഗ്രാം (ഓരോ മുട്ടയിലും) കൊളസ്ട്രോള്‍ ഉണ്ട്. 100 മുതല്‍ 250 മി. ഗ്രാം വരെ കൊളസ്ട്രോള്‍ 100 ഗ്രാം മാംസത്തിലും ഉണ്ട്.
4- ഒരു സസ്യത്തിലും സസ്യ ഉല്‍പ്പന്നങ്ങളിലും കൊളസ്ട്രോള്‍ ഇല്ല. പകരം ഉള്ളത് ഫൈറ്റോസ്റ്റിറോളുകളാണ്.
5- സസ്യാഹാരത്തിലെ ഫൈറ്റോസ്റ്റിറോളുകള്‍ മാംസാഹാരത്തില്‍ / പാല്‍, വെണ്ണ എന്നിവയില്‍ പോലുള്ള കൊളസ്ട്രോളിനെ ആഗിരണം ചെയുന്നു.
6- സസ്യാഹാരത്തിലുള്ള ഫൈബറുകള്‍ (നാരുകള്‍) കൊളസ്ട്രോള്‍ ആഗിരണത്തെ തടയുന്നു.
7- സസ്യാഹാരത്തിലെ നാരുകള്‍ കുടലുകളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും, അവശേഷിക്കുന്നവയെ പുറംതള്ളുവാന്‍ സഹായിക്കുകയും ചെയുന്നത്കൊണ്ട് സസ്യാഹാരികളില്‍ കുടല്‍ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത തന്നെ ഇല്ല.
8- മാംസാഹാരത്തിനെ സിംഹ ഭാഗവും ദഹിച്ചു ശരീരം വലിച്ചെടുക്കുന്നതിനാല്‍, അവശേഷിക്കുന്ന വിസര്‍ജ്യവസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ കുടലുകളില്‍ വിസര്‍ജ്യ വസ്തുക്കള്‍ ദീര്‍ഘകാലം കെട്ടികിടക്കാനിടവരുകയും കാന്‍സര്‍ സാധ്യത കൂടുകയും ചെയ്യുന്നു.
9- പുല്ലുകളിലും, വൈക്കോലിലും ധാരാളമായി അവശേഷിക്കുന്ന കീട നാശിനികള്‍, മൃഗത്തിന്റെ ശരീരത്തില്‍ ആടിപ്പോസ്ഫാറ്റ്, ലിവര്‍ എന്നിവയില്‍ പ്രത്യേകിച്ചും അനേകമടങ്ങായി ബയോമാഗ്നിഫൈ ചെയ്യുന്നു. ഏതാനും മില്ലിഗ്രാം കീടനാശിനി താങ്ങുവാന്‍ കെല്‍പ്പുള്ള മനുഷ്യ ശരീരത്തിലേക്ക് മാംസാഹാരത്ത്തില്‍ നിന്നും കീടനാശിനികള്‍ വരുന്നത് അമിതമായ അളവിലാണ്. മാരകമായ രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
10- മാംസക്കറികള്‍ ഉണ്ടാക്കുമ്പോള്‍ അവയുടെ പരമാവധി താപം101 ഡിഗ്രിയും, ഇറച്ചി വറുക്കുമ്പോള്‍ 165 ഡിഗ്രിയും ആയതിനാല്‍ മാംസത്തിലെ കീട നാശിനികള്‍ അതേ പോലെ അവശേഷിക്കുന്നു. നീക്കം ചെയ്യപ്പെടുന്നില്ല.
11- മൃഗത്തിന്റെ ശരീരത്തില്‍ ഉണ്ടാകുന്ന ഉണ്ടാകുന്നങ്ങിയ വിഷ വസ്ത്തുക്കള്‍ പൂര്‍ണ്ണമായും മനുഷ്യ ഭക്ഷണത്തില്‍ അലിഞ്ഞു ചേരുന്നു. കൂടാതെ മൃഗം ക്രൂരമായ വധത്തിനു വിധേയമാകുമ്പോള്‍ മറ്റനവധി വിഷ ദ്രവ്യങ്ങള്‍ അതിന്റെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
12- രക്തമുള്‍പ്പെടെയുള്ള മൃഗത്തിന്റെ മാംസം പാചകം ചെയുമ്പോഴും എണ്ണയില്‍ വറുക്കുമ്പോഴും എന്തെല്ലാം സംയുക്തങ്ങളാണ് ഉണ്ടാകുന്നതെന്നും അവയില്‍ വിഷാംശമുള്ളതേതൊക്കെയാനെന്നും ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.
13- സസ്യങ്ങളിലെ ഒരു രോഗാണുവും മനുഷ്യന് രോഗമുണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ ഏതാണ്ടെല്ലാം തന്നെ മനുഷ്യനെയും പലവിധത്തില്‍ ബാധിക്കാവുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
14- മാംസാഹാരത്തിലെ കൊഴുപ്പ് പൂര്‍ണ്ണമായും സാച്ചുറേറ്റഡ്‌ ആണ്. അവ ശരീരത്തിലെ രക്തധമനികളില്‍ അടിഞ്ഞു കൂടുന്നതിനും തത്ഫലമായി രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നുമുണ്ട്.
15- മാംസാഹാരാധിഷ്ടിതമായ ഫാസ്റ്റ് ഫുഡ്‌ കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത 23% കൂടുതലത്രേ. ഹൃദ്രോഗ സാധ്യത 30% ഉം.
16- മനുഷ്യന്റെ ശരീരഘടന പൂര്‍ണ്ണമായും സസ്യാഹാരാധിഷ്ടിതമായ ജീവിതത്ത്തിനനുയോജ്യമാണ് എന്നും ഓര്‍ക്കുക.
17- സസ്യാഹാരത്തിലെ വിറ്റാമിന്‍ ഇ വാര്ധക്യത്തെ തടയുന്നതിന് സഹായിക്കുന്നുമുണ്ട്.
18- രോഗമുള്ള മൃഗത്തെ തിരിച്ചരിയുന്നത് അസാധ്യമാണ്. പച്ചക്കറികള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നത് പോലെ മാംസത്തെ തിരിച്ചറിയാന്‍ അസാധ്യമായത് കൊണ്ട് ഭക്ഷണം തന്നെ വിഷമാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
19- തവിട്, പിണ്ണാക്ക് തുടങ്ങിയവയിലെല്ലാം വിവിധ തരത്തിലുള്ള വിഷകാരികളായ സൂക്ഷ്മ ജീവികള്‍ വളരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അവയുടെ മൈക്കോടോക്സിന്‍ എന്ന വിഷാംശം അതി മാരകവുമാണ്. ഉദാഹരണത്തിന്‍ അഫ്ലോടോക്സിന്‍. ഈ വിഷാംശം മൃഗത്തിന്റെ ശരീരത്തില്‍ നിന്ന് മനുഷ്യനിലേക്ക് പ്രവേശിക്കുന്നത് മാമ്സാഹാരത്തിലൂടെയാണ്.
20- സൂക്ഷിച്ചു വെക്കുമ്പോള്‍ എളുപ്പത്തില്‍ ചീത്തയാകുന്നത് മാംസാഹാരമാണ്. സൂക്ഷിച്ചു വെച്ച് പാചകം ചെയ്ത മാംസാഹാരത്തില്‍ അനുനിമിഷം ഉല്‍പാദിപ്പിക്കപ്പെടുന്നതും വിഷമയമായ ദ്രവ്യങ്ങളാണ്.
21- മാംസത്തോടൊപ്പം മറ്റു മൃഗങ്ങളുടെ മാംസം മായം ചേര്‍ക്കുന്നതായി അനവധി വാര്‍ത്തകളുണ്ട്. രോഗം വന്നു ചത്തു പോയ മൃഗത്തിന്റെതുള്‍പ്പെടെയുള്ളവ ശരീരത്തിനു ദോഷമേ ചെയൂ.
22- വാര്‍ത്ത പ്രാധാന്യം നേടാതെ പോയ ഒരു വാര്‍ത്ത ഉത്തര ഭാരതത്തിലെ ചില ഫാസ്റ്റ് ഫുഡ്‌ കടകളില്‍ നിന്ന് പുറത്തേക്ക് വരികയുണ്ടായി. ശ്മശാനത്തില്‍ ദഹിപ്പിക്കുവാന്‍ വരുന്ന അനാഥശവങ്ങളുടെ ശരീരത്തിലെ മാംസളമായ ഭാഗം ഈ കടകളിലേക്ക് പോകുന്നതായി.

ഇനി ചിന്തിക്കുക, സസ്യാഹാരത്തിന്റെ മഹത്വം എത്രത്തോളമുംടെന്നു. പ്രതിവാരം കേരളത്തില്‍ 22 ലക്ഷം നാല്‍ക്കാലികളെ കഴുത്തറുത്ത് നികൃഷ്ടമായ രീതിയില്‍, തിന്നാന്‍ വേണ്ടി മാത്രം കൊല്ലുന്നു.! അവയില്‍ നിന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഈ ജന്തുക്കളുടെ വേദനിക്കുന്ന ശാപവും കൊണ്ട് ഈ പരശുരാമ ക്ഷേത്രത്തിലെ മൂന്നു കോടി ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണ ആരോഗ്യം എന്ന ലക്‌ഷ്യം കൈവരിക്കാന്‍ സാധിക്കുമോ? സാധിക്കുമായിരുന്നു എങ്കില്‍ 21ം നൂറ്റാണ്ടിലേക്ക് പോകുന്ന, അല്ല മൂന്നാം സഹസ്രാബ്ധതിലേക്ക് പോകുന്ന ജനത്തിനു മുഴത്തിനു മുഴത്തിനു മെഡിക്കല്‍ ഷോപ്പും ഇത്രയധികം ആശുപത്രിയുമെന്തിനു?

ഡോ: എന്‍. ഗോപാലകൃഷ്ണന്‍
M.Sc. (Pharm); M.Sc (Chem); MA. (Soc.); Ph. D (Bio); D.Lit
[8/9, 8:24 AM] കൃഷ്ണകുമാർ.എ.വി: 1 SHARE = 1 SALUTE
ഷെയര്‍  ചെയ്യുക ...സല്യൂട്ട്  ചെയ്യുക

ഭരണ  ഖടനയില്‍  പറയുന്ന  ന്യുന  പക്ഷ  അവകാശം  വേണം ...പക്ഷെ  ഭരണ  ഖടനയെ  ബഹുമാനിക്കാന്‍  പറ്റില്ല ...ഇതാണ്  ഈ  സ്കൂളിന്റെ  മതേതരം ..????

ഭരണ  ഖടനയില്‍  പറഞിട്ടുണ്ട്  എന്ന്  പറഞ്ഞു  മത  സ്വാതന്ത്ര്യം  വേണം ,ന്യുന  പക്ഷ  അവകാശം  വേണം ..അങ്ങനെ  എല്ലാ അവകാശങ്ങളും  അസ്വതിക്കും ..പക്ഷെ  അവകാശങ്ങള്‍  അസ്വതിക്കുംപോള്‍  കൂടെ  ചില  ഉത്തര  വാതിത്വം  കൂടി  ഉണ്ട്  എന്ന്  മറക്കുന്നു ..

ഇന്ത്യയുടെ  ദേശീയ  ഗാനം  സ്കൂളുകളില്‍  കുട്ടികളെ  പഠിപ്പിക്കുകയും  ദേശീയ  പതാക  സ്കൂളുകളില്‍  ഉയര്‍ത്തുകയും  ചെയ്യണം  എന്ന്  വ്യക്തമായി  എഴുതി  വച്ചിട്ടുണ്ട് ..പക്ഷെ  അത്  മതം  പറഞ്ഞു  വിലക്കുന്നു ..

കഴിഞ്ഞ  പന്ത്രണ്ടു  വര്‍ഷം  ആയി  ഉത്തര  പ്രദേശില്‍  മതേതര  ഭരണത്തില്‍  ഇത്  നടക്കുന്നു ..മതേതര  സര്‍കാര്‍  ഒരു  നടപടിയും  എടുത്തില്ല ...ഇതാണ്  മതേതരം ...
[8/9, 8:24 AM] കൃഷ്ണകുമാർ.എ.വി: കുറെ ഏറെ വര്ഷങ്ങള്ക്കു മുൻപ് ലെബനൻ എന്ന രാജ്യത്തു മുസ്ലീങ്ങൾ 44% വും ക്രിസ്ത്യാനികൾ 54 % വും ആയിരുന്നു സെൻസസ് പ്രകാരം . …( When the last census was held in 1932, Christians made up 53% of Lebanon's population.[160] In 1956, it was estimated that the population was 54% Christian and 44% Muslim.)
.അപ്പോൾ മുസ്ലീങ്ങൾ ആവശ്യപ്പെട്ടു ഇവിടെ വേണ്ടത് മതേതരത്വ ഭരണമാണ് എന്ന് … അങ്ങിനെ മതേതരത്വ സർക്കാർ ആണ് കുറെ വർഷങ്ങൾ ഭരിച്ചത്. എന്നാൽ കുറെ വര്ഷങ്ങള്ക്കു ശേഷം നടന്ന കണക്കെടുപ്പിൽ മുസ്ലിങ്ങൾ 51% ആയി ഉടനെ തന്നെ മുസ്ലിം നിയമ പ്രകാരമുള്ള സർക്കാർ രൂപീകരിക്കണമെന്ന് പറഞ്ഞു മുസ്ലീങ്ങൾ കലാപവും തുടങ്ങി. ഏറെ വർഷങ്ങൾ ലെബനോനിൽ നടന്ന വംശീയ കലാപത്തിന്റെ കാരണം ഇതായിരുന്നു.
ഒരു ജില്ലാ പാർട്ടി മാത്രമായ മുസ്ലിം ലീഗ് 20 എം എൽ എ മാർ ഉണ്ടെന്ന ധാർഷ്ട്യത്തിൽ അഞ്ചാം മന്ത്രി സ്ഥാനത്തിന് വേണ്ടി നടത്തിയ കലാപം നാം മറന്നിട്ടില്ലല്ലോ. അസഹിഷ്ണുത മാത്രം കൈമുതൽ ആയ ഒരു മതത്തിൽ പെട്ടവർക്ക് മറ്റുള്ളവരെ എങ്ങിനെ സ്നേഹിക്കാനും ഉൾകൊള്ളാനും കഴിയും
മലേഷ്യയിലും മുസ്ലിം ജനസംഖ്യ 25% മറ്റോ ആയിരുന്നു എന്നാണോ അത് 50% നു മുകളിൽ എത്തിയത് അപ്പോൾ തന്നെ അതും മുസ്ലിം രാജ്യമാണെന്ന് പ്രഖ്യാപിച്ചു.. ഒരു ദമ്പതികൾക്ക് തന്നെ നാലും അഞ്ചും മക്കളാണ് അതുകൊണ്ടാണ് ആഫ്രിക്കൻ പായലുപോലെ ഇങ്ങനെ പടരുന്നത്.ഇന്ത്യ പോലുള്ള ഒരു രാജ്യത്തു അവിടുത്തേക്കാളൊക്കെ മനോഹരമായി ഇവർ വ്യാപിക്കും.. കുറച്ചു കാലം കഴിയുമ്പോ ഇന്ത്യയും ഒരു മുസ്ലിം രാജ്യമാകും ..അതുവരെ ഇവന്മാരൊക്കെ മതേതരത്വം വിളമ്പി ഇങ്ങനെ ഇരിക്കും
[8/9, 8:24 AM] കൃഷ്ണകുമാർ.എ.വി: ലൗജിഹാദ്‌

ലൗജിഹാദ്‌ ലക്ഷ്യം - ഇസ്ലാമിക രാഷ്‌ട്രം (ദാറുല്‍ ഇസ്ലാം) . ആയുധം - പ്രണയം . കാരണം..........?.

ലൗ-ജിഹാദ്‌ എന്ന വാക്ക്‌ ഇംഗ്ലീഷ്‌, അറബി എന്നീ ഭാഷകളിലെ ലൗ + ജിഹാദ്‌ എന്നീ രണ്ടു വാക്കുകളില്‍ നിന്നുണ്ടായതാണ്‌.

ലൗജിഹാദ്‌ ഭീകരവാദ പ്രവര്‍ത്തനമോ?
ലൗ എന്ന ഇംഗ്ലീഷ്‌ വാക്കിന്റെ അര്‍ത്ഥം സ്‌നേഹമാണെന്ന്‌ നമുക്കേവര്‍ക്കും അറിയാം.

എന്നാല്‍ ജിഹാദ്‌ എന്ന വാക്കിന്റെ അര്‍ത്ഥം നമുക്ക്‌ അറിയാമോ?

ജിഹാദ്‌ = ഭീകരവാദം

ജിഹാദ്‌ എന്ന വാക്കിന്റെ അര്‍ത്ഥം അമുസ്ലീംങ്ങള്‍ക്കെതിരായ വിശുദ്ധയുദ്ധം എന്നാണ്‌. ലോകത്തെ മുഴുവന്‍ ഇസ്ലാമിക ആധിപത്യത്തിനു കീഴില്‍ കൊണ്ടുവരാന്‍, ലോകം മുഴുവന്‍ ഇസ്ലാമിക രാഷ്‌ട്രമാക്കുവാന്‍ (ദാറുല്‍ ഇസ്ലാം) മുസ്ലീംങ്ങള്‍ നിര്‍ബന്ധമായും നടത്തേണ്ട വിശുദ്ധ യുദ്ധമാണ്‌ ജിഹാദ്‌. (അനുബന്ധം: വിക്കിപീഡിയ) ലോകത്തെ മുഴുവന്‍ ഇസ്ലാമിക രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രണയത്തെ ആയുധമാക്കി ഇസ്ലാമിക ഭീകരവാദികള്‍ നടത്തുന്ന യുദ്ധമാണ്‌, പ്രണയത്തില്‍ പൊതിഞ്ഞ ഭീകരവാദ പ്രവര്‍ത്തനമാണ്‌ ലൗജിഹാദ്‌.

ലൗജിഹാദികള്‍ മറ്റു മതസ്ഥരെ ഏതു രീതിയില്‍ നോക്കി കാണുന്നു?
ഖുറാന്‍ അംഗീകരിക്കാത്ത, സ്വന്തം മതവിഭാഗത്തില്‍ പെടാത്ത എല്ലാവരും, കാഫിറുകളാണ്‌ കൊല്ലപ്പെടേണ്ടവരാണെന്നാണ്‌ ജിഹാദികള്‍ വിശ്വസിക്കുന്നത്‌. കാഫിറിനെ കൊന്നാല്‍ ഖാസി എന്നും കാഫിറുകളോടുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടാല്‍ ഷാഹിദ്‌ എന്നും അറിയപ്പെടും.

ജിഹാദ്‌ ചെയ്‌താല്‍ എന്തു ലഭിക്കും?
ലോകത്ത്‌ ഭീകരവാദികള്‍ കോടിക്കണക്കിന്‌ നിരപരാധികളായ ആളുകളെ അതിക്രൂരമായി കൊന്നൊടുക്കിയിട്ടുണ്ട്‌, കൊന്നൊടുക്കി ക്കൊണ്ടിരിക്കുന്നു. സ്വന്തം മതത്തില്‍പ്പെടാത്തവരെ കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നും അവിടെ 72 ഹൂറിമാരുമായി (കന്യക) സസുഖം വാഴാമെന്നും ജിഹാദികള്‍ വിശ്വസിക്കുന്നു. ജിഹാദികള്‍ ലൗജിഹാദ്‌ നടത്തുന്നതും കാഫിറിനെ നശിപ്പിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നുള്ള ഈ പ്രതീക്ഷയിലാണ്‌.

ലൗജിഹാദിന്റെ ആസൂത്രകര്‍ ആര്‌?
ഐ.എസ്‌.ഐ., പോപ്പുലര്‍ ഫ്രണ്ട്‌, ലഷ്‌കര്‍ ഇ-തോയ്‌ബ മുതലായ തീവ്രവാദ സംഘടനകള്‍. തസ്‌റീന്‍ മില്ല്യത്ത്‌, ഷഹീന്‍ ഫോഴ്‌സ്‌ തുടങ്ങിയ വനിതാ സംഘടനകളും ഇതിനു പുറകിലുണ്ട്‌.

ലൗജിഹാദികള്‍ എവിടെല്ലാം?
പൊതുസ്ഥലങ്ങള്‍ -ബസ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍. പാര്‍ക്ക്‌, ബീച്ച്‌, പൊതുസ്ഥാപനങ്ങള്‍ -ഐസ്‌ക്രീം പാര്‍ലര്‍, ബ്യൂട്ടി പാര്‍ലറുകള്‍, തീയ്യറ്ററുകള്‍ ഫാന്‍സി & സ്റ്റേഷനറി ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, സിനിമാ തീയറ്ററുകള്‍, പൊതുപരിപാടികള്‍ -എക്‌സിബിഷനുകള്‍, കല്യാണപാര്‍ട്ടി, സമ്മേളനങ്ങള്‍, കലോത്സവങ്ങള്‍, ആരാധനാലയങ്ങള്‍ -ക്ഷേത്രങ്ങള്‍, മഠങ്ങള്‍, തൊഴിലിടങ്ങള്‍ -ഇന്‍ഫോ-ടെക്‌നോ പാര്‍ക്കുകള്‍, ടെക്‌റ്റയില്‍ സുകള്‍, ആശുപത്രികള്‍, യാത്രകള്‍ - വിനോദ യാത്രകള്‍, ബസ്‌, ട്രെയിന്‍ യാത്രകള്‍
എന്നിങ്ങനെ എവിടെയും എപ്പോഴും ബോളിവുഡ്‌ നടന്മാരെപ്പോലും വെല്ലുന്ന വേഷവിധാനങ്ങളില്‍ പലരൂപത്തിലും ഭാവത്തിലും ആട്ടില്‍ തോലണിഞ്ഞ ചെന്നായ്‌ക്കള്‍ ഇരയെ പ്രണയ കെണിയില്‍ പെടുത്താന്‍ പതുങ്ങി നില്‌ക്കുന്നു.

പ്രവര്‍ത്തന രീതി?
ഇരയെ കണ്ടെത്തുക-പദ്ധതി തയ്യാറാക്കുക-പ്രണയകെണിയില്‍ പെടുത്തുക-മതംമാറ്റുക-തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുക.

ഇരകള്‍ ആരെല്ലാം?
കോളേജ്‌-സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഐ.റ്റി. പ്രൊഫഷണലുകള്‍, തന്ത്രപ്രധാന മേഖലയില്‍ ജോലി ചെയ്യുന്നവര്‍, വീട്ടമ്മമാര്‍, സാഹിത്യ-സാംസ്‌കാരിക-സാമുദായിക-ഹൈന്ദവ സംഘടനാ നേതാക്കന്മാരുടെ മക്കള്‍, ഉന്നത പോലീസ്‌, ഗവണ്‍മെന്റ്‌ അധികാരി കളുടെ മക്കള്‍, ഭാര്യമാര്‍, വീട്ടമ്മമാര്‍, ആണ്‍കുട്ടികളും, യുവാക്കന്മാരും, ഭര്‍ത്താക്കന്മാരും തുടങ്ങി ലൗജിഹാദിന്റെ ഇരകള്‍ ആരും ആകാം.

സുന്ദരമായ ജീവിതം സ്വപ്‌നം കണ്ട്‌ മുസ്ലീം തീവ്രവാദികളുടെ കൂടെ പോകുന്ന പെണ്‍കുട്ടികള്‍ക്ക്‌ എന്താണ്‌ സംഭവിക്കുന്നത്‌? എവിടെയാണ്‌ എത്തപ്പെടുന്നത്‌? ആഗ്രഹിച്ച ജീവിതം ലഭിക്കുന്നുവോ?

വീടുകളിലും യതീംഖാനകളിലും മുസ്ലീം സ്ഥാപനങ്ങളിലും കൂലിയില്ലാതെ അടിമയെപ്പോലെ ജോലി ചെയ്യേണ്ടി വരുന്നു

തീവ്രവാദികള്‍ അവരുടെ കാമവാസനകള്‍ പൂര്‍ത്തീകരിക്കുന്നതിനായി ലൈംഗിക ഉപകരണമായി ഉപയോഗിക്കുന്നു

ബോംബേ, പാക്കിസ്ഥാനിലെ ഹീരാമന്തി പോലെയുള്ള ചുവന്നതെരുവുകളിലും വേശ്യാലയങ്ങളിലും വലിച്ചെറിയുന്നുvഇസ്ലാമിക രാജ്യങ്ങളില്‍ തീവ്രവാദികള്‍ക്കും ലൈംഗിക വൃത്തിക്കുമായി വില്‍ക്കപ്പെടുന്നു

അശ്ലീല വിഡിയോ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു vഇതിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിനിയോഗിക്കുന്നു

കൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു vജിഹാദികളാകുന്നു, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ചാവേറുകളായും ഉപയോഗിക്കപ്പടുന്നു

കഞ്ചാവിനും, മയക്കുമരുന്ന്‌, പുകവലി, മദ്യപാനം തുടങ്ങിയ മാരകമായ ലഹരിപദാര്‍ത്ഥങ്ങള്‍ക്ക്‌ അടിമകളായിത്തീരുന്നു

കുഴല്‍പ്പണം, സ്വര്‍ണ്ണം, കള്ളക്കടത്ത്‌ മുതലായ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു

തെരുവുകളിലും മാനസിക ആശുപത്രികളിലും തള്ളപ്പെടുന്നു vനൂറുകണക്കിന്‌ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നു

ഏതെങ്കിലും മുസ്ലീമിന്റെ മൂന്നോ നാലോ ഭാര്യമാരില്‍ ഒരാളായി നരകതുല്യമായ ജീവിതം നയിക്കേണ്ടി വരുന്നു

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു

എല്ലാം തിരിച്ചറിയുമ്പോഴേക്കും ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം ജീവിതം തള്ളിനീക്കേണ്ടി വരുന്നു.

ഇനിയെങ്കിലും ചിന്തിക്കുക ഈയൊരു ദുരവസ്ഥവയിലേക്ക്‌ നിങ്ങളുടെ മക്കളെ തള്ളിവിടണോ?

ലൗജിഹാദ്‌ ഹിന്ദുവിനെതിരെയുള്ള യുദ്ധമോ?
ഭാരതത്തെ മുസ്ലീം രാഷ്‌ട്രമാക്കണമെങ്കില്‍ ഹിന്ദുക്കള്‍ ഇല്ലാതാവണം. ഹിന്ദുക്കളെ തകര്‍ക്കുവാന്‍ എളുപ്പം കുടുംബ ബന്ധങ്ങളെ തകര്‍ക്കുക എന്നതാണ്‌. ലൗജിഹാദിലൂടെ ഈയൊരു ലക്ഷ്യമാണ്‌ തീവ്രവാദികള്‍ നിറവേറ്റുന്നത്‌്‌. ഒരു ഹിന്ദുപെണ്‍കുട്ടി നഷ്‌ടപ്പെടുമ്പോള്‍ ഹിന്ദുവിന്റെ വംശവൃദ്ധി കൂടി നശിക്കുകയാണ്‌ ചെയ്യുന്നത്‌. മുസ്ലീംങ്ങളുടെ അംഗസംഖ്യയോ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ലൗജിഹാദ്‌ രാഷ്‌ട്രദ്രോഹ പ്രവര്‍ത്തനമോ?
ലൗജിഹാദ്‌ ഭാരതത്തെ മുസ്ലീം രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യ ത്തോടുകൂടി നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനമാണ്‌. ഭാരതം മുസ്ലീം രാഷ്‌ട്രമായാല്‍....? പെണ്‍കുട്ടികളെ നശിപ്പിക്കുന്നതിലൂടെ കുടുംബ ത്തേയും സമൂഹത്തേയും രാഷ്‌ട്രത്തേയും തകര്‍ക്കുകയാണ്‌ ലൗജിഹാദികളുടെ ലക്ഷ്യം. ലൗജിഹാദ്‌ രാജ്യാന്തര ഗുഢാലോചന യാണ്‌. ഈ ഗുഢാലോചനയ്‌ക്ക്‌ പിന്നില്‍ ഇന്ത്യയുടെ ശത്രു രാജ്യങ്ങളുടെ കരങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

ഭാരതം നിലനില്‌ക്കുന്നത്‌ മാതൃസങ്കല്‌പത്തില്‍
ഭാരതം നിലനില്‍ക്കുന്നത്‌ മാതൃസങ്കല്‌ത്തിലാണ്‌. സര്‍വ്വചരാചര ങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഈശ്വരചൈതന്യത്തെ മാതാവായി കണ്ട്‌ ആരാധിക്കുന്ന ജനതയാണ്‌ഹിന്ദുക്കള്‍. ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കണമെങ്കില്‍ മാതൃസങ്കല്‌പത്തെ തകര്‍ക്കണം. അതിനാ യുള്ള തീവ്രവാദികളുടെ ശ്രമമാണ്‌ ലൗജിഹാദ്‌.

മതംമാറുന്നവര്‍ രാഷ്‌ട്രത്തിന്റെ ശത്രുക്കളോ?
ഒരാള്‍ മതംമാറുമ്പോള്‍ ഹിന്ദുമതത്തില്‍ നിന്ന്‌ ഒരാള്‍ കുറയുന്നു മാത്രമല്ല രാജ്യത്തിന്‌ ഒരു ശത്രുകൂടി ജനിക്കുന്നു എന്നാണ്‌ സ്വാമി വിവേകാന്ദന്‍ പറഞ്ഞിട്ടുള്ളത്‌. ഒരാള്‍ മതംമാറി കഴിഞ്ഞാല്‍ അയാളെ സംബന്ധിച്ച്‌ സ്വന്തം രാഷ്‌ട്രത്തേക്കാള്‍ വലുത്‌ മറ്റു രാഷ്‌ട്രമാണ്‌, ഗ്രന്ഥമാണ്‌, സംസ്‌കാരമാണ്‌, ദൈവങ്ങളാണ്‌. ഭാരതീയമായ സകലതിനേയും പുഛമനോഭാവത്തോടുകൂടി കാണുന്നു. സ്വന്തം മതം മാത്രമാണ്‌ ശരിയെന്നു വിശ്വസിക്കുന്നു. ലൗജിഹാദില്‍പെട്ടുപോകുന്ന പെണ്‍കുട്ടികളുടെയും അവസ്ഥ ഇതാണ്‌.

ഈ പെണ്‍കുട്ടികള്‍ ജന്മം കൊടുക്കുന്ന കുട്ടികള്‍ നാളെ പിറന്ന നാടിനെതിരെ യുദ്ധം ചെയ്യുന്ന തീവ്രവാദികളായി മാറും. ഹിന്ദുപെണ്‍ കുട്ടികളുടെ ഗര്‍ഭപാത്രം ജിഹാദി ഭീകരന്മാര്‍ക്ക്‌ ജന്മം കൊടുക്കുവാനുള്ള ഉപകരണമല്ല.

ലൗജിഹാദ്‌ രാഷ്‌ട്രത്തിന്റെ സമ്പദ്‌ ഘടനയെ തകര്‍ക്കുന്നു.
ലൗജിഹാദിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സാമ്പത്തിക സ്രോതസ്സും രാജ്യത്തിന്‌ അപകടമാണ്‌. മാത്രമല്ല ലൗജിഹാദില്‍പെട്ടു പോകുന്ന പെണ്‍കുട്ടികളുടെ സ്വത്ത്‌ കൈക്കലാക്കി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു.

നിങ്ങളുടെ സ്‌ത്രീകള്‍ നിങ്ങളുടെ കൃഷിയിടങ്ങളാകുന്നു. നിങ്ങളുടെ കൃഷിയിടങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുംപടി ചെല്ലുവാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്രമുണ്ട്‌ എന്ന്‌ പഠിപ്പിക്കുന്ന മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം എന്തും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക്‌ സ്‌ത്രീയുടെ മഹത്വം മനസ്സിലാക്കുവാനോ ഭാരതം സ്‌ത്രീയ്‌ക്കു നല്‍കുന്ന ശ്രേഷ്‌ഠത മനസ്സിലാക്കുവാനോ കഴിയുകയില്ലല്ലോ?

സ്വന്തം മതം മാത്രമാണ്‌, മതഗ്രന്ഥം മാത്രമാണ്‌, പ്രവാചകന്‍ മാത്രമാണ്‌ ശരിയെന്നും മറ്റു മതങ്ങള്‍ തെറ്റാണെന്നും മറ്റു മതസ്ഥരെ കൊന്നാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്നും പഠിപ്പിക്കുന്ന ആശയമാണ്‌ ആഗോള ഇസ്ലാമിക ഭീകരവാദത്തിനു കാരണം. മുഹമ്മദ്‌ ബിന്‍ കാസിം മുതല്‍ കസബ്‌ വരെയുള്ള തീവ്രവാദ പരമ്പരകള്‍ക്ക്‌ ജന്മം നല്‍കിയതും ഈ ആശയമാണ്‌. അതിനാല്‍ നാം യുദ്ധം ചെയ്യേണ്ടത്‌ ഈ ആശയത്തിനെതിരെയാണ്‌. രോഗമല്ല രോഗകാരണമാണ്‌ ചികിത്സിക്കപ്പെടേണ്ടത്‌.

അതിനാല്‍ ഹിന്ദുസമൂഹത്തെ ഉന്മൂലനം ചെയ്‌ത്‌ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ധര്‍മ്മത്തേയും രാഷ്‌ട്രത്തേയും തകര്‍ത്ത്‌ ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കുവാനുള്ള യുദ്ധത്തിനെ എന്തുവിലകൊടുത്തും പ്രതിരോധിക്കുവാന്‍ കേരളത്തിലെ മുഴുവന്‍ ജനതയും ഒറ്റക്കെട്ടായി മുന്നോട്ട്‌ വരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

ഹിന്ദു ഹെല്‍പ്പ്‌ ലൈന്‍ കേരളം
[8/9, 9:06 AM] കൃഷ്ണകുമാർ.എ.വി: അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടനൊപ്പം
രാമചന്ദ്രന്‍ August 8, 2016
കമ്യൂണിസ്റ്റ് കൊടും വഞ്ചനകള്‍ ഗാന്ധിയും സുഭാഷ് ബോസും ഉള്‍പ്പെടെ യുള്ള നേതാക്കളെ കുരുടന്‍ മിശിഹമാര്‍ എന്ന് ആക്ഷേപിച്ചു. നേതൃത്വം ബൂര്‍ഷ്വാസിയുടേതാണെന്ന് അധിക്ഷേപിച്ച് സ്വാതന്ത്ര്യസമര ത്തെ തള്ളിപ്പറഞ്ഞു. ബ്രിട്ടന്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെ ട്ടുകൊണ്ടുള്ള ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭ ത്തെ ഒറ്റുകൊടുത്തു. ഇതിന് സഹായം തേടി സിപിഐ നേതാ വ് പി.സി. ജോഷി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി റെജിനാള്‍ഡ് മാക്‌സ്‌വെലിന് കത്തെഴുതി. ഭാരതം ഒരൊറ്റ രാഷ്ട്രമല്ലെന്നും നിരവധി രാഷ്ട്രങ്ങള്‍ ചേര്‍ന്നതാണെന്നും നിലപാടെടുത്തു. മുഹമ്മദാലി ജിന്നയെ മതേതരവാദിയാ യി വാഴ്ത്തി പാക്കിസ്ഥാന്‍വാദത്തെ അനുകൂലിച്ചു. സ്വാതന്ത്ര്യം ലഭിച്ചതിനെ അംഗീകരിക്കാ തെ ആഗസ്റ്റ് 15ന് കരിദിനം ആചരിച്ചു.

സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാര്‍ഷികം പ്രമാണിച്ച് ക്വിറ്റിന്ത്യാദിനമായ നാളെ ബിജെപി ‘തിരംഗയാത്ര’ നടത്തുന്നു

ഭാരതം,’ബ്രിട്ടന്‍ നാടുവിടണം’എന്ന് ആേവശത്തോടെ വിളിച്ചുപറയുമ്പോള്‍, ബ്രിട്ടന് ഹാലേലൂയ പാടി രാജ്യത്തെ ഒറ്റുകയായിരുന്നു, കമ്യൂണിസ്റ്റുകള്‍. രണ്ടാം ലോകയുദ്ധം, ബ്രിട്ടനൊപ്പംനിന്ന പാര്‍ട്ടിക്ക്, ജനകീയ യുദ്ധംതന്നെയായി.
ഭാരതത്തിനെതിരായ വ്യതിയാനം പാര്‍ട്ടിയില്‍ വന്നത്, ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെ്രകട്ടറി ഹാരി പൊളിറ്റ് കൊണ്ടുവന്ന ജനകീയ യുദ്ധസിദ്ധാന്തം വഴിയായിരുന്നു. അതിനു മുന്‍പത്തെ പാര്‍ട്ടിയുടെ ബ്രിട്ടനെതിരായ നിലപാട്, ദേശീയ വ്യതിയാനമായിരുന്നുവെന്ന്, അദ്ദേഹം വിലയിരുത്തി.

1941 ഡിസംബര്‍ മുതല്‍, പാര്‍ട്ടി ഈ സിദ്ധാന്തത്തിനു പിന്നാലെ പോയി.
പാര്‍ട്ടി മൊത്തത്തില്‍ ഇതിനൊപ്പമായിരുന്നില്ല. എ.കെ. ഗോപാലന്‍ ഇതിനെതിരായിരുന്നു. കെ.ദാമോദരന്‍, എന്‍.ഇ. ബാലറാം എന്നിവര്‍ എതിര്‍ത്തു. പാര്‍ട്ടി നിലപാട് തെറ്റാണെന്നു പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ എകെജി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടി. എകെജിയുടെ സ്വത്തുക്കള്‍ കോടതിവിധിപ്രകാരം ജപ്തിചെയ്തു. വീട്ടുപകരണങ്ങളേ ഉണ്ടായിരുന്നുള്ളൂ.

അതേസമയം, ജപ്തി പേടിച്ച ഇഎംഎസ്, സ്വത്തുക്കള്‍ ഭാര്യയുടെ പേരിലാക്കി. ഇടപാട് തട്ടിപ്പാണെന്നു പറഞ്ഞ് മജിസ്‌ട്രേറ്റ് അത് റദ്ദാക്കി. ജപ്തി ചെയ്ത സ്വത്തുക്കളുടെ വില 50,000 രൂപയായി കണക്കാക്കി. ഇഎംഎസ് 9000 രൂപയേ കാണിച്ചിരുന്നുള്ളൂ എന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തതായി 1942 ജൂണ്‍ 12 ലെ ‘മാതൃഭൂമി’യില്‍ കാണുന്നു. ഇതാണു തട്ടിപ്പെന്ന് കോടതി കണ്ടത്.

ഹാരി പൊളിറ്റിന്റെ തിട്ടൂരം 1941 ഡിസംബറില്‍ പുറത്തിറക്കിയ 54-ാം നമ്പര്‍ പാര്‍ട്ടി കത്തില്‍ പ്രസിദ്ധീകരിച്ചു.
അനാക്രമണസന്ധി ലംഘിച്ച്, 1941 ജൂണ്‍ 22 ന് ജര്‍മനി റഷ്യയെ ആക്രമിച്ചതായിരുന്നു, പാര്‍ട്ടി വ്യതിയാനത്തിനു കാരണം. രണ്ടുമാസം മൗനത്തിലിരുന്ന പാര്‍ട്ടിക്ക്, ലണ്ടനില്‍ ഇരുന്ന്, പാര്‍ട്ടി ഗുരു രജനി പാമെ ദത്ത്, സെപ്റ്റംബറില്‍ വഴികാട്ടി- ബ്രിട്ടനെ പിന്തുണക്കുക. ഇതിന്റെ തുടര്‍ച്ചയായിരുന്നു, ഹാരി പൊളിറ്റിന്റെ സിദ്ധാന്തം.

ബ്രിട്ടനെ അനുകൂലിച്ചതിനാല്‍, പാര്‍ട്ടിക്കുമേലുള്ള നിരോധനം ബ്രിട്ടന്‍ നീക്കി. 1942 ജൂലൈയില്‍ കേരളത്തില്‍ തടവിലായിരുന്ന 31 കമ്യൂണിസ്റ്റ് തടവുകാരെ മോചിപ്പിച്ചു. പക്ഷേ, 1942 ജൂലൈ 22 ന്, കയ്യൂര്‍ സമരത്തിലെ പ്രതികളുടെ വധശിക്ഷ സ്ഥിരീകരിക്കുന്ന വിധി പാര്‍ട്ടിക്ക് അടിയായി; ബ്രിട്ടന് പാര്‍ട്ടി നല്‍കിയത്, നിരുപാധിക പിന്തുണയായിരുന്നു.

കോണ്‍ഗ്രസ് നേതാവായ കോഴിപ്പുറത്തു മാധവമേനോനാണ്, വധശിക്ഷ ഇളവുചെയ്യണമെന്ന ആവശ്യവുമായി ആദ്യം രംഗത്തുവന്നത്. ക്വിറ്റിന്ത്യാദിനത്തിന് ആറുദിവസം മുന്‍പ്, 1942 ഓഗസ്റ്റ് രണ്ടിന് ഇഎംഎസ് ജയില്‍മോചിതനായി.

കടപ്പാട്

ജന്മഭൂമി:

ഇന്നലെകളുടെ നേർക്കാഴ്ചകൾ fb ഗ്രൂപ്പിൽ കൃഷ്ണരാജ് വേണൂസ് എഴുതിയ ലേഖനം.മാന്യ വായനക്കാരുടെ അഭിപ്രായങ്ങൾ fb പോസ്റ്റിൽ രേഖപ്പെടുത്തുക .fb Link https://m.facebook.com/groups/450064555118899?view=permalink&id=578931838898836
[8/10, 9:23 AM] കൃഷ്ണകുമാർ.എ.വി: തെറ്റിനെ എതിർക്കാൻ ഹിന്ദുക്കൾ അവതാര പുരുഷൻ വരുന്നതും സ്വപ്നം കണ്ട് കാത്തിരിക്കും,ഫലമോ?
ഒരു സംഘപ്രചാരകൻ അഫ്‌ഗാനിസ്ഥാനിലെ ഗസനി എന്ന സ്ഥലം കാണാൻ പോയി.അവിടെ മെഹ്മൂദ് ഗസനി ഹിന്ദു സ്ത്രീകളെ ബന്ദി ആക്കി പിടിച്ച് കൊണ്ട് പോയി വിൽക്കുന്ന പഴയകാല ചന്ത ഉണ്ട്.അവിടെ മുസ്ലിങ്ങൾ ഒരു സ്തൂപം പണിതിട്ടുണ്ട്. അതിൽ "ദുക്തരെ ഹിന്ദുസ്ഥാൻ,ദോ ദോ ദിനാർ"അന്ന് എഴുതി വച്ചിരിക്കുന്നു.അതിന്റെ അർഥം രണ്ടു രണ്ടു ദിനാറിന് ഹിന്ദു സ്ത്രീകൾ വിളിക്കപ്പെടും എന്നാണ്.
മെഹ്മൂദ് ഗസ്നി ഭാരതത്തിലെ സ്ത്രീകളെ ബന്ദികളാക്കി കൊണ്ട് പോകുമ്പോൾ ലക്ഷകണക്കിന് ഹിന്ദുക്കൾ അത് നോക്കി നിന്നു.

അവർക്ക് ഇടയിലൂടെ ഒരു ചെറിയ മുസ്ലിം കൂട്ടം ഹിന്ദു സ്ത്രീകളെ അപമാനിതർ ആക്കി വലിച്ചിഴച്ച് കൊണ്ട് പോയി.ഹിന്ദുക്കൾ നാണമില്ലാതെ ഭീരുക്കള പോലെ നോക്കി നിന്നു.മെഹ്മൂദ് ഗസ്നി ആ സ്ത്രീകളെ ഗജ്‌നാവി ചന്തയിൽ കൊണ്ട് പോയി മാടുകളെ വിൽക്കുന്നത് പോലെ വിറ്റു. ലോകത്ത് ഒരു വർഗത്തിനും ഇത്ര ക്രൂരത അനുഭവിക്കേണ്ട വന്നിട്ടില്ല.
അധർമ്മം വർദ്ദിക്കുമ്പോൾ ഭഗവാൻ അവതരിച്ചു അതിനെ ഇല്ലാതാക്കും എന്നു പറഞ്ഞു ഇരിക്കുന്നത് ഭഗവാൻ പോലും മാപ്പു തരാത്ത അധർമ്മമാണ്.തെറ്റിനെ എതിർക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആയിരുന്നു.നമ്മുടെ ഇതിഹാസം അതാണ് പഠിപ്പിക്കുന്നത്.എന്നാൽ നമ്മൾ മതേതരൻ ആകാനുള്ള പെടാപാടിൽ തെറ്റിനെതിരെ കണ്ണടക്കുന്ന നപുംസകങ്ങൾ ആയി മാറുന്നുവോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

ലവ് ജിഹാദ് വഴി കേരളത്തിൽ മാത്രം ആയിരക്കണക്കിന് പെൺകുട്ടികൾ ആണ് പീഡിപ്പിക്കപ്പെടുന്നത്.എവിടെയെങ്കിലും നമ്മൾ പ്രതികരിച്ചോ?ഉണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ മാത്രമാണ്.അത് കൊണ്ട് മാത്രം എന്ത് ഫലം?
ഇന്ന് ചരിത്രം നമുക്ക് പുനഃപരീക്ഷ നൽകുകയാണ്.ഇതിൽ നമ്മൾ പരാജയപ്പെട്ടാൽ ഭൂമുഖത്ത് നിന്നും ഒരു സംസ്കാരം കൂടി തുടച്ച് മായ്ക്കപ്പെടും.
[8/10, 10:22 AM] കൃഷ്ണകുമാർ.എ.വി: പണ്ടവർ കാശ്മീരി പണ്ഡിറ്റുകൾക്കു നേരെ വന്നു..
പിന്നെയവർ ആർ എസ് എസ്
നു നേരേ വന്നു..
ശേഷമവർ വന്ദേമാതരത്തിനു നേരെ വന്നു.
ഇപ്പോളവർ ദേശീയ ഗാനത്തിനു നേരെയും..
നിങ്ങളൊരു അതിസാധാരണ ദേശ സ്നേഹിയാണെങ്കിൽ അവരുടെ അടുത്ത ഇര നിങ്ങളായിരിക്കാം..അത് കഴിഞ്ഞാൽ നാളെ അവർ ഭാരതത്തിന് നേരെയും വരും പരസ്യം ആയി .... എല്ലാം സ്വന്തം വിഡ്ഢി വിശ്വാസങ്ങൾക്ക് വിരുദ്ധം ആയവർ ഈ ഭാരതം പോലും വിശ്വാസത്തിന്റെ പേരിൽ വിഭജിച്ചു ?

എന്നിട്ടും ഈ ഭാരതത്തിൽ ജീവിക്കാൻ ഇത്തരക്കാരെ അനുവദിച്ചതാണ് ഹൈന്ദവ സമൂഹം ചെയ്ത ഏറ്റവും വലിയ തെറ്റ് , ഈശ്വരന്റെ സർവ സൃഷ്ടികളെയും, രാജ്യങ്ങളെയും , സംഗീതത്തെയും , നൃത്തത്തെയും എന്ന് വേണ്ട സകലതിനും വിലക്കുള്ളവനെയൊക്കെ ഇന്ന് ലോകം വിലക്കുന്നതിൽ എന്ത് അത്ഭുതം ? പരിഷ്‌കൃത സമൂഹത്തിനു അംഗീകരിക്കാൻ കഴിയാത്ത പ്രാകൃത അന്യായങ്ങളെ ലോകം തന്നെ അവസാനിപ്പിക്കുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു ?

ഇത്തരം വിഡ്ഢി വിശ്വാസങ്ങളെ മതേതരത്വം എന്ന പേരിൽ ബഹുമാനിക്കാൻ പഠിപ്പിച്ചു മക്കളെ വളർത്തിയെടുത്തത് അതിലും വലിയ തെറ്റ് ...തെറ്റിനെ "തെറ്റ് " എന്ന് പറയാൻ പഠിക്കുകയും പഠിപ്പിക്കുകയും ആണ് നമ്മൾ ചെയ്യേണ്ടത് അല്ലാതെ അന്യന്റെ വിഡ്ഢിത്തരങ്ങളെ ബഹുമാനിക്കുന്നത് അല്ല മതേതരത്വം.സ്വന്തം മനസിനെയും ശരീരത്തെയും അടിച്ചമർത്തി സകല വിധ വിനോദങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി ചെകുത്താന്റെ ആല ആക്കി മാറ്റുന്ന മനസ് ആയി മാറുന്ന ഇത്തരക്കാർ ശരിക്കും ഒരു തരം മാനസീക വൈകല്യത്തിനും മാനസീക സമനില തെറ്റുകയും ചെയ്യുന്ന മാനസീക അവസ്ഥയിലേയ്ക്ക് സ്വയം പൊട്ട കിണറ്റിലെ തവളകളെ പ്പോലെ ചുരുങ്ങി അവനവനും സമൂഹത്തിനും തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നു ...സമാധാനവും സന്തോഷവും സ്വയം ഉള്ളിൽ ഉള്ളവർക്ക് മാത്രമേ അത് സമൂഹത്തിലേക്കും പടർത്താൻ പറ്റൂ ..... അസമാധാനം ഉള്ളിൽ ഉള്ളവർ സമൂഹത്തിലേക്കും അത് പടർത്തും ....

അക്രമത്തിലൂടെ ആരംഭിച്ചവർ അക്രമത്തിലൂടെ തന്നെ അവസാനിക്കുന്നത് പ്രകൃതി യുടെ അലംഘനീയം ആയ നിയമം ആണ് ...."സഹിഷ്ണുത " യുള്ളവർക്കു മാത്രമേ "അസഹിഷ്ണുത "സഹിക്കാൻ പറ്റൂ ... ഈ അസഹിഷ്ണുതർ സ്വന്തം മത രാജ്യം വെട്ടിമുറിച്ചു വാങ്ങിയിട്ടും അവിടെപ്പോലും സ്വന്തം സമുദായക്കാരുടെ ഇടയിൽ സമാധാനത്തോടെ കഴിയാത്തതും ഇതുകൊണ്ടാണ് ..... ഭാരതത്തിൽ ഹൈന്ദവ സമൂഹത്തിന്റെ ക്ഷമയും സഹിഷ്ണുതയും ആണ് ഈ അസഹിഷ്‌ക്കളുടെ ആയുസ്സ് .....

ദേശീയഗാനവും വന്ദേമാതരവും ഒക്കെ "ഹറാം "ആയവർക്ക് വേണ്ടി അവർ തന്നെ വിഭജിച്ചു വാങ്ങിയ രാജ്യം ആയ പാക്കിസ്ഥാൻ നിലേയ്ക്ക് ഇവറ്റകളെ പോകാൻ പറയുന്ന സാഥ്‌വി പ്രാച്ചിയോടും യോഗി ആദിത്യനാഥ് ഇനെപ്പോലെ യുള്ളവരോടും ഇപ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നു .... സത്യം കയ്പുള്ളതാണ് അൽപ്പം വേദനയുള്ളതും പക്ഷെ എല്ലായ്പോഴും സത്യം വിജയിക്കും, അത് സ്വയം വെളിപ്പെടും അഥവാ സ്വയം തെളിയിക്കപ്പെടും !
truth is bitter and truth hurts ! but it always wins ! and it is self evident !

മതേതരമെന്നാല്‍ മതംമാറ്റത്തിന്നനുയോജ്യയോഗ്യമാക്കുന്ന അന്തഃരിക്ഷം സൃഷ്ഠിയ്ക്കുകയല്ല.